രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

ഡൽഹി കാഴ്ചകൾ

അണ്ണാഹസാരെയുടെ ടീമിലെ ആളുകളുടെ ഇപ്പോഴത്തെ ദൗത്യം കണ്ടാലറിയാം അന്നത്തെ സമരം ഒരു സംഘനാടകമായിരുന്നു എന്നത്. കിരൺബേധിബാബ രാംദേവ് തുടങ്ങിയവരെയെല്ലാം മുൻ‌നിർത്തി തുടങ്ങിയ നാടകം അപ്രതീക്ഷമായാണു കെജ്രിവാളിലേക്ക് വഴിമാറുന്നത്.  
ഇപ്പോഴും ഒരാവേശത്തിനു സംഭവിച്ച ഒരു തരംഗം എന്നതിലപ്പുറം ആപ്പിന്റെ രാഷ്ട്രീയത്തെ വിലയിരുത്താനായിട്ടില്ല. പക്ഷെ, വി.പി.സിങ്ങ് വരെ നീണ്ടു കിടക്കുന്ന രാഷ്ട്രീയ പരീക്ഷനങ്ങളി നിന്നും ആപ്പിനെ മാറ്റി നിർത്തുന്നത് അധികാരം മുഖ്യമല്ല എന്ന തോന്നലുണ്ടാക്കാ കെജ്രിവാളിനു കഴിയുന്നു എന്നതാണു. അതാകട്ടെ സ്ഥായിയായി നിലനിർത്താനാകുന്ന ഒന്നല്ല. എങ്കിലും ഇപ്പോ ഒരു അതിനായക പരിവേശമുള്ള സിനിമപോലെ ജനങ്ങ അതാസ്വദിക്കുന്നുണ്ട്.  
ബി.ജെ.പിയുടെയും പ്രചരണ രീതി സമീപനത്തിലൂടെ തന്നെയായിരുന്നു കോണ്ട് പോകാ കരുതിയിരുന്നത്. മോഡിക്ക് ഒരു ഹീറോ പരിവേശം ൽകി ഇല്ലാത്ത വികസനവും മുൻനിർത്തി നടത്താനിരുന്ന പ്രചരണ ഗിമ്മിക്കിനെ തൂണും ചാരി നിന്നവ പെണ്ണും കൊണ്ട് പോകുന്നത് കാണുമ്പോ അണ്ണ ഹസാരെ ബൂമറാങ്ങായ നിരാശയിലാണു ബി.ജെ.പി.

എന്തിനേറെ അമ്പാനിക്കെതിരെയുള്ള കത്തു പോലും ഒരു നല്ല രാഷ്ട്രീയ നോട്ടീസാണു. കോൺഗ്രസ്സിനും ബിജെപിക്കും മറുപടി കഴിയാ ആകാത്ത വിധമുള്ള കെട്ടിയിടലാണു ഒറ്റ മറുപടിയി കെജ്രിവാളിനു കൊടുക്കാനാകുന്നത്

വി.പി.സിങ്ങ് ബി.ജെ.പി മറിച്ചിടുമെന്ന് ഉറപ്പുള്ള ഒരു ഘട്ടത്തി ജനവിധി തേടിയത് പോലും രക്ത്സാക്ഷി പരിവേശമുണ്ടാക്കാ സഹായിച്ചുവെങ്കി അതിനേക്കാളേറെ സാധ്യതകളുള്ള ''മുതലാളി'' വിരോധമാണു കെജ്രിവാളിന്റെ തുരുപ്പ് ചീട്ട്.  ഇത് സാധാരണക്കാരി ഏശുക തന്നെ ചെയ്യും.  അതി എത്ര പ്രായോഗികതയുണ്ട് എന്നതെല്ലാം ബുദ്ധിജീവി കേന്ദ്രങ്ങളി മാത്രമായിരിക്കും ർച്ചകൾ.  അല്ലെങ്കിലും കണക്കുകളും പ്രായോഗികതകളും എന്നാണു ഇന്ത്യ രാഷ്ട്രീയത്തി ർച്ചകളായിട്ടുള്ളത്. ബാബരിമസ്ജിദും രാമജ്ന്മഭൂമിയും വീരാരാധനകളുമല്ലാതെ?

2011 ജനുവരി 30, ഞായറാഴ്‌ച

ഒരുകയ്യില്‍ ഇന്ത്യാവിഷ്യന്‍- മറുകയ്യില്‍ മുസ്ലിംലീഗുമായി മുനീര്‍






കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശ്രദ്ധിക്കുന്ന ആളുകളോട് പുതിയ വിവാദങ്ങളെ കുറിച്ച് വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അതിനാല്‍ തന്നെ ഒരു തനിയാവര്‍ത്തനമല്ല ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും. എല്ലാവരെയും പോലെ ഞാനുമിപ്പോള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കയാണു. ഇടക്കിടക്കല്ലേ ഇങ്ങിനെ ചൂടന്‍ സാധനങ്ങള്‍ കിട്ടുകയുള്ളൂ. അതിനിടയില്‍ എനിക്ക് തോന്നുന്ന ചില  ചിന്തകള്‍  പങ്കുവക്കുകയാണിവിടെ ചെയ്യുന്നത്.

കുഞ്ഞാലിക്കുട്ടിയും വിവാദങ്ങളും മാത്രം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാനോലോചിക്കുന്നത് മുനീറിനെ കുറിച്ചാണു. സത്യത്തില്‍ മുനീറിന്റെ നിലപാടെന്താണു. റൗഉഫിനേക്കാള്‍ എനിക്കു വിശ്വാസം കുഞ്ഞാലികുട്ടിയെ ആണെന്ന് ആദ്യദിവസം പറഞ്ഞ മുനീറിനെ പിന്നെ ചാനലുകളിലൊന്നും തന്നെ കാണുന്നില്ല. ഇവിടെ മുനീറുനു ആരെ വിശ്വാസമെന്നതുമല്ല എന്റെ ചോദ്യം. മുനീര്‍ എവിടെ നില്‍ക്കുന്നു എന്നതറിയാനുള്ള താത്പര്യമാണു എനിക്കുള്ളത്. കാരണം മുനീര്‍ ഒരേ സമയം മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്റെ ചെയര്‍‌മാനുമാണു. ഒരാള്‍ക്ക് രണ്ടോ മൂന്നോ പദവി എന്നതിനേക്കാള്‍ ഈ രണ്ടും ഒരേ സമയം അലങ്കരിക്കുന്നത് മുനീറിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നില്ലെ? ധാര്‍മ്മികമായി ഏതെങ്കിലും ഒന്ന് കയ്യൊഴിയാന്‍ മുനീര്‍ ബാധ്യസ്തനല്ലെ?

ഇന്നത്തെ ചര്‍ച്ച കേട്ടപ്പോള്‍ ശരിക്കും മുനീറിന്റെ ഈ ഡബിള്‍ റോളാണു ഒരു കോമാളിത്തമായി തോന്നുന്നത്. അഞ്ച് വര്‍ഷം മുമ്പ് റജീനയുടെ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷ്യനിലൂടെ വന്നപ്പോള്‍ എനിക്ക് മുനീറിനോട് ബഹുമാനമായിരുന്നു തോന്നിയിരുന്നത്. ജോസഫ് പോത്തന്‍ ഒരു ലേഖനത്തില്‍ ഡോണ്‍ എന്ന പത്രത്തില്‍ ജോലി ചെയ്തതിനെ കുറിച്ചനുസ്മരിച്ച് പത്രത്തിന്റെ  മാനേജിങ്ങ് പാര്‍ട്ട്ണെര്‍ മുഹമ്മദലി ജിന്നയെ കുറിച്ച് എഴുതിയ വാക്കുകളാണു തന്റെ കീഴിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുനീര്‍ നല്‍കുന്നതെന്ന തോന്നലായിരുന്നു അതിലെ ഒരു കാരണം. കൂടാതെ ചാനല്‍ മത്സരങ്ങളിലെ ഒരു നല്ല സ്കൂപ്പിനെ ഉപയോഗപ്പെടുത്തിയ കൗശലം എന്നും കണക്കു കൂട്ടി. അപ്പോള്‍ മുനീറിന്റെ  ചെയര്‍മാന്‍ പദവി എന്നതിനാല്‍ മാത്രം ഒരു വാര്‍ത്ത ആദ്യം കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം മുനീറിനെ കുറ്റപ്പെടുത്താന്‍ അവകാശമുണ്ടാകേണ്ടതില്ല. മാത്രമല്ല. മുനീറിന്റെ ചാനലിനു പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് മുമ്പേ മുസ്ലിംലീഗ്  തീരുമാനിച്ചതുമാണു. പിന്നെയും ഇന്ത്യാവിഷ്യം മുസ്ലിംലീഗിനു വേണ്ടി നിലകൊള്ളണം എന്നു പറയുന്നതില്‍ ഒരു ന്യായവും വരുന്നില്ല.

ഇവിടെ അതല്ല സ്ഥിതി. കുഞ്ഞാലികുട്ടി പെട്ടെന്ന് എന്നെ കൊല്ലാന്‍ വരുന്നേ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ അതൊരു പുക മാത്രമാണെന്ന് ഊഹിച്ചിരുന്നു. തീ കാണാനിരിക്കുന്നതെയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വലിയ ഷെര്‍‌ലക്കൊന്നുമാകേണ്ട. വരാനിരിക്കുന്ന ഒന്നിനെ തടുക്കാന്‍ തടയിണകെട്ടുകയാണെന്ന കാര്യം ശരിവെക്കുന്ന കാഴ്ച്ചകളുടെ രണ്ടാം ഘട്ടത്തിലാണു കണക്കുകള്‍ തെറ്റിച്ച് ഇന്ത്യാവിഷ്യന്റെ രണ്ടാം ദിവസം കയറി വരുന്നത്. ശരിക്കും ഇതെന്നെ അത്ഭുതപ്പെടുത്തി എന്നു പറയാതെ വയ്യ.  കാരണം ഇന്ത്യാവിഷ്യന്‍ നാലുമാസത്തോളമായി അന്യേഷിച്ച് കണ്ടെത്തിയ വെളിപ്പെടുത്തലുകളാണു പുറത്ത് വിട്ടതെന്നായിരുന്നു ചാനല്‍ തന്നെ അവകാശപ്പെടുന്നത്.

ഒരു മാധ്യമം എന്ന നിലയില്‍ ഇന്ത്യാവിഷ്യനു അങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണത്. പലപ്പോഴും മാധ്യമങ്ങള്‍ക്ക് അങ്ങിനെയാകാന്‍ കഴിവുണ്ടാകാറില്ലെന്നു മാത്രം. ഇവിടെ പ്രശ്നമതല്ല. പിന്നീട് നടന്ന മുസ്ലിംലീഗിന്റെ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.ടി. മുഹമെദ് ബഷീറും സമദാനിയും പറഞ്ഞത് ഇന്ത്യാവിഷ്യന്‍ മുസ്ലിംലീഗിനെ തകര്‍ക്കാന്‍ മനപൂര്‍‌വ്വം ശ്രമിക്കുന്നതിന്റെ ഫലമായി കെട്ടിചമച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണ് പുതിയ വിവാദങ്ങളെന്നാണു.

ആരുടെതാണു വിവാദങ്ങളിലെ ശരിതെറ്റ് എന്നതല്ല എന്റെ വിഷയം. ഞാന്‍ കാണുന്നത് മുനീര്‍ എന്ന വ്യക്തിയെയാണു. തന്റെ ഒരു കയ്യില്‍ മുസ്ലിംലീഗിന്റെ സെക്രട്ടറി സ്ഥാനവും മറു കയ്യില്‍ ഇന്ത്യാവിഷ്യന്റെ ചെയര്‍മാന്‍ സ്ഥാനവും കൊണ്ട് നടക്കുന്ന മുനീറിനെ. കാരണം ഇവിടെ ആരോപണം ഉന്നയിച്ചിരിക്കുന്നത് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷ്യനാണു. ആരോപണ വിധേയനായിരിക്കുന്നത് മുനീറിന്റെ തന്നെ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയും.

പഴയ പോലെ ചാനലില്‍ വരുന്നതിന്റെ ഉത്തരവാദിത്തം എനിക്കില്ലെന്നു പറഞ്ഞൊഴിയാന്‍ മുനീറിന്നാകില്ല. കാരണം ചാനല്‍ തന്നെ തുറന്നു പറഞ്ഞത് നാലു മാസത്തോളമായി ഞങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ അന്യേഷിക്കുകയായിരുന്നു എന്നായിരുന്നു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള തെളിവുകള്‍ ശരിയാണെങ്കില്‍ അത് പുറത്ത് വിട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യാവിഷ്യനു അറിയാത്തതല്ലല്ലോ? ഇത്ര ഗൗരവമായ ഒരു വാര്‍ത്ത ഇത്ര നീണ്ടകാലം അന്യേഷിച്ചു കൊണ്ടിരിക്കുന്നത് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അറിയുകയില്ല എന്നു പറഞ്ഞാല്‍ മുനീറിനെ അപ്പണിക്ക് പറ്റില്ല എന്നു തന്നെയാണു. ബ്ലോഗിലെ കമെന്റുകള്‍ക്ക് പോലും ബ്ലോഗര്‍ ഉത്തരവാദിയാണെന്നിരിക്കെ ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ചെയര്‍മാനു തന്റെ സ്ഥാപനത്തിലെ വാര്‍ത്തകളുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാനാവുമോ?

ഇനി ഇന്ത്യാവിഷ്യന്‍ പുറത്തു കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ഒരാളുടെ കീഴില്‍ സെക്രട്ടറിയായി തുടരുക എന്നത് ധാര്‍മികമായി മുനീറിനു ചെയ്യാന്‍ പാടുണ്ടോ? മുസ്ലിംലീഗ് പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കും എന്നു അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കെ മുനീര്‍ കുഞ്ഞാലിക്കുട്ടി തെറ്റുകാരനല്ല എന്ന നിലപാടെടുക്കുന്നുവോ? അതോ നേതൃത്വം എങ്ങിനെയായാലും എനിക്കെന്റെ സെക്രട്ടറിപ്പണിയും പാര്‍ട്ടി തരുന്ന എം.എല്‍.എ സ്ഥാനവും മന്ത്രിസ്ഥാനവുമെല്ലാമാണു വലുത് എന്നതാണോ നിലപാട്.  ഇനി ഒരു പാര്‍ട്ടിക്കാരനെന്ന നിലയില്‍ തിരഞ്ഞെടുപ്പിനു ഏതാനും അകലം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ ഇങ്ങിനെ ഒരു മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം മുനീറില്ല എന്നാണോ?

ഒരിക്കല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരില്‍ എന്തു കൊണ്ട് ഇന്ത്യാവിഷ്യന്‍ എന്നതിന്റെ പൂര്‍ണ്ണ ഉത്തരമാകുന്നു. പക്ഷെ മുസ്ലിംലീഗ് നേതൃത്വം കുഞാലിക്കുട്ടിയും മുനീറും ഉള്‍കൊള്ളുന്നതാകുമ്പോള്‍ ഇന്ത്യാവിഷ്യന്‍ തുറന്നു വിട്ട ഭൂതം മുസ്ലിംലീഗിനെയും ബാധിക്കുന്ന ഒന്നാണല്ലോ.

ഇവിടെ മുനീര്‍ എന്തു നിലപാടെടുക്കുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. രണ്ടുമൊരേ സമയം നിലനിര്‍ത്തുന്നത് ഒരു നപുംസക സമീപനമായിരിക്കും. ഏതാണു മുനീറിനു ശരി- പാര്‍ട്ടിയുടെ സമീപനമാണോ അതോ തന്റെ മാധ്യമത്തിന്റെ കണ്ടെത്തലാണോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

2009 ജൂൺ 14, ഞായറാഴ്‌ച

ദോഷൈക ദൃഷ്ടി- ബഷീര്‍ അനുസ്മരണം


ദുബായിയില്‍ ദലയും കേരള സാഹിത്യ അക്കാദമിയും കൌണ്‍സിലേറ്റും ചേര്‍ന്ന് നടത്തുന്ന ബഷീര്‍ അനുസ്മരണം ഒരു വി.എസ്. വിരുദ്ധസമ്മേളനമാണെന്നും അതിനാല്‍ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്ത് വി.എസ് അനുകൂലികള്‍ ബ്ലോഗില്‍ പോസ്റ്റ് വരെ ഇറക്കി. ബഷീറിന്നെന്ത് പോളിറ്റ് ബ്യൂറോ എന്ന നിലക്കു നമ്മളുമൊന്നു അനുസ്മരിക്കാന്‍ പോയി.


ചിലരങ്ങിനെയാണ്. എവിടെ ചെന്നാലും കാണെണ്ടാത്തതെ കാണൂ. അല്ലെങ്കില്‍ ബഷീറിനെ കേള്‍ക്കാന്‍ ചെല്ലുന്നേടത്തെന്തിനാ വേണ്ടാത്തിടത്ത് നോക്കുന്നത്? എന്തു ചെയ്യാനാ തലവര - അരുണ്‍ ചുള്ളിക്കളിന്റെ പോസ്റ്റിലൂടെ പോയപ്പോള്‍ എന്റെ ഒരു കരിങ്കണ്ണ്.

ദുബായിലെ പരിപാടികളില്‍ ചായ ഒരു ഫ്രീ ഐറ്റെം ആണ്. പതിവിന്നു വിപരീതമായി ആദ്യം തന്നെ സ്വാഗതം ചെയ്യുന്നത് ചായയാണ്. (അല്ലെങ്കിലധികവും ഇവനൊരു മൂലയിലായിരിക്കും - ആവശ്യക്കാരനെത്തുമെന്നവനറിയാം) എന്തോ “കെ.ഇ.എന്നും സുകുമാര്‍ അഴീക്കോടുമുള്ള ബേബിയുമുള്ള ഒരു പരിപാടിയില്‍ ചായ പറയുന്നത്" എന്ന വിഷയത്തിനു ഒരു പ്രബന്ധത്തിനു വരെ സ്കോപ്പുണ്ടാവുമ്പോള്‍ ഇവന്‍ ഇത്ര മുന്നിലോ?

കേരള രാഷ്ട്രീയത്തില്‍ കട്ടന്‍ ചായയും പരിപ്പുവടയും വി.എസിന്റെ സിമ്പ്‌ള്‍ ആണെന്നാര്‍ക്കാണറിയാത്തത് അത് കേരള രാഷ്ട്രീയത്തിനു ജയരാജന്റെ സംഭാവന - തന്റെ പ്രസംഗത്തില്‍ കെ.ഇ.എന്‍ വരെ അത് സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ടുമെന്തെ ഇവനിത്ര ധൈര്യത്തിലിങ്ങനെ?

‌‌----------------------------------------!


നിങ്ങളെന്തെങ്കിലും കാണുന്നുണ്ടോ?







അടുത്തു നോക്കു - IT'S TIME TO CHANGE


കട്ടനില്‍ നിന്നു പാലിലേക്കോ? പാലില്‍ നിന്നും കട്ടനിലേക്കോ?
(വി.എസില്‍ നിന്നും വിജയനിലേക്കോ വിജയനില്‍ നിന്നും വി.എസ്സിലേക്കോ)

മാറുവാനായിരിക്കുന്നുവോ?

2009 ജൂൺ 11, വ്യാഴാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ അടഞ്ഞ കത്ത്

അത്ര പ്രിയമൊന്നുമില്ലാത്ത .......................................................


ക്ഷമിക്കുന്നതിന്നുമൊരതിരുണ്ട്, ഞാനുമീ തട്ടകത്തില്‍ തന്നെയല്ലിയോ, അതു മറക്കേണ്ട, ഒരിലക്ഷന്‍ വന്നാല്‍ ജയിച്ചതിന്നും തോറ്റതിന്നും പലപല കാരണങ്ങള്‍ പറയും .തോറ്റാല്‍ സഹിക്കാം , ജയിച്ചിട്ടും ഇങ്ങിനെ മനസ്സു പുകഞ്ഞാല്‍.
എന്നാലും ഒരു പ്രതിപക്ഷനേതാവിന്നൊരു പണിയുമില്ലായിരുന്നു എന്നാണല്ലോ കര്‍ത്താവേ , ഇതുകണ്ടാല്‍ തോന്നുന്ന്ത് -

നമ്മുടെ പേര്, ഒരിടത്തെങ്കിലും ഒരു പത്രമെങ്കിലും മുന്‍പേജില്‍ വേണ്ട-അതൊക്കെ ഇക്കാലത്തൊരു അതിമോഹമെന്നറിയാം.
സഹിക്കാത്തതു കൊണ്ടുതന്നെയാ പറയുന്നത്, ഇതിവിടെ ഇങ്ങിനിരിക്കുക എന്നതത്ര എളുപ്പമുള്ള ഏര്‍‌പ്പാടൊന്നുമല്ല. അതു നിങ്ങള്‍ക്കുമറിയാത്തതൊന്നുമല്ലല്ലൊ? ആദ്യം ഞങ്ങളൊരു കണക്കു കൂട്ടും, മുസ്ലിമിന്നിത്ര, ഹിന്ദുവിന്നിത്ര, ക്രിസ്ത്യാനിക്കിത്ര. അതില്‍ തന്നെ എത്ര ജാതി-

അതിലെപ്പേളുമൊരു ഊഴം വന്നു കിട്ടുമ്പോഴാ ഇനി ചത്താലും വിടില്ല എന്നുറപ്പിച്ച് ഒന്നു കയറിയിരിക്കുന്നത്. അതെങ്ങാനും ആളു പോരായെന്നൊരു നാലാളു കൂടി പ്രമേയിച്ചാല്‍ - ഹെന്റെ മാതാവെ അലോചിക്കാനും കൂടി വയ്യെ.

അല്ലെ. എന്തൊക്കെ പുകിലുണ്ടായിരുന്നു. മാര്‍ട്ടിന്‍, ദേശാഭിമാനി, ഹാരിസ്, വി.ഐ.പി മന്ത്രി, മുന്നാര്‍, മന്ത്രിക്കുട്ടികള്‍ ഇതോന്നും നമ്മളായി കുത്തിപ്പൊക്കി പണ്ടത്തെ മറ്റവന്‍ ഗ്രാഫൈറ്റും പാമോയിലും കൊണ്ടുവച്ച കളി പോലെ തേടിപ്പിടിച്ചു നടന്നിട്ടൊന്നുമില്ല. മടക്കിക്കുത്തി ഒരു കാട്ടിലും കയറിയിട്ടില്ല.

എന്നാലും നമ്മളാണു പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഓരോന്നിനു പുറകെയും ചാനലും ക്യാമറയുമായി നാലാളൊന്നു വരും. പകുതി ശ്വാസം പിടിച്ച് നമ്മളൊരു കീച്ചു കീച്ചും, അത് കണ്ട പിള്ളാരു വിളിച്ചു പറയും, സംഗ്ഗതി പറ്റീട്ടാ, അത്രെ നമ്മളെക്കൊണ്ടാവൂ. അത് കാലാ കാലമായി എല്ലാവര്‍ക്കും തെരിയുകയും ചെയ്യും.

അല്ലെ- നമ്മളൊന്നു കാട്ടിലെങ്ങാനും കയറാന്‍ നിക്കുവാ ആ നായര്.

യൂത്തിന്റെ നമ്മുടെയാളെ തട്ടിയിട്ടത് ഒരിലക്‍ഷന്‍ കാലത്തല്ലിയോ. എന്നിട്ട് അതൊന്നു കുറച്ചു കാലത്തിനെങ്കിലും തിരികെ കയറ്റാന്‍ ഞാനെത്ര മെഴുകുതിരിയാ എന്റെ പുണ്യവാളച്ചാ നേര്‍ച്ച നേര്‍ന്നത്. എന്റെ കഷ്ടപ്പാടെനിക്കെ അറിയത്തുള്ളൂ. ഇങ്ങിനെയൊക്കെ എന്നെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ.

ആരെയും ഇപ്പ്രാവശ്യം തോല്പിക്കില്ലെന്ന് നാട്ടുകാര്‍ തീരുമാനിച്ചത് എറണാംകുളം കണ്ടാല്‍ പോരായിരുന്നോ . അല്ലേല്‍ അയാളെയൊക്കെ ജയിപ്പിച്ചത് തല്ല് കിട്ടില്ലെന്ന് നാട്ടുകാര്‍ക്കുറപ്പുണ്ടായിട്ടല്ലെ. ഇതൊക്കെ ഇങ്ങനെയൊക്കെയെല്ലാതെന്നാ ഉണ്ടായിട്ടുള്ളത്, എന്നാലും പ്രതിപക്ഷമെന്നത് ഒരു പ്രതിപക്ഷം തന്നെയല്ലിയൊ.

വയ്യ, പറയണ്ടാന്ന് കുറെ കരുതിയതാ, പറയിപ്പിച്ചേ അടങ്ങൂന്ന് വച്ചാ പിന്നെ.

പണ്ട് കേരളത്തിനൊരു വ്യവസായ സ്ഥാപനമുണ്ടായിരുന്നു, കേരളാ സോപ്സ് ആന്റ് ഡിറ്റേര്‍ജെന്റ്സ്. നല്ല സോപ്പൊക്കെയുണ്ടാക്കി, പുറത്തെ സംസ്ഥാനത്തെ വിതരണം മൊത്തം ഒരാളങ്ങേറ്റെടുത്തു. ഒരെ ഓര്‍ഡര്‍ കൊല്ലങ്ങളോളം, ഒരു കഷ്ണം കൂടുതലില്ല, ഒന്നു കുറവും, പിന്നെയാ അറിഞ്ഞത് അതൊരു മാര്‍വാഡി കമ്പനി പറ്റിച്ചതാന്ന്. വാങ്ങുന്ന സോപ്പ് അവര്‍ അങ്ങാടി തൊടീക്കില്ല,

ഇപ്പൊളിതെന്താ ഓര്‍ക്കാനെന്നെന്നോ- ഒരു പ്രസ്ഥാവനക്കു പോലും ഒരാളും ഇങ്ങോട്ടു വരാഞ്ഞാ പിന്നെ ഞാനിവിടുണ്ടെന്നതൈനെന്താ തെളിവ്? അല്ല ഞാനിവിടെന്തിനാ-

അറിയാഞ്ഞിട്ട് ചോദിക്കുവാ. ഞാനാരാ?

ഇതാര്‍ക്കാണു കര്‍ത്താവേ പോസ്റ്റ് ചെയ്യുക, മുഖ്യ മന്ത്രിക്കോ? അതോ സെക്രട്ടറിക്കോ? ആരാ ഭരിക്കുന്നത്? എവിടെയാ ഭരിക്കുന്നത്?

2009 മേയ് 19, ചൊവ്വാഴ്ച

മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഉയര്‍‌ത്തെഴുനേല്‍‌ക്കുമോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കുന്നവരും തിരുത്തുന്നവരുമായവരുടെ പോസ്റ്റുകള്‍ കൊണ്ട് ബൂലോഗം നിറഞ്ഞ ഇക്കാലത്ത് അങ്ങിനെ ഒന്നു നന്നാക്കാമെന്ന ആശയിലൊന്നുമല്ല ഈ പോസ്റ്റ്-

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഒരു തിരഞ്ഞെടുപ്പു പരാജയം എന്നതില്‍ കവിഞ്ഞ് മറ്റെന്ത് എന്നു കൂതറതിരുമേനിയുടെ അടക്കം ചില പോസ്റ്റുകളില്‍ കാണാന്‍ വന്നു- മാത്രമല്ല ഇന്നെവരെ തോല്പ്പിക്കാന്‍ കഴിയാത്ത ലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സം‌ഭവിച്ചതിനേക്കാള്‍ എന്തു മണ്ണാങ്കട്ടയാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സം‌ഭവിച്ചതെന്ന സാധാരണ ചോദ്യവും ബാക്കി-

ഇതിന്നിടയില്‍ എന്റെ ചില നിരീക്ഷണങ്ങള്‍ പങ്കുവക്കട്ടെ-

കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏതെങ്കിലും ആശയങ്ങളൂടെ പിന്‍ബലമുണ്ട്-
കോണ്‍ഗ്രസ്സിനു ദേശീയത- കമ്യൂണിസ്റ്റ്-മാര്‍കിസ്റ്റു പാര്‍ട്ടികള്‍ക്കു മാര്‍ക്സിസം- ബി-ജെ-പിക്കു ഹൈന്ദവത- കേരളാ കോണ്‍ഗ്രസ്സുകള്‍ക്കു ക്രൈസ്തവത- ലീഗിനും പി-ഡി-പ്പിക്കും ഇസ്ലാം -

ഇതെല്ലെന്നു ചിലരെല്ലാം വാദിക്കുമെങ്കിലും പ്രധാന ഉല്പ്രേരകങ്ങള്‍ ഇവ തന്നെയെന്നതു സത്യം‌- 

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വഭാവ ഘടനയനുസരിച്ചു നമുക്കു ബി-ജെ-പി-യെയും സി-പി-യെമ്മിനെയും കേഡര്‍ പാര്‍ട്ടികളെന്നും മറ്റുള്ളവയെ ബഹുജനപാര്‍ട്ടികളെന്നും തിരിക്കാം- (മറ്റൊരു പേരു നിര്‍‌ദ്ദെശിക്കാനുണ്ടെങ്കില്‍ സ്വാഗതം) സി-പി-ഐ- തുടങ്ങിയവ ഞങ്ങളും അക്കൂട്ടത്തിലാണെന്നു വാദിക്കുമെങ്കിലും പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പെ വേളയില്‍ സി-പി-ഐയുടെ സംഘടനാ ദൗര്‍ബല്യം ശരിക്കും അനുഭവിച്ചതാണു- 

അതിശക്തമായ സം‌ഘടനാ കെട്ടുറുപ്പാണു കേഡര്‍ പാര്‍ട്ടികളെ വ്യത്യസ്തമാക്കുന്നത്- 
വളരെ ശക്തമായത് തകര്‍‌ക്കാന്‍ പ്രയാസമാണു- അതേ പോലെ തകര്‍‌ന്നാല്‍  ശരിയാക്കിയെടുക്കുവാനും

കോണ്‍ഗ്രസ്സും ലീഗും കേരളാ കോണ്‍ഗ്രസ്സുമെല്ലാം ഒരു വികാരത്തിന്റെ ആള്‍കൂട്ടമാണു-അതിനാല്‍ തന്നെ പലപ്പോഴും പ്രതിഷേധങ്ങള്‍ ശത്രുവിന്നു വളങ്ങളാവുന്നു-ഗ്രൂപ്പുകളും പിടിച്ചടക്കലുമെല്ലാം മുങ്ങാന്‍ പോകുന്നത് വരെ തുടരും - മുങ്ങി പൊങ്ങുന്ന ഇക്കളിയില്‍ പലപ്പോഴും കുതികാല്‍ വെട്ടാണു പരാജയങ്ങളെ വാങ്ങി കൊടുക്കുന്നത്-

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ പാര്‍ട്ടിവോട്ടുകള്‍ മറിയില്ല എന്ന യാഥാര്‍‌ത്ഥ്യത്തിനാണു ഈ തിരഞ്ഞെടുപ്പു ആണിയടിച്ചിരിക്കുന്നത്- 

ലോകം മുഴുവന്‍ കമ്യൂണിസമെന്ന ആശയം തകര്‍ന്നടിഞ്ഞതാണു മാര്‍കിസ്റ്റ് പാര്‍ട്ടി നേരിട്ട ഏറ്റവും ആദ്യത്തെ പ്രതിസന്ധി- വിശദീകരിക്കാന്‍ കഴിയാത്ത ഈ പ്രശ്നത്തെ തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെങ്കിലും ബൗദ്ധിക തലത്തില്‍ ബാധിക്കുക തന്നെ ചെയ്തിരുന്നു- നിയോ ലിബറല്‍ കമ്യൂണിസമൊന്നും പറയുന്നവര്‍‌ക്കു തന്നെ ദഹിക്കുന്ന ഒന്നായിരുന്നില്ല-

എഴുപതുകളില്‍ എം‌ ഗോവിന്ദനും- സി- ജെ-തോമസുമെല്ലാം ഈ പ്രത്യയശാസ്ത്ര പ്രതിസന്ധിയെ കുറിച്ചു ബോധവരായിരുന്നുവെങ്കിലും അവരുടെ ചിന്തകള്‍ തലക്കു മുകളിലൂടെ പറന്നു പോകുക മാത്രമാണു ചെയ്തത്- അങ്ങിനെ അവരെ വര്‍‌ഗ്ഗ വഞ്ചകരായും തൊഴിലാളി വിരുദ്ധരായും ചിത്രീകരിക്കുന്നതില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു-

ഇതിനെയെല്ലാംപാര്‍‌ട്ടിക്കു തരണം ചെയ്യാന്‍ കഴിഞ്ഞത് സം‌ഘടനാ കെട്ടുറുപ്പിന്റെ പിന്‍ബലത്തിലായിരുന്നു- ചര്‍‌ച്ചകളും കീഴ്‌ഘടക കമ്മറ്റികളുമായി വളര്‍‌ന്നു വന്ന ചിട്ടയുള്ള പ്രവര്‍‌ത്തകരെ ഉള്‍കൊള്ളാന്‍ മറ്റൊരു പ്രസ്ഥാനത്തിനും പാകതയുമില്ലായിരുന്നു-

പാകതയുള്ള ഒരെയൊരു രാഷ്ട്രീയ സംഘടന ബി-ജെ-പി ആയിരുന്നു- ബി-ജെ-പിയുടെ തിളങ്ങിയ നേതാക്കളില്‍ പലരും മുന്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു എന്നത് പലര്‍‌ക്കു മറിയില്ല- വാജ്പേയിയും രാജഗോപാലും പത്മനാഭനുമെല്ലാം ഇങ്ങിനെയുള്ളവരായിരുന്നു- ബി-ജെ-പി മാര്‍കിസ്റ്റ് സംഘട്ടനങ്ങളുടെ അടിസ്താനം ഈ കേഡര്‍ സ്വഭാവമാണു- അതാണിപ്പോള്‍ എന്‍-ഡി-എഫിലേക്കുകൂടി വ്യാപിച്ചിരിക്കുന്നത്- മറ്റൊരു ഭാഷയില്‍ ബി-ജെ-പിയുടെയും എന്‍-ഡി-എഫിന്റെയും വളര്‍‌ച്ച ഭയപ്പെടുത്തുന്നത് മാര്‍‌കിസ്റ്റു പാര്‍ട്ടിയെ ആണു- കാരണം മാര്‍കിസ്റ്റു പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്കും ലീഗിലേക്കും ചേക്കെറുന്നതിനേക്കാള്‍ ഈ കേഡര്‍ പാര്‍ട്ടികളിലേക്കു കൂടുമാറ്റത്തിനു സാധ്യതയുണ്ട്-

ബി-ജെ-പി യുടെ ഈ കേഡര്‍ സ്വഭാവത്തിനു മാറ്റം വരുന്നത് കഴിഞ്ഞ പ്രാവശ്യം അധികാരത്തിലേറിയപ്പോള്‍ ചേക്കേറിയ ചില കോണ്‍ഗ്രസ്സ് സ്വഭാവക്കാരായിരുന്നു- അവര്‍ ഇപ്പോള്‍ ബി-ജെ-പി യെ രണ്ടുമല്ലാതാക്കി എന്നതൊരു ചെറിയ ഗുണമല്ല-

കമ്യൂണിസ്റ്റ് പ്രസ്താനങ്ങളുടെ പ്രധാന ശത്രു ഉള്ളവനായിരുന്നു- ഉള്ളവനും  ഇല്ലാത്തവനുമുള്ള സംഘട്ടനത്തിന്റെ പ്രത്യയശാസ്ത്രം  ഇല്ലാതാവുന്നതിനേക്കാള്‍ അണികള്‍ക്കസഹ്യമാവുന്നത് ഉള്ളവനോടുള്ള സമരസപ്പെടലാണു- 

മാധ്യമ സൃഷ്ടിയാണെങ്കിലുമല്ലെങ്കിലും വിശദീകരിക്കാന്‍ കഴിയാത്ത പുതിയ ബന്ധങ്ങളെ നേതാക്കളെ പോലെ അണികള്‍ക്കു ദഹിക്കാഞ്ഞത് അതവരുടെ ചോരയില്‍ കലര്‍ന്ന നൊസ്റ്റോളജിയയുടെ ഭാഗം മാത്രം-

പിന്നെ പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കു- കേരളത്തിലെ ഏതു പാര്‍ട്ടിയിലാണു ഗ്രൂപ്പില്ലാത്തത്- അപ്പോള്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കിനു മാത്രം എന്താണു ഇത്ര നിറം കൊടുക്കാന്‍- പലരുടെയും ആലോചന ഈ വഴിക്കാണു- 

രണ്ടും തമ്മിലുള്ള വ്യത്യാസം കേഡര്‍ തന്നെ- കോണ്‍ഗ്രസ്സിലെ ഗ്രൂപ് അതിന്റെ തുടക്കം മുതലുള്ള ഒരു സാധാരണ പ്രതിഭാസം- പക്ഷെ പാര്‍ട്ടിക്കങ്ങിനെയല്ലല്ലോ- ഇനി ഇത് കൊണ്ടു മാറുമെന്നു ചിന്തിക്കാന്‍ യാതൊരു നിര്‍‌വാഹമില്ലല്ലോ- 

മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ പാരമ്പര്യ വോട്ടുബാങ്കുകള്‍ ഇല്ലാതാവുംബോള്‍ അതിന്റെ അടിത്തറകള്‍ക്കു വിള്ളലുകള്‍ വന്നിരിക്കുന്നു - അത് നിഷ്പക്ഷവോട്ടുകള്‍ മാറി മറയുന്നത് പോലെയുള്ള ചെറിയ കാര്യമല്ല- കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടി തകരുകയാണു- ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു- അതാര്‍‌ക്കാണു ഗുണം ചെയ്യുക എന്നത് കണ്ടറിയുക തന്നെ വേണം