കമെന്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കമെന്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല

ഇരുപത് വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണു. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. പഞ്ചവത്സര പദ്ധതികള്‍ പോലും കാലഹരണപ്പെട്ടിരിക്കുന്നു ഈ ഫാസ്റ്റ്ഫുഡ് കാലത്ത്. അപ്പോള്‍ ഒരു ചെറിയ സംഘടന ഇരുപതു വര്‍ഷത്തെ മുന്‍‌നിര്‍‌ത്തി ഒരു മാസ്റ്റെര്‍പ്ലാന്‍ തയ്യാറാക്കുന്നുവെന്ന വിവരം ആരെങ്കിലും നല്‍കുകയാണെങ്കില്‍ അങ്ങിനെ അവഗണിക്കാവുന്ന ഒരു കാര്യമല്ല. പ്രത്യേകിച്ചും ഉത്തരവാദിത്ത(?)മുള്ള സ്ഥാനത്തുള്ളവര്‍.

പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര്‍ ഫ്രണ്ടുകാര്‍ രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും. 

മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍.ഡി.എഫ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്വാധീനം കൂടുന്നു എന്നോ അടുത്ത ചില വര്‍ഷങ്ങള്‍ക്കകം അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍  ഭൂരിപക്ഷമാകാന്‍ സാധ്യതയുണ്ടെന്നോ പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അവ അവഗണിക്കാതെ ഭീതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു സാധ്യതയെ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ഇസ്ലാമിനെ രക്ഷിക്കാന്‍ എന്‍ഡിഏഫുണ്ടാകണമെന്നത് ഇസ്ലാമിന്റെ പരാജയമാണു. 

പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന  ഒരു അബദ്ധം തട്ടിവിടുന്നത്. ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ? അങ്ങിനെയെങ്കില്‍ വിഭജനത്തിനു ശേഷം ഡല്‍ഹിയില്‍ മുസ്ലിങ്ങളുണ്ടാകുമായിരുന്നില്ല. പഴയകാലങ്ങളിലെ പോലെ ഒരു വംശീയ ഉന്മൂലനവും ഇനി സാധ്യമല്ല. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സംഘത്തിനും കെട്ടുറപ്പോടെ നിലനില്‍ക്കാനാവുകയുമില്ല. അങ്ങിനെ നിലനില്‍ക്കാന്‍ ശ്രമിച്ച സംഘങ്ങള്‍ അവര്‍ക്കു തന്നെ നാശമായേ പിന്നീട് ആധുനിക സമൂഹത്തില്‍ കാണപ്പെടുന്നുള്ളൂ.  തമിഴ് പുലികളും നാസികളും വര്‍ത്തമാന സിയോണിസ്റ്റുകളും നല്‍കുന്ന പാഠം അതാണു. 

മുസ്ലിം ചെറുപ്പക്കാരെല്ലാം ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളെന്തു ചെയ്യും സഖാവേ? 

എനിക്കടക്കം രണ്ട് പെണ്‍കുട്ടികളാണു. എതിര്‍പ്പുണ്ടെങ്കിലും ഒന്നിറക്കിവിടാന്‍ സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് നെഞ്ചുപിടക്കുന്ന ഒരു സാധാപ്രവാസി. അതിന്നിടയില്‍ മാപ്പിളചെക്കന്മാരെല്ലാം ലവ്ജിഹാദു നടത്തിയാല്‍ പെണ്‍കുട്ടികള്‍ തോന്നിയിടത്തു പോകില്ലെ. മാത്രമല്ല മറ്റു മതക്കാര്‍ക്ക് സ്ത്രീധനം പോലുമില്ലാതെ ചെക്കനെ കിട്ടാനും പറ്റും. അത് ഞങ്ങള്‍ക്കു തന്നെ നഷ്ടകച്ചവടമല്ലെ സഖാവെ?

ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക. ചെക്കന്മാരാണെങ്കില്‍ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞാലും പോരാ ഒരു കാറുകൂടിയും അതിന്റെ പെട്രോള്‍ കാശും കിട്ടിയാലെ ഒന്നു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നുമുള്ളൂ. രാപ്പാടി പക്ഷ്ക്കൂട്ടം പാടി നടക്കുന്ന അവലവാദിയുടെ നോട്ടം അറ്റ്ലീസ്റ്റ് ഒരു വിസയിലും. ഇതൊക്കെ ഒഴിവാക്കി ലവ് ജിഹാദാകാന്‍ തയ്യാറുള്ള ആദര്‍ശവാദികളാകാന്‍ പോപുലര്‍ ഫ്രണ്ട് ചെറുപ്പക്കാരെ തയ്യാറാക്കി കഴിഞ്ഞോ? എങ്കില്‍ അതൊരു വല്ലാത്ത മിലിറ്ററി ഒപ്പെറേഷന്‍ തന്നെ. പോപുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ നമുക്ക് തൊപ്പി എടുക്കേണ്ടി വരും. 

കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ? എങ്കില്‍ എത്രയോ കാലമായി പാല്പ്പൊടി കൊടുത്ത മിഷിനറിമാര്‍ കേരളത്തെ മാറ്റുമായിരുന്നു. അല്ല ആര്‍ക്കാണിപ്പോള്‍ കാശില്ലാത്തത്. മാതാ മഠത്തിനോ? കോടികള്‍ സംഭാവന ചെയ്യാന്‍ മാത്രം ശക്തമായ സന്ന്യാസീ മഠങ്ങളുള്ള കേരളത്തിന്റെ ചിത്രം മുഖ്യനറിയില്ല?  അക്കാലമെല്ലാം കഴിഞ്ഞ് കേരളം മാറി എന്ന ബോധം നമ്മുടെ മുഖ്യമന്ത്രിക്കില്ല? 

ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ  എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും.  ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?

അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല. 

അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു. 

2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-1


(ചിത്രങ്ങള്‍ക്കു കടപ്പാട്-http://khizana.blogspot.com/)

കേരളത്തിന്റെ ചരിത്രം വളരെകുറച്ച് മാത്രം രേഖപ്പെടുത്തപ്പെട്ട, വളരെയേറെ നിഗമനങ്ങളില്‍നിന്നും ഊഹിച്ചെടുത്ത ഒരു ചരിത്രശാഖയാണ്. എന്തിനേറെ കേരളചരിത്രത്തില്‍ നാം പഠിച്ചുവന്നിരുന്ന രണ്ടാം ചേരസാമൃജ്യം ഒരു മിത്താണെന്നാണ് കേസരിയെപ്പോലെയുള്ളവര്‍ അവകാശപ്പെടുന്നത്. അതിന്റെ ഒരു പ്രധാനകാരണം മറ്റു രാജ്യങ്ങളെ പോലെ രാജാക്കന്മാരുടെ കീഴില്‍ ചരിത്രകാരന്മാര്‍ ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ്.

കേരളചരിത്രത്തിന്റെ ഒരു പ്രധാന സ്ത്രോതസ്സ് അറേബ്യയില്‍നിന്നും വന്ന സഞ്ചാരികളുടെയും കച്ചവടക്കാരില്‍ നിന്നും കിട്ടിയ വിവരങ്ങളാണ്.

കേരളചരിത്രത്തെ കുറിച്ചുള്ള ആദ്യഗ്രന്ഥമെന്ന പേരിലറിയപ്പെടുന്നത് പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ ("പോരാളികള്‍ക്കുള്ള സമ്മാനം") എന്ന അറബിയിലെഴുതിയ പുസ്തകമാണ്.
ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന അലി ആദിഷായുടെ ഉപദേഷ്ടാവും സുഹൃത്തുകൂടിയായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം. അതിനാലാണ് അദ്ദേഹം തന്റെ ഗ്രന്ഥം സുല്‍ത്താന് സമര്‍പ്പിക്കുന്നത്. 1557 മുതല്‍ 1580 വരെ ബീജാപ്പൂരിലായിരുന്ന മഖ്ദൂം പിന്നീട് തന്റെ ജന്മസ്ഥലമായ പൊന്നാനിയിലേക്ക് തിരിച്ചു വരികയും സാമൂതിരിയുടെ ഉപദേഷ്ടാളുകളില്‍ ഒരാളാകുകയും ചെയ്തു.

മക്കയില്‍ ഷൈഖ് ഷിഹാബിദ്ദീനു ബ്നു ഹജര്‍ ഹൈത്തമിയുടെ ശിഷ്യനായിരുന്ന മഖ്ദൂം ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായിരുന്ന ഇമാം അഹ്മെദ് ബ്നു ജമല്‍ മക്കിയുടെ കീഴിലും പഠനം നടത്തിയിട്ടുണ്ട്.

മഖ്ദൂമിന്റെ ഗ്രന്ഥങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. അദ്ദേഹം രചിച്ച ഫതഹുല്‍ മുഹീന്‍ ഇസ്ലാമിലെ ഒരു ചിന്താധാരയായ ഷാഫി മദ്‌ഹബിലെ കര്‍മശാസ്തൃരംഗത്തെ അറിയപ്പെടുന്ന പുസ്തകമാണ്.

കേരളചരിത്രത്തില്‍, പക്ഷെ അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിനാണ് കൂടുതല്‍ പ്രാധാന്യം. പറങ്കികള്‍ക്കെതിരെ മുസ്ലിങ്ങളെ സമരസജ്ജരാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യമെങ്കിലും പുസ്തകം ഉള്‍കൊല്ലുന്നത് ഒരു യുദ്ധ്വാഹ്വാനം മാത്രമല്ല. നാലുഭാഗങ്ങളാക്കി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ നാലുഭാഗങ്ങലിലൂടെ പതിനാറാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രം ലിഖിതപ്പെടുത്തിയിരിക്കുന്നു.

പുസ്തകത്തിലെ ഒന്നാം ഭാഗം പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ നടത്തേണ്ട യുദ്ധ്വാഹ്വാനവും അതിന്റെ കടമകളും യുദ്ധനിയമങ്ങളുമാണെങ്കില്‍ രണ്ടാം ഭാഗത്തില്‍ കേരളത്തിലെ നിലവിലുള്ള മുസ്ലിങ്ങളുടെ അവസ്ഥകളെ കുറിച്ചും ചേരമാന്‍ പെരുമാളിന്റെ അറേബ്യന്‍ യാത്രയെ കുറിച്ചുള്ള വിവരണങ്ങളുമാണ്. കേരളത്തിലെ പ്രധാനതുറമുഖങ്ങളെ കുറിച്ചും അവയുടെ വളര്‍ച്ചയുടെ ചരിത്രവുമെല്ലാം ഈ ഭാഗത്തുണ്ട്.

മൂന്നാം ഭാ‍ഗത്താകട്ടെ ഇവിടെ നിലനിന്നിരുന്ന സഹിഷ്ണുതയുടെ ചിത്രവും നാട്ടു രാജ്യക്കാര്‍ മുസ്ലിങ്ങളോട് കാണിച്ചിരുന്ന ആദരവിന്റെ വിവരണങ്ങളും നല്‍കുന്നു. നാലാം ഭാഗം കേരളത്തിലെ ആചാരങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ്. ജാതി സമ്പ്രദായം ശിക്ഷാരീതികള്‍, വസ്ത്രധാരണം എന്നിവയെല്ലാം വളരെ സവിസ്തരം ഈ ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നു.
നാലാംഭാഗത്തില്‍ പതിനാലു അദ്ധ്യായങ്ങളാക്കി തിരിച്ച് 1498 മുതല്‍ 1583 വരെ നടന്ന കുഞ്ഞാലിമരക്കാര്‍- വാസ്കോഡിഗാമാ നാവികപോരാട്ടത്തിന്റെ കഥ പറഞ്ഞു തരുന്നു.

ഒരുപുസ്തകം വായനയിലെടുക്കുമ്പോള്‍ മനസ്സിരുത്തേണ്ട ചില വസ്തുതകളുണ്ട്. അതില്‍ പ്രധാനമായത് അതിന്റെ പ്ശ്ചാത്തലമാണ്. ഒരു വിശുദ്ധയുദ്ധത്തിന്വാഹ്വാനം ചെയ്യുന്നു എന്ന ഒരു സാമാന്യവത്കരണം നടത്തി ഒരു ചരിത്രഗതിയെ വ്യാഖ്യാനിക്കുന്നത് ശുദ്ധ‌അസംബന്ധമാണ്. നിലനിന്നിരുന്ന സ്ഥലത്തെ ഹിന്ദുക്കളുമായി യുദ്ധം ചെയ്യാതെ പറങ്കികളുമായൊരു യുദ്ധ്വാഹ്വാനത്തിന് എന്തു സാമൂഹികസാഹചര്യമായിരുന്നു രൂപപ്പെട്ടെത് എന്നും ചര്‍ച്ചക്കെടുക്കേണ്ടിവരുന്നു.

ജിഹാദ്‌ എന്ന സങ്കല്‍പം ഖുര്‍ ആനികമാണെങ്കിലും അതിന്റെ സജീവപ്രയോഗം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കടന്നു വരവോടെയാണ്‌ സംഭവിക്കുന്നത്‌.

എന്ന് സന്തോഷെഴുതുമ്പോള്‍ മനസ്സിലാക്കുക-

ഇസ്ലാമിന്റെ രാഷ്ടീയ രൂപം പ്രവാചകന്റെ കാലത്തെ രൂപപ്പെട്ടിരുന്നു. അത് ഒരു പുതിയ സംഞ്ജയല്ലെന്നര്‍ത്ഥം. അതിന്റെ ഒരു പ്രായോഗിക രൂപമൊന്നുമല്ല പോര്‍റ്റുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം. മറിച്ച് ഒരു അധിനിവേശത്തിന്നെതിരെ ആത്മീയമായ ശക്തിഉപയോഗിക്കുകയായിരുന്നു.

എന്തുകൊണ്ട് ഒരു മതപണ്ഡിതന്‍ ഇങ്ങിനെ ഒരു യുദ്ധത്തിന്വാഹ്വാനം ചെയ്യേണ്ടിവന്നു എന്നതിന് അന്നത്തെ കേരള സമൂഹത്തെകുറിച്ചും അവിടെ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്-

ഇക്കാര്യങ്ങള്‍ അടുത്ത പോസ്റ്റിലാകാം

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൌ ജിഹാദ്

ഈ പോസ്റ്റ് അല്ല പിന്നെയില്‍ വന്ന ലൗ ജിഹാദ്‌ !!!!! ഈ എന്ന പോസ്റ്റിനുള്ള ഒരു കമെന്റ് ആണ്.

മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
Posted on: 30 Sep 2009
'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '

മാതൃഭൂമിയിലെ ഒരു വാര്‍ത്തയില്‍നിന്നാണ് പോസ്റ്റിന്റെ ഉത്ഭവം- അല്ല, അതിനേക്കാളേറെ ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നാണെന്നു പറയാം.

അതിലേക്കു കടക്കുന്നതിന്നു മുമ്പ് ജിഹാദ് എന്ന പദത്തെകുറിച്ചും അതിന്റെ ഇസ്ലാമികമാനത്തെ കുറിച്ചും ---നിലവില്‍ വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലാണ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. പക്ഷേ, അറബിയില്‍ ജിഹാദ് എന്ന പദത്തിന്ന് അങ്ങിനെ ഒരര്‍ത്ഥമില്ല. ജിഹാദ് എന്ന പദത്തിന് ആത്മപരിത്യാഗം എന്നാണര്‍ത്ഥം വരുന്നത്.

ഇവിടെ പര്‍മാമര്‍ശിക്കപ്പെട്ട സംഭവമാകട്ടെ പത്തനംതിട്ടയിലെ ഒരു സാധാരണ പ്രണയവുമായി ഒരു വക്കീല്‍ നടത്തിയ സമര്‍ത്ഥമായ ഒരു കളിയും.

വെബ്ദുനിയയില്‍ പിന്നീട് വന്ന വാര്‍ത്ത.

2009 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഒരു ദിവസ്ത്തെ രണ്ടു വാര്‍ത്തകള്‍.

¥ÖïàÜ ®Øí®¢®Øßæa çÉøßW æµÞÜ: ÆOÄßµZ ¥ùØíxßW
- ØbL¢ çÜ~µX
Story Dated: Thursday, September 10, 2009 0:39 hrs IS

æºèK: ÍÞøcÏíAí ¥‰àÜ ®Øí®¢®Øí ØçwÖ¢ ¥Ï‚ ÏáÕÞÕßæÈ ÍVJÞÕᢠµâGÞ{ßÏᢠæµÞÜæM¿áJß ùÏßWçÕ d¿ÞAßW ÄUßÏÄÞÏß çµØí. ÏáÕÄßæÏÏᢠÍVJÞÕßæÈÏá¢ ÎæxÞøÞæ{ÏᢠæÉÞÜàØí ¥ùØíxí æºÏíÄá. çµÞÏçO¿í ØbçÆÖß ÎáÙNÆí ÙAàÎÞÃá (26) æµÞÜïæMGÄí.

æÉÞÜàØí ÈWµáK ÕßÖÆàµøÃ¢: ºâ{çÎ¿í ·ßW È·ùßW ÕÈßÄÞ çÙÞØíxW È¿Jß ÕK ×àÌÏáæ¿ æÎÞèÌW çËÞÃßÜßçÜAá ÙAࢠ¥ÈÞÕÖc ØçwÖBZ ¥Ï‚ßøáKædÄ. ÈÞ·VçµÞÕßÜßÜáU ÍVJÞÕí ç¼ÞY çùÞÌßæÈ ×àÌ ÕßÕø¢ ¥ùßÏßAáµÏᢠÙAàÎßæÈ É߿ߵâ¿ß æÉÞÜàØßW ®WMßAÞX §øáÕøá¢ çºVKá ÉiÄß ÄÏÞùÞAáµÏᢠæºÏíÄá. ¾ÞÏùÞÝíº èÕµßGí ¥HÞ È·V ùìIÞÈÏíAá ØÎàÉJá ®JÞX ÙAàÎßÈá ×àÌ ØçwÖ¢ ¥Ï‚á.

§çÄ ØÎÏJá µÞùßW ç¼ÞY çùÞÌßÈᢠÎxá ÎâKá çÉøá¢ ùìIÞÈÏíAá ØÎàÉæÎJßÏßøáKá.
µÞW ÎÃßAâùßȵ¢ ³çGÞÏßW ØáÙãJí ¼ÏµáÎÞùßæÈÞM¢ ®JßÏ ÙAàÎßæÈ §ÕV µÞùßW µÏxß æµÞIá çÉÞÏß. ÄßøáJÃß ê ¦VçAÞâ ùâGßÜâæ¿ÏáU ÏÞdÄÏíAßæ¿ µOß Õ¿ß æµÞIáU ¥¿ßçÏxá ÙAࢠæµÞˆæMGá. Äá¿VKá æÉÞXÉÞ¿ß ùÏßWçÕ ç·xßÈá ØÎàÉ¢ ùÏßWçÕ d¿ÞAßW ÎãÄçÆÙ¢ ©çÉfß‚á µ¿Ká µ{Eá.

®KÞW, §ÄßÈßæ¿ ¥HÞ È·V æÉÞÜàØí Øíçx×ÈßW ÍVJÞÕßæÈ ÄßøAß ×àÌ ®Jß. ÙAàÎáÎÞÏß æÉÞÜàØí Øíçx×ÈßW ®JßÏßøßAÞæÎK ÇÞøÃÏßÜÞÃá
ÏáÕÄß ¥Õßæ¿ ®JßÏÄí. Äá¿VKá æÉÞÜàØí È¿JßÏ ¥çÈb×ÃJßW ç¼ÞY çùÞÌßæÈÏᢠµÞV èdÁÕV ØÄcæÏÏᢠ¥ùØíxí æº‡áµÏÞÏßøáKá. çµØßW ©ZæMG Îxá øIá çÉæø µâæ¿ æÉÞÜàØí ÄßøÏáKá. ®KÞW ×àÌÏáÎÞÏß ÎµX ØìÙãÆJßÜÞÏßøáKáæÕKᢠآÍÕJßW ÆáøâÙÄÏáæIKᢠÙAàÎßæa ÉßÄÞÕí ÎáÙNÆí Ì×àV ¦çøÞÉß‚á. ×àÌÏáÎÞÏß ¥¿áMÎáU æÉÞÜàØí ©çÆcÞ·ØíÅæÈAáù߂ᢠ¥çÈb×â çÕÃæÎKᢠ¦ÕÖcæMGá.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--- çÙÞ¢ ÎÜÏÞ{ ÎçÈÞøÎ çµø{¢

ÈoºßdÄæÎ¿áJí ÏáÕÄßæÏ ÌïÞAíæÎÏßW æºÏíÄ ÏáÕÞÕí ùßÎÞXÁßW
- ØbL¢ çÜ~µX
Story Dated: Thursday, September 10, 2009 3:47 hrs IST

ÄãÖâV: §aVæÈxí µÎcâÃßxß æÕÌíææØxßÜâæ¿ ØìÙãÆ¢ ØíÅÞÉß‚ çÖ×¢ ÏáÕÄßæÏ ÉàÁßMß‚á È·íȺßdÄBæ{¿áJí †ÞAí æÎÏßW æºÏíÄ çµØßW Éß¿ßÏßÜÞÏ ÏáÕÞÕßæÈ çµÞ¿Äß ùßÎÞXÁí æºÏíÄá. ÄßøáÕÈLÉáø¢ ÕVAÜ §¿Õ ÉâøÞ¿¢ ÕàGßW ÕßÈà×ßæÈ(21)ÏÞÃá ¿ìY ¨Øíxí æÉÞÜàØí §KæÜ ¥ùØíxí æºÏíÄá çµÞ¿ÄßÏßW ÙÞ¼øÞAßÏÄí.

®¢®ØíØß µ¢ÉcâGV ØÏXØáµÞøßÏÞÏ ÄãÖâV ºß‡Þø¢ ØbçÆÖßÈßÏáæ¿ ÉøÞÄßÏßW §ÏÞæ{ ÄçÜKá µØíxÁßÏßæÜ¿áJßøáKá. ³VAâGßÜâæ¿ÏÞÃí ÕßÈà×ßæÈ ÏáÕÄß ÉøßºÏæM¿áKÄí. çÉÞIßç‚øßÏßW ÎV‚aí çÈÕß ©çÆcÞ·¢ çÄ¿áKáæÕKá ØbÏ¢ ÉøßºÏæM¿áJßÏ ÕßÈà×áÎÞÏáU ÈßçÄcÈÏáU §aVæÈxí ºÞxß¹í ²¿áÕßW dÉÃÏJßçÜAá ÕÝßÎÞùáµÏÞÏßøáKá. Äá¿VKí ÄãÖâV æµÞAÞæÜÏßW çÜÞÁí¼ßW ÎáùßæÏ¿áJí §øáÕøá¢ ÄÞÎØß‚á.

®KÞW çÜÞÁí¼í ÎáùßÏßW Õ‚í ÏáÕÄßÏùßÏÞæÄ ÈoºßdÄ¢ øÙØcÎÞÏß ÕßÈà×í ØbL¢ æÎÞèÌW µcÞÎùÏßW ɵVJßæÏKá æÉÞÜàØí ÉùÏáKá. ÉßKà¿í ÕßÈà×ßÈí ÏáÕÄßçÏÞ¿áU ÄÞWMøc¢ µáùÏáµÏᢠآÖÏÕáÎÞÏß. §çÄÞæ¿ dÉÃÏ¢ ĵøáµÏᢠÌt¢ ¥ÕØÞÈßMßAÞX §øáÕøá¢ ÄàøáÎÞÈßAáµÏᢠæºÏíÄá. ®KÞW ÕßÈà×í ÉßKà¿í ÏáÕÄßæÏ ØíÅßøÎÞÏß Õß{ß‚í çÜÞÁí¼ßæÜ ÎáùßÏᑚ ºßdÄB{áæ¿ çÉøßW †ÞAí æÎÏßW 溇ÞX Äá¿Bß.

§ æÎÏßW ÕÝß ÈoºßdÄBZ
ÏáÕÄßÏáæ¿ µâGáµÞøßµZAᢠ¥Ï‚á. µâ¿ÞæÄ ÏáÕÄßAá ÕøáK ÕßÕÞÙÞçÜ޺ȵZ Îá¿AáµÏᢠæºÏíÄá. §çÄÞæ¿ ÏáÕÄß Ø¢ÍÕß‚æÄˆÞ¢ ÕàGáµÞçøÞ¿í ÄáùKá ÉùÏáµÏÞÏßøáKá. Äá¿VKá ÏáÕÄßÏáæ¿ ÉßÄÞÕí ¼ßˆÞ æÉÞÜàØí ØâdÉIßÈá ÈWµßÏ ÉøÞÄßÏßÜÞÃí æÉÞÜàØí ÏáÕÞÕßæÈ ÄdLÉøÎÞÏß Õß{ß‚á ÕøáJß µá¿áAßÏÄí.

ഒരേ ദിവസത്തെ രണ്ട് വാര്‍ത്തകള്‍- ----.

ഒന്നാമത്തെതില്‍ ഒരു മൊബൈല്‍ ദുരന്തം എന്നു പറയാം എന്നാല്‍ രണ്ടാമത്തതോ?

ഒരാള്‍ വന്നു വിളിക്കുമ്പോഴേക്കും കിടക്ക പങ്കിടാനും പിന്നീട് ദുരന്തങ്ങള്‍ വഹിക്കാനും ഇത്ര കഥകള്‍ വായിച്ചിട്ടും പിന്നെയും പാഠമുള്‍കൊള്ളാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാത്തതെന്ത് കൊണ്ട്?


2009 ജൂലൈ 1, ബുധനാഴ്‌ച

ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥയും ചിത്രകാരനും

ചിത്രകാരന്റെ നളിനി ജമീലയുടെ ആത്മകഥ/സീതായണം എന്ന പോസ്റ്റിനൊരു കമെന്റ്-

നളിനി ജമീലയുടെ ആത്മകഥ വായിക്കാന്‍ പ്രചോതനമായത് മാതൃഭൂമിയില്‍ അതിനെ കുറിച്ചുള്ള തുടര്‍ ചര്‍ച്ചകളായിരുന്നു. അടുത്തൊന്നും മാതൃഭൂമി അത്ര കൂടുതല്‍ സ്ഥലം ഒരു പുസ്തകത്തിന്നും കൊടുത്തിരുന്നില്ല. അതിനാല്‍ വായന ഒരനിവാര്യമാക്കി. പക്ഷേ ഒരു നാലാംകിടക്കപ്പുറം ഒന്നുമല്ല എന്ന് വായന മനസ്സിലാക്കിത്തരികയും ചെയ്തു.

ഇപ്പോള്‍ ചിത്രകാരന്‍ നാലുമാസങ്ങള്‍ക്കു മുമ്പിട്ട പോസ്റ്റാണെങ്കിലും എന്റെ ഒരു നിരീക്ഷണത്തിനും പ്രസക്തിയുണ്ടെന്ന് തോന്നുന്നതിനാല്‍ കുറിക്കുന്നെന്നു മാത്രം. ഇത് ആ പുസ്തകത്തെ കുറിച്ചുള്ള ഒരു നിരൂപനമൊന്നുമല്ല. കാരണം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച ഒരു പുസ്തകത്തെ ഓര്‍മയില്‍ നിന്നും നിരൂപണം ചെയ്യാനുള്ള കഴിവൊന്നുമെനിക്കില്ല. എന്നാലും അല്പം ചൂടപ്പമായതിനാല്‍ മുഴുവനുമങ്ങിനെ മറന്നിട്ടുമില്ല. ഇത് ആ പോസ്റ്റിനോടുള്ള എന്റെ ഒരു കമെന്റ് എന്ന രീതിയില്‍ മാത്രമേ കാണേണ്ടതുള്ളൂ.

പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

എന്ന് ചിത്രകാരന്‍ പറയുമ്പോള്‍ എല്ലാ പൈതൃകങ്ങളും വലിച്ചെറിയാനുള്ളതാണെന്ന് കരുതുന്നത് തന്നെ വലിയ തെറ്റ്. എറിയേണ്ടവയേ എറിയാവൂ. ചിലതെല്ലാം കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കേണ്ടവയാണ്. സംസ്കാരങ്ങള്‍ രൂപപ്പെടുന്നത് തന്നെ കുറേ കാലങ്ങളുടെ ബാക്കിപത്രങ്ങളായാണ്. അവ തല്ലിക്കെടുത്തിയവര്‍ ഇപ്പോള്‍ ഖേദിക്കുകയാണ്.
ക്ലിന്റണ്‍ തന്റെ തിരഞ്ഞെടുപ്പിന് നല്‍കിയ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കുടുംബസംവിധാനം തിരികെ കൊണ്ടുവരും എന്നതായിരുന്നു. കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് പോലെ നാം നിലനിര്‍ത്തുന്ന ഈ കുടുംബമെന്ന ചട്ടക്കൂടിന്റെ വില വളരെ വലുതാണ്.

അതിനാലാണ് നമുക്ക് നമ്മുടെ പെണ്മക്കളെ കുറിച്ച് വേവലാതി തോന്നുന്നത്. നളിനി തന്റെ ആത്മകഥയില്‍ വേശ്യാവൃത്തിയുടെ മഹനീയത പറയുന്നതിന്നിടയില്‍ അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. നളിനി ജമീലയാവുന്ന കാരണമായ ഷാഹുല്‍ തന്റെ മകളെ കൈവച്ചില്ല എന്നത് വലിയൊരാശ്വാസമായാണ് അവതരിപ്പിക്കുന്നത്, ഇന്നത്തെ അവസ്ഥയിലായിരുന്നില്ല അവളന്ന്, അങ്ങിനെ സംഭവച്ചിരുന്നെങ്കില്‍ നിസ്സഹയതയോടെ നോക്കിനില്‍ക്കേണ്ട സമയമായിരുന്നു.

പിന്നെ തന്റെ മകളെ ഒരാള്‍ മാന്യമായി വിവാഹം ചെയ്തുവെന്ന്. ഒരു വേശ്യയുടെ മകള്‍ക്ക് നല്ലൊരു വിവാഹബന്ധം കിട്ടാതിരിക്കില്ല എന്ന് സൂചിപ്പിക്കാനാണെഴുതിയതെങ്കിലും എന്തുകൊണ്ട് തന്റെ മകളെ മാന്യമാണെന്ന് എല്ലാവരോടും ഉത്ഭോദിപ്പിക്കുന്ന തന്റെ തൊഴിലിലേക്കിറക്കിയില്ല എന്ന ചോദ്യം ബാക്കിയുണ്ട്.

സമൂഹത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെടേണ്ടി വരുന്ന പല സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അതിലേര്‍പ്പെടുന്നവരെ ഒറ്റവാക്കില്‍ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ ഇതൊരു മഹത്തായ ധര്‍മമാണെന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. പലരും ഇതിലേക്കെത്തി ചേരുന്നത് പല ചതിക്കുഴികളിലൂടെയുമാണ്. ഈ ലിങ്കിലൂടെ ഒന്നു പോയി നോക്കുക. നളിനിപോലും ആദ്യം തിരഞ്ഞെടുക്കുന്നത് ദാരിദ്ര്യമെന്നതിനാലാണെന്നാണ് പറയുന്നത്.അതിന്റെ ശരി അവിടെ നില്‍ക്കട്ടെ.

ഇതില്‍ നളിനി ജമീല ആവശ്യപ്പെടുന്നത് കുടുംബമെന്ന ചട്ടയിലൊതുങ്ങുന്ന സ്ത്രീ അടിമയാണെന്നും അതിനാല്‍ ശരിയായ സ്വാതന്ത്ര്യത്തിനു ഈ ചട്ടക്കൂട്ടില്‍ നിന്നും പുറത്തു വരണമെന്നുമാണ്. തന്റെ ഒരു കൂട്ടുകാരി അവളുടെ വീട്ടിലെ മൂന്നംഗങ്ങളെ ഇതിലേക്കാര്‍കഷിപ്പിച്ചതിനെ വളരെ നന്നായി പ്രശംസിക്കുന്നുമുണ്ട്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ.

എല്ലാവരേയും മനുഷ്യരായിക്കാണണമെന്ന പ്രസ്ഥാവന ഒറ്റനോട്ടത്തില്‍ അപകടകാരിയല്ല. എന്നാല്‍ അതില്‍ പതിയിരിക്കുന്ന ഒരപകടമുണ്ട്. ഇത് ഒരു കൊലപാതകിക്കും ബലാത്സംഗവീരനും അവകാശപ്പെടാവുന്നതാണ്.ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണുന്നത് മനുഷ്യത്വ വിരുദ്ധമാണ്.മനുഷ്യന്റെ അടിസ്ഥാനം തന്നെ അവനില്‍ മാലാഖയും പൈശാചികതയും സമ്മേളിച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ ചില മനുഷ്യചെയ്തികളെ നാം അംഗീകരിക്കുകയും ചിലവയെ നിരാകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതില്‍ ഏതിനെ അവന്‍ സ്വാംശീകരിക്കുന്നു എന്നതാണ് അവനെ രൂപപ്പെടുത്തുന്നത്.

വേശ്യാവൃത്തി എന്നത് ഒരു സാമൂഹിക ജീര്‍ണ്ണതയാണ്. അത് കുടുമ്പം എന്ന സംവിധാനത്തെയാണ് അക്രമിക്കുന്നത്. കുടുമ്പം സ്വാതന്ത്ര്യത്തിന്ന് എതിരെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും സാമൂഹിക സുരക്ഷിതത്തിന്റെ അടിവേരാണ്. സുരക്ഷിതത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും ഇടയില്‍ ഒരു സംതുലിതാവസ്ഥയുണ്ട്. അത് ഭേദിക്കുന്നത് ഗുണകരമാവില്ല.

ഇനി വേശ്യാവൃത്തി ഒരു തൊഴില്‍ എന്ന രീതിയില്‍ അംഗീകരിക്കുകയാണെങ്കില്‍ എന്തെല്ലാം തൊഴിലിന്റെ നിര്‍‌വചനത്തില്‍ കൊണ്ടുവരേണ്ടി വരും. വേശ്യാലയം തൊഴില്‍ ഫാക്ടറി ആകും. ഉടമ സംരംഭകന്‍, പിമ്പ് സെയിത്സ് എക്സികുടീവ്, വളച്ചും ചതിച്ചും കൊണ്ടുവരുന്നവന്‍ റിക്രൂട്ടിങ്ങ് ഏജന്റ്- അപ്പോള്‍ സര്‍ക്കാറിന് തൊഴിലില്ലായ്മയുടെ പ്രശ്നവും പരിഹരിക്കപ്പെടും.

കന്യകാത്വം സംരക്ഷിക്കേണ്ടത് ധാര്‍മികതയുടെ പേരിലല്ല, ലേലത്തിനു നല്ലൊരു മുതല്‍ക്കൂട്ടാവുന്ന വര്‍ത്തമാന മുതലാളിത്തത്തില്‍ നിന്നും ഇങ്ങിനെ ഒന്നുമായില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം
.

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം- പക്ഷേ-

മുസ്ലിങ്ങള്‍ ഖുര്‍‌ആന്‍ തന്റെ മക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി കരുതുന്നു. മഹാഭാരതത്തിലെ പാഠങ്ങള്‍ പകര്‍ത്താന്‍ തന്റെ കുടുംബത്തോട് ഹിന്ദു പറയുന്നു. ബൈബിളനുസരിച്ച് ജീവിക്കണമെന്ന് ക്രിസ്ത്യാനികളും. അപ്പോള്‍ ഇതാണ് സ്വാതന്ത്ര്യത്തിന്റെ ശരിയായ മാര്‍ഗ്ഗമെന്നും അതനുസരിച്ച് ജീവിക്കണമെന്നും പോസ്റ്റിട്ടവനും കമെന്റില്‍ ജയ്ഹോ വിളിച്ചവരും തന്റെ പെങ്ങന്മാരെയും പെണ്‍കുട്ടികളെയും ഈ മഹത്തായ സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഉപദേശിക്കില്ല എന്നു തന്നെയാണെന്റെ വിശ്വാസം.

അപ്പോ പിന്നെ മറ്റുള്ള പെണ്ണുങ്ങളൊക്കെ ഇങ്ങിനെയൊക്കെ ആയാല്‍ പോസ്റ്റിടാനും മറ്റുചിലതിടാനും നല്ല ചേല്-