2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

കേരള ചരിത്രത്തിലൂടെ-3

കേരളത്തിലെ മനുഷ്യാവാസചരിത്രം എന്നു മുതല്‍ തുടങ്ങുന്നു എന്നതിനെ കുറിച്ച് ചരിത്രകാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ആദിശിലായുഗകാലങ്ങളില്‍ ഇവിടെ മനുഷ്യാവാസമുള്ളതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ നവീന ശിലായുഗം മുതല്‍ മനുഷ്യസമൂഹം നിലവിലുണ്ടായിരുന്നുവെന്നതിന് ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സഹ്യപര്‍വതനിരകളെ അറബിക്കടല്‍ തൊട്ടുകിടന്നിരുന്നതായും പിന്നീട് തൂര്‍ന്ന് രൂപപ്പെട്ടതുമായാണ് കേരളം ഭൂമിശാസ്ത്രപരമായി രൂപപ്പെട്ടിട്ടുള്ളത്. അതായത് ഇന്നത്തെ കേരളം മുഴുവന്‍ ഒരു സമയത്ത് കടലായിരുന്നുവെന്നര്‍ത്ഥം.


ക്രിസ്തുവിനു അഞ്ചുനൂറ്റാണ്ട് മുമ്പ് വരെ കേരളത്തില്‍ ബുദ്ധ-ജൈന മതങ്ങള്‍ക്കു സ്വാധീനമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സംഘടിത മതസ്വഭാവം വരുന്നത് ഈ മതങ്ങളോടു കൂടിയാണെന്നാണു കരുതുന്നത്. ആരാധനാലായങ്ങളും വിഹാരങ്ങളും സന്യാസജീവിതങ്ങളും കേരളത്തിലെത്തിക്കുന്നത് ഇവരാണ്. അശോക ചകൃവര്‍ത്തിയുടെ ഗിര്‍ണാര്‍ ശാസനയോടുകൂടിയാണ് ബുദ്ധമത പ്രചാരകര്‍ ഇവിടെയെത്തിയത്. കൃസ്തുവിന്നു ശേഷം നാലു നൂറ്റാണ്ടുവരെ ഈ മതങ്ങള്‍ കേരളത്തില്‍ യാതൊരെതിര്‍പ്പുമില്ലാതെ നിലനിന്നിരുന്നതായി തെളിവുകളുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ബുദ്ധവിഗ്രഹങ്ങള്‍ കണ്ടെടുത്തിയിട്ടുണ്ട്. ഇവര്‍ സംഘടിപ്പിച്ച് പാഠശാലകളും ചികിത്സാകേന്ദ്രങ്ങളും പ്രശസ്തങ്ങളായിരുന്നു.

എന്നാല്‍ ആറാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച ബ്രാഹ്മണ അധിനിവേശം ശക്തിയാര്‍ജ്ജിച്ച് ശ്രീ ശങ്കരാചാരാര്യരുടെ ദിഗ്‌വിജയത്തോടു കൂടി സര്‍വ്വാധിപത്യത്തിലേക്കു വളര്‍ന്നു.
ജാതിരഹിതമായ കേരളസമൂഹത്തില്‍ ജാതിയുടെ രൂപം വരുന്നത് അക്കാലങ്ങളിലാണ്. ചേര രാജ്യം-ചേരമാന്‍ എന്നീ പേരുകളില്‍ നിന്നും ചെറുമര്‍ എന്നത് കേരളത്തിലെ ആദ്യ സമൂഹത്തിന്റെ മൊത്തം പേരായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് ബ്രാഹ്മണര്‍ ഉയര്‍ന്ന പദവിയിലാവുകയും ചെറുമര്‍ താഴ്ന്ന വിഭാഗമായി മാറുകയും ചെയ്തു.

പലരും ധരിക്കുന്നത് പോലെ വലിയൊരു രക്തചൊരിച്ചിലിലൂടെയാണ് ബ്രാഹ്മണ്യം കേരളത്തില്‍ വേരൂന്നിയത് എന്നതിന്ന് ചരിത്ര പിന്‍ബലമില്ല, എന്നാല്‍ ആത്മീയ-ധൈഷിണ വ്യാപനത്തില്‍ അന്നത്തെ ഗൊത്രങ്ങള്‍ക്കു മേല്‍ സ്വാധീനം രൂപപ്പെടുത്തുകയും ജനങ്ങള്‍ ഇവരെ ദൈവീകപ്രീതിയുള്ളവരായി കരുതി അംഗീകരിക്കുവാന്‍ കരുതുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് ബൌദ്ധസന്യാസിമാരുമായി വാദപ്രതിവാദം നടത്തുകയും അവരെ തോല്പിച്ച് നാവറുത്ത് നാടുകടത്തുകയും ചെയ്ത ഒരു കാലഘട്ടവും കടന്നു പോയി. അങ്ങിനെയാണ് ബ്രാഹ്മണ്യം കേരള സമൂഹത്തിന്റെ ഉയര്‍ന്ന പദവിയിലേക്കു കയറിവരികയും ബുദ്ധ-ജൈന മതങ്ങള്‍ പാടെ തുടച്ചു നീങ്ങുകയും ചെയ്യുന്നത്.

ഈ ജാതി വ്യവസ്ഥ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിലന്ന്നു പോന്നു എന്നത് അത്ഭുതകരമാണ്.അതായത് ഒമ്പതാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജാതിവ്യവസ്ത അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇവിടെ നിലനില്‍ക്കുകയാണുണ്ടായത്.
ലോകത്തില്‍ കേരളത്തിലെ നമ്പൂതിരിമാരെ പ്പോലെയുള്ള ഒരു സമൂഹം ഇല്ലതന്നെ. പൌരോഹത്യവും അധികാരവും ലോകചരിത്രത്തില്‍ എല്ലായിടത്തും കൈകോര്‍ത്തിരുന്നതായി നമുക്കു കാണാന്‍ കഴിയും. എന്നാല്‍ പുരോഹിതരുടെ മണ്ഡലം ആത്മീയമായ മേഖല മാത്രമായിരുന്നു. ഭൂമിയുടെ അവകാശം രാജാവിന്റെ കീഴിലായിരുന്നുവെന്നര്‍ത്ഥം. എന്നാല്‍ കേരളത്തില്‍ ഭൂമി മുഴുവന്‍ ബ്രാഹ്മണന്റെ കീഴിലായിരുന്നു. ഭൌതികവും ആത്മീയവുമായ അധികാരം കേന്ദ്രീകരിച്ചിരുന്ന അപൂര്‍വമായ - അതിനേക്കാള്‍- മറ്റെങ്ങുമില്ലാത്ത ഉയര്‍ന്ന പദവിയിലുള്ളവരായിരുന്നു കേരളത്തിലെ ബ്രഹ്മണന്മാര്‍.

കേരളത്തിലെ ജാതിയുടെ ശ്രേണി ഇങ്ങിനെയായിരുന്നു-
നമ്പൂതിരിമാര്‍-
ക്ഷത്രിയന്മാര്‍-സാമാന്തന്മാര്‍
നായന്മാര്‍
ഈഴവര്‍
കമ്മാളന്മാര്‍
ചെറുമര്‍

ഇവയില്‍ പല അവാന്തരവിഭാഗങ്ങളും സമാന്തരവിഭാഗങ്ങളുമുണ്ട്.

7 അഭിപ്രായങ്ങൾ: