2018, ജൂലൈ 16, തിങ്കളാഴ്‌ച

ചില സംവരണ ചിന്തകൾ

സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ചും വാട്സപ്പിൽ സംവരണ വിരുദ്ധ ചിന്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് കാണാറുണ്ട്.കഴിഞ്ഞ ദിവസം ഞങ്ങളുടെ കോളേജിലും സമാനമായ ഒരു കുറിപ്പ് കാണുകയുണ്ടായി.
സ്വാഭാവികമായും അതിനു എതിർകുറിപ്പിട്ടപ്പോൾ അത് ചിലർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതിയാണ് ഇവിടെ സൂക്ഷിക്കുന്നത്.
ഫെയ്‌സ്ബുക്ക് വാട്സാപ്പ് തുടങ്ങിയവക്ക് ആയുസ്സ് വളരെ കുറവാണ്.
അതിനാൽ പിന്നീട് അത് തേടിപിടിക്കുക എന്നത് വളരെ ശ്രമകരമാണ്.അതിനാലാണ് കുറെ കാലങ്ങൾക്ക് ശേഷം ബ്ലോഗിനെ ഒന്ന് പുനര്ജീവിപ്പിക്കുന്നതും.
വാട്ട്സപ്പിൽ വന്ന കുറിപ്പ് 

ശശി തരൂരിന്റെ പരാമര്ശം ഇപ്പോള്ചര്ച്ചാവിഷയമായിരിക്കുകയാണല്ലോ. വോട്ടു ബാങ്ക് രാഷ്ട്രീയക്കാര്ഇവിടെ ന്യൂനപക്ഷത്തിനെ ഉയര്ത്തിക്കൊണ്ടു വരാനെന്ന പേരില്ഭൂരിപക്ഷത്തിനില്ലാത്ത അധികാര അവകാശങ്ങള്ന്യൂനപക്ഷങ്ങള്ക്ക് അനുവദിച്ചു കൊടുത്തിരിക്കുകയാണ്. സംവരണവും സാമ്പത്തിക ആനുകൂല്യങ്ങളും മററും. എന്റെ കാഴ്ചപ്പാടില്ദാരിദ്രത്തിന് ജാതിയും മതവും വര്ഗ്ഗവും ഒന്നുമില്ല. ന്യൂനപക്ഷത്തിലും ഭൂരിപക്ഷത്തിലും സമ്പന്നരും ദരിദ്രരും ഉണ്ട്. മതനിരപേക്ഷമായ നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസം ഇല്ലാതെ മുഴുവന്ജനങ്ങള്ക്കും തുല്ല്യ നീതിയും തുല്ല്യ അവകാശങ്ങളും നടപ്പാക്കുകയാണ് വേണ്ടത്. ന്യൂനപക്ഷങ്ങള്ക്കില്ലാത്ത ഒരവകാശവും തങ്ങള്ക്ക് വേണ്ടെന്ന് ഭൂരിപക്ഷവും ഭൂരിപക്ഷത്തിനില്ലാത്ത ഒരു അവകാശവും തങ്ങള്ക്ക് വേണ്ടെന്ന് ന്യൂനപക്ഷങ്ങളും തീരുമാനിച്ചാല്മതി. അതോടെ തീരും എല്ലാ പ്രശ്നങ്ങളും. ഒരൊററ ഇന്ത്യ ഒരൊററ ജനത അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.....ജയ് ഹിന്ദ്.

ഇത് പോലുള്ള ചർച്ച ഇവിടെ വന്ന സ്ഥിതിക്ക് ചില കാര്യങ്ങൾ ഇനി സൂചിപ്പിക്കാതെ നിവൃത്തിയില്ല. സംവരണം എന്നത് ഭൂരിപക്ഷത്തിനില്ലാത്ത അധികാരങ്ങൾ ന്യുന്യപക്ഷത്തിനു നൽകുന്ന ഒരേർപ്പാടല്ല.
മറിച്ചു സാമൂഹിക നീതി നടപ്പിലാക്കുന്ന ഒരു ഇടപെടലാണ്.ഇന്ത്യയിൽ അതിന്റെ വലിയ പ്രായോജകർ ഭൂരിപക്ഷത്തിൽ തന്നെയുള്ള ദളിതുകളാണ്.

A survey by the National Sample Survey Organisation (NSSO) put the OBC population in the country at 40.94%, the SC population at 19.59%, ST population at 8.63% and the rest at 30.80%.

അതായത് 70 % പിന്നോക്ക-ദളിത്  സമുദായങ്ങളാണ് ഇന്ത്യയിലുള്ളത്.എന്നാൽ സർക്കാർ ജോലിയിലെ പ്രാധിനിത്യമാകട്ടെ ഒബിസി  12 %വും ദളിത് 4% വും മാത്രമാണ്.ഇതിനെയാണ് സാമൂഹിക അസമത്വം എന്ന് പറയുന്നത്

ഏതെങ്കിലും ഒരു നമ്പൂതിരി പട്ടിണി കൊടക്കുന്നതോ നായർ കൂലിക്ക് പോകുന്നതോ ഇല്ലാതാക്കാനുള്ള ഒന്നല്ല സംവരണം. അത് അവസരങ്ങൾ ഉണ്ടാക്കുക എന്ന ധൗത്യമാണ് ചെയ്യുന്നത്. നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള  ഒരാളെ തന്നെ ഉദാഹരണം. അദ്ദേഹം  ഇന്ന് സർക്കാർ കോളേജുകളിലെ അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്.   ദളിതനായ അദ്ദേഹത്തെ അതിനു പ്രാപ്തനാക്കി മാറ്റിയത് സംവരണമാണ്. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പത്തിലും പ്രീഡിഗ്രിക്കും മാർക്ക് കുറഞ്ഞിട്ടു പോലും അനുകൂലമായ സാഹചര്യത്തിൽ ഡിഗ്രി ഒന്നാം ക്ലാസിലും പിന്നീട് എംഫിലും എഴുതി വിജയിക്കുകയും ഇപ്പോൾ എല്ലാവരെയുമുൾക്കൊള്ളുന്ന ഒരു സംഘടനയെ നയിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുകയും ചെയ്തത് അവസരം ഉണ്ടായപ്പോഴാണ്.
ഇതാണ് സംവരണത്തിന്റെ കാതൽ.അതെല്ലാക്കാതെ കേവലം പട്ടിണി മാറ്റുകയോ ഒരു ജോലി കൊടുക്കുകയോ അല്ല സംവരണം കൊണ്ട് വിവക്ഷിക്കുന്നത്
അത് ഇന്ത്യയിൽ മാത്രമുള്ള ഒരേർപ്പാടുമല്ല.ലോകത്തിൽ ഇതേ പോലെ സാമൂഹികമായി പിന്നോട്ട് നിൽക്കുന്ന വിഭാഗങ്ങളെ ഉയർത്തി കൊണ്ട് വരാനുള്ള പല പദ്ധതികളും പല രാജ്യങ്ങളിലും ഉണ്ട്. അപ്പോഴാണ് രാജ്യം മൊത്തമായി  ഉയരുകയുള്ളു. 30  % മാത്രമുള്ള മുന്നോക്ക ജാതിയിൽ പെട്ടവർ 70 % ജോലി കയ്യിലും വച്ച് ഇനി സംവരണം വേണ്ട എന്ന് പറയുന്നത് കാപട്യമാണ്
കാരണവർക്കറിയാം ഞങ്ങൾ അധികം കണക്കിൽ പറ്റിയിട്ടുണ്ട് എന്നത്. അവർക്ക് ഇനി സംവരണം വേണ്ട എന്ന് പറഞ്ഞാൽ കുഴപ്പമില്ല എന്ന് മാത്രമല്ല. അധിക ആനുകൂല്യം പറ്റിയതിന്റെ ഗുണവുമുണ്ട്.

ഇടുക്കിയിൽ ജീവിക്കുന്ന ഒരു ആദിവാസിയുടെയും  എറണാംകുളം ജീവിക്കുന്ന ഒരാൾക്കും ഒരേ പോലെയല്ല അവസരങ്ങൾ ഉണ്ടാകുന്നത്.ജാതിയും വർക്ക് ചെയ്യുന്നത് അങ്ങിനെ തന്നെയാണ്.ഇനി എന്താണ് ചെയ്യേണ്ടത് എന്നത് ജാതീയമായി ഉയർന്ന സമുദായങ്ങൾക്കറിയാം. അതിനാൽ ജാതിയിൽ പിന്നിൽ നിൽക്കുന്ന ഒരാൾക്ക് അവസരങ്ങൾ ഉണ്ടാക്കി നൽകേണ്ടത് സമൂഹത്തിന്റെ കടമ തന്നെയാണ്. അതിനാൽ തന്നെയാണ് ഭരണ ഘടനയിൽ സംവരണം ജാതിയുടെ അടിസ്ഥാനത്തിൽ കടന്നു വന്നതും. ഇന്ത്യയിൽ ജാതി വർക്ക്ഔട് ചെയ്യുന്നത് വംശീയമായാണ്.അതിനാൽ വംശീയത ഇല്ലാതാക്കുക എന്ന ദൗത്യവും സംവരണത്തിനുണ്ട്.

സംവരണത്തെ എതിർക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന പ്രധാന കാര്യം സ്വാതന്ത്ര്യം നേടി 70  വർഷമായി  പിന്നെയും സംവരണമോ എന്നതാണ്.എന്നാൽ ജാതീയമായ വിവേചനം എത്ര നൂറ്റാണ്ടുകളായി എന്നത് ചർച്ചയിൽ കൊണ്ട് വരികയുമില്ല.ജാതി തുടങ്ങി 1000 കൊല്ലമായെങ്കിൽ അതിനെ മറികടക്കാനുള്ള  സംവരണം ഒരു നൂറ്റാണ്ടു പോലും പിന്നിട്ടില്ലെന്നത് സൗകര്യം പൂര്വ്വം മറക്കുകയും ചെയ്യും

1947 മുതൽ 2018 വരെ ആയി, എന്നിട്ടും സംവരണം നടപ്പിലായി എന്ത് നേടി? എത്ര നാൾ ഇത് തുടരണം?

സംവരണം എന്നാൽ ക്വാളിഫിക്കേഷൻ ഇല്ലാതെ ഉള്ളവർക്ക് ജോലി കൊടുക്കുന്ന ഒന്നല്ല.അത് ഒരു തെറ്റിധാരണയാണ്.പത്താം ക്ലാസ് പാസാവുക എന്നതാണ് +2 വിനുള്ള ക്വളിഫിക്കേഷൻ.ഏതെങ്കിലും പത്താം ക്ലാസ് തോറ്റ കുട്ടിയെ +2 വിനു ചേർക്കുന്നുണ്ടോ?അപ്പോൾ ക്വളിഫിക്കേഷൻ ഇല്ലാതെയല്ല +2 വിനു സീറ്റ് കൊടുക്കുന്നത്.അവിടെയാണ് സാമൂഹിക സാഹചര്യം എന്ന് പറയുന്നത്
ഒരുദാഹരണം പറയാം. നമ്മുടെ സ്നേഹിതൻ x ന്റെ അവസ്ഥ എല്ലാവർക്കുമറിയാം. അവന്റെ കയ്യിലുള്ള 1000 രൂപക്കും എന്റെ കയ്യിലുള്ള 1000 രൂപക്കും ഒരേ മൂല്യമാണ് സർക്കാർ കണക്കിൽ . എന്നാൽ സാമൂഹികമായി അതല്ല. എനിക്ക് അതുണ്ടാക്കാൻ വേണ്ടി വരുന്ന എഫർട്ടും അവനും വേണ്ടത് ഒരേ പോലെയല്ല. അതിനാൽ അതിന്റെ വില നമുക്ക് കൊടുത്തേ മതിയാകു
എന്ന് സംവരണം  നിർത്തണം എന്ന ചോദ്യത്തിന് സാമൂഹിക അസമത്വം ഇല്ലാതായി ജനസംഖ്യാനുപാതികമായി കാര്യങ്ങൾ പങ്കു വക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകുമ്പോൾ എന്നതാണ് ഉത്തരം.

സംവരണം എന്നത് സാമ്പത്തികമായ ഒന്നല്ല,അതിനാൽ തന്നെ സാമ്പത്തിക സംവരണം എന്നത് സംവരണത്തിന്റെ അടിസ്ഥാനങ്ങളുമായി യോജിച്ചു പോകുന്ന ഒന്നല്ല. സാമ്പത്തിക അസമത്വവും സാമൂഹിക അസമത്വവും ഒന്നല്ല. ഒരുദാഹരണം പറയാം. വളരെ വിദ്യാഭ്യാസമുള്ളതും സാമ്പത്തികമായി ഉന്നതിയിലും നിൽക്കുന്ന ഒരു ദളിത് പെൺകുട്ടിയെ എത്ര മുന്നോക്ക ജാതിക്കാർ വിവാഹം കഴിക്കാൻ തയ്യാറാകും? അപ്പോൾ സാമ്പത്തികം ജാതിയുടെ മുമ്പിൽ ഒന്നുമല്ല.
ചോദ്യം :സൗജന്യ വിദ്യാഭ്യാസം നല്കി കഴിവു തെളിയിക്കാന്അവസരം കൊടുത്താല്പോരേ...സംവരണത്തിലൂടെ മാത്രമേ ജോലി കിട്ടൂ എന്നുണ്ടോ? ഒരര്ത്ഥത്തില്ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയാണത്. പിന്നെ ജാതി ചിന്ത കുറഞ്ഞ ഒരു കാലഘട്ടമാണ് ഇത്. വിവാഹകാര്യത്തില്മാത്രമാണിത് പ്രകടമാവുന്നത്. അത് സര്വസാധാരണമാണ് താനും. ഒരു തങ്ങള്ടെ മോളെ മററ് മുസ്ളീം യുവാക്കള്ക്ക് കെട്ടിച്ച് കൊടുക്കുമോ? ഒരു ഒസ്സാന്കുട്ടിയെ മററുള്ളവര്കെട്ടുമോ? ഒരു ലത്തീന്കത്തോലിക്കനെ ഒരു റോമന്കത്തോലിക്കന്കെട്ടുമോ?   മതവും ജാതിയും വിവാഹക്കാര്യത്തില്എല്ലാവരും നോക്കാറുണ്ട്. സമ്പന്നനായ ഒരു ദളിത് പെണ്കുട്ടിയെ സവര്ണര്വിവാഹം കഴിക്കില്ലെന്നു പറയുമ്പോള്സംവരണം കൊണ്ട് സാമൂഹിക സമത്വം നേടുന്നില്ല എന്നല്ലേ അതിനര്ത്ഥം?

പൊലീസുകാരനായ താങ്കൾക്ക്  കിട്ടുന്ന സാമൂഹിക പരിഗണന അതിനേക്കാൾ കാശുണ്ടാക്കുന്ന ഒരു കച്ചവടക്കാരാണ് കിട്ടില്ല. ഒരു പഞ്ചായത്ത് ക്ലർക്കിനു ചെയ്യാനാകുന്നത് ഒരു ബസ് മുതലാളിക്ക് ചെയ്യാനാകില്ല - അതിനാൽ സർക്കാർ ജോലികളിൽ ജാതീയമായ സമത്വം ഉണ്ടാകേണ്ടതുണ്ട്. ജാതി ഹിന്ദുക്കളിൽ മാത്രമാണ്എന്നതു ഞാൻ കരുതുന്നില്ല. പക്ഷെ കൂടുതൽ ഹിന്ദുക്കളിലാണ് എന്നത് ഒരു യാഥാർഥ്യമാണ്. 70 % വരുന്ന പിന്നോക്കക്കാർ ജോലികളിൽ 20 % മാത്രമേയുള്ളു എന്നത് ഒരു യാഥാർഥ്യമാണ്. സർക്കാർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉള്ളതാണ്. അതിനർത്ഥം ഇവിടെ സാമൂഹികമായ അസമത്വം ഉണ്ട് എന്നതാണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് വിവാഹത്തിലൂടെ സൂചിപ്പിച്ചത്. ജാതിയെ ഇല്ലാതാക്കാനുമല്ല സംവരണം.സാമൂഹികമായ അസമത്വത്തെ ഇല്ലാതാക്കാനാണ്.എപ്പോൾ ജനസംഖ്യാനുപാതികമായി എല്ലാവരും സാമൂഹികമായി ഉയരുന്നുവോ അത് വരെ സംവരണം ഉണ്ടാകണം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ