2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-6

കേരളചരിത്രത്തെ കുറിച്ചെഴുതുമ്പോള്‍ അതോടനുബന്ധിച്ചു ചിലപ്പോള്‍ നമുക്കു മറ്റു ചില ചരിത്രങ്ങളും ചികയേണ്ടി വരുന്നു. ഒരു സമൂഹം പരസ്പരം പലതിന്റെയും കണ്ണികളായാണു ചരിത്രമാറ്റങ്ങള്‍ക്കു വിധേയമാകുന്നത്, കേരളം യൂറോപ്പുമായുള്ള ബന്ധത്തില്‍ യൂറോപ്പും കുറച്ചു ചിത്രത്തിലേക്കു കൊണ്ടു വരേണ്ടിവരും.

ചരിത്രം യൂറോപ്പിന്റെതാണെന്നു കരുതുന്ന യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ലോകചരിത്രത്തെ മൂന്നാക്കി പകുത്തു, പ്രാചീനകാലം, മധ്യകാലം, പിന്നെ ആധുനികകാലം. പക്ഷെ ഇത് സത്യത്തില്‍ യൂറൊപ്പിനു മാത്രം ബാധകമായ ഒന്നാണെന്നതാണ് സത്യം.

മധ്യകാലഘട്ടം അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ എന്നാണ് വിവക്ഷിക്കുന്നത്. മധ്യകാലത്തെ ഇരുണ്ടകാലഘട്ടമെന്നും വിളിക്കുന്നു. യൂരോപ്പിനെ കുറിച്ച് ഇതക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്.

പക്ഷെ, സ്പയിന്‍ കീഴടക്കിയ ശേഷം യൂറോപ്പിന്റെ ഉയര്‍ത്തെഴുനേല്‍പ്പാണു നാം കാണുന്നത്. സ്പെയിനില്‍ നിന്നും മുസ്ലിം ഭരണത്തെ ഇല്ലാതാക്കിയതോടു കൂടി ആ വഴി ലഭിച്ചിരുന്ന സുഗന്ധദ്രവ്യങ്ങളുമില്ലാതായി. ഇതിനാല്‍ മുസ്ലിങ്ങളെ ആശ്രയിക്കാതെ തന്നെ തങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ ലഭിക്കുവാനുള്ള പ്രയത്നങ്ങളാണു പിന്നീട് നടന്നത്. യൂറൊപ്പ്യന്‍ നാവികവളര്‍ച്ചയുടെ സാമ്പത്തിക വശമിതായിരുന്നുവെങ്കില്‍ മറ്റൊരു മതഭാഗവുമുണ്ടായിരുന്നു.

റോമിന്റെ ക്രൈസ്തവാശ്ലെഷം റോം ക്രൈസ്തവത സ്വീകരിക്കുക എന്നതിലുപരി ക്രൈസ്തവത റൊമിനെ സ്വീകരിക്കുക എന്നതാണെന്നു പറയാം. ക്രിസ്തുമസ് യഥാര്‍ത്ഥത്തില്‍ റോമില്‍ എത്രയോ മുന്‍പേ ആചരിച്ചു പോന്നിരുന്ന ഒരാഘോഷമായിരുന്നു. റോമാചകൃവര്‍ത്തിയുടെ ക്രൈസ്തവമതാശ്ലേഷത്തിനു ശേഷം ആ ആഘോഷം ക്രിസ്തുവിന്റെ ജന്മദിനമായി പേരുമാറ്റി എന്നര്‍ത്ഥം. ഇങ്ങിനെ എല്ലാ ഭാഗങ്ങളിലും ക്രൈസ്തവത റോമുമായി ബന്ധപ്പെട്ടു പേരില്‍ മാത്രം ക്രിസ്തുവായി പുനരുദ്ധരിക്കപ്പെട്ടു.

ഇതാണു ലാറ്റിന്‍ ക്രൈസ്തവതയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതിന്റെ അടിത്തറ. പൌരോഹിത്യം ഇരുണ്ടകാലഘട്ടത്തില്‍ നടത്തിയ സ്വാധീനമെല്ലാം ഇതോടനുബന്ധിച്ച വിഷയമാണെങ്കിലും നേരിട്ടു ബന്ധപ്പെടാത്തതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. പോപ്പ് അഥവാ പൌരോഹിത്യം ക്രൈസ്തവതയില്‍ വന്ന വഴി സൂചിപ്പിക്കാന്‍ മാത്രമാണു ഞാന്‍ ഇക്കാര്യമിവിടെ പരാമര്‍ശിക്കുന്നത്. വിഷയുമായി ബന്ധപ്പെട്ടു വരുന്നത് മാത്രം കുറിക്കാം.

പോര്‍റ്റുഗീസ് ചകൃവര്‍ത്തിയായ ഹെന്റ്രി സമുദ്രസഞ്ചാരത്തിനു പ്രോത്സാഹനം നല്‍കുന്നതില്‍ അതീവ തത്പരനായിരുന്നു.ഹെന്റ്രിയുടെ സഹോദരനായ ഡോമ്പെട്രോ ആകട്ടെ പ്രമുഖനായ ഒരു നാ‍വിക സഞ്ചാരിയായിരുന്നു. സുദീര്‍ഘമായ തന്റെ പന്ത്രണ്ടുകൊല്ലത്തെ ലോകസഞ്ചാരത്തിനു ശേഷം തിരിച്ച് പോര്‍ച്ചുഗലിലെത്തുമ്പോള്‍ അദ്ദെഹത്തിന്റെ കയ്യില്‍ മാര്‍കോപോളോ എന്ന മറ്റൊരു പ്രസിദ്ധനായ സഞ്ചാരി തയ്യാറാക്കിയ ഒരു ഭൂപടമുണ്ടായിരുന്നു. ഇന്ത്യ, ചൈന, സിലോണ്‍ എന്നീ വിഭവകേന്ദ്രങ്ങളുടെ വിവരം യൂറോപ്പിനു ലഭിക്കുന്നത് അങ്ങിനെയാണ്.

ഹെന്ട്രിയുടെ കാലത്ത് എല്ലാവര്‍ഷവും രണ്ടോ മൂന്നോ കപ്പലുകളെ പശ്ചിമാഫ്രിക്കന്‍ തീരങ്ങളിലയക്കുകയും അവിടുത്തെ ജനങ്ങളെ മതപരിവര്‍ത്തനം നടത്തി അടിമകളായി കൊണ്ടുവരാനും രാജ്യങ്ങളില്‍ ആധിപത്യം കൊണ്ടുവരാനും കഴിഞ്ഞു.

പോപിന്റെതാണ് കരയും കടലുമെന്ന്, അദ്ദേഹത്തിന് ദൈവദത്തമായി ലഭിച്ചതാണെന്നായിരുന്നു പ്രചരിപ്പിച്ചത്. അതിനാല്‍ ലോകം മുഴുവന്‍ ക്രിസ്തുമതത്തിനു കീഴില്‍ കൊണ്ടുവരാന്‍ പോപ്പിനു ദൈവിക ബാധ്യതയുണ്ടായിരുന്നു. ഇതും സമുദ്രാധിപത്യത്തിന്റെ ഒരു പ്രചോദനമായി.

ഹെന്റ്രി ആഫ്രികന്‍ മുനന്പിനു കിഴക്കുള്ള പുതുതായി കീഴടക്കിയ ആഫ്രികന്‍ രാജ്യങ്ങളുടെയും പിന്നീട് കീഴടക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളും പോര്‍ച്ചുഗീസിന് കല്പിച്ച് നല്‍കി ആശീര്‍വദിക്കുവാന്‍ പൊപ്പിനോടാവശ്യപ്പെട്ടു.

ഈ ആവശ്യവുമായി അദ്ദേഹം പോപ്പിനെ സന്ദര്‍ശിക്കുകയും അവിശ്വാസികളുടെയും മുസ്ലിങ്ങളുടെയും രാജ്യങ്ങളും സ്വത്തും പിടിച്ചെടുക്കുവാനുള്ള അധികാരം പോപ്പ് കല്പന വഴി പോര്‍ച്ചുഗലിനു നല്‍കുകയും ചെയ്തു. ഈ കല്പനയുടെ പിന്‍ബലത്തിലാണ് കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ അറബിക്കടലിന്റെ ആധിപത്യം അവകാശപ്പെട്ടത്.

1495- ല്‍ ഹെന്റ്രി മരണപ്പെടുമ്പൊള്‍ ആഫ്രികന്‍ മുനമ്പു ചുറ്റി പുതിയ വഴികള്‍ കണ്ടെത്തിയുരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍‌ഗാമി മാനുവല്‍ രാജാവാണ് ഇന്ത്യാ സമുദ്രത്തിലൂടെ തന്റെ നാവികപ്പടയെ ആദ്യമായി അയക്കുന്നത്.
1498-ല്‍ വാസ്കോഡിഗാമ കേരളത്തിലെത്തുന്നതോടു കൂടി പുതിയ ചരിത്രം തുടങ്ങി. യൂറോപ്പിന്റെ ഇന്ത്യന്‍ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നതവിടെനിന്നിമാണ്.


4 അഭിപ്രായങ്ങൾ:

  1. നല്ല അന്വേഷണ ത്വര. ഞാന്‍ ഇനിയും പ്രതീക്ഷിക്കട്ടേ...

    മറുപടിഇല്ലാതാക്കൂ
  2. പോര്‍ച്ചുഗീസിന്റെ അധിനിവേശത്തിനു പിന്നില്‍ ഇങ്ങനെയൊരു പശ്ചാത്തലമുണ്ടെന്നത് പുതിയ അറിവാണ്‌. തുടരട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. നന്നായി അദ്ധ്വാനിക്കുന്നുണ്ടല്ലോ. കൊള്ളാം നല്ല ശ്രമം.വായിക്കുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ