2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൌ ജിഹാദ്

ഈ പോസ്റ്റ് അല്ല പിന്നെയില്‍ വന്ന ലൗ ജിഹാദ്‌ !!!!! ഈ എന്ന പോസ്റ്റിനുള്ള ഒരു കമെന്റ് ആണ്.

മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
Posted on: 30 Sep 2009
'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '

മാതൃഭൂമിയിലെ ഒരു വാര്‍ത്തയില്‍നിന്നാണ് പോസ്റ്റിന്റെ ഉത്ഭവം- അല്ല, അതിനേക്കാളേറെ ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നാണെന്നു പറയാം.

അതിലേക്കു കടക്കുന്നതിന്നു മുമ്പ് ജിഹാദ് എന്ന പദത്തെകുറിച്ചും അതിന്റെ ഇസ്ലാമികമാനത്തെ കുറിച്ചും ---നിലവില്‍ വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലാണ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. പക്ഷേ, അറബിയില്‍ ജിഹാദ് എന്ന പദത്തിന്ന് അങ്ങിനെ ഒരര്‍ത്ഥമില്ല. ജിഹാദ് എന്ന പദത്തിന് ആത്മപരിത്യാഗം എന്നാണര്‍ത്ഥം വരുന്നത്.

ഇവിടെ പര്‍മാമര്‍ശിക്കപ്പെട്ട സംഭവമാകട്ടെ പത്തനംതിട്ടയിലെ ഒരു സാധാരണ പ്രണയവുമായി ഒരു വക്കീല്‍ നടത്തിയ സമര്‍ത്ഥമായ ഒരു കളിയും.

വെബ്ദുനിയയില്‍ പിന്നീട് വന്ന വാര്‍ത്ത.

നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

ആരും ആവശ്യപ്പെട്ടിട്ടില്ല- പക്ഷെ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലൊരു നൊമ്പരം- സഹായിക്കാനാവശ്യപ്പെടാതെതന്നെ സഹായിക്കാന്‍ പാടില്ലെ- അതും ഇത് പോലെ മനസ്സുള്ള ഒരാളെ- ഒരാള്‍ക്ക് ചെയ്യുവാനുള്ള പരിമിതി ഒരു കൂട്ടത്തിന്ന് മറികടക്കാനാവും- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

കുറേ തട്ടിപ്പുകളുടെ കഥകള്‍ നമ്മെ നിരുത്സാഹപ്പെടുത്തേണമോ?

ഒന്നുകൂടി ആവര്‍ത്തിക്കുന്നു- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?



അപര്‍ണയ്ക്ക് സംഭവിച്ചത്; ആര്‍ക്കും സംഭവിച്ചുകൂടാത്തത്‌
Posted on: 06 Oct 2009

പാലക്കാട്: അനുമോദനങ്ങളുടെ ആരവമൊഴിഞ്ഞപ്പോള്‍ അപര്‍ണാലവകുമാര്‍ എന്ന വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ വീണത് ദുരന്തങ്ങളുടെ കണ്ണീര്‍ഹാരം. കഴിഞ്ഞകൊല്ലം ഈ സമയത്ത് മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലായിരുന്നു തൃശ്ശൂരിലെ ഒല്ലൂര്‍ പോലീസ്‌സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ അപര്‍ണ.

കൂര്‍ക്കഞ്ചേരിയിലെ ഒരു ആസ്​പത്രിയില്‍ ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടമ്മയുടെ മൃതദേഹം വിട്ടുകിട്ടാതെ വിഷമിക്കുന്ന അപരിചിതകുടുംബത്തിന് തന്റെ മൂന്ന് സ്വര്‍ണവളകള്‍ ദാനംചെയ്ത മഹാമനസ്‌കതയാണ് അപര്‍ണയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. കാരുണ്യത്തിന്റെ മഹാമാതൃക എന്ന് കേരളം വാഴ്ത്തിയ അപര്‍ണ ഇപ്പോള്‍ പകച്ചുനില്‍ക്കുകയാണ്, മനസ്സിന്റെ നന്മയ്ക്ക് പ്രതിഫലമായി വിധി കൊടുത്ത അകാലവൈധവ്യത്തിന്റെയും ഭീമമായ കടബാധ്യതകളുടെയും മുന്നില്‍. അപര്‍ണ ഇന്ന് പത്തുലക്ഷം രൂപയുടെ കടക്കാരിയാണ്.സ്വകാര്യദുഃഖങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് നന്മയുടെ പിന്നാലെ നടക്കുന്ന അപര്‍ണ എന്ന പോലീസുകാരിയുമായുള്ള അഭിമുഖമല്ല ഈ കുറിപ്പ്. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന് നാട് വിശേഷിപ്പിച്ച അപര്‍ണയെ ലക്ഷങ്ങളുടെ കടക്കാരിയാക്കിയ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണിത്.

രണ്ടുമാസംമുമ്പ് ആത്മഹത്യചെയ്ത ഭര്‍ത്താവ് രാജന്‍ വരുത്തിവെച്ച കടങ്ങളാണിപ്പോള്‍ അപര്‍ണയുടെ ചുമലില്‍ വന്നിരിക്കുന്നത്. ആറുലക്ഷംരൂപ സ്വന്തംപേരില്‍ത്തന്നെ കടമുണ്ട്. ഭര്‍ത്താവിന് ജാമ്യംനിന്നവര്‍ക്ക് കൊടുക്കാനുള്ള നാലുലക്ഷത്തോളം രൂപയുടെ ധാര്‍മിക ബാധ്യത വേറെയും.പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളും എടുത്താല്‍പ്പൊങ്ങാത്ത സാമ്പത്തികബാധ്യതയുമാണ് അപര്‍ണയുടെ ഇപ്പോഴത്തെ സമ്പാദ്യങ്ങള്‍.

2008 സപ്തംബര്‍ നാലിന് കൂര്‍ക്കഞ്ചേരിയിലെ ആസ്​പത്രിയില്‍വെച്ചായിരുന്നു അപര്‍ണയുടെ 'സ്വര്‍ണദാനം'. ബന്ധുവിന്റെ അടിയേറ്റുമരിച്ച ഒരു സ്ത്രീയുടെ മൃതദേഹം, ബില്ലടയ്ക്കാന്‍ പണം തികയാത്തതുകൊണ്ട് വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ആസ്​പത്രിഅധികൃതര്‍. ഇന്‍ക്വസ്റ്റ് ഡ്യൂട്ടിക്കെത്തിയ അപര്‍ണ തന്റെ മൂന്നുവളകള്‍ ഊരിക്കൊടുക്കുകയായിരുന്നു. അവ പണയംവെച്ചാണ് അവര്‍ ബില്ലടയ്ക്കാനുള്ള തുക സ്വരൂപിച്ചത്.

തുടര്‍ന്ന് അനുമോദനങ്ങളുടെയും അഭിമുഖങ്ങളുടെയും പ്രവാഹമായിരുന്നു. സര്‍ക്കാരിന്റെ പാരിതോഷികമായി 25,000 രൂപയും ഡി.ജി.പി.യുടെ പ്രശംസാപത്രവും ഗുഡ്‌സര്‍വീസ് എന്‍ട്രിയും ലഭിച്ചു. പുറമെയുള്ള വ്യക്തികളും സംഘടനകളും സമ്മാനമായി നല്കിയ പണം അപര്‍ണ ആസ്​പത്രിയില്‍ പരിചയപ്പെട്ട നിര്‍ധന കുടുംബത്തിനാണ് നല്കിയത്. ഭര്‍ത്താവിന്റെ ബിസിനസ് സംരംഭങ്ങള്‍ പൊളിഞ്ഞ് കുടുംബത്തിന്റെ സാമ്പത്തികനില തകിടം മറിഞ്ഞ സമയത്തായിരുന്നു സ്വന്തംമനസ്സിന്റെ പ്രേരണയില്‍ ഈ ദാനധര്‍മങ്ങള്‍.

1997 ല്‍ രാജനെ വിവാഹംചെയ്ത അപര്‍ണയ്ക്ക് 2002 ലാണ് പോലീസ്‌വകുപ്പില്‍ ജോലികിട്ടിയത്. വിവാഹത്തിനുമുമ്പ് ഗള്‍ഫിലായിരുന്ന രാജന്‍ പിന്നീട് നീതിസ്റ്റോറും പലചരക്കുകടയുമൊക്കെ നടത്തിയെങ്കിലും എല്ലാം വന്‍ നഷ്ടത്തിലാണ് അവസാനിച്ചത്. ലോട്ടറിയിലും കുറെയേറെ പണം കളഞ്ഞു. സ്വന്തംവീടും അപര്‍ണയുടെ പേരിലുള്ള അഞ്ചുസെന്റ് സ്ഥലവുമൊക്കെ പണയത്തിലായി. ചായക്കട നടത്തിയാണ് ലവകുമാറും ശാന്തയും രണ്ട് മക്കളെ വളര്‍ത്തിയത്. വീട്ടിലെ കഷ്ടപ്പാടുകാരണം മൂന്നുകൊല്ലം അനാഥാലയത്തില്‍ നിന്നാണ് അപര്‍ണ പഠിച്ചത്. അപര്‍ണ പത്തില്‍ പഠിക്കുമ്പോഴാണ് രോഗം ബാധിച്ച് ലവകുമാര്‍ ആസ്​പത്രിയിലായത്. ഡിസ്ചാര്‍ജ്ദിവസം കൈയില്‍ ഒട്ടും പണമില്ലാതെ കരഞ്ഞുനിന്ന അവള്‍ക്ക് തൊട്ടടുത്ത കിടക്കയിലെ രോഗിയാണ് അത്യാവശ്യത്തിന് പണംനല്‍കി സഹായിച്ചത്. 65 വയസ്സുള്ള അച്ഛന്റെയും ഡ്രൈവറായ അനിയന്റെയും സംരക്ഷണയില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ണംപേട്ടയിലെ വീട്ടില്‍ കഴിയുകയാണ് അപര്‍ണയും മക്കളും. ഭര്‍ത്താവിന്റെ അച്ഛനും സഹോദരങ്ങളും നല്‍കുന്ന സ്നേഹവും ധൈര്യവും സഹപ്രവര്‍ത്തകരുടെ പിന്തുണയും ദുരിതവഴികളില്‍ കരുത്ത് പകരുന്നുണ്ട്.

2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

സിയാബും പ്രശ്നങ്ങളും

സിയാബിനെ ഞാനറിയുന്നത് മിക്കവരെപ്പോലെയും ബ്ലോഗിലൂടെ തന്നെയാണ്.
മറ്റു പലരെപ്പോലെയും ചാറ്റില്‍കൂടി വ്യക്തിബന്ധവും സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും എല്ലാവരെ പോലെ ഞാനും അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്യുന്നു.

ഞാന്‍ പരിചയമുള്ള നാട്ടിലെ പലരെയും സിയാബിനും പരിചയമുണ്ടന്നറിയുകയും അവരെല്ലാം സിയാബിനെ കുറിച്ച് എന്നോട് വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും സംസാരിക്കുകയും ചെയ്തു.

അതിന്നിടയിലാണ് സിയാബിനെകുറിച്ചുള്ള ഒരു വലിയ പോസ്റ്റ് ബൂലോഗം ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ സിയാബിന്റെ ഐഎഎസ്സിനെ കുറിച്ചുള്ള സംശയമായിരുന്നു പ്രധാനവിഷയം.

അതിനാല്‍ തന്നെ ഞാനവിടെ ഇങ്ങനെ ഒരു കമെന്റിട്ടു.

September 17, 2009 1:10 PM

സിയാബിന്റെ ഐ-എ-എസ്സിനെ കുറിച്ചെനിക്കൊന്നുമറിയില്ല. പക്ഷെ ഞാനുമായി വലരെയേറെ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. അതില്‍ നിന്നും സിയാബിന്റെ ബ്ലോഗില്‍ പറഞ്ഞ ഇംഗ്ലിഷ് പത്രം വായിക്കുന്ന അയല്‍‌വാസിയായ ആയുര്‍വേദ ഡോക്ടര്‍ എന്റെ പഴയ ഒരയല്‍വാസിയാണെന്നു മനസ്സിലാക്കുകയും (അദ്ദേഹം കടവല്ലൂരിലേക്കു ഭാര്യയുടെ നാട്ടിലേക്ക് വീടുവച്ചു മാറിയതാണ്)- ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അവരുമായി ടെലെഫോണ്‍ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.

അതില്‍ നിന്നും സിയാബ് ഒരു ടോട്ടല്‍ (ഫോര്‍ യൂ) തട്ടിപ്പല്ലെന്നു വ്യക്തം.

മറ്റുള്ള കാര്യങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല.


സിയാബിനെ കുറിച്ചിങ്ങനെ ഒരു ചര്‍ച്ച നടക്കുന്നതില്‍ എനിക്കു മാനസികമായി വിഷമമുണ്ടായിരുന്നു. ഒരു വ്യക്തിയെക്കുറിച്ച് ഒരു പോസ്റ്റ് ഇടുമ്പോള്‍ അതിലെത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയാത്തതിനാല്‍ പോസ്റ്റിനെ വിമര്‍ശിക്കുവാനും എനിക്കര്‍ഹതയില്ല എന്നു തോന്നി.

കമെന്റുകളില്‍ കൂടുതല്‍ ചര്‍ച്ച മുന്നോട്ട് പോകുകയും സിയാബ് ചില സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നു എന്നു കൂടി കണ്ടപ്പോള്‍ ഒരെടുത്തുചാട്ടം തീരെ വേണ്ട എന്നു കരുതി.

പിന്നീടാണ് ബൂലോകത്തിന്റെ രണ്ടാമത്തെ പോസ്റ്റും സിയാബിന്റെ ഒരു വിശദീകരണവും സമമായി വരുന്നത്.

ഇന്ന് ഞാന്‍ സിയാബിനെ വിളിച്ചിരുന്നു. ചില കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്.

ഈ ചര്‍ച്ചയില്‍ എനിക്ക് ബന്ധമുള്ള ആളുകള്‍ ഇവരെല്ലാമാണ്

സിയാബ്
അരുണ്‍ ചുള്ളിക്കല്‍
പ്രവാസിയായ ഉമ്മച്ചി

ഇവരെല്ലാവരെ കുറിച്ചും എനിക്ക് വളരെയേറെ ബഹുമാനമുണ്ട്.
ഇതില്‍ അരുണും സിയാബും തമ്മില്‍ ചില സാമ്യതകളുണ്ട്. രണ്ട് പേരും ദാരിദ്ര്യത്തിന്റെ ഒരു ബാല്യം പങ്കു വക്കുന്നു. അതവരെ മാനസികമായി വല്ലാതെ അടുപ്പിക്കുന്നുണ്ട്. അരുണിന് പ്രത്യേകിച്ചും.

ഉമ്മച്ചി സിയാബിനെ വ്യക്തിപരമായി സഹായിച്ചിട്ടുള്ളത് അവരുടെ വലിയ മനസ്സിന്റെ ഭാഗമായാണ്

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഉമ്മച്ചിയു സിയാബും തമ്മില്‍ ഉള്ള ചില ആശയവിനിമയ തകരാറുകളാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം.

സിയാബിന്റെ ചാറ്റുകളില്‍ പൂര്‍ണ്ണതയില്ല എന്നത് എനിക്കും മുമ്പേ തോന്നിയതാണ്.

അതിന്ന് രണ്ട് കാരണമാവാം.

1. അയാള്‍ മനപ്പൂര്‍വം ചിലതെല്ലാം ഒളിക്കുന്നു.
2. അയാള്‍ മാനസികമായി ഒരു അപര്‍ഷകതാ ബോധം കൊണ്ടു നടക്കുന്നുണ്ട്.

ഇത് ഞാന്‍ പറയാന്‍ കാരണം ചാറ്റില്‍ രണ്ടാമത്തെത് എനിക്കു ഫീല്‍ ചെയ്യുകയും ഞാന്‍ മറ്റൊരു രീതിയില്‍ തുറന്നു ചോദിക്കുകയും ചെയ്തിരുന്നു എന്നതിനാലാണ്.

ഇത് ഒരേ രീതിയില്‍ തന്നെ എല്ലാവരും കരുതണമെന്നില്ല. ആദ്യത്തെ രീതില്‍ ഫീല്‍ ചെയ്യുന്ന ഒരാളെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

അതാകാം ഉമ്മച്ചിയെ അലട്ടിയതും.

കമെന്റുകളില്‍ ചിലര്‍ സൂചിപ്പിച്ചു കാശ് പിരിച്ചു കൊടുത്തയാള്‍ അത് തുറന്നു പറഞ്ഞപ്പോള്‍ അതിന്റെ ഗുണമെല്ലാം പോയി എന്ന്- പക്ഷെ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ഫീല്‍ ചെയ്യുന്നത് ഒരു വല്ലാത്ത വൈകാരിക ക്ഷോഭം ഉണ്ടാക്കുക തന്നെ ചെയ്യും. മാത്രമല്ല കൂടുതല്‍ അടുത്തവരില്‍ നിന്നുള്ള ചതി കൂടുതല്‍ വൈകാരികമാവുകയും ചെയ്യും. കുറച്ചു കാശിന്റെ മാത്രം പ്രശ്നമല്ലയത്. തിരിച്ചു കൊടുത്താല്‍ തീരുന്നതുമല്ല.

എന്തുകൊണ്ട് സര്‍വീസില്‍ ചേരുന്നില്ല എന്നെത് മുമ്പ് ഞാന്‍ ചാറ്റില്‍ ചോദിച്ചിരുന്നതാണ്. അതിന്നാദ്യമെല്ലാം എന്നോടും എം-ഫില്‍ തന്നെയാണ് സിയാബ് പറഞ്ഞത്- അതൊരു ചെറിയ നുണയാകാം ( രോഗ ബാധിതനാണെങ്കില്‍ അതറിയിക്കാതിരിക്കാനുള്ള ഒരു കഥ)- പിന്നെ ഐഎ‌എസ്സിനേക്കാള്‍ വലിയ എംഫില്ലോ എന്നെനിക്കും തോന്നി. എന്ന് സര്‍വീസില്‍ ജോയിന്‍ ചെയ്യും എന്ന് എന്റെ കുറച്ചുമുമ്പുള്ള ചോദ്യത്തിന് പറഞ്ഞത് ചില പ്രശ്നങ്ങള്‍ തീരാതെ ചേരുവാന്‍ കഴിയില്ല എന്നായിരുന്നു. സാമ്പത്തികമാണോ എന്ന ചോദ്യത്തിന് സാമ്പത്തികമെല്ലാം തീര്‍ന്നു മറ്റു ചിലതാണെന്നുത്തരവും കിട്ടി. പറയാന്‍ താത്പര്യമില്ലാത്ത എന്തോ പ്രശ്നമെന്നു തോന്നിയതിനാല്‍ കുത്തി കുത്തി ചോദിച്ച് ഉള്ളെടുക്കാന്‍ പോയില്ല .

ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് എനിക്കു സിയാബിനെ പൂര്‍ണ്ണമായും അവിശ്വസിക്കാന്‍ തോന്നാഞ്ഞത്.

മേരിലില്ലി കൂടുതല്‍ വികാരഭരിതയാകുന്നത് കൂടുതല്‍ അറിയുന്ന ഒരാളെന്നതിനാലാകാം. സിയാബ് എന്തായാലും ഒരു അനോനി അല്ല, എനിക്കു തീര്‍ച്ചയായും, ഞാനറിയുന്ന ഒരുപാടാളുകള്‍ക്കയാളെ പച്ചവെള്ളം പോലെയറിയും.

ഈ പോസ്റ്റ് ബൂലോകം ഇറക്കുന്നതിന്നു മുമ്പ് സിയാബിനെ വ്യക്തിപരമായി സമീപിക്കുകയും ഞങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ ചില സംശയങ്ങള്‍ ഉണ്ടെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നുവോ എന്നെനിക്കറിയില്ല. ഇങ്ങിനെ ഒരു പോസ്റ്റ് ഇറക്കുന്നതിനു മുമ്പ് ചെയ്തിട്ടില്ലെങ്കില്‍ അതൊരു വലിയ പാതകമാണ്. സിയാബ് കുറ്റക്കാരനല്ലെങ്കില്‍ കുറഞ്ഞത് ഒരു രോഗിയാനെന്നു വരികിലും ഒരു ചെറുപ്പക്കാരനോട് ചെയ്യുന്ന ഒരു വലിയ ക്രൂരതയായിരിക്കുമത്. എങ്കില്‍ അയാളുടെ അഭിമാനത്തിനു പകരം ആര്‍ക്ക്-എന്ത് നല്‍കാനാവും.

സിയാബിനോട് ഞാന്‍ ഐഏസ്സിനെ കുറിച്ച് ബ്ലൊഗിലും രോഗത്തെ കുറിച്ച് ഉമ്മച്ചിയോടും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎ‌എസ്സിനേക്കാള്‍ എനിക്കു ഫീല്‍ ചെയ്യുന്നത് രോഗമാണ്- ഒരാള്‍ക്ക് രോഗമുണ്ടാകണമെ എന്ന് മനസ്സാഗ്രഹിക്കുന്നത് ഞാനറിയുന്നു.

ആ രോഗത്തിന് ശാന്തിയും നല്‍കണമേ.

സിയാബ്, പറഞ്ഞത് സത്യമാണെങ്കില്‍ പതറാതിരിക്കുക, ഇതും അനുഭവത്തിന്റെ മുതല്‍കൂട്ടിലേക്കു വക്കുക, തന്നില്‍ നിന്നും വന്ന ചെറിയ പിഴവുകള്‍ തന്നെയാണ് കുറേയെല്ലാം ഇതിന്റെ ഉത്തരവാദിയെന്നു മനസ്സിലാകുകയും തിരുത്തി മുന്നേറാനുള്ള വഴികളില്‍ ഇന്ധനമാക്കുകയും ചെയ്യുക.

അതല്ല, ഇതെല്ലാം കള്ളക്കഥകളായിരുന്നുവെങ്കിലോ അറിയുക, നിങ്ങള്‍ സഹതാപമര്‍ഹിക്കുന്നില്ല തന്നെ, മാപ്പു പറയുക എന്നത് ഏറ്റവും ചെറിയ പെട്ടെന്നു ചെയ്യാവുന്ന ഒരു ചെറിയ പരിഹാരമാകാം.

2009 സെപ്റ്റംബർ 16, ബുധനാഴ്‌ച

റഷ്ന -


ഇന്നലെ നോമ്പ് തുറന്നു - അവസാന പ്രാര്‍ത്ഥനക്കിടയിലുള്ള കുറഞ്ഞ സമയത്തിന്നിടയില്‍ ഒന്നു വിശ്രമിക്കാന്‍ കിടന്നതായിരുന്നു, അപ്പോഴാണ്‍ മൊബൈല്‍ ചിലച്ചത്. നോക്കുമ്പോള്‍ നാട്ടില്‍ നിന്നുമാണ്. ഇത് പതിവില്ലാത്തതാണ്. നെറ്റ് ഫോണ്‍ നാട്ടിലേക്കുള്ള വിളി ഏകപക്ഷീയമാക്കുകയും അഥവാ മിസ്കാള്‍ എന്ന ഏര്‍പ്പാടില്‍ ഒരു തിരിച്ചുവിളി ആവശ്യപ്പെടലുമാണ് പതിവ്.

അല്പമാശങ്കയോടെയാണ് ഫോണെടുത്തത്. ഒരു ഗള്‍ഫുകാരന് അസ്ഥാനത്തുള്ള ഫോണ്‍ പോലും ആശങ്കയാണ്.

നല്ലപാതിയാണ്, കുശലാന്യേഷണങ്ങളിലെ ലാഘവത്വം കുഴപ്പമൊന്നുമില്ലെന്നു മനസ്സിലാക്ക്.

ഞാനെയ് വിളിച്ചതൊരു കാര്യം പറയാനാ-

കാര്യം പറയാന്‍ തന്നെയല്ലെ ഫോണ്‍ വിളിക്കുക-

അതെയ് റഷ്ന നോമ്പ് നോറ്റു.

എന്ത്?

അതേ- അവള്‍ക്കത് നിങ്ങളോട് പറയാന്‍ വേണ്ടിയാണീ വിളിപ്പിച്ചത്.

എന്തിനേ ഇപ്പോള്‍ തന്നെ അതിനെ കൊണ്ട് നോല്‍പ്പിച്ചത്.

അവള്‍ രാത്രി ആരും വിളിക്കാതെ തന്നെ അത്താഴത്തിന്നു എണീറ്റു. കുറച്ചു ചൊറെല്ലാം തിന്നു. രാവിലെ എന്തു പറഞ്ഞിട്ടും എന്തെങ്കിലും കഴിക്കണ്ടെ?
അവസാനം അവള്‍ കാണാതെ അവളുടെ ബാഗില്‍ ടിഫിന്‍ വച്ച് കൊടുത്തിരുന്നു. എന്നിട്ട് ഞാന്‍ മിസ്സിനു ഫോണ്‍ ചെയ്തറിയിച്ചു, അവളൊന്നും കഴിച്ചിട്ടില്ലെന്നും അവളെ ശ്രദ്ധിക്കണമെന്നും. അവരവളോട് കുറെ പറഞ്ഞുനോക്കി വല്ലതും കഴിക്കാന്‍ അവള്‍ സമ്മിതിച്ചില്ലത്രെ- എന്നിട്ട് ഇപ്പോള്‍ ഞങ്ങളുടെ കൂടെയാ നോമ്പ് തുറന്നത്. കുഴപ്പമൊന്നുമില്ല. അധികം ഭക്ഷണമൊന്നും കൊടുത്തിട്ടില്ല.
ഇപ്പോള്‍ അവള്‍ നിങ്ങളെ വിളിക്കണമെന്നു പറഞ്ഞതിനാലാണു വിളിക്കുന്നത്.

എന്നിട്ടു റഷനയെവിടെ?

ഇവിടുണ്ട്- കൊടുക്കാം

ഉപ്പാ-

അസ്സലാമു അലൈക്കും

അലൈക്കുസലാം- ഉപ്പാ ഞാന്‍ നോമ്പ് നോറ്റു.

അഹാ- നിനക്കു ക്ഷീണമുണ്ടോ

ഉഹും-

അപ്പൊള്‍ നല്ല ഉഷാറായല്ലൊ- ഇനി കുറച്ച് കിടന്ന് ഉപ്പാക്കും ഉമ്മാകും എല്ലാവര്‍ക്കും വേണ്ടി പടച്ചോനോട് ദുഅര്‍ന്ന് ഉറങ്ങിക്കോ-

ഞാന്‍ എല്ലാ ദിവസവും ദുഅര്‍ക്കുന്നുണ്ടല്ലൊ-

ഇന്ന് നീ നോമ്പ് നോറ്റതല്ലെ - പടച്ചവന് അധികം ഇഷ്ടായിട്ടുണ്ടാവും - അപ്പോ ഇന്ന് അധികം ദുഅര്‍ന്നൊ-

ഹും-

പിന്നെയ് ഇപ്പോ ഒന്നാം ക്ലാസ്സിലെല്ലെ ആയുള്ളു - ഇനി ഇക്കൊല്ലം നോമ്പ് നോല്‍ക്കണ്ട കെട്ടൊ- കുട്ടികള്‍ ഇത്ര നോറ്റാല്‍ മതി.

ഹും ഉമ്മ പറഞ്ഞു രണ്ടാം ക്ലാസിനു രണ്ടണ്ണം നോല്‍ക്കാന്ന്-

ങാ- അത് മതി- ഇനി അടുത്ത കൊല്ലം -

ഇന്നാ ഉപ്പ ഫോണ്‍ വച്ചോ-

ശരി-

എന്റെ ഒരു സന്തോഷം നിങ്ങളുമായി പങ്കു വക്കുന്നു.







2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

കോഴിക്കോട്ടുകാരിയായ ഹനാനെ നിങ്ങളറിയുമോ?

നമുക്ക് നമ്മെ കുറിച്ചൊന്നുമറിയില്ല- നാം നമ്മുടെ കഴിവുകളെ അംഗീകരിക്കാറുമില്ല. അല്ലെങ്കില്‍ ഹനാന്‍ വാര്‍ത്തകളിലെന്നോ വരേണ്ടിയിരുന്നു. ഈ വാര്‍ത്ത നിങ്ങളിലെത്തിക്കുക മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുക. കാരണം ഞാന്‍ ഹനാനെ കുറിച്ചാദ്യമായാണ് വായിക്കുന്നത്. കൂടുതലറിയുന്നവര്‍ കമെന്റുകളില്‍ കൂടുതലെഴുതുക.

മാതൃഭൂമി- വാര്‍ത്ത- ചിത്രവും അവരുടേതാണ്

ഹനാന്റെ വിസ്മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

Posted on: 14 Sep 2009



കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്ത്രവും ജീവശാസ്ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്ഹൗസ് നടത്തുന്ന ശാസ്ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്കിയാണ് സീമെന്‍സ് വെസ്റ്റിങ്ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ഥം നാസ ഇത് ല്ക്കസ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്ത ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്തു.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്ത്രപുസ്തകങ്ങളാണ് വായനയ്‌ക്കെടുത്തത്.

ഐന്‍സ്റ്റീനോടായിരുന്നു താത്പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.


കലാമിനെയും കുഴക്കിയ പ്രതിഭ


കോഴിക്കോട്: പ്രപഞ്ച വിസ്മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത് അയല്‍വാസിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്. അദ്ദേഹമാണ് ഹനാനെ തിരുവനന്തപുരത്തെ ശാസ്ത്രഭവനിലേക്കയച്ചത്. അവിടെ നിന്ന് പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്.രഘുനാഥനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്.സി. ഭട്ട്, സി. ശിവറാം, ഡോ. ജയന്ത് മൂര്‍ത്തി എന്നിവരാണ് ഹനാന് ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കുന്നത്.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ് ഹനാന്‍ അയച്ച ഇ-മെയിലാണ് സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ് 'നാസ'യുമായി ബന്ധപ്പെടുത്തിയത്.

ബന്ധു മുഹമ്മദ് അഷറഫ് വഴി, ഹിന്ദ് രത്തന്‍ അവാര്‍ഡ് ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ് ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്ക് ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ് മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് വിളിച്ച് കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് സകലപിന്തുണയുമായി നില്ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ് മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ് താരങ്ങളുമാണ് പങ്കെടുത്തത്. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്ത്രജ്ഞന്‍ സതീഷ് റെഡ്ഡിയുമായി വളരെനേരം സംസാരിക്കാനായതാണ് ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന് ബഹിരാകാശയാത്ര സ്വപ്നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന് പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ് യാത്രയ്ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്ക്കുന്നത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ് ഹനാനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ് ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന് അറിയില്ല. അതില്‍ വിഷമമുണ്ട്''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്.

ജ്യോതിശ്ശാസ്ത്രവും ജൈവസാങ്കേതികവിദ്യയുമാണ് ഭാവിയുടെ ശാസ്ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട് കടുത്ത എതിര്‍പ്പാണ് ഹനാന്. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക് പോകാന്‍ കാരണവും ഇതാണെന്ന് ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്ക്കുന്നത്. അതില്‍ എനിക്ക് നാണക്കേടുണ്ട്. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

2009 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഒരു ദിവസ്ത്തെ രണ്ടു വാര്‍ത്തകള്‍.

¥ÖïàÜ ®Øí®¢®Øßæa çÉøßW æµÞÜ: ÆOÄßµZ ¥ùØíxßW
- ØbL¢ çÜ~µX
Story Dated: Thursday, September 10, 2009 0:39 hrs IS

æºèK: ÍÞøcÏíAí ¥‰àÜ ®Øí®¢®Øí ØçwÖ¢ ¥Ï‚ ÏáÕÞÕßæÈ ÍVJÞÕᢠµâGÞ{ßÏᢠæµÞÜæM¿áJß ùÏßWçÕ d¿ÞAßW ÄUßÏÄÞÏß çµØí. ÏáÕÄßæÏÏᢠÍVJÞÕßæÈÏá¢ ÎæxÞøÞæ{ÏᢠæÉÞÜàØí ¥ùØíxí æºÏíÄá. çµÞÏçO¿í ØbçÆÖß ÎáÙNÆí ÙAàÎÞÃá (26) æµÞÜïæMGÄí.

æÉÞÜàØí ÈWµáK ÕßÖÆàµøÃ¢: ºâ{çÎ¿í ·ßW È·ùßW ÕÈßÄÞ çÙÞØíxW È¿Jß ÕK ×àÌÏáæ¿ æÎÞèÌW çËÞÃßÜßçÜAá ÙAࢠ¥ÈÞÕÖc ØçwÖBZ ¥Ï‚ßøáKædÄ. ÈÞ·VçµÞÕßÜßÜáU ÍVJÞÕí ç¼ÞY çùÞÌßæÈ ×àÌ ÕßÕø¢ ¥ùßÏßAáµÏᢠÙAàÎßæÈ É߿ߵâ¿ß æÉÞÜàØßW ®WMßAÞX §øáÕøá¢ çºVKá ÉiÄß ÄÏÞùÞAáµÏᢠæºÏíÄá. ¾ÞÏùÞÝíº èÕµßGí ¥HÞ È·V ùìIÞÈÏíAá ØÎàÉJá ®JÞX ÙAàÎßÈá ×àÌ ØçwÖ¢ ¥Ï‚á.

§çÄ ØÎÏJá µÞùßW ç¼ÞY çùÞÌßÈᢠÎxá ÎâKá çÉøá¢ ùìIÞÈÏíAá ØÎàÉæÎJßÏßøáKá.
µÞW ÎÃßAâùßȵ¢ ³çGÞÏßW ØáÙãJí ¼ÏµáÎÞùßæÈÞM¢ ®JßÏ ÙAàÎßæÈ §ÕV µÞùßW µÏxß æµÞIá çÉÞÏß. ÄßøáJÃß ê ¦VçAÞâ ùâGßÜâæ¿ÏáU ÏÞdÄÏíAßæ¿ µOß Õ¿ß æµÞIáU ¥¿ßçÏxá ÙAࢠæµÞˆæMGá. Äá¿VKá æÉÞXÉÞ¿ß ùÏßWçÕ ç·xßÈá ØÎàÉ¢ ùÏßWçÕ d¿ÞAßW ÎãÄçÆÙ¢ ©çÉfß‚á µ¿Ká µ{Eá.

®KÞW, §ÄßÈßæ¿ ¥HÞ È·V æÉÞÜàØí Øíçx×ÈßW ÍVJÞÕßæÈ ÄßøAß ×àÌ ®Jß. ÙAàÎáÎÞÏß æÉÞÜàØí Øíçx×ÈßW ®JßÏßøßAÞæÎK ÇÞøÃÏßÜÞÃá
ÏáÕÄß ¥Õßæ¿ ®JßÏÄí. Äá¿VKá æÉÞÜàØí È¿JßÏ ¥çÈb×ÃJßW ç¼ÞY çùÞÌßæÈÏᢠµÞV èdÁÕV ØÄcæÏÏᢠ¥ùØíxí æº‡áµÏÞÏßøáKá. çµØßW ©ZæMG Îxá øIá çÉæø µâæ¿ æÉÞÜàØí ÄßøÏáKá. ®KÞW ×àÌÏáÎÞÏß ÎµX ØìÙãÆJßÜÞÏßøáKáæÕKᢠآÍÕJßW ÆáøâÙÄÏáæIKᢠÙAàÎßæa ÉßÄÞÕí ÎáÙNÆí Ì×àV ¦çøÞÉß‚á. ×àÌÏáÎÞÏß ¥¿áMÎáU æÉÞÜàØí ©çÆcÞ·ØíÅæÈAáù߂ᢠ¥çÈb×â çÕÃæÎKᢠ¦ÕÖcæMGá.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--- çÙÞ¢ ÎÜÏÞ{ ÎçÈÞøÎ çµø{¢

ÈoºßdÄæÎ¿áJí ÏáÕÄßæÏ ÌïÞAíæÎÏßW æºÏíÄ ÏáÕÞÕí ùßÎÞXÁßW
- ØbL¢ çÜ~µX
Story Dated: Thursday, September 10, 2009 3:47 hrs IST

ÄãÖâV: §aVæÈxí µÎcâÃßxß æÕÌíææØxßÜâæ¿ ØìÙãÆ¢ ØíÅÞÉß‚ çÖ×¢ ÏáÕÄßæÏ ÉàÁßMß‚á È·íȺßdÄBæ{¿áJí †ÞAí æÎÏßW æºÏíÄ çµØßW Éß¿ßÏßÜÞÏ ÏáÕÞÕßæÈ çµÞ¿Äß ùßÎÞXÁí æºÏíÄá. ÄßøáÕÈLÉáø¢ ÕVAÜ §¿Õ ÉâøÞ¿¢ ÕàGßW ÕßÈà×ßæÈ(21)ÏÞÃá ¿ìY ¨Øíxí æÉÞÜàØí §KæÜ ¥ùØíxí æºÏíÄá çµÞ¿ÄßÏßW ÙÞ¼øÞAßÏÄí.

®¢®ØíØß µ¢ÉcâGV ØÏXØáµÞøßÏÞÏ ÄãÖâV ºß‡Þø¢ ØbçÆÖßÈßÏáæ¿ ÉøÞÄßÏßW §ÏÞæ{ ÄçÜKá µØíxÁßÏßæÜ¿áJßøáKá. ³VAâGßÜâæ¿ÏÞÃí ÕßÈà×ßæÈ ÏáÕÄß ÉøßºÏæM¿áKÄí. çÉÞIßç‚øßÏßW ÎV‚aí çÈÕß ©çÆcÞ·¢ çÄ¿áKáæÕKá ØbÏ¢ ÉøßºÏæM¿áJßÏ ÕßÈà×áÎÞÏáU ÈßçÄcÈÏáU §aVæÈxí ºÞxß¹í ²¿áÕßW dÉÃÏJßçÜAá ÕÝßÎÞùáµÏÞÏßøáKá. Äá¿VKí ÄãÖâV æµÞAÞæÜÏßW çÜÞÁí¼ßW ÎáùßæÏ¿áJí §øáÕøá¢ ÄÞÎØß‚á.

®KÞW çÜÞÁí¼í ÎáùßÏßW Õ‚í ÏáÕÄßÏùßÏÞæÄ ÈoºßdÄ¢ øÙØcÎÞÏß ÕßÈà×í ØbL¢ æÎÞèÌW µcÞÎùÏßW ɵVJßæÏKá æÉÞÜàØí ÉùÏáKá. ÉßKà¿í ÕßÈà×ßÈí ÏáÕÄßçÏÞ¿áU ÄÞWMøc¢ µáùÏáµÏᢠآÖÏÕáÎÞÏß. §çÄÞæ¿ dÉÃÏ¢ ĵøáµÏᢠÌt¢ ¥ÕØÞÈßMßAÞX §øáÕøá¢ ÄàøáÎÞÈßAáµÏᢠæºÏíÄá. ®KÞW ÕßÈà×í ÉßKà¿í ÏáÕÄßæÏ ØíÅßøÎÞÏß Õß{ß‚í çÜÞÁí¼ßæÜ ÎáùßÏᑚ ºßdÄB{áæ¿ çÉøßW †ÞAí æÎÏßW 溇ÞX Äá¿Bß.

§ æÎÏßW ÕÝß ÈoºßdÄBZ
ÏáÕÄßÏáæ¿ µâGáµÞøßµZAᢠ¥Ï‚á. µâ¿ÞæÄ ÏáÕÄßAá ÕøáK ÕßÕÞÙÞçÜ޺ȵZ Îá¿AáµÏᢠæºÏíÄá. §çÄÞæ¿ ÏáÕÄß Ø¢ÍÕß‚æÄˆÞ¢ ÕàGáµÞçøÞ¿í ÄáùKá ÉùÏáµÏÞÏßøáKá. Äá¿VKá ÏáÕÄßÏáæ¿ ÉßÄÞÕí ¼ßˆÞ æÉÞÜàØí ØâdÉIßÈá ÈWµßÏ ÉøÞÄßÏßÜÞÃí æÉÞÜàØí ÏáÕÞÕßæÈ ÄdLÉøÎÞÏß Õß{ß‚á ÕøáJß µá¿áAßÏÄí.

ഒരേ ദിവസത്തെ രണ്ട് വാര്‍ത്തകള്‍- ----.

ഒന്നാമത്തെതില്‍ ഒരു മൊബൈല്‍ ദുരന്തം എന്നു പറയാം എന്നാല്‍ രണ്ടാമത്തതോ?

ഒരാള്‍ വന്നു വിളിക്കുമ്പോഴേക്കും കിടക്ക പങ്കിടാനും പിന്നീട് ദുരന്തങ്ങള്‍ വഹിക്കാനും ഇത്ര കഥകള്‍ വായിച്ചിട്ടും പിന്നെയും പാഠമുള്‍കൊള്ളാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാത്തതെന്ത് കൊണ്ട്?


2009 ജൂലൈ 1, ബുധനാഴ്‌ച

ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥയും ചിത്രകാരനും

ചിത്രകാരന്റെ നളിനി ജമീലയുടെ ആത്മകഥ/സീതായണം എന്ന പോസ്റ്റിനൊരു കമെന്റ്-

നളിനി ജമീലയുടെ ആത്മകഥ വായിക്കാന്‍ പ്രചോതനമായത് മാതൃഭൂമിയില്‍ അതിനെ കുറിച്ചുള്ള തുടര്‍ ചര്‍ച്ചകളായിരുന്നു. അടുത്തൊന്നും മാതൃഭൂമി അത്ര കൂടുതല്‍ സ്ഥലം ഒരു പുസ്തകത്തിന്നും കൊടുത്തിരുന്നില്ല. അതിനാല്‍ വായന ഒരനിവാര്യമാക്കി. പക്ഷേ ഒരു നാലാംകിടക്കപ്പുറം ഒന്നുമല്ല എന്ന് വായന മനസ്സിലാക്കിത്തരികയും ചെയ്തു.

ഇപ്പോള്‍ ചിത്രകാരന്‍ നാലുമാസങ്ങള്‍ക്കു മുമ്പിട്ട പോസ്റ്റാണെങ്കിലും എന്റെ ഒരു നിരീക്ഷണത്തിനും പ്രസക്തിയുണ്ടെന്ന് തോന്നുന്നതിനാല്‍ കുറിക്കുന്നെന്നു മാത്രം. ഇത് ആ പുസ്തകത്തെ കുറിച്ചുള്ള ഒരു നിരൂപനമൊന്നുമല്ല. കാരണം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച ഒരു പുസ്തകത്തെ ഓര്‍മയില്‍ നിന്നും നിരൂപണം ചെയ്യാനുള്ള കഴിവൊന്നുമെനിക്കില്ല. എന്നാലും അല്പം ചൂടപ്പമായതിനാല്‍ മുഴുവനുമങ്ങിനെ മറന്നിട്ടുമില്ല. ഇത് ആ പോസ്റ്റിനോടുള്ള എന്റെ ഒരു കമെന്റ് എന്ന രീതിയില്‍ മാത്രമേ കാണേണ്ടതുള്ളൂ.

പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

എന്ന് ചിത്രകാരന്‍ പറയുമ്പോള്‍ എല്ലാ പൈതൃകങ്ങളും വലിച്ചെറിയാനുള്ളതാണെന്ന് കരുതുന്നത് തന്നെ വലിയ തെറ്റ്. എറിയേണ്ടവയേ എറിയാവൂ. ചിലതെല്ലാം കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കേണ്ടവയാണ്. സംസ്കാരങ്ങള്‍ രൂപപ്പെടുന്നത് തന്നെ കുറേ കാലങ്ങളുടെ ബാക്കിപത്രങ്ങളായാണ്. അവ തല്ലിക്കെടുത്തിയവര്‍ ഇപ്പോള്‍ ഖേദിക്കുകയാണ്.
ക്ലിന്റണ്‍ തന്റെ തിരഞ്ഞെടുപ്പിന് നല്‍കിയ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കുടുംബസംവിധാനം തിരികെ കൊണ്ടുവരും എന്നതായിരുന്നു. കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് പോലെ നാം നിലനിര്‍ത്തുന്ന ഈ കുടുംബമെന്ന ചട്ടക്കൂടിന്റെ വില വളരെ വലുതാണ്.

അതിനാലാണ് നമുക്ക് നമ്മുടെ പെണ്മക്കളെ കുറിച്ച് വേവലാതി തോന്നുന്നത്. നളിനി തന്റെ ആത്മകഥയില്‍ വേശ്യാവൃത്തിയുടെ മഹനീയത പറയുന്നതിന്നിടയില്‍ അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. നളിനി ജമീലയാവുന്ന കാരണമായ ഷാഹുല്‍ തന്റെ മകളെ കൈവച്ചില്ല എന്നത് വലിയൊരാശ്വാസമായാണ് അവതരിപ്പിക്കുന്നത്, ഇന്നത്തെ അവസ്ഥയിലായിരുന്നില്ല അവളന്ന്, അങ്ങിനെ സംഭവച്ചിരുന്നെങ്കില്‍ നിസ്സഹയതയോടെ നോക്കിനില്‍ക്കേണ്ട സമയമായിരുന്നു.

പിന്നെ തന്റെ മകളെ ഒരാള്‍ മാന്യമായി വിവാഹം ചെയ്തുവെന്ന്. ഒരു വേശ്യയുടെ മകള്‍ക്ക് നല്ലൊരു വിവാഹബന്ധം കിട്ടാതിരിക്കില്ല എന്ന് സൂചിപ്പിക്കാനാണെഴുതിയതെങ്കിലും എന്തുകൊണ്ട് തന്റെ മകളെ മാന്യമാണെന്ന് എല്ലാവരോടും ഉത്ഭോദിപ്പിക്കുന്ന തന്റെ തൊഴിലിലേക്കിറക്കിയില്ല എന്ന ചോദ്യം ബാക്കിയുണ്ട്.

സമൂഹത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെടേണ്ടി വരുന്ന പല സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അതിലേര്‍പ്പെടുന്നവരെ ഒറ്റവാക്കില്‍ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ ഇതൊരു മഹത്തായ ധര്‍മമാണെന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. പലരും ഇതിലേക്കെത്തി ചേരുന്നത് പല ചതിക്കുഴികളിലൂടെയുമാണ്. ഈ ലിങ്കിലൂടെ ഒന്നു പോയി നോക്കുക. നളിനിപോലും ആദ്യം തിരഞ്ഞെടുക്കുന്നത് ദാരിദ്ര്യമെന്നതിനാലാണെന്നാണ് പറയുന്നത്.അതിന്റെ ശരി അവിടെ നില്‍ക്കട്ടെ.

ഇതില്‍ നളിനി ജമീല ആവശ്യപ്പെടുന്നത് കുടുംബമെന്ന ചട്ടയിലൊതുങ്ങുന്ന സ്ത്രീ അടിമയാണെന്നും അതിനാല്‍ ശരിയായ സ്വാതന്ത്ര്യത്തിനു ഈ ചട്ടക്കൂട്ടില്‍ നിന്നും പുറത്തു വരണമെന്നുമാണ്. തന്റെ ഒരു കൂട്ടുകാരി അവളുടെ വീട്ടിലെ മൂന്നംഗങ്ങളെ ഇതിലേക്കാര്‍കഷിപ്പിച്ചതിനെ വളരെ നന്നായി പ്രശംസിക്കുന്നുമുണ്ട്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ.

എല്ലാവരേയും മനുഷ്യരായിക്കാണണമെന്ന പ്രസ്ഥാവന ഒറ്റനോട്ടത്തില്‍ അപകടകാരിയല്ല. എന്നാല്‍ അതില്‍ പതിയിരിക്കുന്ന ഒരപകടമുണ്ട്. ഇത് ഒരു കൊലപാതകിക്കും ബലാത്സംഗവീരനും അവകാശപ്പെടാവുന്നതാണ്.ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണുന്നത് മനുഷ്യത്വ വിരുദ്ധമാണ്.മനുഷ്യന്റെ അടിസ്ഥാനം തന്നെ അവനില്‍ മാലാഖയും പൈശാചികതയും സമ്മേളിച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ ചില മനുഷ്യചെയ്തികളെ നാം അംഗീകരിക്കുകയും ചിലവയെ നിരാകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതില്‍ ഏതിനെ അവന്‍ സ്വാംശീകരിക്കുന്നു എന്നതാണ് അവനെ രൂപപ്പെടുത്തുന്നത്.

വേശ്യാവൃത്തി എന്നത് ഒരു സാമൂഹിക ജീര്‍ണ്ണതയാണ്. അത് കുടുമ്പം എന്ന സംവിധാനത്തെയാണ് അക്രമിക്കുന്നത്. കുടുമ്പം സ്വാതന്ത്ര്യത്തിന്ന് എതിരെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും സാമൂഹിക സുരക്ഷിതത്തിന്റെ അടിവേരാണ്. സുരക്ഷിതത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും ഇടയില്‍ ഒരു സംതുലിതാവസ്ഥയുണ്ട്. അത് ഭേദിക്കുന്നത് ഗുണകരമാവില്ല.

ഇനി വേശ്യാവൃത്തി ഒരു തൊഴില്‍ എന്ന രീതിയില്‍ അംഗീകരിക്കുകയാണെങ്കില്‍ എന്തെല്ലാം തൊഴിലിന്റെ നിര്‍‌വചനത്തില്‍ കൊണ്ടുവരേണ്ടി വരും. വേശ്യാലയം തൊഴില്‍ ഫാക്ടറി ആകും. ഉടമ സംരംഭകന്‍, പിമ്പ് സെയിത്സ് എക്സികുടീവ്, വളച്ചും ചതിച്ചും കൊണ്ടുവരുന്നവന്‍ റിക്രൂട്ടിങ്ങ് ഏജന്റ്- അപ്പോള്‍ സര്‍ക്കാറിന് തൊഴിലില്ലായ്മയുടെ പ്രശ്നവും പരിഹരിക്കപ്പെടും.

കന്യകാത്വം സംരക്ഷിക്കേണ്ടത് ധാര്‍മികതയുടെ പേരിലല്ല, ലേലത്തിനു നല്ലൊരു മുതല്‍ക്കൂട്ടാവുന്ന വര്‍ത്തമാന മുതലാളിത്തത്തില്‍ നിന്നും ഇങ്ങിനെ ഒന്നുമായില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം
.

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം- പക്ഷേ-

മുസ്ലിങ്ങള്‍ ഖുര്‍‌ആന്‍ തന്റെ മക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി കരുതുന്നു. മഹാഭാരതത്തിലെ പാഠങ്ങള്‍ പകര്‍ത്താന്‍ തന്റെ കുടുംബത്തോട് ഹിന്ദു പറയുന്നു. ബൈബിളനുസരിച്ച് ജീവിക്കണമെന്ന് ക്രിസ്ത്യാനികളും. അപ്പോള്‍ ഇതാണ് സ്വാതന്ത്ര്യത്തിന്റെ ശരിയായ മാര്‍ഗ്ഗമെന്നും അതനുസരിച്ച് ജീവിക്കണമെന്നും പോസ്റ്റിട്ടവനും കമെന്റില്‍ ജയ്ഹോ വിളിച്ചവരും തന്റെ പെങ്ങന്മാരെയും പെണ്‍കുട്ടികളെയും ഈ മഹത്തായ സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഉപദേശിക്കില്ല എന്നു തന്നെയാണെന്റെ വിശ്വാസം.

അപ്പോ പിന്നെ മറ്റുള്ള പെണ്ണുങ്ങളൊക്കെ ഇങ്ങിനെയൊക്കെ ആയാല്‍ പോസ്റ്റിടാനും മറ്റുചിലതിടാനും നല്ല ചേല്-