<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8119796248418482259</id><updated>2012-02-16T18:13:14.261+04:00</updated><category term='മാല്‍ക്കം'/><category term='യാത്ര'/><category term='കേരള ചരിത്രം'/><category term='ലേഖനം'/><category term='സിനിമ'/><category term='സ്വകാര്യം'/><category term='രാഷ്ട്രീയം'/><category term='വായന'/><category term='ചരിത്രം'/><category term='വാര്‍ത്ത'/><category term='നര്‍മ്മം'/><category term='ഓര്‍മ'/><category term='സാഹിത്യം'/><category term='കമെന്റ്'/><category term='പ്രതികരണം'/><category term='സിയാബ്'/><category term='കോളെജ്'/><title type='text'>ചീന്തുകള്‍</title><subtitle type='html'>ചിന്തകളെ ചീന്തിയിടാനൊരിടം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://cheenthukal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default?max-results=100'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>55</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8119796248418482259.post-4308087931775986285</id><published>2011-05-02T14:08:00.001+04:00</published><updated>2011-05-02T14:41:26.249+04:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>ഉംറ യാത്ര-5 (തീർത്ഥജലം)</title><content type='html'>സൂര്യനുയരുന്നതിനുസൃതമായി മനസ്സിലെ വേവലാതിയുമുയരുന്നു. മുന്നില്‍ കാണുന്നത് കുറെ വരണ്ട മലകള്‍ മാത്രം. അതിന്നപ്പുറമെന്തെന്ന് ആ സ്ത്രീ വേവലാതിപ്പെട്ടു. അല്പം ദാഹജലമെങ്കിലും കിട്ടിയില്ലെങ്കില്‍ ? .ഇതൊന്നു മറിയാതെ ആകാശം നോക്കി ചിരിച്ചു കൊണ്ട് കിടക്കുകയാണ് തന്റെ പൊന്നോമന. മറ്റൊരു സമയത്തായിരുന്നുവെങ്കില്‍ കവിളില്‍ നിന്നു മാറ്റിവക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അതൊന്നും ആസ്വദിക്കാനാവുകയില്ല. &lt;br /&gt;&lt;br /&gt;അടുത്തു കാണുന്ന കുന്നിലേക്ക് അവര്‍ ഓടിക്കയറി. ഇല്ല&amp;nbsp; ഒരു ജീവിയുടെയും ഒരടയാളവും. പ്രതീക്ഷയോടെ നേരെ എതിര്‍ വശത്തിലുള്ളതിലേക്ക്. മുകളില്‍ നിന്നും അപ്പുറത്തേക്ക് നോക്കുമ്പോള്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതമാത്രം.&amp;nbsp; തലയില്‍ മുഴുവന്‍ വേവലാതിയാണു. ഇല്ല, അങ്ങിനെയാകില്ല. തനിക്കുറപ്പുണ്ട്. പ്രത്യാശക്കൊരു കുറവുമില്ല. അപ്പുറത്താരെങ്കിലും ഉണ്ടാകാതിരിക്കില്ല. എന്താണു ദൈവനിച്ഛയം എന്നു തനിക്കറിയില്ല. ആരിലൂടെയാണു അല്ലാഹുവേ നീ ഞങ്ങളെ തുണക്കുന്നത്? ഇല്ല, ഇക്കുന്നിന്നപ്പുറം കാറ്റിനൊത്തു നൃത്തം വക്കുന്ന മണലല്ലാതൊന്നുമില്ല. അവിടെ ആ മലക്കപ്പുറത്ത്- ..&amp;nbsp; അങ്ങോട്ട് പോയി നോക്കുക തന്നെ. &lt;br /&gt;&lt;br /&gt;ഇത് ഏഴാമത്തെ തവണയാണു ഹാജറ അങ്ങോട്ടുമിങ്ങോട്ടുമായി ഓടുകയും നടക്കുകയും ചെയ്യുന്നത്. തന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരിക്കുന്നു. മര്‍‌വയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവര്‍ ഒന്നു കൂടി മകന്റെയരികിലേക്ക് നോക്കി. മകന്‍ കിടന്നിടത്ത് എന്തോ ഇഴയുന്നതാണോ. അതോ തളര്‍ച്ച തനിക്ക് തോന്നിക്കുന്നതോ? അടുത്തെത്തുന്തോറും അവര്‍ ആശ്ചര്യത്തോടെ അല്ലാഹുവിന്റെ സഹായം എന്തെന്നറിഞ്ഞു. കുഞ്ഞ് കിടക്കുന്നതിന്നരികില്‍ നിന്നും പൊട്ടി വരുന്ന&amp;nbsp; ഒഴുകിയൊലിക്കുന്ന വെള്ളത്തെ തടഞ്ഞു നിര്‍‌ത്തി. എന്നിട്ടും ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ നോക്കി അവര്‍ കല്ലുകളും മണ്ണുമുപയോഗിച്ചു തന്റെ വരുതിയിലാക്കാന്‍ ശ്രമിച്ചു. ഇടയില്‍ വെള്ളത്തെ നോക്കി പറഞ്ഞു. “നിൽക്ക് .. നിൽക്ക് !“ . &lt;span style="color: red;"&gt;(സം സം) .&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരാജ്ഞ കേട്ടതു പോലെ ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളം അവിടെ നിന്നു. ഒരു ചെറിയ സംഭരണിയായി ആ മരുഭൂമിയില്‍ ഒരു കൊച്ചു നീരുറവ. ഹാജറ ദൈവത്തിനു നന്ദി പറഞ്ഞു. &lt;br /&gt;&lt;br /&gt;കുറച്ചു സമയം മുമ്പാണു ഇബ്രാഹീം എന്ന തന്റെ ഭര്‍ത്താവ് മുല കുടി മാറാത്ത പിഞ്ചു കുഞ്ഞിനെയും തന്നെയും ഈ മരുഭൂമിയിലുപേക്ഷിച്ചു പോയത്. ഉപേക്ഷിച്ചു പോയതോ. അല്ല, തീര്‍ച്ചയായുമല്ല. ഇബ്രാഹീം ആരെന്നു മറ്റാരെക്കാളും തനിക്കറിയാം. അദ്ദേഹത്തിനു ആരോടു പറഞ്ഞാലും കൊടും ക്രൂരത എന്ന് വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് തന്നെപോലെ വേറെ ആര്‍ക്കാണറിയുക.&lt;br /&gt;&amp;nbsp;വീട്ടില്‍ നിന്നും കുട്ടിയേയും കൂട്ടി പിന്തുടരാന്‍ ആവശ്യപ്പെട്ടപ്പോള്‍ എങ്ങോട്ട് എന്ന് ചോദിക്കുക പോലും ചെയ്യാതെ പിന്തുടര്‍ന്നത് അദ്ദേഹത്തിലുള്ള വിശ്വാസത്തില്‍ തന്നെയായിരുന്നു. ഒരുപാടൊരുപാട് ദൂരം. മുന്നില്‍ നടക്കുന്ന അദ്ദേഹത്തിന്റെ കാല്പാടുകളെ ഞന്‍ പിന്തുടരുകമാത്രമാണു ചെയ്തത്.&amp;nbsp; നിശബ്ദനായി മുന്നില്‍ ചിന്താഗ്മനായി നടക്കുന്ന ഭര്‍ത്താവിനെ അനുഗമിക്കുക മാത്രം ചെയ്തു. ചുവന്ന മണല്‍ പരപ്പിനു നടുവിലൂടെ ഒരു ചിത്രമായി ഒരാണും പെണ്ണും പിന്നെയൊരു കൈകുഞ്ഞും.&lt;br /&gt;&lt;br /&gt;നീണ്ട യാത്രയവസാനിച്ചത് ഈ കുന്നുകളുടെ നടുവിലാണു. കുഞ്ഞിനെ തന്റെ കയ്യില്‍ നിന്നും വാങ്ങി ഒരു ചെരുവിലെ തണലില്‍ കിടത്തി. വെള്ളം നിറച്ച തോല്‍ പാത്രം കയ്യില്‍ തന്നു. പിന്നെ കയ്യിലെ കുറച്ച് ഈത്തപ്പഴവും. തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്ന ഇബ്രാഹീമിന്റെ വസ്ത്രത്തില്‍ ഞാന്‍ പിടിച്ചു വലിച്ചു. എങ്ങിനെയാണു വസ്ത്രത്തില്‍ എനിക്കു കയ്യെത്തിയത് എന്നെനിക്കു തന്നെയറിയില്ലായിരുന്നു. പക്ഷെ തനിക്കു മുഖം തരാതിരിക്കാനായിരിക്കാം . തിരിഞ്ഞു നോക്കിയതേയില്ല. രണ്ടു പ്രാവശ്യം ഞാനതു വലിച്ചു തന്നിലേക്കദ്ദേഹത്തെ അടുപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴാണെനിക്ക് ബോധ്യം വന്നത്.&lt;br /&gt;&lt;br /&gt;ഇത് ഇബ്രാഹീമാണു. എന്റെ ഭര്‍ത്താവ് മാത്രമല്ല ഇബ്രാഹീം. ഒന്നും കാണാതെ ഒരിക്കലും ഇബ്രാഹീം ഇങ്ങിനെ ഇവിടെ ഞങ്ങലെ വിട്ടേച്ചു പോകുകയില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത് അല്ലാഹുവിന്റെ കല്പനയാണോ. അദ്ദേഹം തിരിഞ്ഞു നോക്കാതെ തലകുലുക്കി. &lt;br /&gt;&lt;br /&gt;ഇനിയും അദ്ദേഹത്തെ കഷ്ടപ്പെടുത്താനെനിക്കു വയ്യ. ഒന്നു തിരിഞ്ഞാല്‍ തന്റെയും കുഞ്ഞിന്റെയും മുഖം കണ്ടാല്‍ അദ്ദേഹത്തിനു തന്നെ തന്നെ നിയന്ത്രിക്കാനാവാതെ വന്നേക്കും. ദൈവ കല്പനയെ ധിക്കരിക്കാന്‍ അദ്ദേഹത്തിനു താന്‍ കാരണമായിക്കൂട. എവിടെ നിന്നാണു തന്റെ ശബ്ദത്തിനിത്ര ഗാംഭീര്യം വന്നതെന്നു എനിക്കറിഞ്ഞു കൂട. ഞാന്‍ പറഞ്ഞതിപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. "എങ്കില്‍ നിങ്ങള്‍ പോയിക്കൊള്ളുക, ഞങ്ങളെ അല്ലാഹു കാത്തു കൊള്ളും. "&lt;br /&gt;&lt;br /&gt;എന്റെ വാക്കുകളിലെ ധൈര്യം അദ്ദേഹത്തിനുമാശ്വാസം നല്‍കിക്കാണും . പിന്നീട് അദ്ദേഹം നടന്നു പോയത് വളരെ വേഗത്തിലായിരുന്നു. &lt;br /&gt;&lt;br /&gt;ഇബ്രാഹീമിനോടിങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചതെന്ത്? എനിക്കു തന്നെ അറിയില്ലായിരുന്നു. ഒരുപക്ഷെ, ഞാന്‍ കണ്ടതും അറിഞ്ഞതുമായ ഒരിബ്രാഹീം എന്നെ പറയിപ്പിച്ചതാണു. ദൈവഹിതത്തിന്നപ്പുറം ഒന്നും ആ മനുഷ്യനില്‍ നിന്നുണ്ടാകില്ലെന്നെനിക്കറിയാം. ഈ പുത്രനെ കുറിച്ച് അല്ലാഹുവിന്റെ വാഗ്ദാനം എനിക്ക് പലപ്പോഴും ഓതി തന്നിട്ടുണ്ട്. അതു പറഞ്ഞാണവനെ അദ്ദേഹം മാറോടണക്കാറ്. കാലങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞ് പിറന്നപ്പോള്‍ അദ്ദേഹത്തിന് തന്റെ നാഥന്‍ ഈ&amp;nbsp; പൊന്നോമനകൊണ്ട് സന്തോഷ വാര്‍ത്ത അറിയിച്ചത് വിനീതനായ ദാസനായി അവന്‍ വളരുമെന്നാണു. അപ്പോള്‍ ഒരു മരുഭൂമിക്ക് ഉണക്കിക്കളയാനുള്ളതല്ല ഞങ്ങളുടെ ജീവിതമെന്ന് എന്റെ ഉള്ളം&amp;nbsp; പറഞ്ഞതിനാലാണു അദ്ദേഹത്തോട് ഞാന്‍ പോകാന്‍ പറഞ്ഞത്. &lt;br /&gt;&lt;br /&gt;സാറ എന്നോട് പറഞ്ഞ ഇബ്രാഹീം തീകൂണ്ഢത്തില്‍ നിന്നു അല്ലാഹു രക്ഷിച്ച അല്ലാഹുവിന്റെ ഖലീലാണു. ഇല്ല, ആ അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല തന്നെ. പക്ഷെ, ദാഹ ജലം തീര്‍ന്നു കഴിഞ്ഞു. എവിടെയാണു രക്ഷ. മുന്നിലെ മലകള്‍ക്കിടയിലൂടെ ആരെങ്കിലും ഞങ്ങളുടെ രക്ഷകരായി വരുന്നുണ്ടോ? എങ്ങിനെയാണു ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തുന്നത്. ഒരു മലയില്‍ നിന്നും മറ്റതിലേക്കോടിയും നടന്നും നീങ്ങുമ്പോള്‍ മനസ്സു മുഴുവന്‍ തീയായിരുന്നു, അത് നംറൂദിന്റെ തീകുണ്ഢത്തേക്കാള്‍ ഉയരത്തില്‍ പൊങ്ങി കൊണ്ടിരുന്നു. എല്ലാറ്റിനുമപ്പുറം ഞാനൊരു മാതാവാകുന്നത് ഞാന്‍ അറിഞ്ഞു തീര്‍ത്തു. എല്ലാറ്റിനുമപ്പുറം താനൊരു മാതാവും, അല്ലാഹുവിന്റെ അനുഗ്രഹിക്കപ്പെട്ട അടിമയും ആയിത്തീരുന്നത് ഹാജറ അനുഭവിക്കുകയായിരുന്നു&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;ഇത് ചരിത്രം. &lt;/b&gt;&lt;/div&gt;&lt;br /&gt;എന്നാലിന്ന്&amp;nbsp; താഴെ കല്ലും മണലും നിറഞ്ഞ മരുഭൂമിക്കു പകരം വെണ്ണക്കല്‍ പതിച്ച രാജപാത, മുകളില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനുമില്ല, വെളിച്ചം പകര്‍ന്നു വൈദ്യുതവിളക്കുകള്‍ . ശീതീകരണയന്ത്രം ഒരു വിയര്‍പ്പുപോലും പൊടിപ്പിക്കാതെ ശരീരം കുളിര്‍പ്പിക്കുന്നു. എങ്കിലും എന്നിലൂടെ എന്റെ മാതാവ് ഹാജറ നടന്നും ഓടിയും രണ്ട് മലകള്‍ക്കിടയിലൂടെ ദാഹജലം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എനിക്കു മുമ്പേ കോടികള്‍ ഹാജറയെയും പേറി ഈ വഴി പിന്നിട്ടു, ഇനിയുമെത്രയോ കോടികള്‍ ബാക്കിയും.&amp;nbsp; &lt;br /&gt;&lt;br /&gt;ത്വവാഫ് പ്രാര്‍ത്ഥനാപ്രധാനമെങ്കില്‍ സ‌അ്‌യ് ചരിത്രപ്രധാനമാണു. ഈ ചരിത്രത്തെ പേറാതെ ഏഴല്ല എഴുനൂറ് പ്രാവശ്യം ഓടിയാലും നിങ്ങള്‍ക്ക് സ‌അ്‌യ് ആസ്വദിക്കാനാവില്ല തന്നെ. ഹാജറ എത്ര ഭാഗ്യവതി. അന്നു മുതല്‍ ഇന്നുവരെ എത്ര പേരാണു ഈ രണ്ട് മലകള്‍ക്കിടയിലൂടെ ഹാജറയാകുന്നത്. ആത്മീയജലത്തിനായുള്ള ഉള്‍വിളി&amp;nbsp; കേട്ട്&amp;nbsp; നഗരവും നാടും സമുദ്രങ്ങളും താണ്ടി ഈ പര്‍‌വതങ്ങളെ ഓടി തീര്‍ക്കുന്നത്. &lt;br /&gt;&lt;br /&gt;&amp;nbsp;ഓടുക, നടക്കുക, പരിശ്രമിക്കുക എന്നെല്ലാമാണു സഅ്‌യ് എന്ന പദത്തിന്നര്‍ത്ഥം. ഇപ്പോള്‍ ഹറം പള്ളിക്കുള്ളില്‍ തന്നെയാണു സഫാ-മര്‍‌വ കുന്നുകള്‍. ഇവിടെ ഒരു കുന്നായിരുന്നു എന്നു പറയേണ്ടിവരും. മുമ്പ് ഈ സ്ഥലം ഹറമിനു പുറത്തായിരുന്നു. എന്നാല്‍ പള്ളി വിസ്തൃതമായപ്പോള്‍ ഈ കുന്നുകള്‍ ഹറമിന്നുള്ളിലായി. കഅബയില്‍ നിന്നും 750 മീറ്ററോളം ദൂരമേ സഫയിലേക്കുള്ളൂ.സഫയില്‍ നിന്നു ഏകദേശം 500 മീറ്റര്‍ നടന്നാല്‍ മര്‍‌വയിലെത്തും. സഫയില്‍ നിന്നും മര്‍‌വയിലേക്കും തിരിച്ചുമായി ഏഴു പ്രാവശ്യം നടക്കണം. അതിന്നിടയില്‍ പച്ച നിറത്തില്‍ കത്തുന്ന രണ്ട് ലൈറ്റുകള്‍ക്കിടയില്‍ ഓടുകയും വേണം. ഇതാണു സഅ്‌യ് എന്നു പറയുന്നത്. സ‌അ്‌യ് തുടങ്ങുന്നത് സഫയില്‍ നിന്നാണു. മൊത്തം ഏഴു പ്രാവശ്യമാണു നടക്കേണ്ടത്. മൂന്നര കിലോമീറ്ററോളം നാം നടന്നിരിക്കും സഅ്‌യ് കഴിയുമ്പോഴേക്കും. അതിന്നിടയില്‍ തളര്‍ച്ച തോന്നുകയാണെങ്കില്‍ നമുക്കിരിക്കുകയും വഴിയില്‍ വച്ചിരിക്കുന്ന സംസം കൂടിക്കുകയും വെള്ളം കൊണ്ട് തലയിലും ദേഹത്തുമെല്ലാം നനക്കുകയും ചെയ്യാവുന്നതാണു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;u&gt;സ‌അ്‌യിന്റെ ചടങ്ങുകള്‍ .&lt;/u&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;സഫയും മര്‍‌വയും രണ്ട് കുന്നുകള്‍ മാത്രമാണു. പക്ഷെ ചരിത്രത്തിലെ ഒരടയാളമാണു. അതാണതിന്റെ പ്രത്യേകതയും. അതിനാല്‍ തന്നെ സഫ നാം കാണുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത് &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْرًا فَإِنَّ اللّهَ شَاكِرٌ عَلِيمٌ&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;(ഇന്ന സ്വഫാ വല്‍ മര്‍‌വത മിന്‍ ശ‌ആഇരില്ലാഹി ഫമന്‍ ഹജ്ജല്‍ ബൈത അവി‌അ്‌തമറ ഫലാ ജുനാഹ അലൈഹി അന്‍ യത്വവ്വഫ ബിഹിമാ വമന്‍ തത്വവ്വ‌അ ഖൈറന്‍ ഫൈന്നള്ളാഹ ശാകിറുന്‍ അലീം)&lt;/span&gt;&lt;br /&gt;&lt;br /&gt;തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.&lt;br /&gt;&lt;br /&gt;എന്ന ആയത്ത് പാരായണം ചെയ്യുകയാണു. എന്നിട്ട് സഫയിലേക്ക് കയറി ക‌അബക്കഭിമുഖമഅയി തിരിഞ്ഞു തങ്ങളുടെ കൈകള്‍ കഴിയുന്നത്ര ഉയര്‍ത്തി താഴെ കൊടുത്ത പ്രാര്‍ത്ഥന ചെല്ലുക. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;الله اكبر الله اكبرالله اكبر الله اكبر الله اكبر الله اكبر، لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيئ قدير، لا اله الا الله وحده أنجز وعده ونصر عبده وهزم الاحزاب وحده&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;(അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ &lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;ലാ ഇലാഹ ഇല്ലല്ലാഹു വഹ്‌ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍‌കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈ‌ഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലള്ളാഹു വഹ്‌ദഹു അന്‍‌ജസ വ‌അ്‌ദഹു വ നസ്വറ അബ്‌ദഹു വ ഹസമല്‍ അഹ്‌സാബ വഹ്‌ദഹു)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;അല്ലാഹുവാണേറ്റവും മഹാൻ...&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;അവനല്ലാതെ ആരാധ്യനില്ല..&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;അവൻ ഏകനാണ്&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;അവന്ന് യാതൊരു പങ്കുകാരുമില്ല..&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;അവന്നാണ് ആധിപത്യവും സ്ത്രോത്രങ്ങളുമെല്ലാം..&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;അവൻ സർ‌വ്വതിലും അധിപതിയാണ് (എല്ലാത്തിനും കഴിവുള്ളവൻ)&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ്. അവൻ വാഗ്ദത്തം നിറവേറ്റി, തന്റെ അടിമയെ സഹായിച്ചു. അവൻ ഏകനായിക്കൊണ്ട് കക്ഷികളെ പരാജയപ്പെടുത്തി&lt;/span&gt;&lt;br /&gt;&lt;br /&gt;ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക. എന്നിട്ട് മറ്റുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യാം. &lt;br /&gt;&lt;br /&gt;ഇതിനു ശേഷം മര്‍‌വയിലേക്ക് നടക്കുക. അതിന്നിടയില്‍ ത്വവാഫിലെ പോലെ ഖുര്‍‌ആന്‍ പാരായണം ചെയ്യുകയും മറ്റു പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളുമെല്ലാം ചെയ്യാം. ഒരു നിശ്ചിത പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകളും ചെല്ലാം. ഇതിന്നിടയില്‍ ഓടേണ്ട സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ കഴിയുന്നവരെല്ലാം ഓടണം. &lt;br /&gt;&lt;br /&gt;മര്‍‌വയിലെത്തിയാല്‍ സഫയില്‍ നിന്നും നാം പ്രാര്‍ത്ഥിച്ച അതേ പ്രാര്‍ത്ഥന മൂന്നു പ്രാവശ്യം ചെല്ലുകയും മറ്റു പ്രാര്‍ത്ഥനകള്‍ക്കു ശേഷം സഫയിലേക്ക് തിരിക്കുകയും ചെയ്യുക. ഇങ്ങിനെ ഏഴു പ്രാവശ്യം ചെയ്യണം. ഏഴാമത്തെ തവണ നാം മര്‍‌വയിലായിരിക്കും. അതോടു കൂടി ഉം‌റയുടെ പ്രധാന ചടങ്ങുകളെല്ലാം കഴിഞ്ഞു. &lt;br /&gt;&lt;br /&gt;പക്ഷെ നാമിപ്പോഴും ഇഹ്‌റാമിലാണു. എന്തെല്ലാം ഇഹ്‌റാമില്‍ നിഷിദ്ധമാണോ, അതെല്ലാം ഇപ്പോഴും നിഷിദ്ധമാണു. ഇഹ്‌റാമില്‍ നിന്നും വിരമിക്കാന്‍ ചെയ്യേണ്ടത് തലമുണ്ഢനം ചെയ്യുക എന്നതാണു. മൊട്ടയടിക്കാന്‍ താത്പര്യമില്ലെങ്കില്‍ തലമുടിയില്‍ നിന്നും കുറച്ച് വെട്ടിക്കളഞ്ഞാലും മതി. ഷിഹാബും ഞാനും അടുത്തുള്ള ഒരു ബാര്‍ബര്‍ ഷാപ്പില്‍ പോയി മൊട്ടയടിച്ചു. സുഹൈര്‍ തന്റെ മുടി വെട്ടുകയാണു ചെയ്തത്. &lt;br /&gt;&lt;br /&gt;തിരിച്ചു പള്ളിയില്‍ വന്നപ്പോള്‍ മിനിയുടെ ഉമ്മ, എന്റെ അമ്മായിയും മറ്റൊരമ്മാവന്റെ മകനും അവിടെ മിനിയുടെ കൂടെ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നാട്ടില്‍ നിന്നും ഉംറക്കു വന്നതാണു. എനിക്ക് എല്ലാവരും ചേര്‍ന്നതില്‍ സന്തോഷം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍&amp;nbsp; അഷ്റഫ് വണ്ടിയുമായി വന്നു. ജീവിതത്തിലെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിര്‍‌വൃതിയോടെ ഞാന്‍ ഹറമിനോട് സലാം പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-4308087931775986285?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/4308087931775986285/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/05/5.html#comment-form' title='9 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4308087931775986285'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4308087931775986285'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/05/5.html' title='ഉംറ യാത്ര-5 (തീർത്ഥജലം)'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-4584009610253365520</id><published>2011-04-25T12:00:00.004+04:00</published><updated>2011-04-25T12:03:55.324+04:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>ഉംറ യാത്ര - 4 (പ്രാർത്ഥനാപർവ്വം)</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;പണ്ട് ഒരു രാജ്യത്തൊരു രാജാവുണ്ടായിരുന്നു.&lt;/div&gt;&lt;br /&gt;ഒരു കുട്ടികഥ തുടങ്ങുകയല്ല. എത്ര ചെറുപ്പമാണെങ്കിലും ഇങ്ങിനെ ഒരു കഥ കേൾക്കുമ്പോൾ നാം ഒരു രാജ്യത്തെയും രാജാവിനെയും മനസ്സിൽ കാണുന്നുണ്ട്. കഥയിലെ &amp;nbsp;സ്ഥലവും വ്യക്തിയും നമ്മുടെ അറിവിന്നനുസരിച്ച് വളർന്നു കൊണ്ടിരിക്കുമെന്നു മാത്രം.&lt;br /&gt;&lt;br /&gt;ചെറുപ്പം മുതൽ കേൾക്കുന്ന കഥകളിലൂടെ എന്റെ മനസ്സിൽ &amp;nbsp;മക്ക ചില &amp;nbsp;ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനു മുകളിൽ എത്ര കെട്ടിടങ്ങൾ ഉയർന്നാലും നമുക്ക് ഒരു പ്രദേശത്തെ ചികഞ്ഞെടുക്കാനാകും.&lt;br /&gt;&lt;br /&gt;ഒരു മരുഭൂമി, അവിടെ ചില മണൽകുന്നുകൾ. അവിടെ ജീവിക്കുന്ന ചില ജനങ്ങള്‍. &amp;nbsp;ഈ ചിത്രം പ്രത്യക്ഷപ്പെടാനുള്ള കാരണം പ്രവാചകന്റെ ആദ്യത്തെ പരസ്യ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രമാണു. പ്രവാചകത്വം മുഹെമ്മദ് നബിക്ക് ലഭിക്കുന്നത് അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സിലാണു. ആദ്യമെല്ലാം തന്റെ പരിചയക്കാരോടും അടുത്ത ആളുകളോടും മാത്രമേ തന്റെ ദൗത്യത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീട് എല്ലാ ജനങ്ങളോടും ഏകനായ ദൈവത്തിലേക്ക് വിളിക്കാന്‍ ദൈവകല്പന ലഭിച്ചു. &amp;nbsp;പരസ്യപ്രബോധനത്തിനു ദൈവ കല്പന കിട്ടിയ പ്രവാചകൻ ആദ്യമായി ചെയ്തത് മക്കയിലെ ഒരു കുന്നിൻ മുകളിൽ കയറിനിന്നു മക്കക്കാരെ വിളിച്ചുകൂട്ടുകയാണു. അന്നത്തെ രീതിയനുസരിച്ച് പ്രധാനമായ കാര്യങ്ങൾ അറിയിക്കാനുള്ള ഒരു സമ്പ്രദായമായിരുന്നു അത്.&lt;br /&gt;&lt;br /&gt;പ്രവാചകൻ ചോദിച്ചു. ഈ മലക്കപ്പുറം ഒരു വലിയ സൈന്യം നിങ്ങളെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ ഒന്നായി പറഞ്ഞു. മുഹെമ്മദ്- നീ ഞങ്ങളിലെ ഏറ്റവും വലിയ സത്യസന്ധൻ. ഈ നാല്പത് വയസ്സിനിടക്ക് ഒരിക്കലും കളവു പറയാത്തവൻ. നിന്നെ ഞങ്ങളെന്തിനു അവിശ്വസിക്കണം.&lt;br /&gt;&lt;br /&gt;ഈ ചരിത്രത്തിലെ മക്കയെന്ന മരുഭൂമി, അവിടെ ഒരാള്‍ സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന ഉയരത്തിലൊരു കുന്ന്, ഇങ്ങിനെ ഒരു ചിത്രം രൂപപ്പെട്ടില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ. ആ മക്കയിലേക്കാണു ഞാന്‍ എത്താനിരിക്കുന്നത്.&lt;br /&gt;&lt;br /&gt;മക്കയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി റോഡ് വഴിയടയാളത്തിന്നപ്പുറം രണ്ടായി മാറുന്നുണ്ട്. ഒന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഇനിയങ്ങോട്ട് മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നതിന്റെ അടയാളമാണു. ലോകത്തിലെ രണ്ട് പ്രദേശങ്ങള്‍ ഇത്തരത്തിലുണ്ട്. ഒന്ന് മക്കയും പിന്നെ മദീനയുമാണു. മക്ക ദൈവകല്പനയാല്‍ തന്നെയാണെങ്കില്‍ മദീന പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റിയതാണു. ഒറ്റ നോട്ടത്തില്‍ ഇതൊരു ശരികേടായി തോന്നാം. പക്ഷെ, അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒരു മുസ്ലിം രാജ്യത്തിന് അതിലെ മുസ്ലിങ്ങളല്ലാത്ത പൗരന്മാരുടെ സ്വാതന്ത്ര്യത്തെ വക വച്ചു കൊടുക്കേണ്ടതുണ്ട്. ഖിലാഫത്ത് കാലത്ത് ക്രൈസ്തവരുടെയും ബിംബാരാധകരുടെയും പ്രദേശങ്ങളില്‍ മദ്യവും പന്നി മാംസവും വില്പന വരെ അനുവദിച്ചിരുന്നു. സ്വാഭാവികമായും അവര്‍‌ക്ക് മുസ്ലിങ്ങളുടെ എല്ലാ നിയമങ്ങളും പാലിക്കേണ്ടതില്ല.&lt;br /&gt;&lt;br /&gt;ഇന്ന് സൗദി പൗരന്മാര്‍ മുഴുവന്‍ മുസ്ലിങ്ങളാണു. എന്നാല്‍ എല്ലായ്പോഴും അങ്ങിനെ ആയിരുന്നില്ല. ഉമര്‍ (റ) വിന്റെ ഭ്രത്യന്‍ വരെ മുസ്ലിം ആയിരുന്നില്ല. അതിനാല്‍ തന്നെ അമുസ്ലിങ്ങളല്ലാത്തവര്‍ക്ക് മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയും പല കുറ്റങ്ങള്‍ക്കും നല്‍കിയിരുന്നില്ല. &amp;nbsp;അപ്പോള്‍ ഹറം നിലനില്ല്ക്കുന്ന പ്രദേശത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ ആവശ്യമായിരുന്നു.&lt;br /&gt;&lt;br /&gt;രണ്ടാമത് മക്കയില്‍ വിശ്വാസം അതിന്റെ തനിമയില്‍ നില നില്‍ക്കാന്‍ അവിടെ ഇനിയും ബിമ്പങ്ങളും മറ്റു ആരാധനാ രീതികളും ഉണ്ടാകുവാന്‍ പാടില്ല. നൂറ്റാണ്ടുകളായി മക്കക്കാര്‍ ബിംബാരാധകരായിരുന്നു. പ്രവാചകനു ശേഷവും അവരിലേക്ക് ചിലപ്പോള്‍ ഏകാരാധനക്കു വിരുദ്ധമായ വിശ്വാസങ്ങള്‍ കടന്നു വരാം. അതിനാല്‍ മക്കയെന്ന പ്രദേശത്തെ അതിന്റെ തെളിമയില്‍ നിലനിര്‍ത്താന്‍ ഇത് പോലെയുള്ള ഒരു നിയമം ആവശ്യമായിരിക്കാം. കൂടുതല്‍ ദൈവത്തിന്നറിയാം.&lt;br /&gt;&lt;br /&gt;രണ്ട് വലിയ തുരങ്കത്തിലൂടെ വേണം ഇന്നത്തെ മക്ക നഗരത്തിന്റെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാൻ. ഒരു വലിയ മലതുരന്നുണ്ടാക്കിയ തുരംഗം കടന്നു മക്കക്കുള്ളിലേക്ക് പ്രവേശിച്ചപ്പോൾ മലകളാൽ ചുറ്റപ്പെട്ട മക്കയെ ഞാൻ അനുഭവിച്ചു. പക്ഷെ എന്റെ ഇന്നലെ വരെയുള്ള സങ്കല്പങ്ങൾ തലകുത്തി വീണു.&lt;br /&gt;&lt;br /&gt;ഇപ്പോഴാണു എനിക്ക് മക്കയുടെ രൂപം വ്യക്തമാകുന്നത്. ഒന്നല്ല, ഒരായിരം കുന്നുകൾ. ചെറുതും വലുതുമായി. അവക്കിടയിലൂടെ ആയിരങ്ങളെയും കൊണ്ട് ഒരു സൈന്യം വന്നാലും ഇപ്പുറം അറിയണമെന്നില്ല. വലുതും ചെറുതുമായ മലകൾക്കിടയിലെ ഒരു സമതലത്തിലാകണം അന്നത്തെ പട്ടണം.&lt;br /&gt;&lt;br /&gt;മക്ക മുഴുവൻ മലകളാണു. മലകൾ പറിച്ചെടുത്തും മലമുകളിലുമായാണു അമ്പരചുമ്പികളായ കെട്ടിടങ്ങൾ പൊന്തിവരുന്നത്. പർവ്വതനിരകൾക്കിടയിലെ നഗരമാണു മക്ക. ഒരു പക്ഷെ നാളെ ഈ വസ്തുത മനസ്സിലാക്കാന്‍ പ്രയാസകരമായിരിക്കും. കാരണം ഹറമിന്നടുത്തു പോലും മലകള്‍ പറിച്ചെടുത്തു കൊണ്ടിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അവിടെയെല്ലാം ഒരു സമതലമായി മാറാന്‍ ഈ യന്ത്രയുഗത്തിനു വലിയ സമയം വേണ്ടി വരില്ല.&lt;br /&gt;&lt;br /&gt;മക്കയിൽ എന്റെ ബന്ധു താമസിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നല്ലോ. ശരിക്കും എന്റെ അമ്മാവന്റെ മകളാണു മിനി എന്നു ഞങ്ങൾ വിളിക്കുന്ന മുനീറ സുൽത്താന. അവളുടെ ജേഷ്ഠനും ഞാനും സമപ്രായക്കാർ. ഞാൻ വളർന്നത് എന്റെ ഉമ്മ വീട്ടിലാണു. &amp;nbsp;എന്നെ വളർത്തിയത് എന്റെ ഉമ്മയുടെ ഉപ്പയും ഉമ്മയും. അതിനാൽ തന്നെ എന്റെ വൈകാരിക ബന്ധം അവരോടാണു. ഒരു വലിയ കൂട്ടുകുടുമ്പമായാണു ഞങ്ങള്‍ വളര്‍ന്നിരുന്നത്. &amp;nbsp; മിനിയും ഞാനുമെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണു. അവിടെ അടികൂടിയും കളിച്ചും വളർന്നവരാണു ഞങ്ങൾ. കസിൻ എന്നത് ശരിക്കും എനിക്കൊരകൽച്ച ഉണ്ടാക്കുന്ന പദമാണു. അതിനേക്കാൾ എന്റെ പെങ്ങൾ തന്നെയാണു മിനി. മക്കയിലെത്തുന്നതിനു മുമ്പ് തന്നെ ഞാൻ മിനിക്കു വിളിച്ചിരുന്നു. അവൾ ഏർപ്പാടാക്കി തന്ന വഴികാട്ടിയിലൂടെ ഞങ്ങൾ ഭർത്താവ് ഡോക്റ്റർ അഷറഫ് ജോലി ചെയ്യുന്ന ഏഷ്യൻ ക്ലിനിക്കിലെത്തി. അദ്ദേഹം അവിടെ ഇ.എൻ.ടി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. ആ തിരക്കിന്നിടയിലും അദ്ദേഹം ഇറങ്ങി വന്നു . ഞങ്ങളെ അവരുടെ ഫ്ലാറ്റിലേക്ക് വഴിതെളിയിച്ചു. മക്കയില്‍ ഖാലിദിയ എന്ന സ്ഥലത്താണു അവര്‍ താമസിക്കുന്നത്. അറബ് രാജ്യങ്ങളിലെ പല സ്ഥല നാമങ്ങളും എല്ലായിടത്തുമുണ്ട്. ഖാലിദിയ അബൂദാബിയിലെയും ഒരു തെരുവിന്റെ പേരാണു.ബഹറൈന്റെ തലസ്ഥാനമായ മനാമ അജ്മാനിലുമുണ്ട്.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തിരുന്നത് നേരെ ഉംറക്കു ശേഷം മിനിയുടെ വീട്ടിലേക്ക് പോകാമെന്നായിരുന്നു. എന്നാൽ മക്കയിലെത്തിയാൽ ഉംറക്കു മുമ്പ് ഒരു കുളി സുന്നത്തുണ്ട്. എന്തിനതു നഷ്ടപ്പെടുത്തണമെന്ന് കരുതിയാണു വീട്ടിലേക്ക് പോന്നത്. അതേതായാലും നന്നായി. കാരണം മിനി ഭക്ഷണവും വണ്ടിയുമെല്ലാം ഏർപ്പാടാക്കിയിരുന്നു. ഞങ്ങളുടെ വണ്ടി അവരുടെ ഫ്ലാറ്റിന്നരികില്‍ നിര്‍ത്തി മറ്റൊരു വണ്ടിയിലാണു ഹറമിലേക്ക് പുറപ്പെട്ടത്. മക്കയില്‍ ഹറമിന്നടുത്ത് പാര്‍ക്കിംഗ് സൗകര്യം വളരെ കുറവാണു. അതിനാല്‍ കുറച്ച് ദൂരം പാര്‍ക്ക് ചെയ്യേണ്ടി വരും. മിനിയും കൂടെ വന്നു. ഹറമിലെത്തുമ്പോഴേക്കും ഇശാനമസ്കാരം തുടങ്ങിയിരുന്നു. റോഡില്‍ നിന്നാണു ആളുകള്‍ നമസ്കരിക്കുന്നത്. ഞങ്ങള്‍ക്കും അവരോടൊപ്പം ചേരുക മാത്രമേ നിര്‍‌വാഹമുള്ളൂ. നമസ്കാരം കഴിഞ്ഞപ്പോള്‍ പിന്നെയും ഹറമിലേക്ക് പ്രവേശിക്കാന്‍ കുറച്ച് നേരം കാത്തു നില്‍ക്കേണ്ടി വന്നു. കാരണം നമസ്കാരം കഴിഞ്ഞു വരുന്ന ജനപ്രവാഹം കുത്തിയൊലിക്കുന്ന മലവെള്ളം പോലെയാണു വരുന്നത്. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് കാത്തുനിൽക്കേണ്ടി വന്നു. ഹറമിന്റെ കോമ്പൗണ്ടിലേക്ക് ഞാന്‍ കാലെടുത്തു വച്ചു.&lt;br /&gt;&lt;br /&gt;അപ്പോള്‍ വലിയ മിനാരങ്ങളോട് കൂടിയ ഹറം എന്റെ മുമ്പില്‍ വലുതായി നിന്നു. പുറത്ത് നിന്നു നോക്കിയാല്‍ മസ്ജിദുല്‍ ഹറം ഒരു വലിയ പള്ളി എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.എങ്കിലും മനസ്സില്‍ ആദ്യമായി കാണുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിന്റെ വികാര തള്ളിച്ചയിലാകാം മക്കയും അതുള്‍കൊള്ളുന്ന ചരിത്രങ്ങളൊന്നും തന്നെ ആ സമയത്തെന്നെ മദിക്കുന്നുണ്ടായിരുന്നില്ല. ഒരു ലക്ഷ്യം പൂര്‍ത്തിയാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സു നിറയെ.&lt;br /&gt;&lt;br /&gt;ഹറമിനെ നമുക്ക് നാലായി തിരിക്കാം. പള്ളിയുള്‍കൊള്ളുന്ന വിശാലമായ പള്ളിമുറ്റം, അതിവിശാലമായ പള്ളി, വലിയൊരു നടുമുറ്റം പോലെ പള്ളിക്കുള്ളില്‍ തുറന്ന പ്രദക്ഷിണ സ്ഥലം (ത്വവാഫ് ചെയ്യുന്ന ഭാഗം) പിന്നെ അതിനെല്ലാം മധ്യത്തിലായി ക‌അബ. ലോകത്തിലെ ഏറ്റവും വലിയ പള്ളിയാണു മസ്ജിദുല്‍ ഹറം. അതിന്റെ മൊത്തം വിസ്തീര്‍ണ്ണം തൊണ്ണൂറ് ഏക്കറിന്നടുത്തു വരും. സ്വാഭാവികമായും ഹജ്ജിനു വരുന്ന നാല്പതോളം ലക്ഷം ജനങ്ങളെ ഉള്‍കൊള്ളാന്‍ ഈ സൗകര്യങ്ങളൊരുക്കിയേ തീരൂ. &amp;nbsp;കൊമ്പൗണ്ടിനോട് ചാരി നിരവധി കച്ചവട കെട്ടിടങ്ങളുണ്ട്. പക്ഷെ എപ്പോള്‍ ഹറം വിശാലമാക്കണമോ അപ്പോഴെല്ലാം അടുത്തടുത്ത കെട്ടിടങ്ങള്‍ പൊളിച്ചിരിക്കും. അതാരുടെതാണെങ്കിലും ശരി. അങ്ങിനെയെങ്കില്‍ അടുത്തു കാണുന്ന കെട്ടിടങ്ങള്‍ക്ക് ഒരു ദശകത്തിനുള്ളിലേ ആയുസ്സുണ്ടാകുകയുള്ളൂ എന്നര്‍ത്ഥം.&lt;br /&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-RUvQxso6sBo/TbUnLFXIBAI/AAAAAAAABaI/xWeVfNW5Zuw/s1600/IMAG0084.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-RUvQxso6sBo/TbUnLFXIBAI/AAAAAAAABaI/xWeVfNW5Zuw/s320/IMAG0084.jpg" width="241" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;മസ്ജിദ് ഹറം പുറത്തു നിന്നുള്ള കാഴ്ച്ച&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;പള്ളിമുറ്റത്തിലൂടെ ആളുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. വൈദുതിവിളക്കുകള്‍ രാത്രിയെ പകലിനേക്കാള്‍ വെളിച്ചമുള്ളതാക്കിയിരിക്കുന്നു. വെളിച്ചത്തില്‍ വെള്ളമാര്‍ബിള്‍ വെട്ടി ത്തിളങ്ങുന്നു. അവ കടന്നു വേണം പള്ളിയിലേക്ക് പ്രവേശിക്കാന്‍.&lt;br /&gt;&lt;br /&gt;മസ്ജിദുല്‍ ഹറമിനു 99 വാതിലുകളുണ്ട്. ചെറുതും വലതുമായി. ഈ 99 പ്രത്യേകിച്ച് പുണ്യമൊന്നുമുള്ള ഒരക്കമല്ല. എങ്കിലും അതിനു വിശ്വാസവുമായി ഒരു ബന്ധമുണ്ട്. അല്ലാഹുവിന്റെ നാമങ്ങള്‍ ഖുര്‍‌ആനിലും ഹദീസിലുമായി സാധാരണ എണ്ണാറുള്ളത് 99 ആണു. അതുദ്ദേശിച്ചു തന്നെയാണോ ഈ വാതിലുകളുടെ എണ്ണവും തൊണ്ണൂറ്റിഒമ്പതാക്കിയിരിക്കുന്നത്? ഞങ്ങള്‍ അബ്ദുല്‍ അസീസ് ഗെയ്റ്റിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു. പലരും ധരിക്കുന്നത് ഹറമിലേക്ക് പ്രവേശിക്കേണ്ടത് ബാബുസ്സലാം എന്ന ഗെയ്റ്റിലൂടെ മാത്രമാണെന്നാണു. അങ്ങിനെയൊന്നുമില്ല. കാരണം പ്രവാചകന്റെ കാലത്ത് ഇന്നു കാണുന്നതോ പേരുള്ളവയോ ആയ ഒരു ഗെയ്റ്റുമില്ല. ക‌അബക്കു ചുറ്റുമുള്ള ഈ പ്രുഢമായ പള്ളിയും അതിനോടനുബന്ധിച്ച അലങ്കാരവുമെല്ലാം തുര്‍ക്കികളും പിന്നീട് വന്ന എണ്ണപ്പണത്തിന്റെയും കൂടി ബാക്കി പത്രമാണു. അതെല്ലാതെ ഒരു ഹദീസനുസരിച്ചും ഇന്ന ഭാഗത്തുകൂടെ മാത്രമേ പ്രവാചകന്‍ ഹറമിലേക്ക് കടന്നിട്ടുള്ളൂ എന്നൊന്നുമില്ല. ഞങ്ങള്‍ക്ക് പോകാന്‍ എളുപ്പം അബ്ദുല്‍ അസീസ് ഗെയ്റ്റ് ആയിരുന്നു. യാത്രലിയായിരുന്നതിനാല്‍ ഞങ്ങള്‍ മഗ്‌രിബ് ഇശായോട് കൂടി പിന്തിച്ചു നമസ്കരിക്കാന്‍ കരുതിയിരുന്നു. അതിനാല്‍ തവാഫിനു മുമ്പ് ഞങ്ങള്‍ മഗ്‌രിബ് നമസ്കരിച്ചു. പള്ളിയുടെ വിശാലത അമ്പരപ്പിക്കുന്നത് തന്നെ. കാരണം നമസ്കരിക്കുന്നിടത്തു നിന്നും വളരെ ദൂരേക്കും അതിന്റെ മുന്‍‌ഭാഗം കാണാനുണ്ടായിരുന്നില്ല. നമസ്കാരത്തിനു ശേഷം ഏറ്റവും പ്രധാന്മായതും ഉം‌റയുടെ രണ്ടാമത്തെ ഘട്ടവുമായ തവാഫിനായി എഴുന്നേറ്റു. മുന്നോട്ട് കുറേ കൂടി നടന്നപ്പോള്‍ ക‌അബ കാണുവാന്‍ തുടങ്ങി. അടുക്കുന്തോറും അതെന്നെ വിസ്മയിപ്പിക്കുന്നു. ഹറം പള്ളിയുടെ മധ്യഭാഗത്തായി തുറന്ന ഒരു മൈതാനം. അതിന്നു നടുവിലായാണു ക‌അബ നില്‍ക്കുന്നത്. പള്ളിയില്‍ നിന്നു പത്തോളം സ്റ്റെപ്പുകളിറങ്ങിയാണു ഈ വിശാലമായ തുറന്ന സ്ഥലമുള്ളത്. അതിനാല്‍ നമുക്ക് താഴെയായാണു ജനങ്ങള്‍ തവാഫ് ചെയ്യുന്നത്. ക‌അബയാകട്ടെ നേര്‍ക്കുനേരെ കാണാന്‍ കഴിയുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-2_STc_LhlOM/TbUn2BPg-RI/AAAAAAAABaM/n1tqm6vo4hU/s1600/IMAG0090.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/-2_STc_LhlOM/TbUn2BPg-RI/AAAAAAAABaM/n1tqm6vo4hU/s320/IMAG0090.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;ഹറം പള്ളിക്കുള്ളിലെ കഅബ-&lt;br /&gt;ഇതേപോലെ നാലു ഭാഗങ്ങളിലുമയാണു പള്ളിയുടെ കെട്ടിടമുള്ളത്&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;നാലുഭാഗത്തുനിന്നും നീലിമയാര്‍ന്ന വെള്ളിവെളിച്ചം ക‌അബയിലേക്കടിക്കുന്നുണ്ട്. അതിനെ ചുറ്റി വെള്ള വസ്ത്രമണിഞ്ഞ പുരുഷാരം ഒരൊഴുക്കായി നീങ്ങുന്നു. ആ വെള്ളക്കിടയില്‍ കറുത്ത ക‌അബ ഒരു മനോഹരമായ സൗന്ദര്യം ആവാഹിച്ചു നില്‍ക്കുന്നു. എന്റെ മനസ്സില്‍ ഇവയെല്ലാം ഒരു കാല്പനിക ഭാവം ഉണ്ടാക്കുക തന്നെ ചെയ്തു. ചുറ്റുന്ന മനുഷ്യരെയല്ല ഞാന്‍ കാണുന്നത്. മാലാഖമാരെയാണു. അതെ, ക‌അബയെ വലം ചെയ്യുന്നത് ആ നീലിമയാര്‍ന്ന വെളിച്ചത്തില്‍ ആകാശത്തു നിന്നിറങ്ങുന്ന മാലാഖമാരായാണു എനിക്കനുഭവപ്പെട്ടത്. നടുവില്‍ പൂര്‍ണ്ണമായ കറുത്ത ചതുരക്കെട്ടിടം. അതിന്നു ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന വെളുത്ത ഒരാള്‍ക്കൂട്ടം. കെട്ടിടവും ആളുകളും അവരിലേക്കടിക്കുന്ന പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു. ആ കെട്ടിടത്തിന്റെ നിശ്ചലാവസ്ഥയും ജനത്തിന്റെ ചലനവുമാണു ഒരൊഴുക്കാവുന്നത്. ആ ക‌അബ അതിനെ ചുറ്റുന്ന ജനസമുദ്രത്തിനു നടുവിലില്ലായിരുന്നുവെങ്കില്‍ ഇത്ര ഭഗിയായി ഇതനുഭവപ്പെടില്ലായിരുന്നു. ഭക്തിയും സൗന്ദര്യവും ഒന്നിച്ചു ചേര്‍ന്ന ആ നിമിഷത്തെ ഞാനെന്റെ മനസ്സിള്‍ക്കാവാഹിച്ചു. ഞങ്ങള്‍ തവാഫിലേക്ക് പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;മറ്റൊരു &amp;nbsp;നബി വചനം കൂടി ഇതോടൊന്നിച്ചു ചേർത്തു വായിക്കാം- ഏഴാകാശത്തിനും ഏഴു ഭൂമിയുണ്ട്. സൂക്ഷമമായി ഏഴാകാശങ്ങളെ ഖുര്‍‌ആന്‍ പറയുന്ന ഭാഗങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് ഇവിടെ ആകാശമെന്നത് പ്രപഞ്ചം എന്നാണു മനസ്സിലാക്കാനാകുക. &amp;nbsp;കൂടാതെ പ്രവാചകന്റെ ആകാശയാത്രയിൽ ഓരോ ഭൂമിയിലേയും കഅബകളും അവിടെ ആരാധന ചെയ്യുന്ന സമൂഹങ്ങളേയും കണ്ടിരുന്നു എന്നതെല്ലാം ചേരുമ്പോൾ ഈ പ്രപഞ്ചത്തിന്നപ്പുറമുള്ള മറ്റു പ്രപഞ്ചങ്ങളെ കുറിച്ചുള്ള സൂചനകളായാണു എനിക്കനുഭവപ്പെടുന്നത്. എങ്കിൽ ഞാനിപ്പോൾ നിൽക്കുന്നത് ഈ ഭൂമിയുടെ മാത്രം കഅബയിലല്ല. ഈ പ്രപഞ്ചത്തിന്റെ കഅബയിലാണ്. എന്റെ കണ്ണിനു കാണാൻ കഴിയാത്ത ആയിരക്കണക്കിനു മലക്കുകളെ ഞാൻ മൻസ്സിൽ കണ്ടു. അവരോടൊന്നിച്ചാണെനിക്ക് ഈ പുണ്യഗേഹത്തെ പ്രദക്ഷിണം ചെയ്യാനുള്ളത്. എന്റെ നന്ദി അറിയിക്കാനുള്ളത്. എന്റെ ആവശ്യങ്ങളും പരിഭവങ്ങളും എന്റെ നാഥനോട് പങ്കു വക്കാനുള്ളത്. &lt;br /&gt;&lt;br /&gt;ലോകത്തില്‍ ആദ്യമായി ഏകദൈവത്തെ ആരാധിക്കാന്‍ നിര്‍‌മിച്ച ആരാധനാലയം, അതാണു ക‌അബ. ക‌അബയുടെ ഇസ്ലാമിലെ സ്ഥാനമതാകുന്നു.മനുഷ്യ സൃഷ്ടിക്കു മുമ്പേ മാലാഖമാരാല്‍ ആരാധിക്കപ്പെട്ടിരുന്ന സ്ഥാനമാണു ക‌അബ എന്നാണു വിശ്വാസം. പിന്നീട് ഇബ്രാഹീം (അ.സ) മകനായ ഇസ്മാഈല്‍ നബിയുമായി ഒരാരാധനാലയമാക്കി പണിയുകയാണു ചെയ്തതെന്നും വിശ്വസിക്കുന്നു. &amp;nbsp;എന്തായാലും ഇന്ന് കാണുന്ന ക‌അബ അതേ പോലെ അന്നു മുതലേ ഉണ്ടെന്ന് ആരും ധരിക്കേണ്ടതില്ല. പ്രവാചകനു ശേഷവും ക‌അബ പലപ്പോഴായി പുതുക്കി പണിതിട്ടുണ്ട്. കഅബ കറുത്ത സില്‍ക്കിനാല്‍ ആവരണം ചെയ്തിരിക്കുന്നു. അതിനു മേല്‍ സ്വര്‍ണ്ണലിപികളാല്‍ സത്യസാക്ഷ്യവും ഖു‌ര്‍ആനും അറബിക് കാലിഗ്രാഫിയില്‍ ഒരു ബോര്‍ഡറായി ലിഖിതപ്പെട്ടിട്ടുമുണ്ട്. ഇന്നേ വരെയുള്ള എന്റെ നമസ്കാരങ്ങളെല്ലാം ലോകത്തിലുള്ള എല്ലാ മുസ്ലിങ്ങളെ പോലെയും &amp;nbsp;നിന്നെ അടയാളമാക്കിയിരുന്നു. ഇന്നിതാ ആ ലക്ഷ്യം നേര്‍ക്കുനേരെ. &lt;br /&gt;&lt;br /&gt;&lt;b&gt;&lt;u&gt;ത്വവാഫ്&lt;/u&gt;&lt;/b&gt; എന്നാല്‍ മറ്റൊന്നുമല്ല. ക‌അബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യണം, അതിനെയാണു തവാഫ് എന്നു പറയുന്നത്. ഈ ഏഴ് എന്നത് ഇസ്ലാമിലെ പല കാര്യങ്ങളിലും വരുന്നത് കാണാം. പ്രപഞ്ചങ്ങളെ സൃഷ്ടിച്ചത് ഏഴ് ഘട്ടങ്ങലിലായി, ഏഴ് ആകാശങ്ങളായി, ചില കര്‍മങ്ങള്‍ക്ക് ഏഴു മുതല്‍ എഴുപത് ഇരട്ടിവരെ പ്രതിഫലം. ഇങ്ങിനെ ഏഴ് എന്തു കൊണ്ടോ പ്രാധാന്യമുള്ള ഒരു എണ്ണമാകുന്നു. എന്താണീ ഏഴിന്റെ വിവക്ഷ? ദൈവത്തിന്നറിയാം!&lt;br /&gt;&lt;br /&gt;തവാഫ് തുടങ്ങുന്നത് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തു നിന്നാണു. ഹജര്‍ എന്നാല്‍ കല്ല്, അസ്‌വദ് എന്നാല്‍ കറുപ്പും. കറുത്ത കല്ല് എന്നാണു ഹജറുല്‍ അസ്‌വദിന്റെ അര്‍ത്ഥം. ക‌അബയുടെ കിഴക്കു മൂലയിലായി സ്ഥാപിച്ച ഒരു കല്ലാണു ഹജറുല്‍ അസ്‌വദ്. ഹജറുൽ അസ്വദിനെ ചുമ്പിച്ചു തവാഫ് തുടങ്ങുന്നത് സുന്നത്തുണ്ട്. പക്ഷെ, അതൊരു എളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ കഴിയില്ല എങ്കിൽ അതിനായി പരിശ്രമിക്കേണ്ടതുമില്ല. ഒന്നു തൊടാൻ പോലും കഴിയാത്തത്ര തിരക്കായിരിക്കുമവിടെ, അതിനാൽ പിന്നെ ചെയ്യുവാൻ കഴിയുക്രതിന്റെ നേർക്ക് കയ്യുയർത്തി ഒരഭിവാദ്യം ചെയ്യുക മാത്രമാണു. അതിനു മുമ്പ് ഇഹ്റാമിൽ നാം ധരിച്ച മേൽമുണ്ടിനു ഒരു മാറ്റം വരുത്തേണ്ടതുണ്ട്. ഇതു വരെ തോളിലൂടെ ചുറ്റിയിരുന്ന മുണ്ട്, വലത് തോള്‍ പ്രത്യക്ഷമാകുന്ന വിധം ചുറ്റണം. തവാഫിനു മുമ്പാണു ഇങ്ങിനെ ചെയ്യേണ്ടതുള്ളൂ. ചിലരെല്ലാം ഇഹ്റാമിലായിരിക്കുമ്പോഴെ വലതു തോള്‍ കാണുന്ന വിധം മറച്ചു വരാറുണ്ട്, എന്നാല്‍ പ്രവാചകചര്യ അതല്ല.&lt;br /&gt;&lt;br /&gt;തവാഫ് തുടങ്ങുമ്പോള്‍ ഹജ്റുല്‍ അസ്‌വദിനെ അഭിവാദനം ചെയ്ത് പലരും അവരുടെ കൈകള്‍ ചുമ്പിക്കാറുണ്ട്. ഹജ്റുല്‍ അസ്‌വദ് തൊട്ടാല്‍ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളൂ, അല്ലെങ്കില്‍ വെറുതെ കൈ ഉയര്‍ത്തിയാല്‍ മതി. എന്നിട്ട് &lt;span class="Apple-style-span" style="color: blue;"&gt;ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ ( അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു അത്യുന്നതന്‍) &lt;/span&gt;എന്ന് പറഞ്ഞാണ് തവാഫ് തുടങ്ങേണ്ടത്.&lt;br /&gt;&lt;br /&gt;തവാഫ് തുടങ്ങുമ്പോള്‍ ഒരു പ്രത്യേക പ്രാരംഭ പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ &lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;اللهم إيمانا بك وتصديقا بكتابك ووفاءا بعهدك واتباعا لسنة نبيك محمد (صلعم )&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;(അല്ലാഹുമ്മ ഈമാനന്‍ ബിക വ തസ്വ്‌ദീഖന്‍ ബി കിതാബിക വ വഫാ‌അന്‍ ബി അഹ്ദിക വത്തിബാ‌അന്‍ ലി സുന്നതി നബിയ്യിക മുഹമ്മദിന്‍ (സ) )&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;അല്ലാഹുവേ- നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു, നിന്റെ ഗ്രന്ഥത്തെ ഞാന്‍ സത്യപ്പെടുത്തുന്നു. അല്ലാഹുവേ, നിന്നിലുള്ള വിശ്വാസം കൊണ്ടും, നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും, നിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടും, നിന്റെ പ്രവാചകന്റെ ചര്യയെ പിന്തുടർന്നു കൊണ്ടും&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാണിതിന്റെ അര്‍ത്ഥം. തവാഫ് ആരംഭിക്കുകയാണു. പിന്നീട് മൂന്നാമത്തെ മൂലയായ റുകുന്‍ യമന്‍ എത്തുന്നത് വരെ ഖുര്‍‌ആനില്‍ നിന്ന് ഓതുകയും നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകള്‍ നിര്‍‌വഹിക്കുകയും ചെയ്യാം. ഇതിന്നിടയില്‍ നിശ്ചയിക്കപ്പെട്ട പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ ആവശ്യങ്ങളും കടപ്പാടും നന്ദിയും അറിയിക്കാനുള്ള സമയങ്ങളാണു. എന്നാല്‍ റുൿനുൽ യമാനിനിലെത്തിയാല്‍ പിന്നീട് ഹജറുല്‍ അസ്‌വദ് എത്തുന്നത് വരെ&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;&amp;nbsp;ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;റബ്ബനാ ആത്തിനാ ഫിദ്ദുന്‍‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;ഞങ്ങളുടെ രക്ഷിതാവേ- ഞങ്ങള്‍ക്ക് ഈ ലോകത്ത് ഏറ്റവും നല്ലത് നല്‍കേണമേ, പരലോകത്തും ഏറ്റവും നല്ലത് നല്‍കേണമേ, നരകശിക്ഷയില്‍ നിന്നു കാത്തുകൊള്ളേണമേ&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: blue;"&gt;&lt;/span&gt;എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കണം. വീണ്ടും നാം എത്തുക ഹജ്‌റുല്‍ അസ്‌വദിന്റെ അരികിലാണു. ആദ്യത്തെ പോലെ വലതു കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു തവാഫ് തുടരണം. ഇങ്ങിനെ ഏഴു പ്രാവശ്യം ക‌അബയെ വലയം വക്കണം.&lt;br /&gt;&lt;br /&gt;ഈ പ്രാര്‍ത്ഥന നാം സ്ഥിരമായി ചെല്ലുന്നതാണു. പക്ഷെ അതിനെ പ്രാധാന്യമാകട്ടെ പലപ്പോഴും മനസ്സിലാക്കാതെ പോകുന്നതും. നാം ദൈവത്തോട് ചോദിക്കുന്നത് ഏറ്റവും ഉത്തമമായതാനു. അത് നമ്മേക്കാള്‍ ഭാവിയറിയുന്ന ദൈവത്തിന്നാണറിവുള്ളത്. അതിനാല്‍ തന്നെ നമുക്ക് നല്ലതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പലതും ആത്യന്തികമായി നമുക്ക് നല്ലതാവണമെന്നില്ല. അതിനാല്‍ ഈ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ നമ്മുടെ എല്ലാ ആഗ്രഹങ്ങളും ആവശയ്ങ്ങളും മനസ്സില്‍ കരുതുകയും അതെനിക്ക് നന്മയാണെങ്കില്‍ പ്രധാനം ചെയ്യണമേ എന്ന് കരുതുകയും ചെയ്യുക.&lt;br /&gt;&lt;br /&gt;തവാഫില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യത്തെ മൂന്നു പ്രാവശ്യം വലയം ചെയ്യുമ്പോള്‍ കാല്‍ രണ്ടും അടുപ്പിച്ച് ചെറുതായി ഓടുന്നത് പോലെയാണു ക‌അബയെ ചുറ്റേണ്ടത് എന്നതാണു. ഇതിനെ റമലിന്റെ നടത്തം എന്നാണു പരയുന്നത്. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-Q1X3UG0kUaw/TbUn6drx0jI/AAAAAAAABaQ/TAkiKGljips/s1600/IMAG0089.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="241" src="http://3.bp.blogspot.com/-Q1X3UG0kUaw/TbUn6drx0jI/AAAAAAAABaQ/TAkiKGljips/s320/IMAG0089.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;പല നാട്ടില്‍ നിന്നും വരുന്ന പല ജനങ്ങള്‍ പലപ്പോഴും അറിവില്ലാതെ തവാഫില്‍ പലതും&amp;nbsp;ചെയ്യുന്നത് കാണാം. ഉദാഹരണത്തിനു റുക്നുല്‍ യമെനിന്റെ മൂലയിലെത്തിയാല്‍ ഹജ്റുല്‍ അസ്‌വദിന്നടുത്തെത്തുന്നത് പോലെ കൈ പൊക്കി അഭിവാദനം ചെയ്യേണ്ടതില്ല. കൂടാതെ തവാഫില്‍ മറ്റു സന്ദര്‍ഭങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമില്ല. അതിനാല്‍ ഒന്നാം താഫില്‍ രണ്ടാം തവാഫില്‍ എന്നെല്ലാം പറഞ്ഞ് വരുന്ന പല ദു‌ആകളും അനാവശ്യമാണു. നമുക്ക് ചോദിക്കാനുള്‍ലതും പറയാനുള്ളതും അറബിയിലാകണം എന്നുമില്ല. മുമ്പ് സൂചിപ്പിച്ച ചില പ്രാര്‍ത്ഥനകളൊഴികെ മറ്റൊന്നും കാണാതെ പഠിക്കേണ്ടതോ പുസ്തകം നോക്കി ചെല്ലുകയോ ആവശ്യമില്ലാത്തതാണു.&lt;br /&gt;&lt;br /&gt;തവാഫ് കഴിഞ്ഞപ്പോഴേക്ക് കുറച്ചു ക്ഷീണിച്ചിരുന്നു. തവാഫിനു ശേഷം ഹജ്‌റുല്‍ അസ്‌വദിന്നരികിലുള്ള ഇബ്രാഹീം മക്കാമിനു പിന്നിലായി രണ്ട് റക‌അത്ത് സുന്നത്ത് നമസ്കാരമുണ്ട്. ഈ നമസ്കാരത്തിലെ ആദ്യത്തെ റക‌അത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ എന്നതും രണ്ടാമത്തതില്‍ ഖു‌ല്‍ ഹുവള്ളാഹു അഹദ് എന്ന അദ്ധ്യായങ്ങള്‍ പാരായണം ചെയ്യുക നബിചര്യയാണു.&lt;br /&gt;&lt;br /&gt;അതും നിര്‍‌വഹിച്ച് അവിടെ പാത്രങ്ങളില്‍ വച്ചിരിക്കുന്ന സംസം വെള്ളം കുടിച്ചു കുറച്ചു നേരമിരുന്നു. എന്നിട്ട് അടുത്ത കര്‍മമായ സ‌അയിനായി നീങ്ങി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-4584009610253365520?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/4584009610253365520/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/04/4_1007.html#comment-form' title='9 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4584009610253365520'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4584009610253365520'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/04/4_1007.html' title='ഉംറ യാത്ര - 4 (പ്രാർത്ഥനാപർവ്വം)'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-RUvQxso6sBo/TbUnLFXIBAI/AAAAAAAABaI/xWeVfNW5Zuw/s72-c/IMAG0084.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-1058082526901347372</id><published>2011-04-11T10:19:00.001+04:00</published><updated>2011-04-11T17:51:26.584+04:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>ഉംറ യാത്ര- 3 ( പ്രവേശനം )</title><content type='html'>റിയാദിലെ പ്രഭാതത്തിനു കുളിരണിയിക്കുന്ന തണുപ്പ്. സുഹൈറിന്റെ പെങ്ങൾ തയ്യാറാക്കിയ പ്രാതലിന് സ്നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. രാവിലെ പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ തിരിക്കണമെന്നു തലേന്നെ തീരുമാനിച്ചതായിരുന്നു. അപ്പോഴേക്കും പ്രാതലിന്റെ കൊതിപ്പിക്കുന്ന&amp;nbsp; ഇഡ്ഡലിക്കൊപ്പം ഉച്ചക്കുള്ള ഭക്ഷണം വരെ അവര്‍ പാര്‍സല്‍ ആക്കിയിരിക്കുന്നു.നേരത്തെ ഇതെല്ലാം തയ്യാറാക്കാന്‍ അവര്‍ എത്ര നേരത്തെ എഴുന്നേറ്റിരിക്കണം. അവരുടെ നല്ല മനസ്സിനു അവര്‍ക്കും കുടുമ്പത്തിനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു റിയാദില്‍ നിന്നും യാത്ര തിരിച്ചു. &lt;br /&gt;&lt;br /&gt;റിയാദ് പട്ടണത്തില്‍ റെയില്‍‌വേ സ്റ്റേഷനു സമീപമാണു അവര്‍ താമസിക്കുന്നത്. അതിന്നു മുന്നിലൂടെയാണ് ഞങ്ങള്‍ക്ക് മക്കയിലേക്ക് പട്ടണത്തില്‍ നിന്നും പുറം ചാടേണ്ടത്. മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നു പോയി കാണുമായിരുന്നു. നമ്മുടെ നാട്ടിലെ തീവണ്ടിയില്‍ നിന്നെന്തെല്ലാം മാറ്റം എന്നു മനസ്സിലാക്കാനായിരുന്നില്ല, എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് മറ്റു ചില ഓര്‍മപുതുക്കലിനു കൂടിയായിരുന്നു അത്. &lt;br /&gt;&lt;br /&gt;ഒന്നാം ലോകമാഹായുദ്ധത്തില്‍ ഉസ്മാനിയാ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള ഖിലാഫത്ത്&amp;nbsp; ഇല്ലാതായ ചരിത്ര പ്രാധാന്യത്തിന്റെ ഒരു ഓര്‍മ പുതുക്കലിനു വേണ്ടിയായിരുന്നു അത്. ഒരു തീവണ്ടിപ്പാളയത്തിലൂടെ ഒരു സാമ്രാജ്യം തകര്‍ത്ത കഥ അറേബ്യക്ക് പറയാനുണ്ട്. എന്റെ മനസ്സിലൂടെ ലോറന്‍സ് ഓഫ് അറേബ്യയിലെ രംഗങ്ങള്‍ കടന്നു പോയി. റിയാദിലെ ഈ റെയില്‍ പാതങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല എന്നെനിക്കറിയാം. എന്നാലും ചരിത്രത്തിനു ഇങ്ങിനെ ചില അസ്കിതകളുണ്ടല്ലോ. മുന്നില്‍ കാണുന്ന കെട്ടിടങ്ങളെയോ പട്ടണത്തിന്റെ പൊലിമയോ അല്ല ഞാനിപ്പോള്‍ കാണുന്നത്. എന്റെ കണ്മുമ്പിലൂടെ ഒരു പഴയ തീവണ്ടി പാളം തകർന്നു മറിഞ്ഞു കൊണ്ടിരിക്കുന്നു. &lt;br /&gt;&lt;br /&gt;ദമസ്കസില്‍ നിന്നു മദീനവരെ നീളുന്ന ഹിജാശ് റയില്‍‌വേ ഉസ്മാനിയ ഖിലാഫത്തിന്റെ&amp;nbsp; പ്രൌഢിയുടെ പ്രതീകമായിരുന്നു. അറബ് ദേശീയത ഖിലാഫത്തിനെ മറികടന്നപ്പോള്‍ തകര്‍ന്നു പോയ ഖിലാഫത്തിന്റെ ചരിത്രം. തകര്‍ന്നത് കേവലം ഒരു റെയില്‍‌ പാതയായിരുന്നില്ല. പിന്നീടൊരിക്കലും കൂട്ടിയോജിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഖിലാഫത്തു കൂടിയായിരുന്നു. പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നുവെങ്കിലും പിന്നീടൊരിക്കലും ഹിജാസ് റെയില്‍വേയും&amp;nbsp; പുനസ്ഥാപിക്കാനായിട്ടില്ല. &lt;br /&gt;&lt;br /&gt;റെയില്‍ പാലത്തിലെ സ്ഫോടനം തകര്‍ത്തത് തീവണ്ടിയുടെ മുന്നോട്ടുള്ള&amp;nbsp; കുതിപ്പ് മാത്രമല്ല. പുരോഗമനത്തിന്റെ തീവണ്ടിയെ തന്നെയായിരുന്നു.റെയില്‍വേ പാളങ്ങളെ തകര്‍ത്ത് കാലവും അറബികളെ പിന്നോട്ട് വലിച്ചു. പിന്നീട് നാല്പതുകളില്‍ എണ്ണ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ കെട്ടിടങ്ങളോ റെയില്‍ പാളയങ്ങളോ സൗദിയില്‍ കാണില്ലായിരുന്നു. അല്ലെങ്കിലും പടച്ചവന്റെ തീരുമാനങ്ങളെ കുറിച്ച് നമുക്കെന്തറിയാം. ലോകത്തിലെ മറ്റുള്ളിടങ്ങളില്‍ അവന്‍ ഭൂമിക്ക് മീതെ അവന്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളില്‍ നിന്നു ഭക്ഷിപ്പിക്കുന്നു. ഇവിടെ അനുഗ്രഹമാകട്ടെ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. അതെടുത്ത്&amp;nbsp; ഭൂമിക്കു മുകളില്‍ അനുഗ്രഹീതമാക്കുന്നു. &lt;br /&gt;&lt;br /&gt;ഇന്ന് സൗദിയിലെ ഏറ്റവും വലിയ പ്രവാസികള്‍ ഇന്ത്യക്കാരാണു. എന്നാല്‍ ഹിജാസ് റെയില്‍‌വെയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇന്ത്യയായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം. ഇന്ത്യയിലെ പണം, ബല്‍ജിയത്തിന്റെ ഉരുക്ക്, ജര്‍മനിയുടെ സാങ്കേതികത, തുര്‍ക്കിയുടെ സൈനിക സേവനം ഇവയുടെ ആകത്തുകയായിരുന്നു ഹിജാസ് റെയില്‍‌വേ. ഇന്ന് അതേ ഇന്ത്യയിലെ മുഖ്യ വരുമാനങ്ങളിലൊന്നു സൗദിയില്‍ നിന്നു വരുന്ന പ്രവാസപ്പണമാകുന്നു. ഉസ്മാനിയ ഖലീഫ റെയില്‍‌വേക്കു വേണ്ട പണത്തിനു ഐച്ഛിക ദാനം (വഖ്ഫ്) ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമായും പണമൊഴുകിയത് ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യ ഒരു സമ്പന്ന രാജ്യമായിരുന്നു. ലോകത്തിലെ തന്നെ പണക്കാരായ സുല്‍ത്താന്മാരുടെയും വ്യാപാരികളുടെയും നാടായിരുന്നു ഇന്ത്യ. &lt;br /&gt;&lt;br /&gt;പട്ടണം പിന്നിട്ടു വീണ്ടും വിജനമായ മരുഭൂമിയിലേക്ക്. മരുഭൂമിയെ കീറി സമാന്തരമായ രണ്ടു രേഖകളായി റോഡ് വരച്ചു വച്ചിരിക്കുന്നു. ഇന്നലെത്തെ പോലെയുള്ള മണല്‍കാറ്റും വരള്‍ച്ചയും ഇന്നില്ല. ജലസാന്നിദ്ധ്യം അറിയിച്ചു അങ്ങിങ്ങായി കുറ്റിച്ചെടികളുണ്ട്. അവിടവിടങ്ങളില്‍ ഒട്ടകങ്ങളേയും&amp;nbsp; ആട്ടിന്‍‌കൂട്ടങ്ങളേയും കാണാം. റിയാദില്‍ നിന്നു എണ്ണൂറ് കിലോമീറ്റര്‍ പിന്നിട്ടാലേ മക്കയിലെത്തൂ. അതിന്നിടയില്‍ ത്വായിഫില്‍ കയറി ഇഹ്റാം ചെയ്യേണ്ടതുണ്ട്. തലേന്നു സുഹൈറായിരുന്നു കപ്പിത്താനെങ്കില്‍ ഇന്നു ഞാനാണു. തലേന്നത്തെ നീണ്ട ഡ്രൈവിങ്ങ് സുഹൈറിനെ തളര്‍ത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;യാത്രയെ കുറിച്ചു പറഞ്ഞപ്പോള്‍ ബഹറിനിലെ കൂട്ടുകാരനായ ബ്ലോഗര്‍ സാജു പ്രാഥമികമായ &lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-oKMV9npqs0U/TZQrwhTOK_I/AAAAAAAABVo/bj6v7ApNv98/s1600/on+the+way.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="227" src="http://3.bp.blogspot.com/-oKMV9npqs0U/TZQrwhTOK_I/AAAAAAAABVo/bj6v7ApNv98/s320/on+the+way.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സുഹൈറും ഞാനും &lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;മരുന്നുകള്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം മാറുന്ന കാലാവസ്ഥയെ കുറിച്ച് മുന്നറിയിപ്പു തന്നതിനാല്‍ അവ കയ്യിലുണ്ട്. ഇത്ര പെട്ടെന്നു അതുപകാരപ്പെടും എന്നു കരുതിയിരുന്നില്ല. സൗഹൈറും ഷിഹാബും പാരസിറ്റമോള്‍ മുന്‍‌കരുതലായി രാവിലെ വിഴുങ്ങിയിരുന്നു. വളരെ ദൂരം പിന്നിടുമ്പോഴെ കടകളും പെട്രോള്‍ ബങ്കും കാണുകയുള്ളൂ. ഒരു ഒമ്പത് മണിയായി കാണും. ഷിഹാബ് വെടി പൊട്ടിച്ചു. എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ അവന്‍ പ്രശ്നമുണ്ടാക്കുമെന്നു. ഇപ്പോഴാനു അവനു വേണ്ട ശരിക്കുമുള്ള മരുന്നെനിക്ക് മനസ്സിലായത്. രാവിലെ നടത്തിയ മൃഷ്ഠാന ഭോജനം ഇത്ര പെട്ടെന്നു ദഹിച്ചോ. ഇതറിയുകയായിരുന്നെങ്കിൽ അന്നത്തെ അൽ‌ഐൻ യാത്ര പ്രശ്നമാകില്ലായിരുന്നു. എന്തായാലും മലയാളിയായിപ്പൊയില്ലെ? മൂത്രമൊഴിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കമ്പനി കൊടുക്കാതെങ്ങിനെ? &lt;br /&gt;&lt;br /&gt;വഴികൾ പിന്നിട്ടു പോവുന്തോറും ഭൂമിയുടെ സ്വഭാവവും മാറുന്നു. ചിലയിടങ്ങളില്‍ ശാന്തമായാണു &lt;br /&gt;&lt;div style="text-align: left;"&gt;&lt;/div&gt;&amp;nbsp;മണല്‍ കിടക്കുന്നതെങ്കിലും എപ്പോഴും ശാന്തനല്ലെന്നു മുന്നറിയിപ്പ് തരുന്ന ബോര്‍ഡുകള്‍‌ . റോഡുകളില്‍ കാറ്റിനാല്‍ രൂപപ്പെടുന്ന മണല്‍കുന്നുകള്‍ അപകടകാരികളായി മാറും. നൂറ് കിലോമീറ്റര്‍ വേഗതക്കപ്പുറം പോകുമ്പോള്‍ പെട്ടെന്നു മണലിലേക്ക് കയറിയാല്‍ നിയന്ത്രണം നഷ്ടപ്പെടും.പിന്നീട് വണ്ടി കിടക്കുന്നതെവിടെ എന്നു നോക്കാന്‍ നാമുണ്ടാകണമെന്നില്ല. അങ്ങിനെ ചിലപ്പോഴെങ്കിലും തെന്നിക്കളിച്ച ചില അവശിഷ്ടങ്ങള്‍ വഴികളില്‍ സാക്ഷ്യം പറയുന്നുണ്ട്. പക്ഷെ ഇന്ന് ഇന്നലെത്തെ പോലെയല്ല. അതിനാല്‍ 140 മുതൽ 180 സ്പീഡിലാണു വണ്ടി പോകുന്നത്. വളവും തിരിവുമില്ലാതെ മുന്നില്‍ വിശാലമായി റോഡ് കിടന്നാല്‍ വണ്ടിയുടെ സ്പീഡ് കൂടുന്നതറിയില്ല. &lt;br /&gt;&lt;br /&gt;കറുത്ത നിറമുള്ള ഒട്ടകങ്ങളെ ആദ്യമായാണു കാണുന്നത്. പക്ഷെ,&amp;nbsp; റോഡിനു വശങ്ങളില്‍ കമ്പി വേലികളില്ല. ഇവ എപ്പോഴും റോഡ് മുറിച്ചു കടക്കാം. അത് വളരെ അപകടവുമാണ്‍. ഭാഗ്യത്തിനു ഒട്ടകങ്ങള്‍ റോഡിന്നരുകില്‍ മേയുന്നുണ്ടായിരുന്നില്ല. അവയെല്ലാം കുറേ ദൂരം തന്നെയാണു. &lt;br /&gt;&lt;br /&gt;ഒരിടത്ത് ഭൂമി വല്ലാതെ വിസ്മയിപ്പിച്ചു. എങ്ങും ചുവന്ന മലകള്‍ . കാറ്റും മഴയും ചെത്തിയെടുത്ത് ശില്പങ്ങളൊരുക്കിയ അപൂര്‍‌വ്വ കാഴ്ച്ച. ചിത്രകഥയിലെ ഫാന്റം മല പോലെ പല രൂപത്തില്‍ . ഏറ്റവും വലിയ കലാകാരന്‍ പ്രകൃതി തന്നെ. ട്രാഫിക് വളരെ കുറവായതിനാല്‍ അവയെല്ലാം ആസ്വദിച്ചു തന്നെ വണ്ടിയോടിക്കാനായി.അല്ലെങ്കില്‍ ഈ കപ്പിത്താന്‍ പദവി ഒരു നഷ്ടമായേനെ. &lt;br /&gt;&lt;br /&gt;കേരളത്തില്‍ ഞാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ട്രൈനിലും ബസ്സിലും യാത്ര ചെയ്തിട്ടുണ്ട്. . എമിറാത്തില്‍ എല്ലാ എമിറേറ്റ്സിലും.&amp;nbsp; കല്‍ബ പോകുന്ന വഴിയില്‍ ഒരു ചെറിയ സാമ്യമൊഴികെ പ്രകൃതിദൃശ്യത്തിലെ ഈ വൈവിധ്യം കാണാന്‍ കഴിഞ്ഞിട്ടില്ല മുമ്പൊരിക്കലും.&amp;nbsp; ഈ മലക്കൂട്ടങ്ങള്‍ക്ക് ശേഷം ഇനി വരുന്നത് എന്താണാവോ? മരുഭൂമി എന്നാല്‍ വെറും മണല്‍ മാത്രമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഹരിതാഭമായ ഒരു പ്രകൃതിയെല്ലെങ്കിലും ഇവ വളരെ ആസ്വാദ്യകരമാണു. നമ്മുടെ പ്രകൃതി ലാളിത്യത്തിന്റെ സൗന്ദര്യമെങ്കില്‍ ഇതിനെ പരുക്കന്‍ സൗന്ദര്യമെന്നു വിശേഷിപ്പിക്കാം. തമിള്‍നാട്ടിലേക്കെല്ലാം കടക്കുമ്പോള്‍ കേരളത്തിലെ പച്ചപ്പില്‍ നിന്നും പിന്നെ വരണ്ടഭൂമിയും ഇതേപോലെ പാറനിറഞ്ഞ മലകളുമെല്ലാമുണ്ടെങ്കിലൂം അവ നിറം മാറുന്നത് ഒരു തുടര്‍ച്ചയായിട്ടാകും. പതുക്കെ മാഞ്ഞു പോകുന്ന ഒരു പ്രതീതി- എന്നാല്‍ ഇവിടെ പ്രകൃതി മാറുന്നത് പൊടുന്നനെയാണു. അപ്പുറവും ഇപ്പുറവും രണ്ടായി നില്‍ക്കുന്ന ഭൂമിയെ കാണാം. മുന്നിലുള്ള ചിത്രവും പിന്നിലുള്ള ചിത്രവും രണ്ടാണു. മലകളുടെ ഘോഷയാത്ര കാണുമ്പോല്‍ ഇതവസാനിക്കില്ലെന്നു തോന്നും എന്നാല്‍ പെട്ടെന്നായിരിക്കും നമ്മെ അമ്പരപ്പിച്ചു ഒരു പൂര്‍ണ്ണവിരാമമിട്ട് സമതലം തുടങ്ങുന്നത്.&amp;nbsp; &lt;br /&gt;&lt;br /&gt;മക്കയിലേക്കുള്ള വഴി പിന്നിടാന്‍ കുറച്ചുകൂടിയേയുള്ളൂവെന്ന് റോഡിലടയാളപ്പെടുത്തിയ സൈന്‍ ബോര്‍ഡ്. അതിന്നിടയില്‍ തായിഫിനെ കുറിച്ചുള്ള എന്റെ ഒരു അഭിപ്രായം സുഹൈറിനെ ചൊടിപ്പിച്ചു. ഞാനാകട്ടെ സൗദിയിലെ എന്റെ സ്നേഹിതരില്‍ നിന്നു കിട്ടിയ ഒരു അഭിപ്രായം പങ്കു വച്ചതായിരുന്നു. മക്ക, തായിഫ്, മദീന - പ്രവാചകനെ മൂന്നു രീതിയില്‍ സ്വീകരിച്ച പ്രദേശങ്ങളാണിവ. മക്കക്കാര്‍ പ്രവാചകനെ അം‌ഗീകരിക്കാതിരുന്നത് അവരുടെ അഹന്ത നിമിത്തമായിരുന്നു. തായിഫുകാരാകട്ടെ പ്രവാചകനെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുകയാണു ചെയ്തത്. മദീനക്കാര്‍ മറ്റൊരു താത്പര്യവുമില്ലാതെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇന്നും ഈ സ്വഭാവത്തിന്റെ ബാക്കി പത്രം ഈ ജനങ്ങളില്‍ കാണാം എന്ന് സൗദിയില്‍ ജോലി ചെയ്യുന്നവര്‍ അഭിപ്രായപ്പെടാറുണ്ട്. ഞാനിത് പറഞ്ഞപ്പോള്‍ സുഹൈര്‍ ശരിക്കും ചൂടായി. ഒരാളുടെ അഭിപ്രായം രൂപപ്പെടുന്നതില്‍ അയാള്‍ക്ക് കിട്ടിയ അനുഭവങ്ങള്‍ ഒന്നാകെ സാമാന്യ വത്ക്കരിക്കുന്നതാകാമെന്നും , ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ ഇതേ പോലുള്ള പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ കുറിച്ച് പറയാൻ പാടില്ലെന്നും അവന്‍ തര്‍ക്കിച്ചു. സ്വന്തം അനുഭവമെല്ലാത്തതിനാല്‍ ഞാനതം‌ഗീകരിച്ചു. എന്തിനു നാം ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തണം. &lt;br /&gt;&lt;br /&gt;മുന്നിലെ വഴി തായിഫിലേക്കും മക്കയിലേക്കും പിരിയുന്നു. മക്കയാണു ലക്ഷ്യമെങ്കിലും തായിഫില്‍ പോയി ഇഹ്റാമില്‍ പ്രവേശിക്കണം. തായിഫില്‍ നിന്നു മക്കയിലേക്ക് പിന്നെയും 80 കിലോമീറ്ററുകളുണ്ട്. അങ്ങിനെ തായിഫിനെ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരുന്നു. &lt;br /&gt;&lt;br /&gt;പ്രവാചകന്റെ ആദ്യകാല ജീവിതത്തിലെ കഠിന പരീക്ഷണങ്ങൾ പിന്നിട്ട തായിഫിലേക്കാണു ഞങ്ങള്‍ക്ക് പ്രവേശിക്കേണ്ടത്. ഞാനെന്റെ മനസ്സിനെ തായിഫുമായി കോര്‍ത്തിണക്കാന്‍ ശ്രമിച്ചു. ചരിത്ര സ്മരണകള്‍ എന്റെ മുന്നില്‍ ചലചിത്രം കാണിച്ചു. &lt;br /&gt;&lt;br /&gt;പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം. അനാഥനായ മുഹെമ്മദിന്റെ പുതിയ മാർഗ്ഗം പ്രമാണിമാരായ മക്കക്കാര്‍ക്ക് ഒരിക്കലുമുള്‍ക്കൊള്ളാനാകാത്തതായിരുന്നു. നിരവധി ദൈവങ്ങല്‍ക്ക് പകരം ഒരൊറ്റ ദൈവം മതിയെന്നോ? എങ്കില്‍ ഞങ്ങളുടെ ഗോത്ര ദൈവങ്ങളെ എന്തു ചെയ്യും. അല്ലാഹു ഏറ്റവും വലിയവനാണെന്നവര്‍ക്കറിയാം. പക്ഷെ, സഹായിയായ ചെറുദൈവങ്ങളില്ലാതെ ഏകദൈവം അവര്‍ക്കഗീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. പ്രമാണിമാരെല്ലാം തള്ളിപ്പറഞ്ഞപ്പോള്‍ പ്രവാചകനു സഹായിയായി ഉണ്ടായത് പിതൃവ്യനായ അബൂത്വാലിബും ഭാര്യയായ ഖദീജയുമാണു. അവര്‍ രണ്ടു പേരുമാണു ഒന്നിനു പിറകെ ഒന്നായി മരണപ്പെട്ടത്. ഇനി പ്രവാചകനെ അക്രമിച്ചാല്‍ ചോദ്യം ചെയ്യാനാരുമില്ല. അവസരം മുതലെടുത്ത മക്കക്കാർ പ്രവാചകനെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. വീട്ടില്‍ തിരിച്ചെത്തുന്ന പിതാവിന്റെ തലയില്‍ നിന്നും ആളുകളിട്ട മണ്ണു കഴുകിമാറ്റുമ്പോള്‍ പുത്രിയായ ഫാത്വിമ കരഞ്ഞു പോകും. പ്രവാചകന്‍ അവളെ സമാധാനിപ്പിക്കും. മകളേ കരയാതെ/ അല്ലാഹു നിന്റെ പിതാവിനു സം‌രക്ഷണം നല്‍കും. &lt;br /&gt;&lt;br /&gt;എതിര്‍പ്പ് കൂടി വരികയാണു. സ്വന്തം അമ്മാവന്മാര്‍ തായിഫിലുണ്ട്. മക്കയില്‍ നിന്നും കിഴക്കു മാറി അമ്പത് മൈല്‍ അപ്പുറമാണു തായിഫ്. മലകളുടെ നാട്. പ്രവാചകന്‍ മകളെയും കൂട്ടി അമ്മാവന്മാരായ ത്വകീഫ് ഗോത്രക്കാരുടെ സഹായം പ്രതീക്ഷിച്ചു അവിടേക്ക് പോയി. കുടുംബക്കാരെ സം‌രക്ഷിക്കുക അന്നത്തെ ഗോത്ര സമ്പ്രദായമാണു. പക്ഷെ അവര്‍ പ്രവാചകനെ സഹായിച്ചില്ലെന്നു മാത്രമല്ല, തങ്ങളുടെ അടിമകളെ വിട്ട് അക്രമികളെ കൂട്ടി കൂക്കിവിളിപ്പിക്കുകയും കല്ലെറിയുമാണു ചെയ്തത്. പ്രവാചകന്റെ കാലുകളില്‍ നിന്നു രക്തം വാര്‍ന്നൊഴുകി. പ്രവാചകന്‍ ഓടി അടുത്തുള്ള ഒരു മുന്തിരിതോട്ടത്തില്‍ അഭയം പ്രാപിച്ചു. &lt;br /&gt;&lt;br /&gt;അദ്ദേഹം അവിടെനിന്നിങ്ങനെ പ്രാര്‍ത്ഥിച്ചു. &lt;br /&gt;&lt;span style="color: #274e13;"&gt;എന്റെ നാഥാ. എന്റെ ശക്തി ദൗര്‍ബല്യത്തെയും സൂത്രക്കുറവിനെയും അവഹേളിക്കപ്പെടുന്നതിനെയും ഞാന്‍ നിന്നോടാണു പരാതിപ്പെടുന്നത്. &lt;/span&gt;&lt;br /&gt;&lt;span style="color: #274e13;"&gt;കരുണാനിധിയായവനേ- നീ പീഡിതരുടെ സം‌രക്ഷകനാണു. &lt;/span&gt;&lt;br /&gt;&lt;span style="color: #274e13;"&gt;നീയാണെന്റെ നാഥന്‍. &lt;/span&gt;&lt;br /&gt;&lt;span style="color: #274e13;"&gt;നീ ആരെയാണ് എന്നെ ഏല്പ്പിക്കുന്നത്. &lt;/span&gt;&lt;br /&gt;&lt;span style="color: #274e13;"&gt;എന്നെ മ്ലാനവദനായി സ്വീകരിക്കുന്ന ഒരു വിദൂരസ്ഥനെയോ? അതോ എന്നെ ജയിച്ചടക്കാന്‍ കഴിയുന്ന ശത്രുവിനെയോ? &lt;/span&gt;&lt;br /&gt;എങ്കിലും എന്നോട് നിനക്ക് കോപമൊന്നുമില്ലെങ്കില്‍ ഇതൊന്നുമെനിക്ക് പ്രശ്നമില്ല. &lt;br /&gt;&lt;br /&gt;പ്രവാചകന്റെ സ്ഥിതി കണ്ടലിവു തോന്നിയ തോട്ടത്തിന്റെ ഉടമകള്‍ കുറച്ച് മുന്തിരി ഭക്ഷിക്കാന്‍ നല്‍കുകയും&amp;nbsp; കുറച്ചു നേരത്തേക്ക് അവിടെ തങ്ങാന്‍ അനുവദിക്കുകയും ചെയ്തു. &lt;br /&gt;&lt;br /&gt;ചരിത്രത്തിന്റെ ഈ ഓര്‍മകളിലൂടെ ഞങ്ങള്‍ തായിഫില്‍ പ്രവേശിക്കുകയാണു. വണ്ടി ഞങ്ങളേയും കൊണ്ട് മുകളിലേക്ക് കയറ്റം കയറുകയാണു.&amp;nbsp; സമുദ്രനിരപ്പിൽ നിന്നു ആറായിരത്തോളം അടി ഉയരത്തിലാണു തായിഫിന്റെ നിൽപ്പ്. അതിനാൽ തന്നെ സൗദിയിലെ ഒരു സുഖവാസ കേന്ദ്രം കൂടിയാണു തായിഫ്. ഉഷ്ണകാലത്ത് സൗദി ഗവർമെന്റ് തങ്ങളുടെ തലസ്ഥാനം താത്ക്കാലികമായി തായിഫിലേക്ക് മാറ്റും. &lt;br /&gt;&lt;br /&gt;പ്രവാചകന്റെ കാലത്തെ മുന്തിരി തോട്ടം പറഞ്ഞതിൽ തന്നെ അതിന്റെ കാർഷിക പ്രാധാന്യം പറയേണ്ടതില്ലല്ലോ? വളഞ്ഞു തിരിഞ്ഞു വണ്ടി മുന്നോട്ട് നീങ്ങി തായിഫിലെത്തിയപ്പോള്‍ സമയം മൂന്നു മണിയോളമായിരിക്കുന്നു. ഇഹ്‌റാമിന്റെ സ്ഥലം വളരെ വിശാലമാണെന്നു കേട്ടറിവുണ്ട്. ഞങ്ങള്‍ അവിടെ കണ്ട ഒരു സൗദിയോട് സ്ഥലമന്യേഷിച്ചു. അയാല്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്നു പുഞ്ചിരിച്ച് എല്ലാം വിശദമാക്കി തന്നു. സുഹൈര്‍ എന്നൊട് ചോദിച്ചു. ഇപ്പോഴെന്തായി. അയാളുടെ പെരുമാറ്റം എത്ര മാന്യമാണു. എനിക്ക് സമ്മതിക്കാതിരിക്കാന്‍ നിര്‍‌വാഹമില്ലായിരുന്നു. &lt;br /&gt;&lt;br /&gt;തായിഫ് ടൗണിലല്ല ഇഹ്റാമിന്റെ സ്ഥലം . മറിച്ച് സൈല്‍ കബീര്‍ എന്ന സ്ഥലത്താണു. സൈന്‍ ബോര്‍ഡ് വളരെ വ്യക്തമായി അടയാളപ്പെടുത്തിയതിനാല്‍ സ്ഥലപേരു കിട്ടിയപ്പോള്‍ പിന്നെ ചോദിക്കേണ്ടി വന്നില്ല. അങ്ങിനെ സൈല്‍ കബീറിലെത്തി. &lt;br /&gt;&lt;br /&gt;റിയാദില്‍ നിന്നു കൊണ്ട് വന്ന ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ മൂന്നരകഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് രുചി ഇരട്ടിപ്പിച്ചു. ഇപ്പോള്‍ വലിയ തിരക്കില്ലെങ്കിലും ഹജ്ജിനെ കൂടി കണക്കിലെടുത്താണു സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ഇഹ്റാമിനു വസ്ത്രം മാറ്റുന്നതിനു മുമ്പ് കുളിക്കുന്നത് സുന്നത്തുണ്ട്. അതിന്നായി കുളിമുറികളുടെ ഒരു നിര തന്നെയുണ്ട് . കുളിമുറികലിൽ ഈസ്റ്റേൺ രീതിയിലുള്ള ലാട്രിനും ഷവറും നമ്മുടെ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള സൗകര്യമെല്ലാമുണ്ട്. &lt;br /&gt;&lt;br /&gt;ഉം‌റ എന്നത് നാലു കര്‍മങ്ങള്‍ ഉള്‍കൊള്ളുന്നതാണു. ഇഹ്റാം, ത്വവാഫ്, സ‌അയ്, മുണ്ഡനം അല്ലെങ്കില്‍ മുടി മുറിക്കല്‍ ഇത്രയുമാണു അതിലെ കാര്യങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ ഇഹ്‌റാമിലേക്ക് &lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-h1lrZErZ3vg/TZQuUGdGOFI/AAAAAAAABWE/wuCjJojqulg/s1600/P3150062+%25281%2529.JPG" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-h1lrZErZ3vg/TZQuUGdGOFI/AAAAAAAABWE/wuCjJojqulg/s320/P3150062+%25281%2529.JPG" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സൈൽ കബീറിൽ ഇഹ്റാമിൽ പ്രവേശിക്കാനുള്ള സ്ഥലം ( മീഖാത്ത്)&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;പ്രവേശിക്കുകയാണു. ഇഹ്‌റാമിലേക്ക് പ്രവേശിക്കുകക എന്നാല്‍ ഒരു സ്ഥലത്തേക്ക് പ്രവേശിക്കുക എന്ന ഭാഷയല്ല. കര്‍മത്തിലേക്ക് തുടക്കം കുറിക്കുക എന്നതാണു. മാനസികമായും ശാരീരികമായും കര്‍മത്തിലേക്ക് പ്രവേശിക്കുകയാണു ഇതുവഴി ഉദ്ദേശിക്കുന്നത്. &lt;br /&gt;&lt;br /&gt;ഇഹ്റാമിൽ പ്രവേശിക്കുന്നതിനു മുമ്പ് കുളിച്ചതിന്നു ശേഷം അല്പം സുഗന്ധദ്രവ്യം ശരീരത്തിൽ പുരട്ടുന്നതും നല്ലതാണു. പക്ഷെ അത് വസ്ത്രത്തിൽ പുരട്ടരുത്. രണ്ട് തുണികളല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും തന്നെ പുരുഷന്മാർക്ക് അനുവദനീയമല്ല. എന്നാൽ ബെൽറ്റ്, കണ്ണട എന്നിവ ഉപയോഗിക്കാം. സോക്സ്, ഷൂ, കയ്യുറ, അടി വസ്ത്രം എന്നിവയൊന്നും ഉപയോഗിക്കരുത്. ചെരുപ്പ് ഉപയോഗിക്കാം. രണ്ടു തുണികളിലെ ഒന്ന് എടുക്കുവാനും മറ്റൊന്നു ചുറ്റുവാനുമുള്ളതാണെന്നു പറഞ്ഞിരുന്നല്ലോ- എന്നാല്‍ തല മൂടിപുതച്ചു വസ്ത്രം ഇടരുത്. തോളിലൂടെ ചുറ്റിയിട്ടാല്‍ മതി. ചിലരെല്ലാം ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വലതു കൈ തുറന്ന് മേല്‍‌വസ്ത്രം ചുറ്റും. ഇതും അനുകരിണീയമല്ല. ത്വവാഫ് തുടങ്ങുന്നതു വരെ സാധാരണപോലെ മേൽത്തട്ടം ചുമലിലൂടെയിട്ടാൽ മതിയാകും.. (&lt;a href="http://www.youtube.com/watch?v=2zSO70ZgE5o"&gt;ഈ ലിങ്കിലൂടെ പോയാല്‍ ഇഹ്റാമിലെ വസ്ത്രം ധരിക്കുന്നതിന്റെ ഒരു രൂപം കിട്ടും.&lt;/a&gt;)&lt;br /&gt;&lt;br /&gt;വസ്ത്രം ധരിച്ചു വുളുവെടുത്തു. ഇഹ്‌റാമിനു പ്രത്യേക സുന്നത്ത് നമസ്കാരമൊന്നുമില്ല. പക്ഷെ, അവിടെയുള്ള പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ പള്ളിയില്‍ കടന്നതിനും വുളുവിനുമായ രണ്ട് റക‌അത്ത് സുന്നത്ത് നമസ്കരിച്ചു. &lt;br /&gt;&lt;br /&gt;ഇഹ്റാമില്‍ പ്രവേശിച്ചാല്‍ ഇഹ്‌റാമില്‍ നിന്നു വിരമിക്കുന്നത് വരെ മുടി,നഖം എന്നിവ മുറിക്കുകയോ മനപ്പൂര്‍‌വ്വം നീക്കം ചെയ്യുകയോ ചെയ്യരുത്. സാധാരണ ഗതിയില്‍ കൊഴിഞ്ഞു പോകുന്നതില്‍ കുഴപ്പവുമില്ല. അതേ പോലെ വേട്ടയാടലും വിവാഹാന്യേഷണങ്ങള്‍ നടത്തുന്നതും നിഷിദ്ധമാണു. ലൈംഗിക പ്രകടനങ്ങളും പാടില്ല.&amp;nbsp; ഇഹ്റാമിനു മുമ്പ് ശരീരത്തിൽ സുഗന്ധമുപയോഗിക്കാമെങ്കിലും ഇഹ്‌റാമിന്‌ ശേഷം ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ സുഗന്ധം ഉപയോഗിക്കരുത്‌. &lt;br /&gt;&lt;br /&gt;മറ്റൊന്നു ശ്രദ്ധിക്കേണ്ടത് വസ്ത്രം ധരിക്കുമ്പോള്‍ മറയേണ്ടത് നിര്‍ബന്ധമായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു എന്നത് ഉറപ്പു വരുത്തണം. ഞങ്ങള്‍ വസ്ത്രമെല്ലാം മാറ്റി ഇഹ്റാമിലാകുന്നതിനു മുമ്പ് അവിടെ നില്‍ക്കുന്ന ഒരാള്‍ തന്റെ വസ്ത്രം പുക്കിളിനു താഴെയായാണു ധരിച്ചിരിക്കുന്നത്. ഞാന്‍ സലാം പറഞ്ഞു അയാളുടെ വസ്ത്രം മുകളിലേക്കെടുക്കാന്‍ ആവശ്യപ്പെട്ടു. പരിചയപ്പെട്ടപ്പോള്‍ ഒരു സൗദിക്കാരനാണു. റിയാദിലാണു വീടെന്നു പറഞ്ഞു. പലരും അശ്രദ്ധയാല്‍ തങ്ങളുടെ വസ്ത്രം താഴ്ത്തി എടുക്കുമ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് ഉം‌റ മുഴുവനുമായിട്ടാകും. &lt;br /&gt;&lt;br /&gt;നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങി. പള്ളിയുടെ മുമ്പിൽ വച്ച് ഞങ്ങൾ ഉംറയിലേക്ക് പ്രവേശിച്ചു. അതിനു ചെയ്യേണ്ടത് &lt;span style="color: blue;"&gt;ലബ്ബൈക്കല്ലാഹുമ്മ ഉംറത്തൻ &lt;/span&gt;എന്നു എന്ന് പറയുകമാത്രമാണു. അല്പം ഉറക്കെയാണു ഇത് പറയേണ്ടത്.&amp;nbsp; &lt;span style="color: blue;"&gt;അല്ലാഹുവേ ഉംറക്കുള്ള നിന്റെ വിളിക്കുത്തരം&lt;/span&gt; എന്നാണതിന്റെ അർത്ഥം. ഞങ്ങൾ ഉംറയിലായി കഴിഞ്ഞു. ഇനി തവാഫ് ചെയ്യുന്നത് വരെ ചൊല്ലുന്ന മന്ത്രത്തിനു തൽബിയ്യത്ത് എന്നു പറയുന്നു. ഇഹ്റാമിലായാൽ പിന്നെ മക്കയിലെത്തി തവാഫ് തുടങ്ങുന്നത് വരെ ഈ തൽബിയ്യത്ത് ചെല്ലണം - &lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;ലബ്ബയ്ക അല്ലാഹുമ്മ ലബ്ബയ്ക്‌, &lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;ലബ്ബയ്ക ലാശരീക ലക ലബ്ബയ്ക്‌, &lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;ഇന്നൽ ഹംദ:&amp;nbsp; വന്ന‍ിഅ​‍്മത ലക-വൽ മുല്ക്‌, &lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;ലാശരീക ലക - ലബ്ബയ്ക്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;അല്ലാഹുവെ നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തിരിക്കുന്ന‍ു.&lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;നിന്റെ വിളികേട്ട്‌ ഞാനെത്തിയിരിക്കുന്ന‍ു. &lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;നിനക്കൊരു പങ്കുകാരുമില്ല. &lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;നിന്റെ വിളിക്ക്‌ ഞാനുത്തരം നൽകിയിരിക്കുന്ന‍ു. &lt;/span&gt;&lt;br /&gt;&lt;span style="color: blue;"&gt;എല്ലാ സ്തുതിയും അനുഗ്രഹവും നിനക്ക്‌. രാജാധികാരവും നിനക്ക്‌ ത​ന്നെ. തീർച്ച. നിനക്ക്‌ പങ്കാളിയായി ആരുമില്ല.- &lt;/span&gt;&lt;br /&gt;&lt;br /&gt;ഇത് തുടർച്ചയായി ചെല്ലേണ്ടതാണു. മൂന്നു പേരും അല്ലാഹുവിന്റെ വിളിക്കുത്തരവുമായി&amp;nbsp; മക്കയിലേക്ക് തിരിച്ചു. മക്കയിതാ ഒരു വിളിപ്പാടകലെ-&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-1058082526901347372?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/1058082526901347372/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/04/3.html#comment-form' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/1058082526901347372'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/1058082526901347372'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/04/3.html' title='ഉംറ യാത്ര- 3 ( പ്രവേശനം )'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-oKMV9npqs0U/TZQrwhTOK_I/AAAAAAAABVo/bj6v7ApNv98/s72-c/on+the+way.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-4404939303453309919</id><published>2011-03-31T19:30:00.005+04:00</published><updated>2011-03-31T19:58:22.961+04:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>ഉംറ യാത്ര- 2 ( അതിർത്തികൾ )</title><content type='html'>യു.എ.ഇ യിലെ ഏറ്റവും പ്രധാന ദേശീയ പാതയാണു എമിരേറ്റ്സ് റോഡ്. ദുബായില്‍ നിന്ന് എമിറേറ്റ്സ് പാതയിലേക്ക് കയറി അബുദാബി നഗരം എത്തുന്നത് വരെ അത് ആറു വരിയും നാലു വരിയുമായി രാജകീയമായി നിവര്‍ന്നു കിടക്കുകയാണു. പിന്നീട് സില വഴി അതിര്‍ത്തിയായ ഗുവൈഫാത് വരെ രണ്ട് വരിയിലേക്ക് ഒന്നു മെലിഞ്ഞു. ( എല്ലാം ഒരു ഭാഗത്തേക്കാണു കെട്ടോ) &amp;nbsp;ദുബായിയില്‍ നിന്നു അബുദാബിയിലേക്ക് ആറു വരിയായാലും നാലു വരിയായാലും വണ്ടിക്കെത്ര സ്പീഡുണ്ടെങ്കിലും നൂറ്റിരുപതിന്നപ്പുറം സ്പീഡായാല്‍ പിന്നീട് വിവരമറിയും. വഴി നീളെ ഫോട്ടോ ബ്ലോഗ്ഗെര്‍സ് ആണു. പിന്നീട് ഓരോ പടത്തിനും ചുരുങ്ങിയത് അറുനൂറ് ദിരഹം കൊടുത്ത് അടുത്ത മാസത്തിലെ ചിലവു ചുരുക്കല്‍ പദ്ധതിയില്‍ അം‌ഗമാവാന്‍ കഴിയും. ഇപ്പോഴടുത്ത് ദുബായില്‍ കണ്ട ഒരു ക്യാമറ കുറ്റിയില്‍ ആറു ക്യാമറ. ഒരു പാഞ്ചാലീ സ്റ്റയില്‍. &amp;nbsp;അതിനാല്‍ വിശാലമനസ്സോടെ റോഡു മുന്നില്‍ കിടന്നിട്ടും വളരെ മര്യാദനായാണു സുഹൈര്‍ വണ്ടിയോടിച്ചത്.&lt;br /&gt;&lt;br /&gt;പ്രാതല്‍, പ്രാഥമിക കര്‍മങ്ങള്‍ , ഇന്ധനം എന്നിവക്ക് മാത്രമേ ഞങ്ങള്‍ വണ്ടി നിര്‍ത്തിയിരുന്നുള്ളൂ. ഏകദേശം ഒരു മണിയോടെ ഞങ്ങള്‍ ഗുവൈഫാത്തെന്ന അതിര്‍ത്തിയിലെത്തി.&lt;br /&gt;&lt;br /&gt;രണ്ടാള്‍ക്കുയരത്തില്‍ ഒരു കമ്പിവേലിയില്‍ യു.എ.ഇയെ സൗദി അറേബ്യയുമായി അതിര്‍ത്തി തിരിച്ചിരിക്കുന്നു. ഞാനാ വേലിയിലേക്ക് വിശദീകരിച്ചു നോക്കി. പോര്‍ചുഗീസും തുര്‍ക്കിയും പിന്നീട് നാട്ടുരാജ്യങ്ങളും പലകുറി മാറ്റിമറിച്ച അതിര്‍ത്തിയിതാ &amp;nbsp;പുതിയ അതിര്‍ത്തിയെ അടയാളമിട്ടിരിക്കുന്നു. വേലിക്കപ്പുറവുമിപ്പുറവും രണ്ടാണു. ഇവിടെ ജനിക്കുന്ന ഒരു കുഞ്ഞും തീരുമാനിക്കുന്നില്ല ഞാനെവിടെയായിരിക്കണമെന്ന്. അങ്ങിനെ ഒരു തിരഞ്ഞെടുപ്പിനാര്‍ക്കും അവകാശം കിട്ടുന്നില്ല. ചതുരംഗം തുടങ്ങുന്നത് ജനിക്കുമ്പോള്‍ തന്നെയാണു. കരുവിനൊരവകാശവമില്ല എങ്ങോട്ട് നീങ്ങണമെന്ന് തീരുമാനിക്കാന്‍. നീക്കുന്നവന്‍ നീക്കുന്നതിനനുസരിച്ച് മുന്നോട്ടും ഇടത്തോട്ടും വലത്തോട്ടും ഇടക്കു വെട്ടിയും വെട്ടുകൊണ്ടും നീങ്ങുന്ന കുറേ കരുക്കള്‍ . ഒരു കരുവായി നില്‍ക്കുകയും പിന്നീട് പരിമിതമായെങ്കിലും കരുക്കളെ &amp;nbsp;നീക്കുന്നവനാകുവാന്‍ കഴിയുകയും ചെയ്യുന്നവനാണു മനുഷ്യന്‍ . അങ്ങിനെ നീക്കുന്നതിനവസരം കിട്ടിയതിനാല്‍ പണി തീര്‍ക്കുന്നതാണീ അതിര്‍ത്തികള്‍ . അപ്പോള്‍ എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍?!!&lt;br /&gt;&lt;br /&gt;സ്വയം പണിത അതിര്‍ത്തികള്‍ക്കിടയില്‍ പരിശോധനകള്‍ക്ക് വിധേയനാകേണ്ട ജന്മവും അവന്റേതു തന്നെ. സ്വതന്ത്രനായിരുന്ന മനുഷ്യന്‍ എന്നാണു അതിരുകളിടാനാരംഭിച്ചത്? നാം അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണു. പക്ഷെ, അതോടൊപ്പം നമുക്കു കൂടി നാം അതിര്‍ സൃഷ്ടിക്കുന്നു. അങ്ങിനെ അതിര്‍ത്തിക്കുള്ളില്‍ സ്വയം ബന്ധനസ്ഥനാവുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;വീടിന്റെ, ഗ്രാമത്തിന്റെ, ജില്ലയുടെ, സംസ്ഥാനങ്ങളുടെ നിരവധി അതിര്‍ത്തികള്‍ മുറിച്ചു &amp;nbsp; കടന്നിട്ടുണ്ട്. ആദ്യമായാണു ഒരു രാജ്യത്തിന്റെ അതിര്‍ത്തിയെ ഭൂമി തൊട്ട് ഭേദിക്കുന്നത്. വീമാനത്തില്‍ പലപ്പോഴും കടന്നിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു വികാരം അനുഭവ്യമായിട്ടില്ല.&lt;br /&gt;&lt;br /&gt;അപ്പുറവും ഇപ്പുറവും ഒരേ മണ്ണ്. ഒരേ ഭാഷ, ഒരേ നിറമുള്ള മനുഷ്യര്‍ , എന്നിട്ടും രണ്ട് ദേശീയതയെ പ്രതിനിധീകരിക്കുന്നവര്‍ . രാജ്യങ്ങള്‍ക്കപ്പുറം ഇനി ഇവിടം ഇതിലും വലിയൊരതിര്‍ത്തിയില്ല. ഇനി എന്നാണാവോ ഈ ലോകത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള അതിര്‍ത്തി താണ്ടേണ്ടത്. അങ്ങിനെ ഒരു യാത്രക്കുള്ള ഒരുക്കുകൂട്ടലിലുനു വേണ്ടിയാണീ യാത്രയും.&lt;br /&gt;&lt;br /&gt;യു.എ.ഇ ഇമിഗ്രേഷന്‍ പെട്ടെന്നു &amp;nbsp;കഴിഞ്ഞു സൗദിയിലേക്ക് പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;ഇനി സൗദിയാണു രാജ്യം. ശരീ‌അത്താണു കോടതി.&lt;br /&gt;&lt;br /&gt;വിശപ്പ് ചെറുതായി തല പൊക്കാന്‍ തുടങ്ങിയിരുന്നെങ്കിലും സൗദിയുടെ ഇമെഇഗ്രേഷനെല്ലാം കഴിഞ്ഞേ ഇനി നടക്കുകയുള്ളൂ. ഒരു ക്യാബിനിലാണു ഫോട്ടം പിടുത്തവും വിരല്‍ മുദ്ര പതിപ്പിക്കലും.&lt;br /&gt;&lt;br /&gt;സൗദി ഫയലുകളിലും തന്റേതായ വിരല്‍മുദ്ര പതിപ്പിച്ച വ്യക്തിത്വം എന്ന് പേരെടുക്കാനുള്ള അവസരമാണു. നിഷേധിക്കേണ്ടതില്ല. ചെന്ന് നോക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ശുഅല്‍ മാഫി. ഞങ്ങള്‍ക്ക് മുമ്പേ വന്ന പത്തിരുപത് പേര്‍ കാത്ത് നില്‍ക്കുന്നുണ്ട്. പുറത്ത് മുടിഞ്ഞ കാറ്റ്. ഉള്ളിലാണെങ്കില്‍ സ്ഥലവുമില്ല. കാത്ത് നില്‍ക്കുന്നവരില്‍ അറബികളും പാക്കിയും ബം‌ഗാളിയുമെല്ലാമുണ്ട്. എന്തായാലും മക്കീന (യന്ത്രം) ശരിയാകുന്നത് വരെ സബൂറാകുക( ക്ഷമ) മാത്രമേ നിര്‍‌വാഹമുള്ളൂ. മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ടോയലറ്റിന്റെ വൃത്തി കാരണം തിരിച്ചു ക്യാബിനിനടുത്തേക്ക് മടങ്ങി.&lt;br /&gt;&lt;br /&gt;മുന്നില്‍ നിര്‍ത്തിയിട്ട ഒരു വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് FN ആണു. വണ്ടിയാണെങ്കില്‍ ഒരു പട്ടാളവണ്ടിയുടെ സെറ്റപ്പും. ട്രിപ്പര്‍ ലോറി ബോഡികെട്ടിയത് പോലുണ്ട്. ഒരു വെള്ളക്കാരനും ഭാര്യയുമാണു. &amp;nbsp;FN എന്നത് കണ്ട് ഫിന്‍‌ലാന്റിൽ നിന്നുമാണോ എന്നു ചോദിച്ചു ഞാന്‍.&amp;nbsp;മസ്കത്തില്‍ നിന്നും അവധി ചിലവഴിച്ചു &amp;nbsp;മടങ്ങുന്ന ഒരു ജര്‍മന്‍ ദമ്പതികളാണു. &amp;nbsp;മസ്കത്തില്‍ രണ്ടു മാസത്തെ താമസത്തിനു ശേഷം മടങ്ങുകയാണു പോലും. അബുദാബിയില്‍ മൂന്നു ദിവസം മാത്രം. ഇനി സൗദി, ജോര്‍ദാന്‍ വഴി തുര്‍ക്കിയിലൂടെ യൂറോപ്പിലേക്കു കടക്കും. ആള്‍ കുറച്ചു പ്രായമുണ്ടെങ്കിലും എന്തൊരു സ്മാര്‍ട്ട്. ലോകം മുഴുവന്‍ ചുറ്റുന്നുണ്ടോ എന്നതിനു ഇല്ല, യാത്ര അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കയാണെന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;യന്തിരവന്‍ ശരിയായി വന്നപ്പോഴേക്കും മണിക്കൂര്‍ രണ്ട് സലാം ചെല്ലിപ്പിരിഞ്ഞു. എല്ലാം ഇ- ആയതിനു നന്ദി. കയ്യില്‍ മഷി പുരളാതെ വിരലടയാളം കൊടുത്തു. പാസ്സ്പോര്‍ട്ടില്‍ അന്തസ്സോടെ ഞങ്ങള്‍ സൗദിയില്‍ പ്രവേശിച്ചു എന്നറിയിക്കുന്ന ഔദ്യോഗിക മുദ്ര പതിഞ്ഞപ്പോള്‍ പിന്നെ ഇനി അവിടെ നിന്നില്ല. ഉടന്‍ പുറം ചാടി. മുടിഞ്ഞ പൊടിക്കാറ്റ് കൂടി വരുന്നു. യു.എ.ഇ യുടെ അതിര്‍ത്തി പ്രദേശത്തിന്റെ പേരു ഗുവൈഫാത് എന്നാണെങ്കില്‍ സൗദിക്കത് ബത്തയാണു. ഒരു വേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരുകളിലായി ഒരു സ്ഥലം.&lt;br /&gt;&lt;br /&gt;ബത്തയിലെ പെട്രോള്‍ ബങ്കില്‍ ഭയങ്കര തിരക്ക്. ട്രക്കുകള്‍ മുഴുവന്‍ അവിടെ നിന്നു നിറക്കാനുള്ള കാത്തിരിപ്പാണെന്ന് തോന്നി. അതിനാല്‍ ഇന്ധനം നിറക്കല്‍ അടുത്തതിലേക്ക് മാറ്റി. പക്ഷെ &amp;nbsp;ഒന്നര മണിക്കൂറോളം ഓടിയിട്ടും ഒറ്റ ബങ്കും കാണുന്നില്ല. ഇന്ധന മീറ്റര്‍ ചുകപ്പു കാണിച്ചു. സുഹൈറായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ബേജാറാകാതെ. കിട്ടിയിരിക്കും. ഞാന്‍ തറപ്പിച്ചു പറഞ്ഞു സമാധാനം കൊടുത്തു.&lt;br /&gt;&lt;br /&gt;ബത്ത കഴിഞ്ഞത് മുതല്‍ വീശിയടിക്കുകയാണു പൊടിക്കാറ്റ്. പെരുമഴയത്ത് വണ്ടിയോടിക്കുന്ന അതേ പ്രതീതി. വലിയ ട്രക്കുകള്‍ മറികടക്കുമ്പോള്‍ വണ്ടി ചായുന്നു. അതിന്നിടയില്‍ മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവ് ചെയ്യാന്‍ പിന്തുണ നല്‍കിയേ മതിയാകൂ. പോന്ന വഴികളിലെല്ലാം ഒന്നോ രണ്ടോ കെട്ടിടങ്ങളെല്ല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. മരുഭൂമിയുടെ രൗദ്രദ ഭയത്തോടെയെങ്കിലും ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എമിരാത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണു ഭൂമി. മണല്‍ കടും ചുവപ്പ്. റോഡിലേക്ക് മഴക്കാലത്ത് തീരദേശത്തെ കേരളത്തിലെ റോഡുകളില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് പോലെ മണല്‍ മുന്നിലൂടെ ഒഴുകിപ്പോകുന്നു. അവ വണ്ടിയില്‍ സീല്‍ക്കാരത്തോടെ അടിച്ച് വീഴുന്ന ഒച്ചയും . മനസ്സുരുകി പ്രാര്‍ത്ഥിച്ച ഒരു സമയമായിരുന്നു അത്. റോഡ് വഴി യാത്ര ചെയ്ത സ്നേഹിതന്‍ മുന്നറിയിപ്പ് തന്ന ഒരു കാര്യം ഒരു കാരണവശാലും വിശ്രമ കേന്ദ്രങ്ങളിലെല്ലാതെ വണ്ടി നിര്‍ത്തരുത് എന്നാണു. ഈ പൊടികാറ്റില്‍ ഒരു സഹായം പ്രതീക്ഷിക്ക വയ്യ. പടച്ചവനേ വണ്ടിയെങ്ങാന്‍ വഴിയില്‍ നിന്നാല്‍ !!&lt;br /&gt;&lt;br /&gt;മുന്നില്‍ കാണുന്നത് നീണ്ടു കിടക്കുന്ന റോഡു മാത്രം. ദൂരെ ചില കെട്ടിടങ്ങള്‍ കാണാനുണ്ട്. മുന്നോട്ട് പോയപ്പോള്‍ ഒന്നു രണ്ട് വലിയ വണ്ടികള്‍ ഒരു കെട്ടിടത്തിന്നടുത്തായി നിര്‍ത്തിയതായി ദൂരെ നിന്നും തോന്നിച്ചു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ അത് ഞങ്ങളുടെ റോഡിലല്ല. എതിര്‍ സൈഡില്‍ മറ്റൊരു കൈവഴിയായി പോകുന്ന റോഡിലാണു. ഏതോ കണ്‍സ്റ്റ്രക്ഷന്‍ കമ്പനി ആകാനാണു സാധ്യത. ഞാന്‍ സഹീറിനോട് അങ്ങോട്ട് പോകാന്‍ ആവശ്യപ്പെട്ടു. സഹീര്‍ സംശയം പ്രകടിപ്പിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് അപകടമായതിനാല്‍ ഞാന്‍ എതിര്‍ റോഡ് മുറിച്ച് അങ്ങോട്ട് &amp;nbsp;പോകാന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. മൈന്‍ റോഡില്‍ നിന്നും &amp;nbsp;250 മീറ്ററോളം ദൂരെയാണു കെട്ടിടങ്ങള്‍. അടുത്തെത്തിയപ്പോഴാണു ആശ്വാസമായത്. അതൊരു പെട്രോള്‍ സ്റ്റേഷന്‍ തന്നെയായിരുന്നു. എമിറേറ്റ്സിലെ പമ്പുകളെ പോലെ ദൂരെ നിന്നും മനസ്സിലാക്കാനുള്ള ഒരടയാളവുമില്ല. അടുത്ത് ചെന്നാലേ അതിന്റെ ബങ്ക് പോലും അറിയാനാകുന്നുള്ളൂ. ഞാന്‍ മനസ്സു നിറച്ചു ദൈവത്തിനോട് നന്ദി പറഞ്ഞു. ബത്തയില്‍ കടന്നാലുടന്‍ പെട്രോളടിക്കാന്‍ മറക്കരുത്. ഞങ്ങള്‍ മറന്നതിന്റെ ടെന്‍ഷന്‍ അനുഭവിച്ചു തീര്‍ത്തു.&lt;br /&gt;&lt;br /&gt;ബത്തയില്‍ പ്രവേശിക്കുമ്പോള്‍ വണ്ടിക്ക് ഒരാഴ്ച്ചക്ക് എഴുപത് റിയാലിന്റെ ഇന്‍ഷൂര്‍ ചെയ്യണം. അതിന്റെ ബാക്കി മുപ്പത് റിയാലെ റിയാലായുള്ളൂ. അതിനാല്‍ അതിന്നപ്പുറം അടിക്കേണ്ട എന്നു കരുതി മീറ്റര്‍ പായുന്നതും നോക്കിയിരുന്നു. പത്തൊമ്പതായപ്പോള്‍ ആട്ടം മുട്ടി തുടങ്ങി. പിന്നെ ഞെക്കി ഞെക്കി പയ്യന്‍ ഇരുപതാക്കിയപ്പോള്‍ ഞെട്ടി. എഴൂപത് ദിര്‍ഹത്തിനു ഫുള്‍ ആക്കിയ വണ്ടിയാണു. വെറുതെയല്ല ബത്തയിലേക്ക് കടക്കുമ്പോള്‍ ഇന്ധനം നിറക്കാന്‍ ട്രക്കുകള്‍ കാത്തു കിടക്കുന്നത്. എന്തായാലും തക്ക സമയത്ത് പെട്രോള്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നത് ആലോചിക്കാന്‍ പോലുമാകുന്നില്ല.&lt;br /&gt;&lt;br /&gt;മറ്റൊരു കാര്യം യാത്രയില്‍ ശ്രദ്ധിക്കേണ്ടത് റോഡരികിലെ റസ്റ്റാറന്റുകളാണു. കഴിയുന്നതും ഭക്ഷണം പാര്‍സല്‍ കരുതുക. സ്വയം ഉണ്ടാക്കാന്‍ കഴിയാത്തവരും നല്ലയിടങ്ങളില്‍ നിന്നു ഒരു ദിവസത്തേക്കുള്ള പാര്‍സല്‍ കരുതുക. യാത്രക്കാരായ കസ്റ്റമേര്‍സ് സ്ഥിര സ്വഭാവമുള്ളവരല്ല എന്നു നടത്തിപ്പുകാര്‍ക്കറിയാം. അതിനാല്‍ തന്നെ മിക്ക റസ്റ്റാറന്റുകളും അത്ര കമിറ്റഡ് ആയി കാണാറില്ല. നാട്ടിലെ ബസ് സ്റ്റാന്റിലെ ഹോട്ടലുകളിലും ഇതിനു സാക്ഷിയായിട്ടുണ്ട്. വണ്ടിക്കും നമുക്കുമുള്ള ഇന്ധനങ്ങള്‍ അവിടെ നിന്നും നിറച്ചു. അപ്പോഴേക്കും സമയം നാലുമണിയോടടുത്തിരുന്നു.&lt;br /&gt;&lt;br /&gt;പിന്നീട് സൗദി അതിന്റെ ഭൂമിശാസ്ത്രം ഒന്നു തിരുത്തി. പലയിടത്തും മഴപെയ്തതിന്റെ അടയാളങ്ങള്‍ . ചെറിയ രീതിയിലുള്ള പച്ചപ്പ്. മണലിനു പകരം ഒന്നു കൂടി കട്ടികൂടിയ ഭൂതലം. അങ്ങകലങ്ങളിലായി മേയുന്ന ആട്ടിന്‍പറ്റങ്ങളും ഒട്ടകങ്ങളും. അവക്കിടയില്‍ ആരുമാലും എഴുതപ്പെടാതെ പോകുന്ന &amp;nbsp;നജീബുമാരുണ്ടാകാം.&lt;br /&gt;&lt;br /&gt;ജലാംശം പൊടിമണലിനെ ഇല്ലാതാക്കിയിട്ടുണ്ട്. സൗദി റോഡ് ഇമിറാത്ത് റോഡുമായി താരത്മ്യം ചെയ്യാൻ പോലുമുള്ള അര്‍ഹതയില്ല. എങ്കിലും സുഹൈര്‍ ആഞ്ഞു ചവിട്ടുന്നുണ്ട്. ക്യാമറയില്ല എന്നത് തന്നെ കാരണം. ഇതേ വരെ കാറ്റു തന്നെ ക്യാമറയുടെ ദൗത്യം നിറവേറ്റുകയായിരുന്നു.&lt;br /&gt;&lt;br /&gt;പ്രകൃതി ക്രോധം അടക്കി ഊഷമളത പുറത്തെടുത്തതിന്റെ &amp;nbsp;ആഹ്ലാദം ഞങ്ങളിലുമുണ്ട്. ഒരുണര്‍‌വ്വ് തമാശകളെയും ചര്‍ച്ചകളെയും തിരിച്ചു കൊണ്ടു വന്നു. അല്ലെങ്കിലും മനുഷ്യനും പ്രകൃതിയുടെ ഭാഗമാണല്ലോ? അതിനാല്‍ തന്നെ ഭൂമിയുടെ വികാരങ്ങളും നമ്മുടെ വികാരങ്ങളുമായി യോജിക്കാതിരിക്ക വയ്യ. നീണ്ട യാത്രയുടെ ഇടക്കൊരു പുതുബലത്തിനായി ഒരു വിശ്രമ സങ്കേതത്തെ സമീപിച്ചു. അപ്പോഴാണു നീണ്ട പൊടികാറ്റ് വണ്ടിയുടെ ബമ്പറിന്റെ അരുഭാഗത്തെ പെയിന്റ് ഇളക്കിയടിച്ചാണു കടന്നു പോയിരിക്കുന്നത് കണ്ടത്. വെറുതയല്ല, വമ്പന്‍ വണ്ടികള്‍ പോലും മുന്‍ഭാഗം എന്തോഅടിച്ച് വൃത്തികേടാക്കി വച്ചിരിക്കുന്നത്. പലപ്പോഴും സൗന്ദര്യം ശാപമാണു. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലായിരുന്നു. ഇങ്ങിനെ ഒരു പ്രശ്നത്തെ കുറിച്ച് ആരും ബോധവാന്മാരുമായിരുന്നില്ല. അതിനാല്‍ റിയാദിലെത്തിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടതു ചെയ്യാനേ നിര്‍‌വാഹമുള്ളൂ. നീണ്ട യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണിത്. ഗ്രീസും പിന്നെ ചില പെയിന്റ് മിശ്രിതങ്ങളും കൂട്ടിയാണെന്നു തോന്നുന്നു. ഗ്യാരേജില്‍ &amp;nbsp;നിന്നും ഇങ്ങിനെ ചായം പൂശിയേ യാത്ര പുറപ്പെടാവൂ.&lt;br /&gt;&lt;br /&gt;റിയാദില്‍ എത്തിയപ്പോള്‍ രാത്രി എട്ടരയായിക്കാണും. പക്ഷെ, വരുന്ന വഴി സുഹൈര്‍ തെറ്റായാണു ധരിപ്പിച്ചിരുന്നത്. അതിനാല്‍ സുഹൈറിന്റെ സിസ്റ്ററുടെ വീട് കണ്ടെത്താന്‍ ഒന്നര മണിക്കൂര്‍ വട്ടം കറങ്ങി. പണ്ട് തിരുവനന്തപുരത്ത് ഓട്ടോ വിളിച്ചവന്‍ ഇവിടെ എട്ട് സെക്രട്ടറിയേറ്റുണ്ടോ എന്ന് ചോദിച്ചത് പോലെ തിരിഞ്ഞു മറിഞ്ഞും ഒരിടം തന്നെ കറങ്ങിക്കറങ്ങി അവസാനം വാസസ്ഥലം ചേക്കേറി.&lt;br /&gt;&lt;br /&gt;സുഹൈറിന്റെ അളിയന്‍ നൗഷാദ് ഒരു കമ്പനിയില്‍ എക്കൗണ്ടന്റ് ആണു. എപ്പോഴും ചിരിച്ച മുഖം. പെങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ നാട് ചോദിച്ചു. ഞാന്‍ പറഞ്ഞു. വളാഞ്ചേരിക്കടുത്ത ഒരു ഗ്രാമം കാട്ടിപ്പരുത്തി. കാട്ടിപ്പരുത്തി എന്ന ഒരു ബ്ലോഗറില്ലെ? സുഹൈര്‍ പറഞ്ഞു. അവന്‍ തന്നെ ഇത്. ഒഹ്, എനിക്ക് മതിയായി. ജീവിതത്തില്‍ ആദ്യമായി എന്റെ ഒരു വായനക്കാരിയെ ജീവനോടെ കണ്ടല്ലോ! മറ്റെല്ലാം ഞാന്‍ തന്നെ ലിങ്ക് കൊടുത്ത് വായിപ്പിച്ചവരയേ എനിക്കറിയൂ. എന്തായാലും ഞാന്‍ കൃത്യാര്‍ത്ഥനായി. അങ്ങിനെ എന്നിലെ ബ്ലോഗറുടെയും വിജയമായി ഈ യാത്ര.&lt;br /&gt;&lt;br /&gt;&amp;nbsp;സുഹൈറെന്ന കുറ്റ്യാടിക്കാരനിലൂടെ റിയാദിലെ മരുമക്കള്‍ ബ്ലോഗ് ലോകത്ത് അപരിചതരല്ല. പണ്ടൊരിക്കല്‍ &lt;a href="http://kuttiadikkaran.blogspot.com/2008/01/blog-post.html"&gt;അമ്മാവനില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങിയ മിന്നു എന്നറിയപ്പെടുന്ന മിന്‍ഹാജ്‌ &lt;/a&gt;സ്കൂളില്‍ പോക്ക് &amp;nbsp;തുടങ്ങിയിരിക്കുന്നു. അവന്റെ രണ്ട് വയസ് കൂടുതലുള്ള റിദക്കൊപ്പം ഒരു കൊച്ചു പെങ്ങള്‍ കൂടി പുതുതായുണ്ട്.&lt;br /&gt;&lt;br /&gt;കുറച്ച് ഗ്രോസറികള്‍ വാങ്ങാന്‍ പുറത്തിറങ്ങി. കൂടെ രസത്തിനു മിന്നുവിനെയും കൂട്ടി. റിയാദ് സൗദിയുടെ തലസ്ഥാനമാണു. വളരെ വലിയ പട്ടണം. അതിലെ പഴയ കെട്ടിടങ്ങളെല്ലാമുള്ള ഒരു ഭാഗത്താണിവര്‍ താമസിക്കുന്നത്. ഞാനും സുഹൈറും കൂടെ മിന്നുവും. പുറത്തിറങ്ങിയപ്പോള്‍ തെളിഞ്ഞു പൂര്‍ണ്ണചന്ദ്രന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. മനസ്സില്‍ ഒരു കുളിരു തോന്നി.&lt;br /&gt;&lt;br /&gt;ഞാന്‍ സുഹൈറിനോട് പറഞ്ഞു. ചന്ദ്രന്‍ നല്ല തിളക്കത്തിലാണല്ലോ/&lt;br /&gt;മിന്നുവാണു പ്രതികരിച്ചത്.&lt;br /&gt;&lt;br /&gt;"സൂപര്‍ &amp;nbsp;മൂണ്‍ ജപ്പാനില്‍ ആകെ സുനാമിയുണ്ടാക്കി കടല്‍ കേറി ബില്‍ഡിങ്ങെല്ലാം പോയി".&lt;br /&gt;&lt;br /&gt;അമ്പോ-- ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. മിന്നു അമ്മാവനില്‍ നിന്നും സര്‍ട്ടിഫികറ്റ് വാങ്ങാന്‍ അര്‍ഹന്‍ തന്നെ. ഗ്രോസറിയില്‍ നിന്നും രണ്ട് മിഠായി ഞാനവനു സമ്മാനിക്കാതിരിക്കാന്‍ ഒരു ന്യായവുമില്ലായിരുന്നു. ഇന്നത്തെ ഉറക്കം മിന്നുവിനു ഡെഡികേറ്റ് ചെയ്യാനുള്ളതാണു. ശുഭരാത്രി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-4404939303453309919?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/4404939303453309919/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/03/2.html#comment-form' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4404939303453309919'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4404939303453309919'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/03/2.html' title='ഉംറ യാത്ര- 2 ( അതിർത്തികൾ )'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-189415803538383632</id><published>2011-03-29T11:20:00.001+04:00</published><updated>2011-03-29T11:57:40.845+04:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>ഉംറ യാത്ര-1 ( പുറപ്പാട് )</title><content type='html'>ഗൂഗിള്‍ ബസ്സില്‍ ചെറിയ കമെന്റുകള്‍ മാത്രമാണെന്റെ സാന്നിദ്ധ്യം. പല പുലികള്‍ക്കിടയില്‍ ചെറിയ വല്ല നുറുങ്ങും കൊട്ടി പിന്നെ കളികാണുന്ന കാഴ്ച്ചക്കാരനായി ഒരു സീറ്റിലുണ്ടാകും. അതിന്നിടയിലൊരിക്കല്‍ എന്റെ ബസ്സില്‍ വന്ന് എന്റെ ഇമെയില്‍ ആവശ്യപ്പെട്ടു കൊണ്ട് &lt;a href="https://profiles.google.com/114374108744069946750/about"&gt;സുഹൈര്‍&lt;/a&gt; ഒരു കമന്റിടുകയുണ്ടായി. ആ കമെന്റ് കണ്ട &lt;a href="https://profiles.google.com/shihabmogral#buzz"&gt;ഷിഹാബ് &lt;/a&gt;തിരക്കിയത്, സുഹൈറിനെ അറിയുമോ/ അത് കുറ്റ്യാടിക്കാരനെന്ന ബ്ലോഗറാണ്. എനിക്ക് ശരിക്കുമോര്‍മയുണ്ട്, എന്റെ ആദ്യത്തെ ബ്ലോഗ് മീറ്റില്‍ പരിചയപ്പെട്ട കുറ്റ്യാടിക്കാരന്‍ എന്ന ബ്ലോഗറെ. അദ്ദേഹത്തിനു എന്റെ മൈല്‍ ഐഡി എന്തിനെന്ന്‍ ഒന്നു ശങ്കിച്ചു. പിന്നീട് ഗൂഗ്‌ള്‍ ടാക്കില്‍ ചേര്‍ത്ത് സുഹൈറുമായി ചാറ്റി പഴയ പരിചയമെല്ലാം പുതുക്കി മോഡികൂട്ടി.&lt;br /&gt;&lt;br /&gt;സംസാരത്തില്‍ സഹീര്‍ ഉം‌റക്ക് പോകുവാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പക്ഷെ സുഹൃത്തിനു ഡ്രൈവ് ചെയ്യാന്‍ താത്പര്യമില്ലെന്നും ചേര്‍ത്തപ്പോള്‍ എന്റെ താത്പര്യം അറിയിക്കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു. ഹജ്ജും ഉം‌റക്കുമുള്ള വിളി കേള്‍ക്കുന്നവര്‍ ദൈവത്തിന്റെ അതിഥികളാണു. ആര്‍ക്കാണു ദൈവത്തിന്റെ അതിഥിയാകാനുള്ള അവസരം ഒഴിവാക്കാനാകുക. മക്കയില്‍ താമസിക്കുന്ന കസിന്‍ സിസ്റ്റര്‍ കുറേ കാലമായി ഉം‌റക്കായി വിളിക്കുന്നു. പക്ഷെ, സ്വന്തം വാഹനത്തില്‍ അത്ര ദൂരെ ഓടിക്കാന്‍ ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഒരു റോഡ് വഴിയുള്ള ഉംറ എനിക്ക് വീമാന യാത്രയേക്കാള്‍ താത്പര്യമുള്ള ഒന്നാണെങ്കിലും അതു വരെ എന്റെ അറിവനുസരിച്ച് സ്വന്തം വാഹനത്തില്‍ ഉം‌റ ചെയ്യുവാന്‍ പോകാന്‍ രക്തബന്ധമുള്ള ബന്ധുക്കള്‍ക്കേ അനുവാദമുള്ളൂ എന്നായിരുന്നു, ഈ ആശങ്കകളെല്ലാം സുഹൈര്‍ ആദ്യമേ അന്വേഷിച്ച കാര്യങ്ങളായിരുന്നു. എന്റെ തെറ്റിദ്ധാരണകളായിരുന്നു ഇത്രകാലം ഉം‌റയില്‍ നിന്നെന്നെ തടഞ്ഞിരുന്നത്. എങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് സുഹൈറില്‍ നിന്നുള്ള ഈ ക്ഷണം എന്നെ വളരെ സന്തോഷവാനാക്കുക തന്നെ ചെയ്തു.&lt;br /&gt;&lt;br /&gt;ഒരു പക്ഷെ യു.എ.ഇ-യിലെ പലര്‍ക്കും ഇതറിയില്ലായിരിക്കാം. എന്റെ സുഹൃത്തുക്കളില്‍ പലരും കുടുമ്പസമേതം ഉം‌റക്ക് പോയിട്ടുണ്ട്. ഇതിനപ്പുറം സ്നേഹിതര്‍ കൂടി ഉം‌റക്ക് പോയത് എനിക്കറിയാത്ത കാര്യമായിരുന്നു. അതിനാല്‍ &amp;nbsp;ഇതെന്നെ വളരെ സന്തോഷിപ്പിച്ചു.&lt;br /&gt;&lt;br /&gt;പിന്നീടെല്ലാം വളരെ പെട്ടെന്നു തന്നെയായിരുന്നു. സുഹൈറിന്റെ കൂടെ വരാമെന്നേറ്റിരുന്നത് ഒരു ഹൈദരബാദി ആയിരുന്നു. പക്ഷെ, റോഡ് യാത്രയില്‍ താത്പര്യമില്ല എന്നും അതിനാല്‍ അയാള്‍ &amp;nbsp;പിന്മാറാന്‍ സാദ്ധ്യതയുണ്ടെന്നും സുഹൈര്‍ ഒരു സൂചന തന്നു. അതിനാല്‍ തന്നെ ഞാന്‍ മറ്റൊരാളെ കൂടി &amp;nbsp;കൂട്ടുന്നതില്‍ സുഹൈറിന്റെ അഭിപ്രായം ചോദിച്ചു. സുഹൈറിനും അതില്‍ താത്പര്യമാണെന്നു കണ്ടപ്പോള്‍ കോമണ്‍ ഫ്രന്റ് എന്ന നിലയില്‍ ഷിഹാബിനെ വിളിച്ചു വരാനാകുമോ എന്നു തിരക്കി. ഷിഹാബിനു താത്പര്യമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ താത്പര്യം മാത്രം പോരല്ലോ/ ഒരു പ്രവാസി എന്ന നിലയില്‍ പല കടമ്പകളും ശരിയാകാനുണ്ട്. ഷിഹാബ് ഉത്തരത്തിനായി രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. ശിഹാബിന്റെ പ്രധാന പ്രശ്നം സഹപ്രവര്‍ത്തകന്‍ ലീവിലാണു എന്നതാണു. ആളില്ലാതെ പോരാനാകില്ല. &amp;nbsp;അദ്ദേഹത്തിന്റെ തിരിച്ച് വരവ് ശിഹാബിന്റെ യാത്രക്ക് ഒരു പ്രധാന ഘടകമാണു. നാട്ടിലുള്ള ആളെ വിളിച്ച് ശിഹാബ് കാര്യങ്ങള്‍ ഉറപ്പു വരുത്തി. അതിന്നിടയില്‍ ഞാന്‍ എന്റെ ഓഫീസില്‍ ബന്ധപ്പെട്ടു എന്റെ യാത്രക്കാവശ്യമായ രേഖകള്‍ക്കുള്ള അപേക്ഷകള്‍ നല്‍കി. വിസ അപേക്ഷിക്കുമ്പോള്‍ നമ്മുടെ ഓഫീസില്‍ നിന്നും ഒരു നോ ഒബ്ജെക്‌ഷന്‍ ലെറ്റര്‍ ആവശ്യമാണു.&lt;br /&gt;&lt;br /&gt;യു.എ.ഇയില്‍ നിന്നും സ്വന്തം വാഹനത്തില്‍ പുറം രാജ്യങ്ങളിലേക്ക് പോകാന്‍ വളരെ കുറഞ്ഞ ഫോര്‍മാലിറ്റികളേയുള്ളൂ. ഖിസൈസിലുള്ള Automobile and touring club-ല്‍ നിന്നും ഒരു സര്‍ട്ടിഫികറ്റ് ശരിയാക്കാനുണ്ട്. ഇത് വണ്ടിക്കുള്ളതാണു. അതിന്നവര്‍ ചാര്‍ജ്ജ് ചെയ്യുന്നത് &amp;nbsp;350 ദിര്‍ഹമാണു. കൂടാതെ ജി.സി.സി രാജ്യങ്ങളിലേക്ക് 500 ദിര്‍ഹം ഡെപോസിറ്റ് ആയും നല്‍കണം. ഇത് തിരിച്ചുകിട്ടുന്ന പണമാണു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലേക്കും നമ്മുടെ വാഹനങ്ങള്‍ താത്ക്കാലികമായി ഇങ്ങിനെ കൊണ്ട് പോകാം എന്നത് എനിക്കൊരു പുതിയ വിവരമായിരുന്നു. പക്ഷെ, ജി.സി.സി രാജ്യങ്ങളല്ലാത്ത രാജ്യങ്ങളിലേക്ക് കൊണ്ട് പോകുമ്പോള്‍ കൂടുതല്‍ ഡെപോസിറ്റ് തുക നല്‍കേണ്ടി വരും. ഇങ്ങിനെ നമ്മുടെ വാഹനം നമുക്ക് ലീവില്‍ പോകുമ്പോള്‍ നാട്ടിലേക്കും കൂടെകൊണ്ട് പോയി ലീവ് കഴിഞ്ഞു വരുമ്പോള്‍ കൂടെ കൊണ്ട് വരാന്‍ പറ്റും ( കുടുമ്പം വെളുക്കുമെന്നു മാത്രം) അതിന്നു ശേഷം ആര്‍.ടി.എ യുടെ തസ്ജീലില്‍ പോയി ഒരു പേപ്പര്‍കൂടി ശരിയാക്കിയാല്‍ സംഗതി കഴിഞ്ഞു. ഇതെല്ലാം സുഹൈറും ഞാനും കൂടെ പോയാണു ചെയ്തത്. അപ്പോള്‍ വണ്ടിയുടെ കാര്യം സഹി. ഇനി ശരിയാകാനുള്ളത് നമ്മുടെ കാര്യമാണു.&lt;br /&gt;&lt;br /&gt;അവസാനം കൂടിയ ഷിഹാബിന്റെ പാസ്പോര്‍ട്ടാണു ആദ്യം കിട്ടിയത്. എന്റെ പാസ്പോര്‍ട്ട് ഞങ്ങളുടെ ഓഫീസിലല്ല, ഞങ്ങളുടെ ശമ്പളം വരുന്നത് ദുബൈ ഗവര്‍മെന്റ് ഓഫീസില്‍ നിന്നാണു. അതിനാല്‍ എന്റെ ഓഫീസില്‍ നിന്നും അപേക്ഷ ദിവാന്‍ ഓഫീസില്‍ എത്തേണ്ടതുണ്ട്. ഇതിനു കുറച്ചു സമയം പിടിച്ചു. &amp;nbsp;നോ ഒബ്ജെക്ഷന്‍ ലെറ്ററും കൂടെ പാസ്പോര്‍ട്ടുമായി കറാമയിലുള്ള ഹജ്ജ് ഉം‌റ സര്‍‌വീസ് ചെയ്യുന്ന ഓഫീസില്‍ ഏല്പ്പിച്ചു. പാസ്പോര്‍ട്ട് ആറുമാസവും വിസ മൂന്നുമാസവും കാലാവധി നിര്‍ബന്ധമാണു. അവര്‍ ചാര്‍ജ്ജ് ചെയ്യുന്നത് 350 ദിര്‍ഹമാണു. വിസ പ്രോസസ്സ് ചെയ്യാനെടുക്കുന്നത് എട്ട് പ്രവര്‍ത്തന ദിവസവും. ശിഹാബിന്റെ വിസ മൂന്നു മാസത്തിനു എട്ട് ദിവസത്തെ കുറവുണ്ട്. അതിനാല്‍ കിട്ടുന്നത് വരെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഷിഹാബിന്റെ പാസ്പോര്‍ട്ടെല്ലാം വാങ്ങിയപ്പോഴാണു പണ്ടൊരു യാത്ര ഇവന്‍ മനോഹരമായി കുളമാക്കി തന്ന കാര്യം ഓര്‍ത്തത്. അല്‍-ഐനില്‍ പോകുമ്പോള്‍ പോരുന്നോ എന്നു വിളിച്ച് ചോദിച്ചത് ഞാന്‍ തന്നെയായിരുന്നു. ദുബായിക്കപ്പുറം പോയിട്ടില്ലാത്ത പാവമല്ലെ എന്നെല്ലാമുള്ള ഒരു കന്‍സിഡറേഷന്‍ കൊടുത്തതിനു അല്‍-ഐനെത്തും മുമ്പേ വാളുവച്ച് അവന്‍ പകരം വീട്ടി. അക്കണക്കിനു അബുദാബി വഴി മക്കയിലെത്തണമെങ്കില്‍ ഇവന്‍ വാളല്ല, തച്ചോളിത്തറവാട്ടിലെ &amp;nbsp;ഉറുമികളെല്ലാം തന്നെ വീശുമല്ലോ എന്നെല്ലാം പിന്നീടാണോര്‍ത്തത്. വിളിച്ച് കുരിശു യാത്രയാക്കുമോ എന്ന സം‌ശയം പ്രകടിപ്പിക്കാതിരുന്നില്ല. ഉത്തരം വളരെ അര്‍ത്ഥവത്തായിരുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം. പിന്നെ ഒന്നും പറയാനില്ലായിരുന്നു. വേണ്ട മെഡിസിനുകള്‍ കരുതാനും ബാക്കി ദൈവത്തില്‍ സമര്‍പ്പിക്കാനും ഞാനും തിരിച്ചാശംസിച്ചു.&lt;br /&gt;&lt;br /&gt;&amp;nbsp;ശരിക്കും ദിവസങ്ങള്‍ പോകുന്നത് &amp;nbsp;എണ്ണിയ നാളുകളായിരുന്നു അവ. മനസ്സില്‍ ഒരു വലിയ പ്രതീക്ഷയായി മക്ക നിറഞ്ഞു നിന്നു. അതിന്നിടയില്‍ ഞങ്ങള്‍ ഉം‌റയുടെ മതപരമായ ചടങ്ങുകളുടെ പീഡീഎഫ് ഫയലുകളും യൂറ്റ്യൂബ് വിവരണങ്ങളും കണ്ടെത്തി. അവയെല്ലാം സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാരണം ഹജ്ജും ഉം‌റയും നമസ്കാരം പോലെയോ നോമ്പ് പോലെയോ സ്ഥിരമായി ചെയ്യുന്ന ഒന്നല്ല. അതിനാല്‍ തന്നെ അതിന്റെ നിയമങ്ങള്‍ എല്ലായ്പോഴും ഓര്‍ക്കുന്ന ഒന്നല്ല. ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യുന്ന ഒരാരാധന എന്ന നിലയില്‍ അതിലെ ചടങ്ങുകള്‍ &amp;nbsp;പരിചിതമായ ഒന്നല്ല. പക്ഷെ, മറ്റു ആരാധനകളെ പോലെ ഹജ്ജിനും ഉം‌റക്കും അതിന്റെ ചിട്ടകളുണ്ട്. അതിന്റെ ചില അനുഷ്ടാനങ്ങളില്‍ പാകപ്പിഴവുകള്‍ വന്നാല്‍ കര്‍മ്മം തന്നെ അസാധുവാകും. അതിനാല്‍ പ്രത്യേകിച്ച് മുന്‍ പരിചയമുള്ളവരും മറ്റു പണ്ഡിതന്മാരുടെ അഭാവത്തിലും അതെല്ലാം ഞങ്ങള്‍ തന്നെ സ്വായത്തമാക്കേണ്ടിയിരുന്നു. ഷിഹാബ് അയച്ചു തന്ന പീഡി.എഫ് ഫയലില്‍ നിന്നു ഞങ്ങള്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ ഞാന്‍ പ്രിന്റ് ചെയ്തു. ഒരു ദിവസം ഒന്നിച്ചിരുന്ന് ഉം‌റ വിശദീകരിക്കുന്ന ഒരു യൂറ്റ്യൂബ് വീഡിയോ ഒന്നിച്ചിരുന്നു കാണുകയും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഒരു നോട്ടില്‍ പകര്‍ത്തുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പക്ഷെ, അതോടൊപ്പം തന്നെ, നെറ്റില്‍ വരുന്ന ചില വിവരങ്ങള്‍ തികച്ചും അബദ്ധങ്ങളാണു. ശരിയായ ഹദീസുകളുടെ പിന്ബലമില്ലാതെ ധാരാളം അനുഷ്ടാനങ്ങളുടെ വിവരണങ്ങള്‍ കാണാം. അതിനാല്‍ തന്നെ വളരെ ലളിതമായ ചടങ്ങുകളെ വളരെ സങ്കീര്‍ണ്ണമാക്കി, പ്രാര്‍ത്ഥനയുടെ ആത്മാവിനെ തന്നെ എടുത്തുമാറ്റി പുനരവതരിപ്പിക്കും. എന്നാല്‍ വളരെ കുറഞ്ഞ കാര്യങ്ങളേ ഉം‌റയില്‍ മനപാഠമാക്കാനുള്ളൂ. ബാക്കിയെല്ലാം നമുക്ക് എന്താണോ പടച്ചവനോട് ചോദിക്കാനുള്ളത്, അത് നേരിട്ട് ചോദിക്കാനുള്ള അവസരമാണു.&lt;br /&gt;&lt;br /&gt;രണ്ടു കാര്യങ്ങളും എനിക്ക് സന്തോഷകരമായിരുന്നു. യു.എ.ഇ യില്‍ നിന്നു പല സംഘടനകളും ഉം‌റക്ക് കൊണ്ട് പോക്കുന്നുണ്ട്. പക്ഷെ, നാം കൂട്ടത്തില്‍ അവരെ പിന്തുടരുക എന്നതിന്നപ്പുറം ഒന്നും ചെയ്യാനുണ്ടാകില്ല. അതിനേക്കാള്‍ എന്ത് കൊണ്ടും ആവേശകരമായിരുന്നു ഈ &amp;nbsp;സുഹൃത്തുക്കളുമൊന്നിച്ചുള്ള യാത്ര. എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിയും വിശ്വാസിയും കുളിരുകോരിയണിഞ്ഞു. ഞാന്‍ കാണാന്‍ പോകുന്നത് ചെറുപ്പം മുതലേ ഞാന്‍ വായിച്ചറിഞ്ഞ കാലങ്ങളിലേക്കാണു. മനസ്സില്‍ പണി തീര്‍ത്ത ചിത്രങ്ങള്‍ പലതും ഇനി മാറ്റി വരക്കേണ്ടി വരും. പക്ഷെ പിന്നീട് വരക്കുന്ന ചിത്രങ്ങള്‍ക്ക് ശരിയുടെയും നിറച്ചാര്‍ത്തുണ്ടാകുക തന്നെ ചെയ്യും. അതിനാല്‍ തന്നെ മക്കയും മദീനയും &amp;nbsp;എന്നെ മഥിച്ചുകൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;യാത്രക്കാവശ്യമുള്ള സാധനങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങി. ദുബൈ യൂണിയന്‍ കോ-ഒപെറേറ്റീവില്‍ പോയപ്പോള്‍ ഉം‌റക്കാവശ്യമുള്ള ഇഹ്‌റാമിന്റെ വസ്ത്രം അവിടെയുണ്ട്. ഉം‌റ, ഹജ്ജ് എന്നിവ ചെയ്യുമ്പോള്‍ സാങ്കേതികാര്‍ത്ഥത്തില്‍ അവയില്‍ പ്രവേശിക്കുന്നതിനെയാണു ഇഹ്‌റാം എന്നു പറയുന്നത്. മക്കയിലെത്തുന്നതിനു മുമ്പായി നിശ്ചയിക്കപ്പെട്ട സ്ഥലത്തിനു മുന്നേ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഈ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളെ മീഖാത്ത് എന്ന് പറയുന്നു. ഒന്നുകില്‍ അവിടെ വച്ചോ അല്ലെങ്കില്‍ അതിനു മുമ്പോ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഇഹ്‌റാം എന്ന വാക്കിന്റെ അര്‍ത്ഥം പവിത്രമാക്കല്‍ , നിഷിദ്ധമാക്കല്‍ എന്നെല്ലാമാണു. സാധാരണ ജീവിതത്തില്‍ അനുവദിക്കപ്പെട്ട പല കാര്യങ്ങളും ഇഹ്‌റാമിലായിരിക്കുമ്പോള്‍ അനുവദിക്കപ്പെടുന്നില്ല, അതൊടൊപ്പം പവിത്രമായ അവസ്ഥയിലുമാകുന്നു. അതിനാലാണു ഇഹ്‌റാമിലായിരിക്കുക എന്നു പറയുന്നത്. ഇഹ്‌റാമിനു പുരുഷന്മാര്‍ക്ക് പ്രത്യേക വസ്ത്രവുമുണ്ട്. രണ്ട് കൂട്ടി തുന്നാത്ത തുണി. അതാണു ഇഹ്‌റാമിലായിരിക്കെ അനുവദിക്കപ്പെട്ട വസ്ത്രം. കൂട്ടി തുന്നിയ ഒരു വസ്ത്രവും അനുവദനീയമല്ല. ഒന്നുടുക്കാനും ഒന്നു പുതക്കാനുമുള്ള രണ്ട് തുണികളാണു ഇഹ്‌റാമിലെ എല്ലാവരും ധരിക്കേണ്ടത്. രാജാവാണെങ്കിലും പ്രജയാണെങ്കിലും. ഞാന്‍ മൂന്ന് പേര്‍ക്കുമുള്ള വസ്ത്രങ്ങള്‍ വാങ്ങി അലക്കി.&lt;br /&gt;&lt;br /&gt;മൂന്നു പേരുടെയും പാസ്പോര്‍ട്ട് ഉം‌റ വിസ അടിച്ചു കിട്ടി. ലീവ് നമുക്കൊരു പ്രശ്നമല്ല. പതിനഞ്ചു ദിവസം വരെ നമ്മുടെ ഷെയ്ഖ് അനുവദിക്കും. ഷിഹാബിനു പത്തു വരെ പോകാം. പക്ഷെ ഇക്കുറി വില്ലനായത് സുഹൈറാണു. ആകെ കിട്ടിയത് എട്ട് ദിവസം. അതെനിക്ക് വല്ലാത്ത ഒരടിയായിപ്പോയി. എന്റെ മനസ്സില്‍ ഒരു വിശാലമായ ഉം‌റയായിരുന്നു. ചരിത്ര സ്ഥലങ്ങള്‍കൂടി കാണണമെന്ന ആഗ്രഹത്തിനു ഒരു വെട്ടിക്കുറക്കല്‍ നടത്തേണ്ടി വരും.&lt;br /&gt;&lt;br /&gt;അങ്ങിനെ കൂട്ടിക്കുറക്കലുകള്‍ക്കിടയില്‍ മാര്‍ച്ച് 14 തിങ്കളാഴ്ച്ച പോകുവാന്‍ ദിവസം ഉറപ്പിച്ചു. തെറ്റിദ്ധരിക്കരുത്. ഒരു ദിവസത്തിനും യാത്രയോ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനോ ഒരു പ്രത്യേകതയുമില്ല. വെള്ളിയാഴ്ച മക്കയില്‍ ജുമ‌അ പങ്കെടുക്കാന്‍ പാകത്തിനു യാത്ര ക്രമീകരിച്ചപ്പോള്‍ തിങ്കളാണു കൂടുതല്‍ അഭികാമ്യം എന്നതിനാല്‍ തിങ്കള്‍ തിരഞ്ഞെടുക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;സുഹൈറിനു തലേന്നു വൈകീട്ട് ഏഴുമണി വരെ ജോലിയുണ്ട്. ഷിഹാബിനു രാത്രി പത്തുമണിയും. അപ്പോഴും നമ്മളാണു ഫ്രീ. പിറ്റേന്നു യാത്രയിലെ ഭക്ഷ്യകാര്യ വകുപ്പ് നമ്മുടെ തലയില്‍ തന്നെ. കയ്യില്‍ സ്വന്തം ഫാമിലെ സ്വന്തം കോഴിയും. (ഞാന്‍ ജോലി ചെയ്യുന്നത് ഒരു ഷൈഖിന്റെ പ്രൈവറ്റ് അഗ്രി ഫാര്‍മിലാണു). രണ്ട് മൂന്നു കോഴി മുറിച്ചു അതില്‍ ചെറിയ ഉള്ളി. വെളുത്തുള്ളി, ഇഞ്ചി, വലിയജീരകം, ഒരു തക്കാളി, മുളക്- മഞള്‍- മല്ലി- കുരുമുളക് പൊടികള്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് രണ്ട് ചെറുനാരങ്ങയും പിഴിഞ്ഞ് രണ്ട് മൂന്നു മണിക്കൂര്‍ തേച്ച് പിടിപ്പിച്ചു വച്ച് പൊരിച്ചെടുത്തു. പൊരിക്കുന്നതിന്നിടയില്‍ ഒന്നു ടേസ്റ്റ് ചെയ്ത് നോക്കിയതാണു. എനിക്കെന്റെ പാചകത്തില്‍ അഭിമാനം തോന്നിയ അപൂര്‍‌വ്വ നിമിഷങ്ങളായിരുന്നു ഞാന്‍ സ്വയം അനുഭവിച്ചത്. ഇത്ര നല്ല ഒരു കുക്ക് എന്നില്‍ ഉറങ്ങിക്കിടന്നത് എന്താണാവോ ഞാനിത് വരെ അറിയാതിരുന്നത്. ഏകദേശം കഴിയാറായപ്പോഴാണു മസാലക്കൂട്ടില്‍ ഇനിയും കുറച്ചധികം പാത്രത്തില്‍ തന്നെ ചിക്കന്‍ കഷണങ്ങളുമായി കെട്ടിപ്പുണര്‍ന്ന് കിടക്കുകയാണെന്നു കണ്ടത്. കുക്കിനു പിന്നെയും ഉണരാതിരിക്കാനായില്ല. ഒരു പാത്രത്തില്‍ കുറച്ച് എണ്ണ ചൂടാക്കി ചിക്കനെ ഒന്നു പകുതി ഫ്രൈ ആക്കി. അതിലേക്ക് ഒരു സവാളയും തക്കാളിയും ബാക്കി വരുന്ന മസാലക്കൂട്ടും വച്ച് ഒരു ഫുള്‍ ഫ്രൈ. “സങ്കതി“ ഏറ്റുവെന്ന് പിറ്റേന്നത്തെ ഷിഹാബിന്റെയും സുഹൈറിന്റെയും ആക്രാന്തം സാക്ഷ്യം.&lt;br /&gt;&lt;br /&gt;എല്ലാം ഒരു വഴിക്കായപ്പോള്‍ രണ്ട് പേരും എത്തി. പിറ്റേന്നേക്ക് വേണ്ടതെല്ലാം പാക്ക് ചെയ്ത് സുഖമായി കിടന്നുറങ്ങി. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള ഒരു മയക്കം.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-189415803538383632?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/189415803538383632/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/03/1.html#comment-form' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/189415803538383632'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/189415803538383632'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/03/1.html' title='ഉംറ യാത്ര-1 ( പുറപ്പാട് )'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-7385874677296614628</id><published>2011-02-23T15:47:00.001+04:00</published><updated>2011-02-23T15:47:15.294+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='വായന'/><title type='text'>മഞ്ഞ്- ഓര്‍ഹന്‍ പാമുക്ക്</title><content type='html'>&lt;a href="http://1.bp.blogspot.com/-_tbsISr9gEo/TWTzDjwtAAI/AAAAAAAABTs/IWls-J_q8_o/s1600/manju.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-_tbsISr9gEo/TWTzDjwtAAI/AAAAAAAABTs/IWls-J_q8_o/s320/manju.jpg" width="227" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: justify;"&gt;കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയുമായാണു മഞ്ഞിന്റെ തുടക്കം. തുടക്കം അതി മനോഹരമെന്നു പറയാതെ വയ്യ. സൂക്ഷ്മ വിവരണങ്ങളിലായുള്ള തുടക്കം മനസ്സിലേക്ക് മഞ്ഞു പെയ്യിക്കുക തന്നെയാണു. &amp;nbsp;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തുര്‍ക്കിയിലെ രാഷ്ട്രീയ ചിത്രം നല്‍കുകയാണു നോവലിസ്റ്റ് ചെയ്യുന്നതെന്ന് തുടക്കം ഒരിക്കലും വെളിപ്പെടുത്തുകയില്ല. ഒരു കലാകാരന്റെ കയ്യടക്കം പ്രകടമാകുന്നതവിടെയാണു. ഒരു പത്രപ്രവര്‍ത്തകന്റെ റോളിലായി തന്റെ നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്നേഹിതന്റെ ആവശ്യപ്രകാരമ്മാണെങ്കിലും, കായെ കൂടുതല്‍ സ്വാധീനിക്കുന്നത് പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവില്‍ നിന്നാണെന്ന വെളിപ്പെടുത്തല്‍ ഒരു പ്രണയ നായകനെയാണു നമ്മെ ഓര്‍മിപ്പിക്കുക. അതിനാല്‍ ഒരു പ്രണയഭാവം വായനക്കാരില്‍ കാ-ക്കു നല്‍കാന്‍ നാം തയ്യാറെടുത്തിരിക്കും. തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള അന്വേഷണമെന അയാളുടെ പത്രപ്രവൃത്തനം അതിനാല്‍ തന്നെ നമുക്കൊരു പ്രച്ഛന്നവേഷമായനുഭവപ്പെടുന്നു എന്നിടത്താണു നോവലിസ്റ്റ് വിജയിക്കുന്നത്. തലമറക്കല്‍ പ്രശ്നം തുര്‍ക്കിയുടെ രാഷ്ട്രീയഭൂപടത്തില്‍ അത്താതുര്‍ക്ക് മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണു. ആത്മഹത്യയാകട്ടെ ഇസ്ലാം വന്‍പാപമായി കരുതുന്നതും. അപ്പോള്‍ തലമറക്കാനനുവദിക്കാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യ എന്നതു തന്നെ ഒരു വിരുദ്ധസ്വഭാവമുള്ള സംഭവമാകുന്നു.&amp;nbsp;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ഒരു നോവല്‍ രാഷ്ട്രീയം പ്രമേയമാക്കുക എന്നത് മറ്റെന്തിനേക്കാളും പ്രയാസകരമായ ഒന്നായിരിക്കും. ( ഏറ്റവും എളുപ്പം പ്രണയവും). കാരണം രാഷ്ട്രീയം കാല്പനികമല്ല. അതിനാല്‍ തന്നെ ഒരു രാഷ്ട്രീയ നോവലിന്റെ വിരസതയില്‍ നിന്നു മഞ്ഞിനെ മാറ്റി നിര്‍ത്തിയത് അതിന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത മിടുക്കാണു. കഥ പറയുന്ന രീതിയിലുമുണ്ടൊരു പുതുമ. നോവലിസ്റ്റും കായും കായെ കാര്‍സിലേക്ക് പറഞ്ഞയച്ച സുഹൃത്തും വായനക്കാരനോട് സം‌വദിക്കുന്നുണ്ട്. ഇങ്ങിനെ മൂന്ന് പേരിലൂടെയാണു കഥ പറയുന്നത്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കഥ നീങ്ങുന്നത് രണ്ട് വഴിയിലൂടെയാണു. ഒന്ന് കാ-ക്ക് ഐപെക്കിനോടുള്ള പ്രണയം. ഐപെക്കിനെ സ്വന്തമാക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കു കടന്നു പോകേണ്ട വഴികളില്‍ നിന്നാണു മറ്റു കഥാപാത്രങ്ങള്‍ കടന്നു വരുന്നത്. അവരെല്ലാവരുമാണു കഥയില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത്. അപ്പോഴും മറു വഴിയിലൂടെ തന്റെ പ്രണയത്തിന്റെ കഥ നീക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു വിരസമാകേണ്ട വിഷയം സരസമാക്കാന്‍ പാമുക്കിനാകുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു നോവലിന്, കഥക്ക് രണ്ട് വായനകളുണ്ട്. ഒന്ന് അതിന്റെ പുറം വായനയാണു. മറ്റൊന്ന് അന്വേഷണമാണു. കഥാകാരന്‍ കഥ പറയുന്നത് അയാളെ സ്പര്‍ശിച്ച ഒന്നിനെ വിശദീകരിക്കയാണു ചെയ്യുന്നത്. അത് അയാളെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാകാം. പാമുക് തന്റെ രാജ്യത്തിന്റെ കഥ പറയുകയാണ്. അതിനാല്‍ വായന എന്നെ കൊണ്ടെത്തിച്ചത് തുര്‍ക്കിയുടെ രാഷ്ട്രീയാന്വേഷണമാണു. അതിവിടെ പകര്‍ത്താനെനിക്കു താത്പര്യമില്ലെങ്കിലും .&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ജനാധിപത്യ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ചില രാജ്യങ്ങളിലെങ്കിലും പട്ടാളത്തിന്റെ ഭരണ സ്വാധീനം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളേക്കാള്‍ കൂടുതലാണു. തുര്‍ക്കിയെ നമുക്ക് ഈ രാജ്യങ്ങളുടെ ഗണത്തിലുള്‍പ്പെടുത്താം. നമ്മൂടെ ജനാധിപത്യ സങ്കല്പങ്ങളിലല്ല തുര്‍ക്കി വരുന്നത്. പലപ്പോഴും ഇത് പോലെയുള്ള നോവലുകള്‍ നമുക്ക് മറ്റു പല സാമൂഹിക ചിത്രങ്ങളും നമുക്ക് നല്‍കുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു വായനക്കും തുടരന്വേഷണത്തിനും എന്തായാലും മഞ്ഞില്‍ കുളിരുണ്ട്. നല്ല ഒരു വായനാനുഭവമാണീ നോവല്‍. എങ്കിലും തുടക്കത്തിലെ ലാളിത്യവും ഭം‌ഗിയും ഒരേപോലെ നിലനിര്‍ത്താന്‍ നോവലിനു കഴിയുന്നില്ല എന്നത് കഥയുടെ സ്വഭാവവുമാകാം.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കാര്‍സിനു തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചില പ്രത്യേകതകളുണ്ട്. ചരിത്രത്തിലെ പല പടയോട്ടങ്ങളും കടന്നു പോവുകയും നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അധിനിവേഷങ്ങള്‍ക്കും ഈ പട്ടണം സാക്ഷിയാണു. അതിനാല്‍ വിവിധ സംസ്കാരങ്ങളുടെ ഒരു മിശ്രണവും സാര്‍ക്കിനുണ്ട്. അത് ഒരേ സമയം പട്ടണത്തേയും ഗ്രാമത്തേയും പ്രതിനിധീകരിക്കുന്നു. വിവിധ വംശങ്ങളുടെ പ്രതിനിധികള്‍ അവിടം സജീവമാണു. കുര്‍ദുകളും യഥാസ്ഥികരും വിശ്വാസികളും നിരീശ്വരരും &amp;nbsp;പരിഷ്കാരികളും പാശ്ചാത്യ തത്പരരും അവിടെ തങ്ങളുടെ റോളുകളിലുണ്ട്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പട്ടാളം ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചിത്രം പ്രവിശ്യയിലെ വിജയ സാധ്യതയുണ്ടായിരുന്ന മേയര്‍ സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ഥിത്വം പിന്‍‌വലിപ്പിക്കാന്‍ ചെയ്യുന്ന അട്ടിമറികളും വ്യക്തിയുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചാര പ്രവര്‍ത്തനവുമെല്ലാം അനാവരണം ചെയ്യുന്നു. രാഷ്ട്രം അതിന്റെ പൗരരെ സംശയിക്കുമ്പോള്‍ ജീവിതം എത്ര ദുസ്സഹമാകുന്നു എന്നതിനു ഒരു തനിപ്പകര്‍പ്പാവുകയാണു നോവല്‍ . തുര്‍ക്കിയുടെ രാഷ്ട്രീയ ചിത്രം നേരിട്ട് പകര്‍ത്തുന്നതില്‍ പാമുക്കിന് കഴിയാതെ പോകുന്നുണ്ട്, അത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ചില സ്വാര്‍ത്ഥതകളിലാണു. ഉദാഹരണത്തിനു ബ്ലൂ എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ കൊള്ളരുതായ്മകളിലൂന്നിയാണു തീവൃവാദത്തെ പാമുക് പരിഹസിക്കുന്നത്. &amp;nbsp;നിരാശനായ റ്റേര്‍ഗേറ്റ് ബേയി ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു. ഒരു പക്ഷെ, എന്തു കൊണ്ട് ഇത്ര നിരാശാജനകമായ തുര്‍‌ക്കിയില്‍ ഒരു ഭരണമാറ്റം സംഭവിക്കുന്നില്ല എന്ന് ചൂണ്ടുകയാണോ ഈ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. കായുടെ പ്രണയിനിയും ഇസ്ലാമിക് ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുഖ്താറിന്റെ മുന്‍ ഭാര്യയുമായ ഐപെക്, തലമറക്കുന്ന പെണ്‍കുട്ടികളുടെ നേതാവായ &amp;nbsp; അനിയത്തി കാദിഫും ഒരേ സമയം ബ്ലൂ-വിന്റെ സ്വാധീനത്തിലായിരുന്നു. എന്നാല്‍ ബ്ലൂ വിന്റെ മനസ്സില്‍ ഹാന്‍ഡിയാണുള്ളതെന്ന സൂചന നോവല്‍ നല്‍കുന്നു. റ്റേര്‍ഗേറ്റ് ബേയി ഐപെക്കിന്റെയും കാദിഫിന്റെയും പിതാവു കൂടിയാണു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഭരണകൂട ഭീകരത, അധികാര ദുര്‍‌വിനയോഗം, തൊഴിലില്ലായ്മ എല്ലാം സ്വാഭാവികമായും നോവലിലുണ്ട്. തലമറക്കാനനുവദിക്കാത്തതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന അന്വേഷണത്തില്‍ പോലും ഒരു പുതുമയുണ്ട്. ഒരു പുതിയ പ്രതീകാത്മകതയും. മുസ്ലിം രാജ്യം എന്നറിയപ്പെടുന്ന തുര്‍ക്കിയില്‍ തലമറക്കാന്‍ പാടില്ല എന്ന അറിവു കൂടിയാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം നമുക്ക് കിട്ടും. എന്റെ ഉദ്ദേശ്യം രാഷ്ട്രീയം വിശകലനം ചെയ്യുകയല്ല. നോവലിന്റെ പാശ്ചാത്തലം പറഞ്ഞു പോകുക മാത്രമാണ്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കാ സ്വയം അവകാശപ്പെടുന്നത് ഒരു നിരീശ്വര വാദിയായാണു പക്ഷെ ഇടക്ക് സന്ദേഹവാദിയായും ചിലപ്പോഴെല്ലാം ദൈവവിശ്വാസിയായും സ്വയം സംശയിക്കുകയും ചെയ്യുന്നുണ്ട്. തീരുമാനമെടുക്കാനുള്ള അയാളുടെ നിസ്സഹയാവസ്ഥ എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. എല്ലാറ്റിലുമുള്ളവര്‍ക്ക് ആരുമുണ്ടാകില്ല എന്ന ചൊല്ലു പോലെ അവസാനം എല്ലാവരാലും സംശയിക്കപ്പെടുന്നവനായി കാ മാറുന്നു. അയാളുടെ മരണവും അതിന്റെ പരിണതിയാണു. &amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നോവലിന്റെ കഥാസംഗ്രഹം പറയുക എനിക്ക് താത്പര്യമില്ല. ഒരു കഥയുടെ വായനയെ അത് ബാധിക്കുമെന്ന് ഞാന്‍ കരുതുന്നതിനാല്‍ അതിലെനിക്ക് താത്പര്യമില്ല. കഥയുടെ ആശയം കഥാകൃത്തിന്റെ താത്പര്യങ്ങളിലൂടെയാണു നീങ്ങുക. പക്ഷെ വായനാനുഭവം നല്ല ഒരു കലാകാരനു ആശയങ്ങളുമായി പൊരുത്തപെടാത്തവര്‍ക്കും പകരാനാകും. അങ്ങിനെ ഞാന്‍ മഞ്ഞിലൂടെ നീങ്ങുന്നു. നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-7385874677296614628?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/7385874677296614628/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/02/blog-post.html#comment-form' title='7 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/7385874677296614628'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/7385874677296614628'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/02/blog-post.html' title='മഞ്ഞ്- ഓര്‍ഹന്‍ പാമുക്ക്'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-_tbsISr9gEo/TWTzDjwtAAI/AAAAAAAABTs/IWls-J_q8_o/s72-c/manju.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-9056119780291801670</id><published>2011-01-30T22:33:00.002+04:00</published><updated>2011-01-30T22:34:54.040+04:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ഒരുകയ്യില്‍ ഇന്ത്യാവിഷ്യന്‍- മറുകയ്യില്‍ മുസ്ലിംലീഗുമായി മുനീര്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_0Rq9KoSSHkg/TUWukYWbjZI/AAAAAAAABS8/kqY85cZrTRo/s1600/muneerindiavision.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="204" src="http://3.bp.blogspot.com/_0Rq9KoSSHkg/TUWukYWbjZI/AAAAAAAABS8/kqY85cZrTRo/s640/muneerindiavision.jpg" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശ്രദ്ധിക്കുന്ന ആളുകളോട് പുതിയ വിവാദങ്ങളെ കുറിച്ച് വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അതിനാല്‍ തന്നെ ഒരു തനിയാവര്‍ത്തനമല്ല ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും. എല്ലാവരെയും പോലെ ഞാനുമിപ്പോള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കയാണു. ഇടക്കിടക്കല്ലേ ഇങ്ങിനെ ചൂടന്‍ സാധനങ്ങള്‍ കിട്ടുകയുള്ളൂ. അതിനിടയില്‍ എനിക്ക് തോന്നുന്ന ചില &amp;nbsp;ചിന്തകള്‍ &amp;nbsp;പങ്കുവക്കുകയാണിവിടെ ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;കുഞ്ഞാലിക്കുട്ടിയും വിവാദങ്ങളും മാത്രം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാനോലോചിക്കുന്നത് മുനീറിനെ കുറിച്ചാണു. സത്യത്തില്‍ മുനീറിന്റെ നിലപാടെന്താണു. റൗഉഫിനേക്കാള്‍ എനിക്കു വിശ്വാസം കുഞ്ഞാലികുട്ടിയെ ആണെന്ന് ആദ്യദിവസം പറഞ്ഞ മുനീറിനെ പിന്നെ ചാനലുകളിലൊന്നും തന്നെ കാണുന്നില്ല. ഇവിടെ മുനീറുനു ആരെ വിശ്വാസമെന്നതുമല്ല എന്റെ ചോദ്യം. മുനീര്‍ എവിടെ നില്‍ക്കുന്നു എന്നതറിയാനുള്ള താത്പര്യമാണു എനിക്കുള്ളത്. കാരണം മുനീര്‍ ഒരേ സമയം മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്റെ ചെയര്‍‌മാനുമാണു. ഒരാള്‍ക്ക് രണ്ടോ മൂന്നോ പദവി എന്നതിനേക്കാള്‍ ഈ രണ്ടും ഒരേ സമയം അലങ്കരിക്കുന്നത് മുനീറിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നില്ലെ? ധാര്‍മ്മികമായി ഏതെങ്കിലും ഒന്ന് കയ്യൊഴിയാന്‍ മുനീര്‍ ബാധ്യസ്തനല്ലെ?&lt;br /&gt;&lt;br /&gt;ഇന്നത്തെ ചര്‍ച്ച കേട്ടപ്പോള്‍ ശരിക്കും മുനീറിന്റെ ഈ ഡബിള്‍ റോളാണു ഒരു കോമാളിത്തമായി തോന്നുന്നത്. അഞ്ച് വര്‍ഷം മുമ്പ് റജീനയുടെ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷ്യനിലൂടെ വന്നപ്പോള്‍ എനിക്ക് മുനീറിനോട് ബഹുമാനമായിരുന്നു തോന്നിയിരുന്നത്. ജോസഫ് പോത്തന്‍ ഒരു ലേഖനത്തില്‍ ഡോണ്‍ എന്ന പത്രത്തില്‍ ജോലി ചെയ്തതിനെ കുറിച്ചനുസ്മരിച്ച് പത്രത്തിന്റെ &amp;nbsp;മാനേജിങ്ങ് പാര്‍ട്ട്ണെര്‍ മുഹമ്മദലി ജിന്നയെ കുറിച്ച് എഴുതിയ വാക്കുകളാണു തന്റെ കീഴിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുനീര്‍ നല്‍കുന്നതെന്ന തോന്നലായിരുന്നു അതിലെ ഒരു കാരണം. കൂടാതെ ചാനല്‍ മത്സരങ്ങളിലെ ഒരു നല്ല സ്കൂപ്പിനെ ഉപയോഗപ്പെടുത്തിയ കൗശലം എന്നും കണക്കു കൂട്ടി. അപ്പോള്‍ മുനീറിന്റെ &amp;nbsp;ചെയര്‍മാന്‍ പദവി എന്നതിനാല്‍ മാത്രം ഒരു വാര്‍ത്ത ആദ്യം കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം മുനീറിനെ കുറ്റപ്പെടുത്താന്‍ അവകാശമുണ്ടാകേണ്ടതില്ല. മാത്രമല്ല. മുനീറിന്റെ ചാനലിനു പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് മുമ്പേ മുസ്ലിംലീഗ് &amp;nbsp;തീരുമാനിച്ചതുമാണു. പിന്നെയും ഇന്ത്യാവിഷ്യം മുസ്ലിംലീഗിനു വേണ്ടി നിലകൊള്ളണം എന്നു പറയുന്നതില്‍ ഒരു ന്യായവും വരുന്നില്ല.&lt;br /&gt;&lt;br /&gt;ഇവിടെ അതല്ല സ്ഥിതി. കുഞ്ഞാലികുട്ടി പെട്ടെന്ന് എന്നെ കൊല്ലാന്‍ വരുന്നേ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ അതൊരു പുക മാത്രമാണെന്ന് ഊഹിച്ചിരുന്നു. തീ കാണാനിരിക്കുന്നതെയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വലിയ ഷെര്‍‌ലക്കൊന്നുമാകേണ്ട. വരാനിരിക്കുന്ന ഒന്നിനെ തടുക്കാന്‍ തടയിണകെട്ടുകയാണെന്ന കാര്യം ശരിവെക്കുന്ന കാഴ്ച്ചകളുടെ രണ്ടാം ഘട്ടത്തിലാണു കണക്കുകള്‍ തെറ്റിച്ച് ഇന്ത്യാവിഷ്യന്റെ രണ്ടാം ദിവസം കയറി വരുന്നത്. ശരിക്കും ഇതെന്നെ അത്ഭുതപ്പെടുത്തി എന്നു പറയാതെ വയ്യ. &amp;nbsp;കാരണം ഇന്ത്യാവിഷ്യന്‍ നാലുമാസത്തോളമായി അന്യേഷിച്ച് കണ്ടെത്തിയ വെളിപ്പെടുത്തലുകളാണു പുറത്ത് വിട്ടതെന്നായിരുന്നു ചാനല്‍ തന്നെ അവകാശപ്പെടുന്നത്.&lt;br /&gt;&lt;br /&gt;ഒരു മാധ്യമം എന്ന നിലയില്‍ ഇന്ത്യാവിഷ്യനു അങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണത്. പലപ്പോഴും മാധ്യമങ്ങള്‍ക്ക് അങ്ങിനെയാകാന്‍ കഴിവുണ്ടാകാറില്ലെന്നു മാത്രം. ഇവിടെ പ്രശ്നമതല്ല. പിന്നീട് നടന്ന മുസ്ലിംലീഗിന്റെ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.ടി. മുഹമെദ് ബഷീറും സമദാനിയും പറഞ്ഞത് ഇന്ത്യാവിഷ്യന്‍ മുസ്ലിംലീഗിനെ തകര്‍ക്കാന്‍ മനപൂര്‍‌വ്വം ശ്രമിക്കുന്നതിന്റെ ഫലമായി കെട്ടിചമച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണ് പുതിയ വിവാദങ്ങളെന്നാണു.&lt;br /&gt;&lt;br /&gt;ആരുടെതാണു വിവാദങ്ങളിലെ ശരിതെറ്റ് എന്നതല്ല എന്റെ വിഷയം. ഞാന്‍ കാണുന്നത് മുനീര്‍ എന്ന വ്യക്തിയെയാണു. തന്റെ ഒരു കയ്യില്‍ മുസ്ലിംലീഗിന്റെ സെക്രട്ടറി സ്ഥാനവും മറു കയ്യില്‍ ഇന്ത്യാവിഷ്യന്റെ ചെയര്‍മാന്‍ സ്ഥാനവും കൊണ്ട് നടക്കുന്ന മുനീറിനെ. കാരണം ഇവിടെ ആരോപണം ഉന്നയിച്ചിരിക്കുന്നത് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷ്യനാണു. ആരോപണ വിധേയനായിരിക്കുന്നത് മുനീറിന്റെ തന്നെ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയും.&lt;br /&gt;&lt;br /&gt;പഴയ പോലെ ചാനലില്‍ വരുന്നതിന്റെ ഉത്തരവാദിത്തം എനിക്കില്ലെന്നു പറഞ്ഞൊഴിയാന്‍ മുനീറിന്നാകില്ല. കാരണം ചാനല്‍ തന്നെ തുറന്നു പറഞ്ഞത് നാലു മാസത്തോളമായി ഞങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ അന്യേഷിക്കുകയായിരുന്നു എന്നായിരുന്നു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള തെളിവുകള്‍ ശരിയാണെങ്കില്‍ അത് പുറത്ത് വിട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യാവിഷ്യനു അറിയാത്തതല്ലല്ലോ? ഇത്ര ഗൗരവമായ ഒരു വാര്‍ത്ത ഇത്ര നീണ്ടകാലം അന്യേഷിച്ചു കൊണ്ടിരിക്കുന്നത് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അറിയുകയില്ല എന്നു പറഞ്ഞാല്‍ മുനീറിനെ അപ്പണിക്ക് പറ്റില്ല എന്നു തന്നെയാണു. ബ്ലോഗിലെ കമെന്റുകള്‍ക്ക് പോലും ബ്ലോഗര്‍ ഉത്തരവാദിയാണെന്നിരിക്കെ ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ചെയര്‍മാനു തന്റെ സ്ഥാപനത്തിലെ വാര്‍ത്തകളുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാനാവുമോ?&lt;br /&gt;&lt;br /&gt;ഇനി ഇന്ത്യാവിഷ്യന്‍ പുറത്തു കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ഒരാളുടെ കീഴില്‍ സെക്രട്ടറിയായി തുടരുക എന്നത് ധാര്‍മികമായി മുനീറിനു ചെയ്യാന്‍ പാടുണ്ടോ? മുസ്ലിംലീഗ് പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കും എന്നു അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കെ മുനീര്‍ കുഞ്ഞാലിക്കുട്ടി തെറ്റുകാരനല്ല എന്ന നിലപാടെടുക്കുന്നുവോ? അതോ നേതൃത്വം എങ്ങിനെയായാലും എനിക്കെന്റെ സെക്രട്ടറിപ്പണിയും പാര്‍ട്ടി തരുന്ന എം.എല്‍.എ സ്ഥാനവും മന്ത്രിസ്ഥാനവുമെല്ലാമാണു വലുത് എന്നതാണോ നിലപാട്. &amp;nbsp;ഇനി ഒരു പാര്‍ട്ടിക്കാരനെന്ന നിലയില്‍ തിരഞ്ഞെടുപ്പിനു ഏതാനും അകലം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ ഇങ്ങിനെ ഒരു മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം മുനീറില്ല എന്നാണോ?&lt;br /&gt;&lt;br /&gt;ഒരിക്കല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരില്‍ എന്തു കൊണ്ട് ഇന്ത്യാവിഷ്യന്‍ എന്നതിന്റെ പൂര്‍ണ്ണ ഉത്തരമാകുന്നു. പക്ഷെ മുസ്ലിംലീഗ് നേതൃത്വം കുഞാലിക്കുട്ടിയും മുനീറും ഉള്‍കൊള്ളുന്നതാകുമ്പോള്‍ ഇന്ത്യാവിഷ്യന്‍ തുറന്നു വിട്ട ഭൂതം മുസ്ലിംലീഗിനെയും ബാധിക്കുന്ന ഒന്നാണല്ലോ.&lt;br /&gt;&lt;br /&gt;ഇവിടെ മുനീര്‍ എന്തു നിലപാടെടുക്കുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. രണ്ടുമൊരേ സമയം നിലനിര്‍ത്തുന്നത് ഒരു നപുംസക സമീപനമായിരിക്കും. ഏതാണു മുനീറിനു ശരി- പാര്‍ട്ടിയുടെ സമീപനമാണോ അതോ തന്റെ മാധ്യമത്തിന്റെ കണ്ടെത്തലാണോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-9056119780291801670?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/9056119780291801670/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/01/blog-post_30.html#comment-form' title='10 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/9056119780291801670'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/9056119780291801670'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/01/blog-post_30.html' title='ഒരുകയ്യില്‍ ഇന്ത്യാവിഷ്യന്‍- മറുകയ്യില്‍ മുസ്ലിംലീഗുമായി മുനീര്‍'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_0Rq9KoSSHkg/TUWukYWbjZI/AAAAAAAABS8/kqY85cZrTRo/s72-c/muneerindiavision.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-4511953294249000222</id><published>2011-01-24T14:34:00.001+04:00</published><updated>2011-07-03T11:08:17.711+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>വേശ്യാലയങ്ങളില്‍ പിറന്നവര്‍</title><content type='html'>&lt;div style="text-align: justify;"&gt;ജാതിയില്‍ പിറന്നവര്‍ ഇന്ത്യയിലിപ്പോഴും അതേ ജാതിയായി തുടരുന്നുവെങ്കിലും ജാതി തിരിച്ചുള്ള തൊഴിലുകളില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ബാര്‍ബറുടെ മക്കള്‍ ബാര്‍ബറായും അലക്കുകാരുടെ മക്കള്‍ അലക്കുകാരായും കുശനിക്കാരുടെ മക്കള്‍ കുശനിക്കാരായും മാത്രമല്ല ജോലി ചെയ്യുന്നത്. അവരില്‍ നിന്നും അദ്ധ്യാപകരും എഞ്ചിനീര്‍, ഡോക്ടര്‍ , വക്കീലന്മാര്‍ മുതല്‍ പലതായും രൂപപ്പെട്ടു കഴിഞ്ഞു. എന്നാല്‍ തൊഴിലില്‍ പുതിയ ഒരു ജാതി രൂപപ്പെടുന്നത് വേശ്യകളിലാണെന്നു തോന്നുന്നു. വേശ്യകളുടെ മക്കളിലെ മിക്കവാറും പെണ്‍കുട്ടികള്‍ അതേ തൊഴിലില്‍ തുടരാന്‍ നിര്‍‌ബന്ധിതരാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണു. ജാതി രൂപപ്പെട്ടത് തൊഴിലില്‍ നിന്നായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. അതില്‍ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ച ജാതികളുണ്ടായിരുന്നോ ആവോ? ചില ജാതികളിലെ മൂത്തപെണ്‍കുട്ടികളെ ദൈവപ്രീതിക്കായി ദേവദാസികളായി അയച്ചിരുന്നു എന്നതല്ലാതെ എല്ലാവരും വേശ്യകളായിരുന്നില്ല എന്നാണെന്റെ അറിവ്. ഇന്നത്തെ എസ്കോര്‍ട്ടേര്‍സിനുള്ള പരിഗണന ചില ഉയര്‍ന്ന ജാതികളിലെ വേശ്യകള്‍ക്കു ലഭിച്ചിരിക്കാം. അന്നത്തെ നക്ഷത്ര പദവി എന്നു കണക്കാക്കിയാല്‍ മതി. അങ്ങിനെയാണെങ്കില്‍ തൊഴിലില്‍ വേശ്യകള്‍ ഇന്ന് പുതിയ ഒരു ജാതിയായി രൂപപ്പെടുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകളായ മുംമ്പെയിലും കല്‍ക്കത്തയിലും വളരെ പേരും ചതിക്കപ്പെടുന്നവരാണു. ഏകദേശം എഴുപത് ശതമാനം പേരും. ബാക്കി മുപ്പതു ശതമാനം അവിടെ നിന്നു തന്നെ പ്രസവിച്ച് വരുന്ന കുട്ടികളാണു. ഈ കുരുന്നുകള്‍ മറ്റെന്തികുലുമാവാനുള്ള സാധ്യത സൂചിക്കുഴലിലൂടെ ഒട്ടകം കടക്കുന്നത് പോലെയാണു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഈ പോസ്റ്റിന്റെ പ്രധാന കാരണം Born into Brothels: Calcutta's Red Light Kids എന്ന ഡോക്യുമെന്ററിയാണു. Zana Brisk എന്ന അമേരിക്കക്കാരിയുടെ ഈ ഡോക്യുമെന്ററി മറ്റുള്ള സമാനമായ പല ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണു. സാധാരണ &amp;nbsp;ഉപരിവിപ്ലവകരമായ സ്മീപനമാണു ഇത്തരം ഡോക്യുമെണ്ടറികളില്‍ കാണാറുള്ളത്. ദല്ലാള്‍മാര്‍ക്ക് കാശു കൊടുത്ത് പെട്ടെന്നുള്ള ഒരു തട്ടിക്കൂട്ടലുകളില്‍ കുറച്ച് ഇക്കിളിയും മേമ്പൊടിക്കൊരു ദീര്‍ഘനിശ്വാസവും കൊണ്ടവസാനിക്കും. എന്നാല്‍ അവയില്‍ നിന്നെല്ലാം ഈ ഡോക്യുമെന്ററി മാറി നില്‍ക്കുന്നു. അനാവശ്യമായ ഒരു ശരീര പ്രദര്‍ശനവും ഇതിലില്ല. മറിച്ച് നിങ്ങളെ പലപ്പോഴും ഇത് പൊള്ളിക്കുക തന്നെ ചെയ്യും. കല്‍ക്കത്തയിലെ സൊനഗാച്ചി തെരുവിന്റെ ഒരു നേര്‍കാഴ്ച്ചയാണു ഇത്. ഇതില്‍ ചിരിയും കരച്ചിലും തെറിയും ആശ്വസിപ്പിക്കലും എല്ലാം ചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളോളം ഒരു വേശ്യാലയത്തില്‍ താമസിച്ചാണു സാന ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ അത് വിഷയത്തിന്റെ മര്‍മ്മത്തില്‍ തൊടുന്നു. പിന്നെ ഉരുകാതെ വയ്യല്ലോ.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സാനയും തെരുവിലെ ഒമ്പത് കുട്ടികളുമാണു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . കാഴച നീങ്ങുന്നത് അവരിലൂടെയാണു. തെരുവില്‍ തന്നെ താമസിക്കുവാന്‍ തുടങ്ങുന്ന സാന കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണാദ്യമായി ചെയ്യുന്നത്. കൊച്ചി, ശാന്തി, അവിജിത്, സുചിത്ര, മാനിക്, ഗൗര്‍, പൂജ, താപസിയും മാമുനിയും.ഇതില്‍ സുചിത്ര മാത്രമാണു അല്പമെങ്കിലും മുതിര്‍ന്നത്. ഈ ഒമ്പത് പേര്‍ക്കും സാന ഓരോ ക്യാമറ നല്‍കുന്നു. അവര്‍ക്ക് ഫോട്ടോഗ്രാഫിയുടെ പ്രാഥമിക കാര്യങ്ങളും മനസ്സിലാക്കി കൊടുക്കുന്നു. എത്ര പെട്ടെന്നാണു അവരിലെ സൗഹൃദം വളരുന്നതും അവരെ വിശ്വാസത്തിലെടുക്കുന്നതും. പലപ്പോഴും ഈ കുരുന്നുകള്‍ നമ്മെ അവരുടെ വാക്കുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തും. വലിയ കാര്യങ്ങള്‍ പറഞ്ഞ് വിസ്മയപ്പെടുത്തും. അതിന്നിടയില്‍ ഭാവിയില്‍ തങ്ങള്‍ അമ്മമാരെ പോലെയാകേണ്ടിവരുമെന്ന വെളിപ്പെടുത്തല്‍ നീറ്റലുണ്ടാക്കുകയും ചെയ്യും.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;തങ്ങളുടെ വീടുകളില്‍ നടക്കുന്നതെന്തെന്ന് അവര്‍ക്കറിയാം. അമ്മക്കു ജോലിയുണ്ടാകുമ്പോള്‍ മറക്കപ്പുറമോ അല്ലെങ്കില്‍ ടറസിനു മുകളിലോ അവര്‍ മാറിപോകുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കൊച്ചിക്ക് പത്ത് വയസ്സുണ്ടാകാം, ഒരിക്കല്‍ അവളെ അച്ചന്‍ വില്‍ക്കാന്‍ ശ്രമിച്ചതാണു. ചേച്ചി കണ്ടതിനാല്‍ രക്ഷപ്പെട്ടുവെന്നു മാത്രം. എങ്ങോട്ടോ നോക്കി ഞാനും അവരെ പോലെ ആയിത്തീരുമെന്നു പറഞ്ഞപ്പോള്‍ സഹിച്ചില്ല. അമ്മക്കവളെ സം‌രക്ഷിക്കാനാവാത്തതിനാല്‍ മുത്തശ്ശന്മാരൊപ്പമാണു വളരുന്നത്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അമ്മ മരണപ്പെട്ട സുചിത്ര വളരുന്നത് അവളുടെ അമ്മായിയോടൊപ്പമാണു. മും‌മ്പെയിലേക്ക് പോകാന്‍ അവളെ അവര്‍ നിര്‍ബന്ധിക്കുന്നു. അവളുടെ കൂടെയുള്ളവരെല്ലാം ലൈനില്‍ ( അതാണവരുടെ ഭാഷ) ചേര്‍ന്നു കഴിഞ്ഞു. കൂട്ടത്തിലെ മുതിര്‍ന്ന അവളുടെ മുഖത്ത് ആ വിഷമം വായിച്ചെടുക്കാനാവുന്നു. ചിരിയില്‍ പോലും ഒരു കോണില്‍ സങ്കടം. സുചിത്ര എടുത്ത ചിത്രങ്ങള്‍ മനോഹരങ്ങളാണു. അവളുടെ ഭാവിയെ പോലെ അല്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കല്‍ക്കത്തയിലെ ഈ തെരുവിലുള്ളത് കുടുമ്പങ്ങളാണു. മിക്ക സ്ത്രീകള്‍ക്കും ഭര്‍‌ത്താക്കന്മാരുണ്ട്. ജോലി ഭാരം ഭാര്യക്കാണെന്നു മാത്രം. ഭര്‍‌ത്താവിന്റെ കള്ളിനു കാശ് ഭാര്യയില്‍ നിന്നാകും.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കുട്ടികള്‍ അവരുടെ ഭാവിയെ കുറിച്ച് അവര്‍ ആശങ്കാലുക്കളാണു. ലൈനില്‍ ഇറങ്ങേണ്ടി വരും എന്നത് അവരെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഓരോരുത്തരുടെയും കുടുമ്പങ്ങളിലേക്കെത്തി നോക്കുന്ന ക്യാമറ നമുക്കു സൂക്ഷ്മമായി കാര്യങ്ങള്‍ വ്യക്തമാക്കി തരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു ഡോക്യുമെന്ററിയുടെ സാധാരണ ഫ്രെയ്മുകളില്‍ നിന്നു ഇതിനെ മാറ്റി നിര്‍ത്തുന്നത് കുട്ടികളാണു. ജീവിതത്തിലെ തീക്ഷ്ണമായ വഴികളിലൂടെ സഞ്ചരിച്ചതിനാലാകാം ക്യാമറയുമായി കുട്ടികള്‍ പെട്ടെന്നിഴകി ചേരുന്നത്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മാനസികമായി കുട്ടികളുമായി അടുത്ത സാന അവരുടെ ഭാവിക്കു വേണ്ട ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളെ പുറം ലോകത്തിലേക്ക് കൊണ്ട് പോയി മൃഗശാലയും കടലുമെല്ലാം കാണിക്കുന്നു. അവരുടെ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ച് അലപം കാശുണ്ടാക്കുന്നു. പിന്നീട് &amp;nbsp;അവര്‍ കുട്ടികളെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മിക്ക സ്കൂളുകള്‍ക്കും വേശ്യാലയങ്ങളിലെ കുട്ടികളെ എടുക്കാനാവുന്നില്ല. മാത്രമല്ല കുട്ടികള്‍ക്കും സ്വതന്ത്രമായ ചുറ്റുപാടുകളില്‍ നിന്നു മെരുങ്ങാന്‍ പ്രയാസമുണ്ട്. അമ്മമാരെ കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശ്രമകരം തന്നെയാണു. സുചിത്ര പിന്നെയും എന്റെ മനസ്സിനെ നോവിക്കുന്നു. അവളൂടെ ആന്റിക്ക് അവളുടെ ഭാവിയില്‍ താത്പര്യമില്ലല്ലോ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഡോക്യുമെന്ററി മുഴുവന്‍ പകര്‍ത്തിയെഴുതുകയല്ല എന്റെ താത്പര്യം. മറിച്ച് സാധാരണ കുട്ടികളേക്കാള്‍ വേഗത്തിലാണു ഈ കുട്ടികള്‍ കാര്യങ്ങള്‍ സ്വായത്തമാക്കുന്നത് എന്നത് അത്ഭുതം തോന്നിച്ച കാര്യമാണു. അതിലെ അവ്ജിത് എന്ന കുട്ടിയെ ആംസ്റ്റെര്‍ഡാമിലെ ഒരു ഫോട്ടോഗ്രാഫി കോണ്‍ഫരന്‍സിനു വരെ എത്തിക്കാന്‍ അവര്‍ക്കാവുന്നു. ചില കുട്ടികളെ സബേരയില്‍ ചേര്‍ത്തുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവസാനം കുട്ടികള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്ന ഒരന്വേഷണത്തോടെ ഡോക്യുമെന്ററി അവസാനിക്കുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ലക്ഷക്കണക്കിനു കുട്ടികളിലെ വിരലിലെണ്ണാവുന്നവരെ രക്ഷപ്പെടുത്തിയതിനാല്‍ മാത്രമാകുന്നില്ല. കുടുമ്പമെന്ന ചട്ടക്കൂടുകലില്‍ ഈ കുട്ടിക്കള്‍ക്ക് അല്പമെങ്കിലും പരിഗനനയുണ്ട്. ഇതുമില്ലാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ടാകാം. തങ്ങള്‍ക്കൊരു പങ്കുമില്ലാത്ത ജന്മം ദുരന്തം പേറാന്‍ വിധിക്കപ്പെട്ട ലക്ഷങ്ങള്‍. അവരെ കുഞ്ഞുങ്ങളായി മാത്രം കാണുക. നമുക്കെന്തു ചെയ്യാനാകും. ജാതിയുടെ ഉത്ഭവം തൊഴിലായിരുന്നുവെങ്കില്‍ ഒരു പുതിയ ജാതിയായി ഇവരെ പരിഗണിക്കണമോ? അല്ല പുതിയ വേശ്യകളും കൂട്ടിക്കൊടുപ്പുമാരുമായി സാമൂഹിക സേവനം ചെയ്യിക്കണമോ? ബാര്‍ബര്‍മാരില്‍ നിന്നും ചെത്തുകാരില്‍ നിന്നും ഡോക്റ്ററും എഞ്ചിനീയര്‍മാരും വരുന്നത് പോലെ വേശ്യകളില്‍ നിന്നും പുതിയ ഉദയം വേണം. വേശ്യാലയങ്ങളിലും വെളിച്ചമെത്തണം. സാംസ്കാരിക-രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ ഈ കുട്ടികളെ ഉള്‍കൊള്ളേണ്ടതുണ്ട്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;യൂട്യൂബ് ലിങ്ക്-&lt;br /&gt;&lt;br /&gt;&lt;a href="http://www.youtube.com/user/SuffragettesDigIt#p/c/EE7045F7B2CBF736/0/B5dyXxUS7Nk"&gt;ഒന്നാം ഭാഗം-&amp;nbsp;&lt;/a&gt;&lt;br /&gt;&lt;a href="http://www.youtube.com/user/SuffragettesDigIt#p/c/EE7045F7B2CBF736/1/ZZoS0OiulX0"&gt;രണ്ടാം ഭാഗം-&amp;nbsp;&lt;/a&gt;&lt;br /&gt;&lt;a href="http://www.youtube.com/user/SuffragettesDigIt#p/c/EE7045F7B2CBF736/2/hui6AtkOntM"&gt;മൂന്നാം ഭാഗം-&lt;/a&gt;&lt;br /&gt;&lt;a href="http://www.youtube.com/user/SuffragettesDigIt#p/c/EE7045F7B2CBF736/3/mOvOvGDFlbM"&gt;നാലാം ഭാഗം&lt;/a&gt;&lt;br /&gt;&lt;a href="http://www.youtube.com/user/SuffragettesDigIt#p/c/EE7045F7B2CBF736/4/VsvmDle85yY"&gt;അഞ്ചാം ഭാഗം-&amp;nbsp;&lt;/a&gt;&lt;br /&gt;&lt;a href="http://www.youtube.com/user/SuffragettesDigIt#p/c/EE7045F7B2CBF736/5/pxm-QriGZwI"&gt;ആറാം ഭാഗം-&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-4511953294249000222?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/4511953294249000222/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2011/01/blog-post.html#comment-form' title='16 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4511953294249000222'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4511953294249000222'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2011/01/blog-post.html' title='വേശ്യാലയങ്ങളില്‍ പിറന്നവര്‍'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-7539885213685039583</id><published>2010-11-29T20:00:00.000+04:00</published><updated>2010-11-29T20:00:29.209+04:00</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='മാല്‍ക്കം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മാല്‍ക്കം-X  Vs ഡെന്‍സല്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_0Rq9KoSSHkg/TPOhrzfIPII/AAAAAAAABRY/S7QhmwzahA8/s1600/malcm+original.gif" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/_0Rq9KoSSHkg/TPOhrzfIPII/AAAAAAAABRY/S7QhmwzahA8/s320/malcm+original.gif" width="253" /&gt;&lt;/a&gt;&lt;a href="http://2.bp.blogspot.com/_0Rq9KoSSHkg/TPOhjkZnO_I/AAAAAAAABRU/PK-tsQ8hWcI/s1600/malcon+denson.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="266" src="http://2.bp.blogspot.com/_0Rq9KoSSHkg/TPOhjkZnO_I/AAAAAAAABRU/PK-tsQ8hWcI/s320/malcon+denson.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;lt;ഇടതു വശം- ശരിയായ മാല്‍ക്കം- ^മുകളില്‍ ഡെന്‍സല്‍ മാല്‍ക്കമായി&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഡെന്‍സെല്‍ വഷിങ്ട്ടണ്ണിന്റെ ദെ ഗ്രേറ്റ് ഡിബേറ്റര്‍ രണ്ടാമൊന്നുകൂടി കണ്ടു, അപ്പോഴാണു വിക്കിയില്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടാമെന്നു കരുതിയത്. അത്ഭുതത്തോടെയാണു മാല്‍ക്കം എക്സ് ആയി ഡെല്‍സന്‍ അഭിനയിച്ചിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയത്. ഒരു നാലു കൊല്ലം മുമ്പാണു &amp;nbsp;ഞാന്‍ &amp;nbsp;അലെക്സ് ഹാലി എഡിറ്റ് ചെയ്ത മാല്‍ക്കം എക്സിനെ കുറിച്ചുള്ള ജീവചരിത്രത്തിന്റെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാളം പരിഭാഷ വായിച്ചിട്ടുള്ളത്. മാല്‍ക്കം എക്സും ഡെന്‍സനും. പിന്നെ ചിത്രം കാണാതിരിക്കാന്‍ എന്തുണ്ട് ന്യായം. ടോറന്റിനു നന്ദി. നല്ല സിനിമകള്‍ ഇപ്പോള്‍ നമുക്ക് കയ്യെത്തും ദൂരത്താണു. അതിനേക്കാള്‍ നല്ല പ്രയോഗം വിരലെത്തും ദൂരത്തെന്നായിരിക്കും. ഡെന്‍സല്‍ എങ്ങിനെ മാല്‍ക്കത്തെ ഉള്‍കൊള്ളുന്നു എന്നത് എന്നെ ആകാംക്ഷാഭരിതനാക്കി.&lt;br /&gt;&lt;br /&gt;മാല്‍കം എക്സിന്റെ ജീവചരിത്രം ഒരു വ്യക്തിയുടെ കഥയുടെ വായനയല്ല നമുക്കു സമ്മാനിക്കുക. അമേരിക്കയിലെ നീഗ്രോ സമൂഹത്തിന്റെ 1940 കളില്‍ നിന്നു അറൂപതുകളിലേക്കുള്ള സമൂഹികാവസ്ഥകളെ കുറിച്ചുള്ള &amp;nbsp;ഒരു ജാലകം കൂടി തുറന്നു തരുന്നു. ജീവചരിത്ര വായനകളില്‍ ഒരു വ്യക്തിയെ മാത്രമല്ല നാം പഠിക്കുന്നത്. മാല്‍ക്കം എക്സെന്ന ആഫ്രോ-അമേരിക്കാരന്റെ ജീവചരിത്രത്തില്‍ &amp;nbsp;ഏതൊരാഫ്രിക്കക്കാരനും നേരിടുന്ന- നേരിട്ട ജീവിതാവസ്ഥകളെ കുറിച്ച് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് പഠിക്കാനേറെയുണ്ട്. സത്യത്തില്‍ ഇന്നും കറുത്ത അമേരിക്കക്കാരന്‍ മാനസികമായി ഈ അടിമത്വത്തില്‍ നിന്നും മോചിതനായിട്ടില്ല എന്നതാണു സത്യം.&lt;br /&gt;&lt;br /&gt;മാല്‍ക്കം ജനിക്കുന്നത് നീഗ്രോ കുടുമ്പങ്ങളിലെ തരക്കേടില്ലാത്ത ഒരന്തരീക്ഷത്തിലാണു. അച്ചന്‍ ഏള്‍ ലിറ്റില്‍ &amp;nbsp;ക്രൈസ്തവ സുവിശേഷകനും നീഗ്രോ സമൂഹത്തില്‍ മനുഷ്യാവകാശ പ്രാര്‍ത്തകനുമായതിനാല്‍ തന്റെ മക്കള്‍ക്ക് വിദ്യഭ്യാസവും നല്ല സാമൂഹിക ബോധവും നല്‍കിയിരുന്നു. പക്ഷെ കാര്യങ്ങല്‍ തകിടം മറിയുന്നത് നമുക്ക് വിധിയിലേക്ക് ചേര്‍ത്തേണ്ടി വരും. ക്ലാന്‍സ്മെന്‍ എന്നറിയപ്പെട്ടിരുന്ന വെള്ള ക്രൈസ്തവ തീവൃ-വംശീയര്‍ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവൃത്തനങ്ങളാല്‍ അതൃപ്തരാവുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. അപ്പോള്‍ മാല്‍ക്കം ഗര്‍ഭാവസ്ഥയിലായിരുന്നു, ഇത് കുടുമ്പത്തെ ഒമാഹയില്‍ നിന്നും ലാന്‍സിങ്ങിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ തന്റെ ആറാമത്തെ വയസ്സില്‍ മാല്‍ക്കത്തിന്റെ പിതാവ് വെള്ളക്കാരാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ പോലീസാകട്ടെ അതൊരു ആത്മഹത്യയായി കേസ് എഴുതി തള്ളി. ഇത് അദ്ദേഹത്തിന്റെ ഇന്‍ഷൂറന്‍സ് കുടുമ്പത്തിനു നഷ്ടപ്പെടാന്‍ കാരണമാക്കി. തന്റെ പിതാവിന്റെ ദാരുണമായ കൊലപാതക്കതിനു ശേഷം മാല്‍ക്കത്തിന്റെ കുടുമ്പം ശിഥിലമാകുകയായിരുന്നു.. &amp;nbsp;ബുദ്ധിഭ്രമം ബാധിച്ച അമ്മയില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഭയം നല്‍കിയത് വെള്ളക്കാരുടെ വീടുകളില്‍ &lt;a href="http://en.wikipedia.org/wiki/Foster_care"&gt;(foster homes)&lt;/a&gt; സം‌രക്ഷണം &amp;nbsp;നല്‍കിയാണു. മാല്‍ക്കത്തിന്റെ ഭാഷയില്‍ അവരില്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടു മാല്‍ക്കം വളര്‍ന്നു. ജൂനിയര്‍ സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിയെങ്കിലും ഒരു അഭിഭാഷകണമെന്ന തന്റെ ആഗ്രഹത്തോട് നീഗ്രോകള്‍ക്ക് അത്ര വലിയ ആശകളൊന്നും പാടില്ലെന്ന അദ്ധ്യാപകന്റെ മറുപടി &amp;nbsp;വംശീയ ബോധം ഉണ്ടാക്കി.&lt;br /&gt;&lt;br /&gt;നിരവധി "വെള്ള-സം‌രക്ഷണ" കാലങ്ങളില്‍ നിന്നും "മോചിതനായി" മാല്‍ക്കം തന്റെ അര്‍ദ്ധസഹോദരിയുടെ അരികിലേക്ക് ബോസ്റ്റണിലേക്ക് ചേക്കേറി. പല ചെറിയ ജോലികലിലും ഏര്‍പ്പെട്ടെതിനു ശേഷം ന്യൂയോര്‍ക്കിലേക്ക് മാല്‍ക്കം തിരിക്കുന്നു.&lt;br /&gt;&lt;br /&gt;അവിടെ വച്ച് മാല്‍ക്കത്തിന്റെ ജീവിതം ഏതൊരു ആഫ്രിക്കന്‍ യുവാവിനെ പ്പോലെയും വര്‍ണ്ണ ശബളമാകുകയാണു. നിശാക്ലബ്ബുകള്‍, ലഹരി, നൃത്തം, വേശ്യാഗമനം. പണത്തിനു വേണ്ടി മാല്‍ക്കം മയക്കുമരുന്നിലേക്ക് തിരിയുന്നു. &amp;nbsp;ഒരു മോഷണകുറ്റത്തിനു പിടിക്കുന്നത് വരെയുള്ള ജീവചരിത്രം ഏതൊരു ആക്‌ഷന്‍ സിനിമയേയും കിടപിടിക്കുന്ന സംഭവ ബഹുലമാണു. ഇതൊരു മാല്‍ക്കത്തിന്റെ മാത്രം കഥയായിരുന്നില്ല. ഏതൊരു നീഗ്രോ യുവാവിനും &amp;nbsp;ഇങ്ങിനെയൊക്കെയുള്ള ജീവിതമായിരുന്നു പറയാനുണ്ടായിരുന്നത്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു &amp;nbsp;വെള്ളക്കാരന്റെ വീട്ടുജോലികളില്‍ അഭയം തേടുക.&lt;br /&gt;&lt;br /&gt;ഒരു വാക്കു തര്‍ക്കത്തെ തുടര്‍ന്ന് &amp;nbsp;മയക്കുമരുന്നു വില്പന സംഘത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ട &amp;nbsp;മാല്‍ക്കം പിന്നീട് എത്തിചേരുന്നത് മോഷണത്തിലാണു. സഹായിയായി കറുത്ത ആണുങ്ങളെ ഇഷ്ടപ്പെട്ടു കൂടെ കൂടിയ വിവാഹിതയായ കാമുകിയും അവളുടെ അനിയത്തിയും കാമുകനായ കൂട്ടുകാരനും. അവര്‍ &amp;nbsp;കൂട്ടുചേര്‍ന്ന് നടത്തുന്ന മോഷണം പോലീസ് പിടിയിലാകുന്നത് വരെ തുടരുന്നു.&lt;br /&gt;&lt;br /&gt;ജയിലില്‍ വച്ച് മാല്‍ക്കം ബെംബി എന്ന സുഹൃത്തിനെ കണ്ടെത്തുന്നു. അഭിമാനിയായി ജീവിക്കാനുള്ള ആദ്യത്തെ ഉപദേശം ലഭിക്കുന്നത് ബെംബിയില്‍ നിന്നാണ്. സിനിമയില്‍ നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് ആദ്യം അറിയുന്നത് ബെംബിയില്‍ നിന്നാണു, എന്നാല്‍ ജീവചരിത്രം പറയുന്നത് കൂടുതല്‍ വായിക്കാനുള്ള പ്രചോതനം നല്‍കുകയാണ് അയാള്‍ ചെയ്തെതെന്നാണു. തന്റെ സഹോദരന്‍ റെഗ്ഗിനാള്‍ഡില്‍ നിന്നാണു നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് മാല്‍ക്കം അറിയുന്നത്.&lt;br /&gt;&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Nation_of_Islam"&gt;നാഷന്‍ ഓഫ് ഇസ്ലാം&amp;nbsp;&lt;/a&gt;&lt;br /&gt;&lt;br /&gt;പേര്‍ കേട്ട് അതൊരു ഇസ്ലാമിക സംഘമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇസ്ലാമിലെ പല ആചാരങ്ങളും ഉപചാരങ്ങളും ഉപയോഗിക്കുന്നതിലപ്പുറം നാഷന്‍ ഓഫ് ഇസ്ലാം ഇസ്ലാമുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. &amp;nbsp; &lt;a href="http://en.wikipedia.org/wiki/Wallace_Fard_Muhammad"&gt;Wallace Fard Muhammad&lt;/a&gt; എന്ന എന്ന മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിരൂപമായി ഭൂമിയില്‍ അവതരിച്ചു എന്നിടത്തു തുടങ്ങുന്നു ഈ വ്യത്യാസം. എലാജ് മുഹമ്മെദ് എന്ന പ്രവാചകനെ അല്ലാഹു തിരഞ്ഞെടുത്തു എന്നത് കൂടിയാകുമ്പോള്‍ ഈ ചിത്രം കൂടുതല്‍ വ്യക്തമാകും. 1930 ലാണു ഈ മത സംഘടന രൂപമെടുക്കുന്നത്. ഫാര്‍ഡിനെ കുറിച്ച് വ്യക്തമായ ഒരു രൂപവും ആര്‍ക്കും നല്‍കാനാവുന്നില്ല, അഫ്ഘാനിലാണു ജനിച്ചതെന്നും അതല്ല ന്യൂസിലന്റുകാരനെന്നും അഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ ശിഷ്യനും പിന്‍‌ഗാമിയുമായ എലിജാ മുഹമ്മെദ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് മക്കയില്‍ നിന്നും അല്ലാഹു ദൈവത്തെയും പിശാചിനേയും മനസ്സിലാക്കാന്‍ മനുഷ്യനായി അവതരിക്കപ്പെട്ടവന്‍ എന്ന രീതിയിലാണു. &lt;br /&gt;&lt;br /&gt;ഫാര്‍ഡിന്റെ തിരോധാനവും നിഗൂഡമാണു. &amp;nbsp;1934-ല്‍ ചികാഗോവില്‍ വച്ച് ഫാര്‍ഡിനെ കാണാതാവുകയാണുണ്ടായത്. ഫാര്‍ഡിനെ അല്ലാഹു എന്നു വിശേഷിപ്പിച്ച എലാജ് അല്ലാഹു നിയോഗിച്ച പ്രവാചകന്‍ എന്ന സ്ഥാനമേറ്റെടുത്തു.&lt;br /&gt;&lt;br /&gt;മുസ്ലിങ്ങളെ പോലെ അസ്സലാമു അലൈക്കും എന്ന അഭിവാദനവും മദ്യം മയക്കുമരുന്ന്, വ്യഭിചാരം, പന്നിയിറച്ചി തുടങ്ങിയവയുടെ നിഷേധവും ബ്ലാക്ക്മുസ്ലിങ്ങള്‍ ( നാഷന്‍ ഓഫ് മുസ്ലിം അംഗങ്ങള്‍ അറിയപ്പെടുന്നത് ഈ പേരിലാണു) പാലിച്ചു പോന്നു. അതിലേറെയെല്ലാം നാഷന്‍ ഓഫ് മുസ്ലിംസ് ഒരു തീവൃ കറുത്ത വര്‍ഗ്ഗ സംഘടനയഅയിരുന്നു. ദൈവത്തിന്റെ നിറം കറുപ്പാണെന്നും ആദ്യമനുഷ്യന്‍ കറുപ്പായിരുന്നെന്നും വെളുത്തവര്‍ പിശാചിന്റെ സന്തതികളാണെന്നും പ്രചരിപ്പിച്ച അവര്‍ ഒരു കറുത്തവര്‍ഗ്ഗ വശീയതയുടെ വാക്താക്കളായിരുന്നു. വെള്ളക്കാരെ വെറുക്കുക എന്നതായിരുന്നു അടിസ്ഥാനം.&lt;br /&gt;ഖുര്‍‌ആനും ബൈബിളും അല്ലാഹുവില്‍ നിന്നാണെന്നും ഹീബ്രുവായ യേശുവിനെ വെള്ളക്കാരന്‍ വെളുപ്പിച്ചതാണെന്നും യഥാര്‍ത്ഥ യേശു കറുത്തവനാണെന്നും അത് ദൈവം കറുത്തവനാണെന്നതിന് തെളിവാണെന്നും നാഷന്‍ സമര്‍ത്ഥിച്ചു.&lt;br /&gt;&lt;br /&gt;നാഷന്‍ ഓഫ് ഇസ്ലാമിന്റെ വിജയം അത് ആദ്യമായി കറുത്ത അമേരിക്കരില്‍ അഭിമാനബോധം വളര്‍ത്തി എന്നതാണു. മറ്റെല്ലാ സമകാലിക സംഘവും വെളുത്തവരോടൊപ്പം എന്ന സ്വപ്നം പോലും അപ്രായോഗീകകമെന്നു കരുതിയിരുന്ന സമയത്താണു വെളുത്തവരേക്കാള്‍ ഉന്നതരാണ് തങ്ങളെന്ന വാദവുമായി വരുന്നത്. മാത്രമല്ല അത് സംഘാഗങ്ങളുടെ വ്യക്തി-സാമൂഹിക ജീവിതങ്ങളെ ചിട്ടപ്പെടുത്തുന്ന നിയമങ്ങളെയും ഉള്‍കൊള്ളുന്നതായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് അവര്‍ ആഫ്രിക്കന്‍ സമൂഹത്തില്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു എന്നായിരുന്നു. അടിമ വ്യാപാര കാലങ്ങളില്‍ ആഫ്രിക്കയിലെ രാജ വശജര്‍ പോലും അമേരിക്കന്‍ അടിമവ്യാപാര വിപണിയിലെ ചരക്കുകളായിരുന്നു. മിക്ക അടിമകളുടെയും ആദ്യകാല മതം ഇസ്ലാം ആയിരുന്നു. ഒരു പക്ഷെ ഇതെല്ലാം കൂടിയായിരിക്കാം നാഷന്‍ ഓഫ് ഇസ്ലാമിന്റെ അടിത്തറ.&lt;br /&gt;&lt;br /&gt;&lt;br /&gt;ജയിലില്‍ വച്ച് മാല്‍ക്കം എലാജ് മുഹമ്മദിനു കത്തെഴുതുകയും അയാളുമായി ബന്ധപ്പെടുകയും ചെയ്യുന്നു. എലാജിന് മാല്‍ക്കത്തില്‍ താത്പര്യം തോന്നി. പരോളില്‍ നേരിട്ട് ബന്ധപ്പെടാന്‍ അദ്ദേഹം മാല്‍ക്കത്തോട് ആവശ്യപ്പെട്ടു. പരോളിലിറങ്ങിയ മാല്‍ക്കം ചിക്കാഗോയില്‍ പോയി എലാജ് മുഹമ്മെദ് എന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രവാചകനെ കാണുകയും സംഘത്തില്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.&lt;br /&gt;നക്ഷത്രങ്ങള്‍ താഴോട്ടിറങ്ങിയത് പെട്ടെന്നാണു. പിന്നീട് മാല്‍ക്കത്തെ &amp;nbsp;നാം കാണുന്നത് നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രധാന വാക്താവായാണു. മാല്‍ക്കം വളരുന്നത് വളരെ പെട്ടെന്നാണു. അതിന്നിടയില്‍ നടന്ന ചില സമൂഹിക &amp;nbsp;ഇടപെടലുകള്‍ മാല്‍ക്കത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ ഹീറോ ആയി &amp;nbsp;പെട്ടെന്നുയര്‍ത്തി. മാല്‍ക്കത്തോടൊപ്പം നാഷന്‍ ഓഫ് ഇസ്ലാമും വളര്‍ന്നു.&lt;br /&gt;&lt;br /&gt;അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ യജമാനന്മാരൂടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെയെല്ലാം രണ്ടാംനാമം തങ്ങളുടെ അടിമ കാല ഘട്ടത്തിലെ തങ്ങളുടെ യജമാനന്മാരുടെ &amp;nbsp;പേരിന്റെതായിരുന്നു. സംഘം ആ പേരുപേക്ഷിച്ചു. മാല്‍ക്കം ലിറ്റ്ല്‍ എന്നതിന്നു പകരം മാല്‍ക്കം എക്സ് എന്ന പേര്‍ സ്വീകരിച്ചു. നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേരുന്ന എല്ലാവരും ഇങ്ങിനെ എക്സ് എന്ന രണ്ടാം പേരിലാണു വിളിക്കപ്പെട്ടിരുന്നത്.&lt;br /&gt;&lt;br /&gt;ഒരു ചെറിയ സംഘമെന്നതില്‍ നിന്നും നാഷന്‍ ഓഫ് ഇസ്ലാം മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വലിയ ഒരു ശക്തിയായി വളര്‍ന്നു കൊണ്ടിരുന്നു. മാല്‍ക്കത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍, അകാരഭംഗി, സ്പഷ്ഠമായ ശബ്ദം, ഉരുളക്കുപ്പേരിയുള്ള മറുപടികള്‍ എല്ലാം അദ്ദേഹത്തെ മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവനാക്കി. പക്ഷെ, മാല്‍ക്കത്തിന്റെ വളര്‍ച്ച അസഹിഷ്ണുത സൃഷ്ടിച്ചത് കൂടെയുള്ളവര്‍ക്കായിരുന്നു. എലാജ് മുഹമ്മെദില്‍ അവര്‍ മാല്‍ക്കത്തെ കുറിച്ച് ഉപജാപ കഥകള്‍ നല്‍കി.&lt;br /&gt;&lt;br /&gt;അതിന്നിടയില്‍ കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മാല്‍ക്കം നല്‍കിയ പ്രതികരണം ഇന്നലെകളില്‍ ചെയ്ത വെള്ളക്കരന്റെ തെറ്റിന്റെ പരിണതി എന്നായിരുന്നു (chickens coming home to roost)( മലയാളത്തിലെ വിതച്ചത് കൊയ്യും എന്നത് പോലെ). ഈ &amp;nbsp;പ്രസ്ഥാവന &amp;nbsp;എരിവും പുളിയും ചേര്‍ത്ത് മാധ്യമങ്ങള്‍ വിളമ്പി. ഇത് നാഷന്‍ ഓഫ് ഇസ്ലാമുമായി കൂടുതല്‍ ഉള്‍പ്പോരുണ്ടാകാന്‍ കാരണമായി. എലാജ് മാല്‍ക്കത്തോട് നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടു. മാല്‍ക്കം നാഷന്‍ ഓഫ് ഇസ്ലാമുമായുള്ള ബന്ധം വേര്‍പ്പെടുത്തി.&lt;br /&gt;&lt;br /&gt;ഇലാജുമായുള്ള ബന്ധ വേര്‍പ്പെടുത്താന്‍ മാല്‍ക്കത്തെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണമുണ്ടായിരുന്നു. &amp;nbsp;എലാജിന് തന്റെ യുവതികളായ സെക്രട്ടറിമാരുമായുണ്ടായിരുന്ന അവിഹിത ബന്ധമായിരുന്നു ഇത്. ആദ്യം ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു ആരോപണം എന്ന രീതിയില്‍ അവഗണിക്കുകയാണു മാല്‍ക്കം ചെയ്തത്. എന്നാല്‍ പിന്നീട് സം‌ഗതി സത്യമാണെന്ന് മാല്‍ക്കത്തിനു മനസ്സിലായി. വ്യഭിചാരമാകട്ടെ നാഷന്‍ ഓഫ് ഇസ്ലാമിന്ന്റെ അദ്ധ്യാപനങ്ങള്‍ക്ക് എതിരും. എന്നാല്‍ എലാജ് ബൈബിളിലെ പ്രവാചകരുടെ കഥകള്‍ ഉദാഹരിച്ച് തന്റെ ചെയ്തികളെ ന്യായീകരിക്കാനാണു ശ്രമിച്ചത്. ഇത് മാല്‍ക്കത്തെ നിരാശനാക്കി. താന്‍ ചെയ്യുന്ന പ്രവൃത്തനങ്ങളില്‍ നൂറു ശതമാനവും കൂറ് പുലര്‍ത്തുന്നയാളായിരുന്നു മാല്‍ക്കം. നാഷന്‍ ഓഫ് ഇസ്ലാം വിട്ട മാല്‍ക്കം മറ്റൊരു സംഘടനയുണ്ടാക്കി.&lt;br /&gt;&lt;br /&gt;മാല്‍ക്കം തന്നെ നീഗ്രോ എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടില്ല, മറിച്ച് ആഫ്രോ-അമേരിക്കന്‍ എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു. മാല്‍ക്കത്തിന്റെ മറ്റു സംഘടനകളോടുള്ള സമീപനങ്ങളിലും മാറ്റം വന്നു. സഹകരണത്തിന്റെ ഭാഷ ആദ്യമായി മാല്‍ക്കത്തില്‍ നിന്നും വന്നു. വിശാലമായ തലത്തില്‍ കറുത്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ആവശ്യം മാല്‍ക്കം ചിന്തിച്ചു തുടങ്ങി. പിന്നീട് ശരിയായ ഇസ്ലാം എന്താണെന്ന് അറിഞ്ഞപ്പോള്‍ മാല്‍ക്കം ഇസ്ലാമിനെ കുറിച്ചറിയാന്‍ താത്പര്യപ്പെട്ടു.&lt;br /&gt;&lt;br /&gt;മാല്‍ക്കം ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിന്നിടയില്‍ മാല്‍ക്കം പല മുസ്ലിം നേതാക്കളുമായും ബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍ മുസ്ലിം ആയ&lt;br /&gt;മാല്‍ക്കം തന്റെ ഹജ്ജ് നിര്‍‌വഹിക്കാന്‍ മക്കയിലെത്തി. മക്കയിലെ ജീവിതം വെള്ളക്കാരോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തി. മക്കയില്‍ മാല്‍ക്കം ഔദ്യോഗിക അഥിതിയായി. വെള്ളക്കാരും കറുത്തവരും മംഗോളിയരും ഇന്ത്യക്കാരുമെല്ലാം ഒരേ പാത്രത്തില്‍ നിന്നു ഭക്ഷിക്കുന്നതും ഒരേ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും ഒരുമിച്ചുറങ്ങുന്നതും മാല്‍ക്കം ആദ്യമായി അനുഭവിച്ചു. ഇത് താന്‍ നിരന്തരം കൊണ്ടു നടന്നിരുന്ന വംശീയതയുടെ ശരിയായ പരിഹാരമായി മാല്‍ക്കത്തിന് അനുഭവപ്പെട്ടു. ഇന്നലെവരെയുണ്ടായതില്‍ നിന്നു വ്യത്യസ്ഥനായ ഒരാളായാണു പിന്നീട് മാല്‍ക്കം പുറത്തു വരുന്നത്. താന്‍ തേടിയ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ പരിഹാരം വെറുപ്പല്ല, സമന്വയമാണെന്ന സത്യം മാല്‍ക്കം തിരിച്ചറിയുന്നു. വെളുത്തവരിലും നല്ല മനുഷ്യരുണ്ടെന്ന യാഥാര്‍ത്ഥ്യം &amp;nbsp;അദ്ദേഹത്തിനു ലോകത്തോട് വിളിച്ചു പറയേണ്ടതുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മാല്‍കം എക്സ് അതായിരുന്നു. താന്‍ വിശ്വസിക്കുന്നതില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന വ്യക്തിത്വം. തനിക്കു ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ ആരേയും ഭയപ്പെടാത്തവന്‍. &amp;nbsp;മാല്‍ക്കം എക്സ് കറുപ്പ് വംശീയത് സ്വീകരിച്ചത് കേവലം ഒരു വെറുപ്പിന്റെ സൃഷ്ടിആയിട്ടായിരുന്നില്ല. എലിജാ മുഹമ്മദിന്റെ അദ്ധ്യാപനങ്ങള്‍ നൂറുശതമാനവും ശരി എന്ന ധാരണയിലായിരുന്നു. അറുപതുകളിലെ അമേരിക്കന്‍ സമൂഹത്തില്‍ അങ്ങിനെ വിശ്വസിക്കാതിരിക്കാന്‍ കാരണവുമില്ലായിരുന്നു. 1964 ലെ സിവില്‍ റൈറ്റ് നിയമം വംശീയ വിവേചനങ്ങളെ എതിര്‍ത്തുവെങ്കിലും അത് പ്രായോഗികമാകുവാന്‍ പിന്നെയും കാലങ്ങള്‍ കുറേ വേണ്ടിവന്നു.&lt;br /&gt;&lt;br /&gt;കറുത്തവര്‍ഗ്ഗക്കാരോടുള്ള അനുഭാവം നില നിര്‍ത്തി തന്നെ വംശീയ വിവേചനത്തിനുള്ള പരിഹാരം മറ്റൊരു വംശീയതയല്ല എന്നും ശരിയായ ഇസ്ലാമിക അദ്ധ്യാപനമാണു വംശീയതയുടെ വേരറുക്കുകയുള്ളൂ എന്നും മാല്‍ക്കം പിന്നീട് പ്രചരിപ്പിക്കുവാന്‍ തുടങ്ങി. കറുത്ത ജനതക്കു വേണ്ടി പോരാടുമ്പോള്‍ തന്നെ വെളുത്തവരോടുള്ള വെറുപ്പ് മാല്‍ക്കം ഉപേക്ഷിച്ചു. പക്ഷെ അപ്പോഴേക്കും മാല്‍ക്കത്തിനു പഴയ സംഘത്തില്‍ നിന്നുള്ള ഭീഷണി രൂക്ഷമായി. വെള്ളപ്പോലീസാകട്ടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കണക്കുകൂട്ടലിലുമായിരുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയതിന്നു ശേഷം ഇസ്ലാമിക പ്രചരണവുമായി മുന്നോട്ട് പോയി.&lt;br /&gt;&lt;br /&gt;സംഭവിക്കാനുള്ളത് സംഭവിച്ചേ മതിയാവൂ. മന്‍‌ഹാട്ടനിലെ ഒരു ഓഡിറ്റോറിയ്ത്തില്‍ മാല്‍ക്കത്തിനു പ്രസംഗമുണ്ടായിരുന്നു. നാനൂറോളം പേര്‍ സന്നിഹിതരായിരുന്ന സദസ്സിനെ നോക്കി മാല്‍ക്കം പ്രസം‌ഗമാരംഭിച്ചു. പെട്ടെന്നായിരുന്നു സദസ്സില്‍ കശപിശ ഉയര്‍ന്നത്. അതിന്നിടയില്‍ മൂന്നു പേര്‍ മുന്നോട്ട് വന്ന് മാല്‍ക്കത്തിനു നേരെ വെടിവച്ചു. ജനം ചിതറി ഓടി. ഒരാള്‍ മാത്രം മാല്‍ക്കത്തെ പതിനാറു തവണ വെടിവച്ചു എന്നാണു റിപ്പോര്‍ട്ട്. ഒരു ചരിത്രത്തിന്റെ അന്ത്യം.&lt;br /&gt;&lt;br /&gt;മാല്‍ക്കം കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ഒരു സം‌രക്ഷണവും പോലീസ് നല്‍കിയില്ല. മാത്രമല്ല, മാല്‍ക്കത്തിന്റെ കൊലപാതകത്തില്‍ പരോക്ഷമായ &amp;nbsp;സഹായവും അധികാരികള്‍ കൊലപാതകികള്‍ക്ക് നല്‍കിയിരുന്നു.&lt;br /&gt;&lt;br /&gt;മാല്‍ക്കത്തിന്റെ ചില പ്രസം‌ഗങ്ങള്‍ ഇന്നും യൂറ്റ്യൂബിലുണ്ട്. സിനിമ കാണുന്നതിന്നെത്രയോ മുമ്പേ ഞാനത് കണ്ടിരുന്നു. ഇപ്പോള്‍ ഡെന്‍സന്‍ മാല്‍ക്കമായി പുനര്‍ജനിക്കുമ്പോള്‍ അഭിനയ കലയുടെ അമൂര്‍ത്തമായ സ്വാം‌ശീകരണം എന്നെ വിസ്മയിപ്പിക്കുന്നു. ഗ്രേറ്റ് ഡിബേറ്റിനു ശേഷം മറ്റൊരു ഡിബേറ്റ്. റിയല്‍ ഡിബേറ്റ്. ഡെന്‍സനു മുമ്പില്‍ തൊപ്പിയൂരാതെ വയ്യ തന്നെ.&lt;br /&gt;&lt;br /&gt;ടോറന്റിന്റെ ലിങ്ക് വേണ്ടവര്‍ക്കിതാ- അതിന്നപ്പുറം ഞാനെങ്ങിനെ നിങ്ങളെ സഹായിക്കാനാണു.&lt;br /&gt;&lt;br /&gt;&lt;a href="http://torrentz.com/00c36751c76f43b5446df657d8437ef84cee6b90"&gt;http://torrentz.com/00c36751c76f43b5446df657d8437ef84cee6b90&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-7539885213685039583?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/7539885213685039583/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/11/x-vs.html#comment-form' title='9 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/7539885213685039583'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/7539885213685039583'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/11/x-vs.html' title='മാല്‍ക്കം-X  Vs ഡെന്‍സല്‍'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_0Rq9KoSSHkg/TPOhrzfIPII/AAAAAAAABRY/S7QhmwzahA8/s72-c/malcm+original.gif' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-3113056699929896605</id><published>2010-07-28T11:52:00.000+04:00</published><updated>2010-07-28T11:52:50.383+04:00</updated><category scheme='http://www.blogger.com/atom/ns#' term='കമെന്റ്'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല</title><content type='html'>&lt;div style="text-align: justify;"&gt;ഇരുപത് വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണു. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. പഞ്ചവത്സര പദ്ധതികള്‍ പോലും കാലഹരണപ്പെട്ടിരിക്കുന്നു ഈ ഫാസ്റ്റ്ഫുഡ് കാലത്ത്. അപ്പോള്‍ ഒരു ചെറിയ സംഘടന ഇരുപതു വര്‍ഷത്തെ മുന്‍‌നിര്‍‌ത്തി ഒരു മാസ്റ്റെര്‍പ്ലാന്‍ തയ്യാറാക്കുന്നുവെന്ന വിവരം ആരെങ്കിലും നല്‍കുകയാണെങ്കില്‍ അങ്ങിനെ അവഗണിക്കാവുന്ന ഒരു കാര്യമല്ല. പ്രത്യേകിച്ചും ഉത്തരവാദിത്ത(?)മുള്ള സ്ഥാനത്തുള്ളവര്‍.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര്‍ ഫ്രണ്ടുകാര്‍ രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട &amp;nbsp;മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍.ഡി.എഫ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്വാധീനം കൂടുന്നു എന്നോ അടുത്ത ചില വര്‍ഷങ്ങള്‍ക്കകം അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍ &amp;nbsp;ഭൂരിപക്ഷമാകാന്‍ സാധ്യതയുണ്ടെന്നോ പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അവ അവഗണിക്കാതെ ഭീതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു സാധ്യതയെ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ഇസ്ലാമിനെ രക്ഷിക്കാന്‍ എന്‍ഡിഏഫുണ്ടാകണമെന്നത് ഇസ്ലാമിന്റെ പരാജയമാണു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന &amp;nbsp;ഒരു അബദ്ധം തട്ടിവിടുന്നത്. ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ? അങ്ങിനെയെങ്കില്‍ വിഭജനത്തിനു ശേഷം ഡല്‍ഹിയില്‍ മുസ്ലിങ്ങളുണ്ടാകുമായിരുന്നില്ല. പഴയകാലങ്ങളിലെ പോലെ ഒരു വംശീയ ഉന്മൂലനവും ഇനി സാധ്യമല്ല. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സംഘത്തിനും കെട്ടുറപ്പോടെ നിലനില്‍ക്കാനാവുകയുമില്ല. അങ്ങിനെ നിലനില്‍ക്കാന്‍ ശ്രമിച്ച സംഘങ്ങള്‍ അവര്‍ക്കു തന്നെ നാശമായേ പിന്നീട് ആധുനിക സമൂഹത്തില്‍ കാണപ്പെടുന്നുള്ളൂ. &amp;nbsp;തമിഴ് പുലികളും നാസികളും വര്‍ത്തമാന സിയോണിസ്റ്റുകളും നല്‍കുന്ന പാഠം അതാണു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മുസ്ലിം ചെറുപ്പക്കാരെല്ലാം ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളെന്തു ചെയ്യും സഖാവേ?&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എനിക്കടക്കം രണ്ട് പെണ്‍കുട്ടികളാണു. എതിര്‍പ്പുണ്ടെങ്കിലും ഒന്നിറക്കിവിടാന്‍ സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് നെഞ്ചുപിടക്കുന്ന ഒരു സാധാപ്രവാസി. അതിന്നിടയില്‍ മാപ്പിളചെക്കന്മാരെല്ലാം ലവ്ജിഹാദു നടത്തിയാല്‍ പെണ്‍കുട്ടികള്‍ തോന്നിയിടത്തു പോകില്ലെ. മാത്രമല്ല മറ്റു മതക്കാര്‍ക്ക് സ്ത്രീധനം പോലുമില്ലാതെ ചെക്കനെ കിട്ടാനും പറ്റും. അത് ഞങ്ങള്‍ക്കു തന്നെ നഷ്ടകച്ചവടമല്ലെ സഖാവെ?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക. ചെക്കന്മാരാണെങ്കില്‍ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞാലും പോരാ ഒരു കാറുകൂടിയും അതിന്റെ പെട്രോള്‍ കാശും കിട്ടിയാലെ ഒന്നു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നുമുള്ളൂ. രാപ്പാടി പക്ഷ്ക്കൂട്ടം പാടി നടക്കുന്ന അവലവാദിയുടെ നോട്ടം അറ്റ്ലീസ്റ്റ് ഒരു വിസയിലും. ഇതൊക്കെ ഒഴിവാക്കി ലവ് ജിഹാദാകാന്‍ തയ്യാറുള്ള ആദര്‍ശവാദികളാകാന്‍ പോപുലര്‍ ഫ്രണ്ട് ചെറുപ്പക്കാരെ തയ്യാറാക്കി കഴിഞ്ഞോ? എങ്കില്‍ അതൊരു വല്ലാത്ത മിലിറ്ററി ഒപ്പെറേഷന്‍ തന്നെ. പോപുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ നമുക്ക് തൊപ്പി എടുക്കേണ്ടി വരും.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ? എങ്കില്‍ എത്രയോ കാലമായി പാല്പ്പൊടി കൊടുത്ത മിഷിനറിമാര്‍ കേരളത്തെ മാറ്റുമായിരുന്നു. അല്ല ആര്‍ക്കാണിപ്പോള്‍ കാശില്ലാത്തത്. മാതാ മഠത്തിനോ? കോടികള്‍ സംഭാവന ചെയ്യാന്‍ മാത്രം ശക്തമായ സന്ന്യാസീ മഠങ്ങളുള്ള കേരളത്തിന്റെ ചിത്രം മുഖ്യനറിയില്ല? &amp;nbsp;അക്കാലമെല്ലാം കഴിഞ്ഞ് കേരളം മാറി എന്ന ബോധം നമ്മുടെ മുഖ്യമന്ത്രിക്കില്ല?&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ &amp;nbsp;എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും. &amp;nbsp;ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-3113056699929896605?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/3113056699929896605/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/07/blog-post_28.html#comment-form' title='47 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/3113056699929896605'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/3113056699929896605'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/07/blog-post_28.html' title='മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>47</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-5314008924420338248</id><published>2010-07-04T14:49:00.000+04:00</published><updated>2010-07-04T14:53:14.948+04:00</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു</title><content type='html'>&lt;div&gt;സമൂഹത്തിലെ പ്രശ്നങ്ങളില്‍ സ്വയം വിധി നടപ്പിലാക്കുന്നത് നിലവിലെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും തെമ്മാടിത്തവുമാണു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിയമവിധേയമാകാതെയാകുമ്പോള്‍ പിന്നീട് നിയമത്തെ കുറ്റപ്പെടുത്താല്‍ അര്‍ഹത ഇലാതായി തീരുകയും ചെയ്യുന്നു. ഇത് തൊടുപുഴയിലെ വിവാദ സംഭവങ്ങളുമായുള്ള വര്‍ത്തമാന കാര്യങ്ങളിലുള്ള എന്റെ പ്രതികരണമാണു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നമ്മുടെ പ്രതികരണങ്ങള്‍ പലപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു എന്നതിനാലാണു ഈ കുറിപ്പിവിടെ കുറിക്കുന്നത്. തൊടുപുഴയിലെ ചോദ്യപേപ്പര്‍ തയ്യാറാകിയ അദ്ധ്യാപകനോടുള്ള അമര്‍ശം ജനാധിപത്യ രീതിയില്‍ നല്ലവഴിക്കു നീങ്ങി കൊണ്ടിരിക്കെ തികച്ചും അപലനീയമായ രീതിയില്‍ പ്രാകൃതരായ ചില ആളുകള്‍ നിയമത്തെ കയ്യിലെടുത്തതിനെ ഒരു മുസ്ലിം എന്ന നിലയില്‍ തന്നെ ഞാന്‍ പ്രതിഷേധിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത് ജനാധിപത്യത്തോടും നിയമവാഴചയോടുമുള്ള വെല്ലുവിളിയാണു. പ്രത്യേകിച്ചും ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍  താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണു. അവരില്‍ നിന്നു വരുന്ന ഇത്തരം ചെയ്തികള്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. എന്തു കൊണ്ട് തങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്ന് കുറെ വേവലാതിപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഇങ്ങിനെയുള്ള സംഭവങ്ങളെ മനസികമായി വെറുക്കാനും കഴിയുന്നത്ര അപലപിക്കാനും സമുദായത്തിലെ ഓരോ അം‌ഗവും തയ്യാറാകാത്തിടത്തോളം പ്രതിക്കൂട്ടില്‍ പിന്നെയും പിന്നെയും കയറി നില്‍ക്കേണ്ടിവരും എന്ന യാഥാര്‍ത്ഥ്യവും  ഉള്‍കൊള്ളേണ്ടതുണ്ട്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു മുസ്ലിം എന്ന നിലക്ക് ദൈവം പ്രവാചകന്‍ എന്നിവരോടൊപ്പം സമൂഹത്തിലെ നേതൃത്വത്തെയും അനുസരിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണു. സാമൂഹിക നിയമങ്ങളാണു ഉലുല്‍ അംറില്‍ വരുന്നതെന്ന്‍ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ കോടതിയേയും നിയമപാലകരേയും അനുസരിക്കേണ്ട ഒരു സമൂഹം നിയമത്തിലെ കയ്യിലെടുക്കുന്നത് ഏത് പ്രവാചകനു വേണ്ടിയാണു. തങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മാത്രം നിയമം മതിയെന്നാണോ കരുതുന്നത്, അതല്ല നിയമത്തെയും വ്യവസ്ഥിതിയേയുമെല്ലാം വെല്ലുവിളിക്കാന്‍ മാത്രം തങ്ങള്‍ക്കാകുമെന്നു ഈ പൊട്ടക്കിണറ്റിലെ തവളകള്‍ കരുതുന്നുവോ? &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആയിരക്കണക്കിനു നരേന്ദ്രമോഡികളേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് ഒരു മ‌അദനിയെ തന്നെയാണ്. സമൂഹത്തിലെ പുറത്തെ ശത്രുവിനെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ ഉള്ളിലുള്ള അര്‍ബുദം ഒരു ഭാഗം മുഴുവന്‍ നശിപ്പിച്ച് ചികിത്സ സാധ്യമാവാത്ത വിധം അപകടപ്പെടുത്തുമ്പോഴെ ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങൂ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മാന്യമായി പ്രതികരിച്ച് കോടതിലെത്തിയ ഒരു വിഷയം നാലാളുകൂടി വിധി നടപ്പിലാക്കിയത് മതപരമായ വിജയമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു കൂടിയുള്ള ഒരു മുന്നറിയിപ്പാണീ പോസ്റ്റ്. കാരണം മനസ്സുകൊണ്ട് നിങ്ങളും വര്‍ഗ്ഗീയതയെ താലോലിക്കുകയാണു. സ്വന്തം വിഭാഗത്തിന്റെ തിന്മകള്‍ക്ക് നേരെ കണ്ണടക്കുകയും മറ്റുള്ളവരുടെ തിന്മകള്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്യുന്ന ഒരു സ്മൂഹമായി നാം രൂപപ്പെട്ടുകൂടാ. തിന്മ തിന്മയും നന്മ നന്മയുമാകണം. അത് എത്ര അടുത്തവരില്‍ നിന്നായാലും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതെന്റെ വ്യക്തിപരമായ കുറിപ്പാണു. എനിക്കു ചെയ്യാന്‍ കഴിയുന്നതിന്റെ  പരിമിതിക്കുള്ളില്‍ നിന്ന് എനിക്കിതെങ്കിലും ചെയ്തേ മതിയാകൂ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-5314008924420338248?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/5314008924420338248/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/07/blog-post.html#comment-form' title='35 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/5314008924420338248'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/5314008924420338248'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/07/blog-post.html' title='തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-6181631678753743459</id><published>2010-05-05T11:30:00.000+04:00</published><updated>2010-05-05T11:47:14.259+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-</title><content type='html'>രണ്ടഭിപ്രായമുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതിനെ നേരിടുന്നത് ആളുകളുടെ സ്വഭാവത്തിന്നനുസരിച്ചുമിരിക്കും. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ബീജേപിയുമെല്ലാം എല്ലായിടത്തുമുണ്ട്. അത് തൃശൂരിലും കോഴിക്കോട്ടുമുള്ളതല്ല കണ്ണൂരുള്ളത്. രണ്ടിടത്തും മലയാളം പറയുന്നവര്‍, ഒരേ നിയമത്തിനു കീഴിലുള്ളവരും. എന്നാലും ആളുകളുടെ സ്വഭാവം രണ്ടാകുന്നത് രണ്ടു  സമീപനങ്ങളുണ്ടാക്കുന്ന പ്രശ്നമാണു. അതില്‍ ഏത് തിരഞ്ഞെടുക്കണമെന്നത് നിലവാരം പോലെയിരിക്കും.&lt;br /&gt;&lt;br /&gt;ബൂലോകം ഇടിഞ്ഞു പൊളിയുന്നേ എന്ന &lt;a href="http://pathivukazhchakal.blogspot.com/2010/04/blog-post_30.html"&gt;അനില്‍@ബ്ലോഗിന്റെ കരച്ചില്‍ &lt;/a&gt;എന്നെ കൂടി ഉള്‍കൊള്ളുന്നതിനായതിനാല്‍ പ്രതികരിക്കാതിരിക്കാനാവില്ല. ബ്ലോഗിനു മാന്ദ്യമാണെന്നും അതിന്നു കാരണം കണ്ടെത്തലും പരിഹാര നിര്‍ദ്ദേശവുമായി നിര്‍ദ്ദോശകമായ ഒരു പോസ്റ്റ് ആണെങ്കില്‍ പ്രതികരിക്കേണ്ടതില്ല. എന്നാല്‍ തനിക്കിഷ്ടമില്ലാത്ത ചര്‍ച്ചകള്‍ മലിനീകരനമാണെന്നും താനിരിക്കാത്തതിനാല്‍ നായകളിരിക്കുന്നതുമാണെന്നെല്ലാം നിരൂപിച്ചെടുക്കുമ്പോള്‍ അത്ര നിര്‍ദ്ദോശികമായി എന്നു തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;മനുഷ്യനെ ഏറ്റവും സ്വാധീനിച്ചതെന്ത് എന്ന ചോദ്യത്തിനുത്തരം മതം എന്നു തന്നെയാണു. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും. തനിക്കിഷ്ടമില്ല എന്നു കരുതി അങ്ങിനെ ഒരു ചര്‍ച്ച പാടില്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ക്കെല്ലാം എല്ലിന്മേല്‍ ചോറു കുത്തുന്നുണ്ടെന്നും അനിലിന് നൊമ്പരം. ബ്ലോഗ് ചര്‍ച്ചകള്‍ വിശപ്പിനു പരിഹാരമാകണമെന്നു ഗൂഗിളിനു വരെ നിര്‍ബന്ധമില്ല. പക്ഷെ അനില്‍ എല്ലാവരുടെയും വിശപ്പടക്കിയേ അടങ്ങൂ. എന്തായാലും എനിക്ക് ചോറ് എല്ലിനു കുത്തുന്നുണ്ടോ എന്നറിയില്ല. ഇനി പട്ടിണി കിടന്നേ ബ്ലോഗ് എഴുതാവൂ എന്നു നിയമമുണ്ടെങ്കില്‍ ബ്ലോഗ് നിര്‍ത്താം എന്നെല്ലാതെ വെറുതെ പട്ടിണീ കിടക്കാന്‍ ആവുകയുമില്ല. എന്റെ ബ്ലോഗ് വിശപ്പിനു പരിഹാരമാകണമെന്ന ഒരുദ്ദേശത്തില്‍ എഴുതുന്നുമില്ല.&lt;br /&gt;&lt;br /&gt;അനില്‍ മിക്ക മുസ്ലിം വിരുദ്ധപോസ്റ്റിലും തന്റെ കമെന്ററിയിക്കുന്ന ഒരു സാന്നിദ്ധ്യമാണു. പലപ്പോഴും നിര്‍ദ്ദോശമെന്ന് തോന്നുന്ന ഒരു കുറിപ്പെങ്കിലും കാണാം, അങ്ങിനെ തന്റെ പിന്തുണ വ്യക്തമാക്കാന്‍ തയ്യാറുള്ള ഒരാള്‍ ഇത്രകാലമില്ലാത്ത വേവലാതി കുട്ടയില്‍ നിന്നു പുറത്തിറക്കരുത്.&lt;br /&gt;&lt;br /&gt;മത താരതമ്യ ചര്‍ച്ചകള്‍ ഇന്നും ഇന്നെലെയും തുടങ്ങിയതല്ല. അത് ഇന്നും യൂനിവേറ്സിറ്റി തലത്തില്‍ തന്നെ നടത്തുന്നു. പല തിയോളജി പഠനത്തിന്റെയും ഭാഗമാണത്.&lt;br /&gt;&lt;br /&gt;മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കുറിച്ചു മാത്രമെഴുതുക, ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ കുറിച്ചു മാത്രമെഴുതുക, ഹിന്ദുക്കള്‍ ഹിന്ദുക്കളെ കുറിച്ചു മാത്രമെഴുതുക എന്നു പറയുന്നിടത്തു നിര്‍ത്താനകില്ലല്ലോ? മാര്‍കിസ്റ്റുകാര്‍ മാര്‍കിസ്റ്റുപാര്‍ട്ടിയുടെ കാര്യം മാത്രം പറയുക, കോങ്രസ്സിനെ കുറിച്ചു മിണ്ടിപ്പോകരുത്. ബീജെപ്പി പാര്‍ട്ടി കാര്യങ്ങള്‍ക്കപ്പുറം ലീഗിനെ കുറിച്ച് പ്രസംഗിക്കരുത്, കേരളാകോണ്‍ഗ്രസ്സിനു സിപിഐയെ കുറിച്ച് പറയാനെന്തവകാശം എന്നെല്ലാം കൂട്ടിചേര്‍ക്കേണ്ടി വരും.&lt;br /&gt;&lt;br /&gt;അങ്ങിനെ നിര്‍ഗുണപരബ്ലോഗര്‍മാരാകാന്‍ നിങ്ങളെ അനില്‍ ക്ഷണിക്കുന്നു, ഡയറികുറിപ്പുകള്‍ക്കപ്പുറം യാത്രാ വിവരണ പോട്ടം പിടുത്തത്തിന്നപ്പുറം എല്ലിനെകുത്തുന്ന പോസ്റ്റുകളെ പട്ടിണിമാറ്റാന്‍ കൊള്ളാത്തവയാക്കുന്നു.&lt;br /&gt;&lt;br /&gt;എന്റെ എഴുത്ത് എന്റെ വായനയുടെ ഉപോല്പന്നമാണു, എന്റെ വായന എന്റെ അവകാശവും. ഞാന്‍ ഒരു വിഭാഗത്തിന്റെയും അടിസ്ഥാന ഗ്രന്ഥങ്ങളെ വളച്ചൊടിച്ച് ഒരു പോസ്റ്റുമിട്ടിട്ടില്ല, ആശയങ്ങളെ ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെടാന്‍ എനിക്ക് സ്വാതന്ത്ര്യമുള്ളയിടത്തോളം തടയിണയിടാന്‍ ഒരാള്‍ക്കും അവകാശവുമില്ല.&lt;br /&gt;&lt;br /&gt;സൂര്യന്‍ പടിഞ്ഞാറു നിന്നു തന്നെ ഉദിക്കട്ടെ, അതിനെ കിഴക്കുനിന്നുദിപ്പിക്കാന്‍ കഴിവുള്ളവര്‍ കിഴക്കുനിന്നും ഉദിപ്പിക്കട്ടെ.&lt;br /&gt;&lt;br /&gt;അങ്ങിനെ ചിലര്‍ കണ്ണൂര്‍ക്കാര്‍ ഉണ്ടാകുമെന്ന് പേടിച്ച് തൃശൂര്‍കാര്‍ക്ക് പാര്‍ട്ടിയില്‍ കൊടിപിടിക്കാതിരിക്കാനാവുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-6181631678753743459?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/6181631678753743459/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/05/blog-post.html#comment-form' title='23 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/6181631678753743459'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/6181631678753743459'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/05/blog-post.html' title='ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-4757002954620907040</id><published>2010-04-20T13:06:00.001+04:00</published><updated>2010-04-20T13:06:46.089+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മാധവിക്കുട്ടിയും ഐ.പി.എല്ലും</title><content type='html'>&lt;div&gt;മാധവിക്കുട്ടിയുടെ സമ്പൂര്‍‌ണ്ണ കൃതികളില്‍ നിന്ന് മാനസി ഇന്നലെയാണ് വായിച്ചത്, മിനിയാന്നാണു ഐ.പി.എല്‍ പ്രശ്നം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചിലപ്പോള്‍ ഒരു വായന മനസ്സിനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളെ സം‌യോജിപ്പിക്കും. ഈ വിവാദങ്ങള്‍ അത്തരത്തിലൊരു ചിത്രമാണെനിക്കു നല്‍കിയത്, വായനയും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രാഷ്ട്രീയവുമായൊരു ബന്ധവുമില്ലാതിരുന്ന ഒരു സ്ത്രീ തന്റെ ശരീര ശക്തിയില്‍ അധികാരത്തിന്റെ പടവുകള്‍ കയറുന്ന ഒരു കഥയാണു മാധവികുട്ടി നമുക്ക് നല്‍കുന്നത്. അതിന്നിടയില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്വകാര്യതയും കുടുമ്പവും അവരെഅലോസരപ്പെടുത്തുന്നുമില്ല. മോഹിപ്പിക്കുന്ന അധികാരങ്ങളിലേക്ക് എല്ലാറ്റിനേയും ചവിട്ടി പിറകോട്ടിട്ടു തന്നെയാണു വലിഞ്ഞു കയറുന്നത്. അതിന്നിടയിലെ കഥാപാത്രങ്ങള്‍ ഒരു നല്ല കയറുകളായി മുകളിലേക്ക് കയറാന്‍ അറിയാതെയെങ്കിലും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വളരെ മുമ്പ് എഴുതിയ ഈ ചെറു നോവല്‍ ഞാന്‍ പണ്ടേ വായിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ കൃതി കയ്യില്‍ കിട്ടിയപ്പോല്‍ വീണ്ടും എല്ലാം ഒന്നു കൂടി വായിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. നല്ല വായനകള്‍ നമുക്ക് പുതിയ കഥകള്‍ പറഞ്ഞു തരും. ആദ്യത്തെതില്‍ നിന്നും വ്യത്യസ്ഥമായ ഒരര്‍ത്ഥം നമുക്ക് സമ്മാനിക്കും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അധികാരം, പണം, സ്ത്രീ എല്ലാം എല്ലാ കാലത്തും കെട്ടിപുണര്‍ന്നിരിക്കുന്നു, കാലം മാത്രമാണു മാറുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഐ.പി.എല്‍ നമ്മോട് പറയുന്നത് ക്രിക്കറ്റ് വെറുമൊരു കളിയല്ല എന്നാണ്. കളി ഇപ്പോള്‍ ഒരു കളിയല്ല എന്ന്. കളികള്‍ ഒരു കേവല വിനോദമെന്നതിലുപരി വലിയ വലിയ വിനോദങ്ങളായിരിക്കുന്നു. അത് നാലു വര്‍ഷം കൊണ്ടൊരുത്തനെ  ജെറ്റിനും ആഡമ്പര കപ്പലിനുമുടമയാക്കാന്‍ മാത്രമല്ല, ഒരു രാഷ്ടത്തിലെ ഭരണാധികകാരിയെ വരെ മാറ്റിയിരുത്താന്‍ മാത്രം ശക്തമാണ്. വാതും ചൂതും വളര്‍ത്തുന്നത് രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള പുതിയ ശക്തികളെയാണു. ഇനിയുള്ള നമ്മുടെ പുതിയ രാജാക്ക്ന്മാര്‍ ഇവരെല്ലാമായിരിക്കും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സുനന്ദ മാത്രമല്ല ഐ.പി.എല്ലിലെ സ്ത്രീ സാന്നിദ്ധ്യം. ഗബ്രിയേല ഡിമിത്രിഡസ് എന്ന ദക്ഷിണാഫ്രിക്കന്‍ സുന്ദരി ലോക സുന്ദരിയാകേണ്ടന്ന് തീരുമാനിച്ചത് ലളിത് മോഡിയെന്ന് ഗോസിപ്പ് കഥകള്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നെയും മാനസി കടന്നു വരുന്നു. കൂടെയുള്ളവര്‍ കൂടുതല്‍ വളരുമ്പോള്‍ കുതികാല്‍ വെട്ടുന്ന കഥാപാത്രങ്ങള്‍. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഐ.പി.എല്‍ വിവാദം നമ്മുടെ തലമുറയുടെ ശരിയായ ചിത്രമാണു. പുതിയ ചേരികള്‍ പിന്നെയും പെരുകുമ്പോള്‍ കോടികള്‍ കൊണ്ട് പന്തെറിയുന്നതില്‍ ആവേശം കൊള്ളുന്ന യുവതക്ക് അവര്‍‌ക്കര്‍ഹിച്ചത് ലഭിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ പോലും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഖദര്‍ മാറ്റി ഇറക്കു മതി ചെയ്ത ഭംഗിയുള്ള കര്‍ട്ടന്‍ തന്റെ പ്രധാനമന്ത്രി മന്ദിരത്തെ മോടി കൂട്ടിക്കണമെന്ന മാനസിയുടെ സ്വപ്നം പോലെ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-4757002954620907040?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/4757002954620907040/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/04/blog-post.html#comment-form' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4757002954620907040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/4757002954620907040'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/04/blog-post.html' title='മാധവിക്കുട്ടിയും ഐ.പി.എല്ലും'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-2057684284716599671</id><published>2010-04-01T10:58:00.000+04:00</published><updated>2010-04-01T10:58:55.682+04:00</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ഒരു മനോഹര മനസ്സ്</title><content type='html'>Schizophrenia-ഒരു മാനസിക രോഗമാണു. ഇല്ലാത്ത കാര്യങ്ങള്‍ അനുഭവിക്കുന്നതായും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുമായുള്ള അനുഭവപ്പെടലുകളുമാണ് ഇതിന്റെ ആദ്യലക്ഷണം. ഞാന്‍ ഈ രോഗത്തെ കുറിച്ചുള്ള ഒരു പോസ്റ്റല്ല ഇവിടെ ഉദ്ദ്യേശിക്കുന്നത്. ഈ രോഗം പോസിറ്റീവ് ആയി ഉപയോഗിച്ച ഒരു മഹാനായ മനുഷ്യനെ കുറിച്ച് മനോഹരമായി നിര്‍മിച്ച ഒരു സിനിമ നിങ്ങളുമായി പങ്കു വക്കുക മാത്രമാണു ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;1994-ലെ നോബല്‍ സമ്മാന ജേതാവ് John Forbes Nash, Jr.ന്റെ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി സില്‍‌വിയ നാസര്‍ എഴുതിയ A Beautiful Mind എന്ന പുസ്തകത്തെ ആധാരമാക്കി റോണ്‍ ഹവാര്‍ഡ് സം‌വിധാനം ചെയ്ത പുസ്തകത്തിന്റെ അതേ പേരില്‍ നിര്‍മ്മിച്ച ചിത്രം കണ്ടപ്പോള്‍ ഒരു കുറിപ്പെങ്കിലുമെഴുതാതിരിക്കുന്നതെങ്ങിനെ എന്ന് തോന്നി.&lt;br /&gt;&lt;br /&gt;എനിക്കേറ്റവും വെറുപ്പുള്ള കാര്യം കാണാന്‍ താത്പര്യമുള്ള സിനിമയുടെ കഥകേള്‍ക്കുകയാണ്. അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ നില്‍ക്കുന്നില്ല. ജോണിന്റെ വേഷമിട്ടിരിക്കുന്നത് ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ ഏറ്റവും നല്ല നടനെന്ന ഓസ്കാര്‍ നേടിയ റസ്സല്‍ ക്രൊവ് ആണ്.&lt;br /&gt;&lt;br /&gt;സിനിമയുടെ തുടക്കം കുറച്ച് അരോചകമായാണു തുടങ്ങുന്നത്, പക്ഷെ ആദ്യത്തെ അഞ്ചു മിനിറ്റിന്നു ശേഷം അത് കൊണ്ടു പോകുന്നത് അയാഥര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ ലോകത്തിലേക്കാണ്. അത് നിങ്ങളെ ശരിക്കും വിഭ്രാന്തിയിലാക്കും. നാഷിന്റെ ഭാര്യയായി അഭിനയിച്ച ജെനിഫ കോന്നെല്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടിയുടെ അകാഡമി അവാര്‍ഡ് നേടിയെടുത്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;റൊമാന്‍സ് രംഗങ്ങള്‍ തീരെയില്ല എന്നു വരെ പറയാവുന്ന ഈ ചിത്രത്തിലെ രണ്ട് ചെറിയ ഭാഗങ്ങളാകട്ടെ നക്ഷത്രങ്ങളുടെ കാല്പനികഭാവത്തിലേക്ക് കൊണ്ട് പോകാന്‍ മാത്രം ശക്തവും.&lt;br /&gt;&lt;br /&gt;ജോണ്‍ നാഷെ തന്റെ ആത്മകഥയില്‍ പറയുന്നത് പോലെ സരോസ്ട്രിയനല്ലാത്ത ഒരാള്‍ക്ക് സരാസുസ്ത്ര ലക്ഷക്കണക്കിനു ജനങ്ങളെ തീയിനെ ആരാധിക്കാന്‍ കല്പിച്ച ഒരു ഭ്രാന്തന്‍ മാത്രം, എന്നാല്‍ അദ്ദേഹത്തിന്റെ ആ ഭ്രാന്തില്ലായിരുന്നുവെങ്കില്‍ കോടിക്കണക്കിനു ജനങ്ങളിലെ ജീവിച്ചു വിസൃതിയിലാണ്ട ഒരാള്‍ മാത്രം.&lt;br /&gt;&lt;br /&gt;അതെ നാഷെയുടെ ഭ്രാന്ത് നമുക്കു നല്‍കിയത് മാതെമെറ്റിക്‍സിലെ പ്രഗത്ഭങ്ങളായ പ്രശ്നപരിഹാരം മാത്രമല്ല. ഇത് പോലെ മനോഹരമായ ഒരു സിനിമയുടെ പ്രചോദന്മ കൂടിയാണു.&lt;br /&gt;&lt;br /&gt;ഓഫ്: ടോറെന്റ് ഉള്ളവര്‍ക്ക് A Beautiful Mind എന്ന ഫിലിം ഡൗന്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. കാശു പോകില്ല, സമയവും . ഉറപ്പ്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-2057684284716599671?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/2057684284716599671/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/03/blog-post.html#comment-form' title='14 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/2057684284716599671'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/2057684284716599671'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/03/blog-post.html' title='ഒരു മനോഹര മനസ്സ്'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-6382840178690618520</id><published>2010-02-25T12:10:00.000+04:00</published><updated>2010-02-25T12:27:59.785+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും</title><content type='html'>&lt;div&gt;&lt;div&gt;ഒരു വിഷയം അതിന്റെ മൂര്‍ദ്ധന്യതയില്‍ കത്തിനില്‍ക്കുന്ന സമയത്ത് അക്കാര്യത്തെ കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ പ്രസക്തവും വായനക്കരെയും നല്‍കും. പക്ഷെ അതു പലപ്പോഴും കളിക്കളത്തിലെ കളിക്കാരനെപ്പോലെയാണു. നമ്മളെ കളിക്കളത്തിലറക്കിക്കളയും, പുറമെനിന്നും നോക്കിക്കാണാന്‍ പലപ്പോഴും കഴിയില്ല.കളികാണുന്ന ഒരാള്‍ക്ക് കളിക്കളത്തിലെ തെറ്റുകള്‍ കാണാനാകും, പക്ഷെ കളിക്കാരന്‍ കളത്തിലെ ഒരു കരുമാത്രമാണ് അതിനാല്‍ തന്നെയാണു കുറെ പറയണമെന്നുണ്ടായിരുന്നിട്ടും സക്കരിയ്യയെ കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും മിണ്ടാതിരുന്നത്. എന്റെ തന്നെ ഉണ്ണിത്താന്‍ പോസ്റ്റിനു സംഭവിച്ച വായന ഞാനുദ്ദേശിക്കാത്ത തലത്തിലായതും അക്കാരനം കൊണ്ടുതന്നെയായിരുന്നു, ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നു എന്നാണു മിക്കവരും കരുതിയത്, അതിനാല്‍ തന്നെ വ്യക്തമായ ചില അഭിപ്രായങ്ങളുണ്ടായിരുന്നിട്ടും ഉടനെ പ്രതികരിക്കാതിരുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നെ അത്ഭുതപ്പെടുത്തിയത് സക്കരിയ്യയുടെ ആവിഷ്കാരസ്വാത്ന്ത്ര്യത്തെ കൂടുതല്‍ എടുത്ത്പിടിച്ചത് അന്നെവരെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയെ കുറിച്ച് പ്രസംഗിച്ചവരായിരുന്നു. അതോടൊപ്പം ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിരാഹാരം കിടന്നവരാകട്ടെ അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു പോയിട്ട് അതൊരു ഈര്‍ക്കിളിപോലുമല്ല എന്നു തെളിയിക്കുകയും ചെയ്യുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആവിഷ്കാര സ്വാതന്ത്യത്തെ കുറിച്ച് ഏറ്റവും വലിയ വിവാദമുണ്ടായത് എന്റെ ഓര്‍മയില്‍ പി.ജെ.ആന്റണിയുടെ ആറാം തിരുമുറിവ് കേരളത്തിലും റുഷ്ദിയുടെ സാത്താനിക് വേഴ്സസ് ഇന്ത്യയിലും നിരോധിച്ചപ്പോഴായിരുന്നു. പക്ഷെ രണ്ടിലും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടന്മാരായിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിലേറെ രസകരമായ ഒരനുഭവമെനിക്കുണ്ട്, കോളേജെല്ലാം കഴിഞ്ഞു സാഹിത്യം, സിനിമ, എന്നീ എടുത്താല്‍ പൊന്താത്ത സാധങ്ങളുടെ ജാഡയുമായി നടക്കുമ്പോഴാണു അടുത്ത സ്ഥലത്ത് പി.ഗോവിന്ദപിള്ള വരുന്ന നോട്ടീസ് കാണുന്നത്. പക്ഷെ സങ്കതി പുരോഗമന സാഹിത്യത്തിന്റെ സമ്മേളനമാണു. പുള്ളിയെ കുറച്ച് വായിച്ചിരിക്കുന്നതിനാല്‍ പരിപാടി സ്ഥലത്ത് പോയി ഞാന്‍ പ്രാസ്ഥാനികനൊന്നുമല്ല എന്നും ഗോവിന്ദപിള്ളയെ കേള്‍ക്കുന്നതില്‍ വിരോധമുണ്ടോ എന്നും ചോദിച്ചു, ഒരെതിര്‍പ്പുമില്ലാത്തതിനാല്‍ കയറി ഇരുന്നു. അന്ന് ഗോവിന്ദപിള്ള പുകാസ യുടെ സംസ്ഥാന പ്രസിഡന്റ് ആണെന്നാണോര്‍മ. പി.ജി വരാത്തതിനാല്‍  സംസ്ഥാന സെക്രട്ടറി (അല്ലെങ്കില്‍ പ്രസിഡന്റ്) പുകാസയുടെ വളര്‍ച്ചയെ കുറിച്ച് ക്ലാസെടുക്കുകയാണ്. ചെറുകാടിന്റെ സംഭാവനകളും മുതലാളിമാര്‍ അദ്ദെഹത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചതിന്റെയുമെല്ലാം ചരിത്രങ്ങള്‍ പിന്നീട് വന്നു വന്ന് പാര്‍ട്ടിക്കെതിരില്‍ സി.ജെ.തോമസിനെപ്പോലെയുള്ളവര്‍ വാളെടുത്ത കഥയിളേക്കെത്തി. അത് നാട്ടുഗദ്ദികയിലേക്കെത്തിയപ്പോള്‍ ആവേശഭരിതനായി ആ നാടകത്തെ കല്ലെടുത്തെറിഞ്ഞു വയനാട്ടു നിന്നും കുന്നിറക്കിയ വീരഗാഥകള്‍ അയവിറക്കി. അപ്പോള്‍ സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് രാജീവ് ഗാന്ധി നിരോധിച്ചതിന്നെതിരില്‍ പ്രമേയങ്ങളും ചര്‍ച്ചകളും നടക്കുന്ന സമയമായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതൊരു വിരോധഭാസമാണു. പക്ഷെ, എല്ലാകാലത്തും ഇതൊരു നാട്ടു നടപ്പുമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള്‍ വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും.&lt;/div&gt;&lt;div&gt;ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്യത്തിന്റെ പരിമിതിയും പരിധിയും കടന്നു വരുന്നത്. സക്കറിയയുടെ പ്രസംഗം സഖാക്കളെ പ്രകോപിതരാക്കുന്നുവെങ്കില്‍ അവര്‍ മനുഷ്യരായത് കൊണ്ടാണു, മനുഷ്യന്‍ എല്ലായ്പോഴും വിവേകത്തോടെ പെരുമാറാവൂ എന്നല്ലാം ഉപദേശിക്കാം, പക്ഷെ മണ്ണിന്റെ സ്വഭാവങ്ങള്‍ മനുഷ്യനുള്‍കൊണ്ടല്ലെ മതിയാകൂ, ആള്‍കൂട്ടത്തിനെ മനസ്സാകട്ടെ അത് വൈകാരികമാണു താനും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിന്ന് സമാനമായ മറ്റൊരു ചരിത്രം കൂടിയുണ്ട്, സല്‍മാന്‍ റുഷ്ദിയുടെ സത്താനിക്‍ വേര്‍സസ് ബ്രിട്ടന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു, എന്നാല്‍ മാര്‍ഗരറ്റ് താച്ചറിന്റെ പോളിസിയെ അമേരിക്കന്‍ നടനായിരുന്ന മിക്കി റൂക്ക് "ഫക്ക് " എന്നു വിശേഷിപ്പിച്ചതിനാല്‍ അയാള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത് ഹാരി ഗ്രീന്വെയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍‌വേറ്റീവ് എം.പി മാരായിരുന്നു. പക്ഷെ സല്‍മാന്‍ റുഷ്ദി സാത്താനിക്‍ വേര്‍സസില്‍ തന്നെ മാര്‍ഗരെറ്റ് താച്ചറെ വിളിക്കുന്നത് ബിച്ച് എന്നും പോളിസകളെ വിമര്‍ശിക്കുന്നിടത്ത് ഫക്കിങ് എന്നും പറയുന്നത് ബ്രിട്ടീഷുകാര്‍ വിഴുങ്ങുന്നത് അതില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നതിനാല്‍ മാത്രമായിരുന്നു. അതിന്നു ഇന്ത്യയില്‍ ചുക്കാന്‍ പിടിച്ച സംഘപരിവാരങ്ങള്‍ക്കാകട്ടെ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് സാത്താനിക്‍ വേര്‍സസില്‍ എന്തു പറയുന്നു എന്ന് അറിയില്ലായിരുന്നു. അല്ലെങ്കില്‍ ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കി വരച്ചപ്പോള്‍ മാത്രമാവില്ലല്ലോ ഹിന്ദു വികാരം രോഷം കൊള്ളുക. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കുമ്പോള്‍ ഹിന്ദു ആവിഷ്കാരസ്വാതന്ത്ര്യം  മറക്കുന്നു, അപ്പോള്‍ ഇടതിന്നും ഇടത്തരത്തിനുമെല്ലാം ആവിഷ്കാരം പ്രധാന പ്രശ്നമാകുന്നു. സല്‍മാന്‍ പ്രവാചകനെ കുറിച്ച് തെറിപറയുമ്പോള്‍ ഇതെ ഹിന്ദുവിന്നു ആവിഷ്കാരസ്വാതന്ത്ര്യം ജീവവായു  ആകുന്നു. ഇവിടെയാണു ആവിഷ്കാര സ്വാതന്ത്ര്യം ഏതു വരെ എന്നു ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എല്ലാവരുടെയും വികാരങ്ങളെ മാനിച്ചെ ഒരു കാര്യം ചര്‍ച്ച ചെയ്യാകൂ എന്നു വാദിക്കുകയാണെങ്കിലും ഈ പ്രശ്നമുണ്ട്, അങ്ങിനെയാകുമ്പോള്‍ ഒരാള്‍ക്കും മിണ്ടാനാകില്ലെന്നതാകും ഫലം. കാരണം തനിക്കിഷ്ടപ്പെടാത്ത എല്ലാ സത്യങ്ങളും ഒരാളെ വേദനിപ്പിക്കാം, അപ്പോള്‍ ആര്‍ക്കുമൊന്നും പറയാനാവില്ല എന്നതാകും. അപ്പോള്‍ എന്തായിരിക്കണം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍.&lt;/div&gt;&lt;div&gt;അപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പരിധിയേതുവരെ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തെ കുറിച്ചാകുമ്പോഴും വ്യക്തിയെ  കുറിച്ചാകുമ്പോഴും വ്യത്യസ്തത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ കുറവുകള്‍ സത്യമാണെങ്കിലും ചിലപ്പോള്‍ പുറത്തറിയിക്കാതിരിക്കുകയായിരിക്കും അഭികാമ്യം. കാരണം തെറ്റിന്റെ പ്രചരണം തെറ്റുകള്‍ ന്യായീകരിക്കപ്പെടാനുള്ള കാരണമാകുന്നു. &lt;/div&gt;&lt;div&gt;മറ്റൊരാള്‍ക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും സത്യം പറയാന്‍ ഒരാള്‍ക്കവകാശമുണ്ട്. പ്രത്യേകിച്ചും ഒരാളെ വ്യക്തിപരമായി ആക്ഷേപിക്കാത്തതും, സ്വകാര്യതയിലേക്കെത്തി നോക്കാത്തതുമാണെങ്കില്‍. അതോടൊപ്പം തന്നെ എത്ര തന്നെ ആളുകളെ രസിപ്പിക്കുന്നതാണെങ്കിലും തന്റെ വാദങ്ങളെ പിന്തുണക്കുന്നതുമാണെങ്കിലും ഒരു വ്യക്തിയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഇല്ലാത്തത് ആരോപിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല തന്നെ.  എന്നാല്‍ സാമൂഹികമായ കാര്യങ്ങളിലാകട്ടെ ആശയപ്രചരണങ്ങളിലാകട്ടെ മറ്റൊരു വിഭാഗത്തിന്റെ കുറവുകള്‍ ചര്‍ച്ചക്കെടുക്കുന്നത് കൂടുതല്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള കാരണമാവുകയാണു ചെയ്യുന്നത്. കാരണം സമൂഹത്തിന്റെ മനസ്സ് വികാരമാണ് കൂടുതലുള്‍കൊള്ളുന്നത്, അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ നിന്നു മാത്രമെ കൂടുതല്‍ വിവേകമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇവിടെയാണു സക്കരിയ്യയും റുഷ്ദിയും ഹുസ്സൈനുമെല്ലാം വിചാരണ ചെയ്യപ്പെടുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒളിവുകാലത്ത് പാര്‍ട്ടി സ്വതന്ത്രലൈഗികതക്കു വേണ്ടി വാദിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നുവെങ്കില്‍ സക്കരിയക്ക് അതവതിരിപ്പിക്കാനുള്ള അവകാശമുണ്ട്, അങ്ങിനെ ഒരഭിപ്രായമില്ലായിരുന്നുവെങ്കില്‍  ചിലപ്പോള്‍ പ്രവര്‍ത്തകര്‍ അയാളുടെ പരിപ്പെടുത്തെന്നു വരും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി അതൊരു സത്യമായിരുന്നുവെങ്കില്‍ തന്നെ ചില സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ സദസ്സിന്റെ വൈകാരികത് കൂടി കണക്കിലെടുക്കണെന്നത് ഒരു വിവേകം മാത്രമാണ്, അതിനെ നമുക്കു മലയാളത്തില്‍ കോമണ്‍സെന്‍സ് എന്നു വിളിക്കാമെന്നു തോന്നുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആര്‍ എസ്സെസ്സിന്റെ മാര്‍ച്ച് നടക്കുന്നിടത്ത് പോയിട്ട് ആരും രാമനെ വിമര്‍ശിക്കരുത്, എന്നിട്ട് തല്ലുകിട്ടി എന്നു പറയുകയും ചെയ്യരുത്. അതിനുള്ള വേദി ഏത് എന്നു തിരിച്ചറിയാതെ ഞാന്‍ സാംസ്കാരിക നായകനാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഹുസ്സൈനെപ്പോലെ ഖത്തറിലേക്ക് കുടിയേറേണ്ടി വരും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത് ഇടതുപക്ഷത്തിന്നും ബാധകമാണു. ആറാം തിരിമുറിവ് കൃസ്ത്യാനികളെയും സാത്താനിക്‍ വേര്‍സസ് മുസ്ലിങ്ങളെയും വേദനിപ്പിക്കുന്നത് രക്തസാക്ഷികളെയും പഴയകാല സഖാക്കളെയും കുറിച്ച് പറയുമ്പോഴുണ്ടാകുന്ന അതേ വികാരത്തിനെ ഹോര്‍മോണുകള്‍ പ്രവൃത്തിക്കുന്നതിനാലാണെന്നു മനസ്സിലാക്കിയാല്‍ ഭൗതികമായ ഉത്തരമാകും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിവാദമിനിയും വരും അപ്പോള്‍ വാദി പ്രതിയും പ്രതി വാദിയുമായി മാറി മറിഞ്ഞു വീണ്ടും വരും&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-6382840178690618520?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/6382840178690618520/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/02/blog-post.html#comment-form' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/6382840178690618520'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/6382840178690618520'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/02/blog-post.html' title='സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-1433945609901933428</id><published>2010-01-26T14:25:00.000+04:00</published><updated>2010-01-26T15:07:31.812+04:00</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><title type='text'>മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ "കലാപം"</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയമായിരുന്നു ശശി തരൂറിന്റെ മുസ്ലിം വിരുദ്ധത. കേരളത്തില്‍ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ്ഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍.ഡി.എഫ് രണ്ടു മണ്ഡലങ്ങളെ ഒഴിവാക്കാന്‍ കാരണം പറഞ്ഞത് ആ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം വിരുദ്ധനിലപാടായിരുന്നു. എന്തായാലും മുസ്ലിം വോട്ടുകള്‍ എന്‍.ഡി.എഫിന്റെയോ പി.ഡി.പിയുടെയോ  കൈകളിലൊന്നുമല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയുണ്ടായി. ശശിതരൂര്‍ പാര്‍‌ലിമെന്റംഗവും മന്ത്രിയും വിവാദങ്ങളിലെ നായകനുമെല്ലാമായി കാലം കടന്നു പോയികൊണ്ടിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഇതിന്നിടയിലാണു ഒരു സ്നേഹിതന്റെ പുസ്തകശേഖരത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞത്. കുറേ നാളത്തേക്കുള്ള സ്കോപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ ഒന്നടുത്തു കൂടുകയും ചെയ്തു. വായനക്കായി തിരഞ്ഞെടുക്കുമ്പോഴാണു ശശി തരൂരിന്റെ കലാപമെന്ന നോവല്‍ കണ്ണില്‍ പെടുന്നത്. 2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ  ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് &lt;/span&gt;&lt;span class="Apple-style-span"  style="  white-space: pre-wrap; font-family:Verdana;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി &lt;/span&gt;&lt;span class="Apple-style-span"  style="  white-space: normal; font-family:Georgia, serif;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് &lt;/span&gt;&lt;span class="Apple-style-span"  style="  white-space: pre-wrap; font-family:Verdana;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഇന്ത്യയില്‍&lt;/span&gt;&lt;span class="Apple-style-span"  style=" white-space: normal; font-family:Georgia, serif;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="  white-space: normal; font-family:Georgia, serif;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന് നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല, പക്ഷെ അദ്ദേഹത്തിലെ മുസ്ലിം വിരുദ്ധനെ വിളിച്ചു പറഞ്ഞ സംഘടനകള്‍ അദ്ദേഹത്തെ ഒന്നു വായിക്കാനെങ്കിലും സന്മനസ്സു കാണിക്കാമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത്  ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. ഒരു സമൂഹമെന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;2003-ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ തരൂരിന്റെ സ്വപ്നത്തില്‍ പോലും ഒരു മത്സരവും മന്ത്രി സ്ഥാനവും ഉണ്ടായിരിക്കാന്‍ വഴിയില്ല, അതിനാല്‍ തന്നെ ഇതിന് അങ്ങിനെയുള്ള ആരോപണങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഈ പുസ്തകം മുന്‍‌നിര്‍‌ത്തി എനിക്കു പറയാനുള്ളത് ശശി തരൂരിന്റെ മേല്‍ കെട്ടി വച്ച മുസ്ലിം വിരുദ്ധനെന്ന ആരോപണത്തിന് ഈ സംഘടനകള്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട് എന്നാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-1433945609901933428?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/1433945609901933428/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/01/blog-post_26.html#comment-form' title='27 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/1433945609901933428'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/1433945609901933428'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/01/blog-post_26.html' title='മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ &quot;കലാപം&quot;'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-8501050977484729443</id><published>2010-01-18T11:48:00.000+04:00</published><updated>2010-01-18T11:49:59.087+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും</title><content type='html'>&lt;div&gt;അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും രൂപം കൊള്ളുന്നു.ബ്ലോഗിന്റെ ഒരു വ്യത്യസ്തത അതിന്റെ അഭിപ്രായം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയാണ്. നമ്മുടെ അഭിപ്രായം മാറ്റുരക്കുന്നത് അതില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടെ വരുമ്പോഴാണ്. സജീവമായ ചര്‍ച്ചകള്‍ വായനക്കാരായ പലര്‍ക്കും അഭിപ്രായങ്ങളിലെ വ്യത്യസ്തതകളെ വീക്ഷിക്കുവാനും തങ്ങളുടെ വീക്ഷണങ്ങളുമായി താരതമ്യം ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നമ്മുടെ ചിന്താഗതികള്‍ ഏറെക്കുറെ പ്രൊഗ്രാം ചെയ്യപ്പെട്ടവയാണു- അതെല്ലാവര്‍ക്കുമതെ. നമ്മുടെ ചുറ്റുപാടുകള്‍, വായന, മാധ്യമങ്ങള്‍, എന്തിനേറെ പരസ്യങ്ങള്‍ പോലും നമ്മെ നാമറിയാതെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിനു ഒരു മിഠായി വാങ്ങുമ്പോള്‍ പോലും ഇന്ന കമ്പനിയുടെ മിഠായി നല്ലതായിരിക്കുമെന്ന് നാം കരുതുന്നത് അതിലടങ്ങിയവയെ കുറിച്ചുള്ള അറിവിനേക്കാള്‍ പരസ്യത്തിന്റെ മികവിലായിരിക്കുമെന്നതാണു യഥാര്‍ത്ഥ്യം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതൊരു ചെറിയ മിഠായിയുടെ കാര്യം മാത്രമല്ല, നമ്മുടെ രാഷ്ടീയം,മതം തുടങ്ങിയവയിലെല്ലാം ഈ സ്വാധീനമുണ്ട്. ഇതിനു പുറമെ നമ്മെ സ്വാധീനിച്ചതെന്തോ അതിനു വിധേയമാകുന്ന ഒരു മനസ്സുകൂടി നാം വളര്‍ത്തിയെടുക്കുക കൂടി ചെയ്യും. നമുക്ക് നമ്മെ തന്നെ കൂടുതല്‍ നോക്കാനാണു കൂടുതല്‍ ഇഷ്ടം. ഒരു ഗ്രൂപ് ഫോട്ടോയില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നത് നമ്മെയാകും. ഇവിടെ നിന്ന് തുടങ്ങുന്നു നമ്മളിലെ നാം. അങ്ങിനെ കോണ്‍ഗ്രസ്സുകാരന്‍ വീക്ഷണവും, ലീഗുകാരന്‍ ചന്ദ്രികയും, ബിജെപിക്കാരന്‍ ജന്മഭൂമിയും, ജമാഅത്തുകാരന്‍ മാധ്യമവും, മാര്‍കിസ്റ്റുകാരന്‍ ദേശാഭിമാനിയും, യുക്തിവാദി യുക്തിരേഖയും വായിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുന്നു. ബ്ലോഗിലെ വായനയുടെ ചിത്രവും തരുന്ന സൂചനയും മറ്റൊന്നുമല്ല, കമെന്റുകള്‍ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കുന്നതെയുള്ളൂ. എന്റെ മതപരമായ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമെന്റുകള്‍ അധികവും അതിനെ ചോദ്യം ചെയ്തവയെക്കാള്‍ അംഗീകരിക്കുന്നവയായിരിക്കും. ഒരിക്കല്‍ മാത്രമാണെനിക്ക് ഒരു സം‌വാദത്തിന്റെ സ്വഭാവത്തിലേക്കു വരുമെന്നു തോന്നിച്ചത്- പക്ഷെ അതോടെ അതു നിലക്കുകയും ചെയ്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തന്നെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തു പറയാനുണ്ടെന്നതിനു പകരം എനിക്കെന്നെ കുറിച്ചെന്തു പറയാനുണ്ടെന്നാണ് അറിയാനാണെനിക്കിഷ്ടം. അങ്ങിനെ നാം നമ്മുടെ ചിന്തകളെ ഒരു പൂപ്പയാക്കി അതില്‍ മഥിക്കുന്നു. പക്ഷെ, ഇങ്ങിനെയൊക്കെയാണെങ്കിലും നാം മറ്റുള്ളവര്‍ കരുതുന്നത് ശരിയല്ല എന്നു നാം വിധിക്കുകയും ചെയ്യുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരാള്‍ക്ക് അയാളുടെ മതം(മതമില്ലായ്മയും) , രാഷ്ട്രീയം, ചിന്താഗതികള്‍ എല്ലാം ശരിയാണെന്നു വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമാണെന്ന് വരെ. പക്ഷെ എന്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെത് ശരിയെന്നു കരുതുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതള്‍ ഉള്‍കാഴ്ച്ച നല്‍കുവാന്‍ സഹായകമാകും.ഇതിനെയാണു സം‌വാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സം‌വാദം ഒരു സമൂഹത്തിന്റെ പോസിറ്റിവ് ആയ വളര്‍ച്ചയുടെ ലക്ഷണമാണു. ഞാനെന്തുകൊണ്ട് ഇങ്ങിനെ വിശ്വസിക്കുന്നു എന്ന് പറയുന്നതോടൊപ്പം നിങ്ങളെന്തുകൊണ്ട് അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കാനും അറിയുവാനുമുള്ള മാനസിക വളര്‍ച്ചയുള്ള വ്യക്തിക്കും സമൂഹത്തിനോടും മാത്രമേ ഒരു സം‌വാദത്തിനുള്ള സാധ്യതയുള്ളൂ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നാല്‍ ചിലരാകട്ടെ- എല്ലാം ശരിയാണെന്ന് എല്ലാവരും ധരിക്കണമെന്ന് കരുതുന്നു. പക്ഷെ ശരിക്കാകട്ടെ ഒരു കുഴപ്പമുണ്ട്- അത് ഒന്നെയുണ്ടാകുകയുള്ളൂ. രണ്ടും രണ്ടും കൂട്ടിയാല്‍ നാലു മാത്രമെ ഉണ്ടാകൂ, അതിന്റെ തെറ്റാകട്ടെ നാലെല്ലാത്ത എല്ലാതുമായിരിക്കുകയും ചെയ്യും. ഇത് ശരിയുടെ ഒരു നിസ്സഹായതയാണ്. അതു കൊണ്ടാണു തന്റെ ചിന്താഗതിയാണു ശരി എന്നതില്‍ എല്ലാവരും തര്‍ക്കിക്കുന്നത്.അങ്ങിനെ കരുതുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,ഉദാഹരണത്തിനു ബ്ലോഗിലെ ഏറ്റവും ഒരു പക്ഷെ സം‌വാദം നടക്കുന്ന ഒരു വിഷയമാണല്ലോ ദൈവം- &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ദൈവം ഒന്നുകില്‍ ഉണ്ടാകും, ഇല്ലെങ്കില്‍ ഉണ്ടാകില്ല- എന്തായാലും ഉണ്ടില്ല എന്നത് ശരിയാകില്ല. ഇനി ഉണ്ടെന്നു സമ്മതിച്ചാലോ- ആരുടെ കാഴ്ചപ്പാടിലെ ദൈവ സങ്കല്പമാണു ശരിയെന്ന കാര്യത്തില്‍ പിന്നെയും തര്‍ക്കം വരുന്നു. ഹിന്ദുമതത്തിലെ തന്നെ അദ്വൈതവാദ ദൈവസങ്കല്പം ദ്വൈതവാദവുമായി ഒത്ത് പോകില്ല, അതിനാല്‍ ഒന്നുകല്‍ ദൈവത്തിനു ദ്വൈതവാദ പ്രകാരമുള്ള അസ്തിത്വമോ അല്ലെങ്കില്‍ അദ്വൈതവാദപ്രകാരമുള്ള അസ്ത്വിത്വമോ ഉണ്ടാകാനേ കഴിയൂ. ഒരേ സമയം ഏകനാവാനും എല്ലാറ്റിലുമാകാനും കഴിയില്ല എന്നര്‍ത്ഥം. ഹിന്ദു ദ്വൈതവാദം കൃസ്തീയ-മുസ്ലിം വിശ്വാസങ്ങളിലെ ഏകദൈവവാദവുമായി വിയോജിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കൃസ്തവ ദൈവ സങ്കല്‍‌പവും ഇസ്ലാമിക ദൈവ സങ്കല്പവും തമ്മില്‍ പല കാര്യത്തിലും വിയോജിപ്പുണ്ട്. ഒന്നിനെ തന്നെ മൂന്നായും അതില്‍ മനുഷ്യാവതാരമായുമായാണ് കൃസ്തവര്‍ യേശുവിനെ കരുതുന്നത്. മാത്രമല്ല ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നും കരുതുന്നു. മുസ്ലിങ്ങളാകട്ടെ ദൈവത്തിന്റെ രൂപത്തെ കുറിച്ച് ഒരു സങ്കല്പവും ഒത്തു പോകില്ല എന്നാണു കരുതുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിലെ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെ ദൈവത്തിലേക്കടുക്കുന്ന കാര്യത്തില്‍ അതിലേക്കുള്ള വഴികളില്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇത് എല്ലാ ചിന്താഗതികള്‍ക്കിടയിലുമുണ്ട്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ പ്രശ്നം വെറും മതരംഗത്തു മാത്രമല്ല, ഭൗതിക നേട്ടങ്ങള്‍ക്കു രൂപം നല്‍കുന്ന രാഷ്ട്രീയമാകട്ടെ, സാംസ്കാരിക രംഗമാക്ട്ടെ ഒന്നും ഈ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് മുക്തമല്ല. ലോകത്തിന് പറ്റിയ സാമ്പത്തികരീതി കമ്യൂണിസമാണോ, സോഷ്യലിസമാണോ, കാപിറ്റലിസമാണൊ എന്നല്ലാം വ്യത്യസ്ത വീക്ഷണങ്ങളാണു. അതില്‍ തന്നെ വിശദീകരണങ്ങള്‍ വരുമ്പോള്‍ ഓരോന്നും പിന്നെയും വിഭാഗങ്ങളായി മാറുന്നു.എത്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണുള്ളത്? &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇവര്‍ ഓരോ കൂടുകൂട്ടി കൂട്ടില്‍ നിന്നും പുറത്തിറങ്ങാതെ പറക്കുന്നതിന്നു പകരം പരസ്പരം എനിക്കെന്തു പറയാനുണ്ടെന്നു പറയുമ്പോഴാണു ചര്‍ച്ചകളും സം‌വാദങ്ങളും രൂപപ്പെടുന്നത്, അങ്ങിനെ പറയുന്നവന് മറ്റുള്ളവരെന്തു പറയുന്നു എന്ന് ശ്രവിക്കുവാനും  ബാധ്യതയുണ്ട്. തനിക്കു ശരിയെന്ന് തോന്നുന്നത് അങ്ങിനെ തന്നെ വിശ്വസിക്കുമ്പോഴും മറ്റുള്ളവന്റെ ശരി എനിക്കു തെറ്റാണെങ്കിലും അവന്റെ ശരി തന്നെയാണെന്ന് ഉള്‍കൊള്ളുവാന്‍ കഴിയുന്നവനേ സം‌വാദത്തിനര്‍ഹതയുള്ളൂ. എന്റെ ശരി എന്തുകൊണ്ടെനിക്കു ശരിയാകുന്നുവെന്നു പറയുന്നവന്‍ അപരന് എന്തു പറയാനുണ്ടെന്നു കേള്‍ക്കാന്‍  ബാധ്യസ്തനുമാകുന്നു. പ്രത്യേകിച്ചും നിന്റെ ചിന്താഗതി തെറ്റാണെന്നു പറയുന്നവര്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എല്ലാവരെയും ഇനി ഒരേ രൂപത്തിലേക്കു ചിന്തിപ്പിക്കാനുകുമെന്നത് ഒരു വിഡ്ഡിത്തമാണു. എത്ര തന്നെ ബോധ്യപെട്ടാലും താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത്യും നമുക്കു കാണാം.അപരന്റെ തെറ്റിനെ പര്‍‌വതീകരിക്കുന്നവര്‍ തങ്ങളുടെ നേതാക്കളുടെയും സമൂഹത്തിന്റെയും തെറ്റുകളെ ഏറ്റെടുക്കുന്നത് കാണുന്നതങ്ങിനെയാണു.പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത്  ഈ വിധേയത്വത്തിന്റെ ഭാഗമായാണ്. പലരിലും അത് പല അളവിലാണു പ്രവര്‍ത്തിക്കുന്നതെന്നു മാത്രം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നായനാരുടെ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണു. നിഷ്പക്ഷമൊന്നതൊന്നില്ല എന്നത്. അധികവും അവനവന്റെ പക്ഷമാണു നിഷ്പക്ഷം. ഇവിടെയാണു സം‌വാദങ്ങളുടെ  പ്രസ്ക്തി. പരസ്പരം സം‌വദിക്കാതെ സമൂഹത്തിനു മുന്നോട്ട് പോകുവാന്‍ കഴിയില്ല. സം‌വാദം അടഞ്ഞ വാതിലുകള്‍ തുറക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സഹായിക്കുന്നു, ഒരു സം‌വാദം എല്ലാറ്റിനും പരിഹാരവുമൊന്നുമല്ല, എങ്കിലും അവക്കു കുറെ പരിഹാരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രാഷ്ട്ര രക്ഷക്ക് ഏത് സാമ്പത്തിക രീതിയാണഭികാമ്യമെന്നു രാഷ്ട്രീയക്കാര്‍ സം‌വദിക്കട്ടെ. ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടക്കട്ടെ. ഏതു മതമാണു ശരിയായ ദൈവസങ്കല്പമുള്‍കൊള്ളുന്നതെന്നു മതവിശ്വാസികള്‍ സം‌വദിക്കട്ടെ, ഇനി ദൈവമുണ്ടൊ ഇല്ലെയോ എന്നു ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ല എന്നു വിശ്വസിക്കുന്നവരും തമ്മിലും സംദവദിക്കട്ടെ. അതില്‍ തന്നെ ഓരോ മതക്കാരും വെവ്വേറെയായും കൂട്ടമായും ഉണ്ടെന്നു വിശ്വസിക്കുന്നവും ഇല്ല എന്നു വിശ്വസിക്കുന്നവ്രുമായി ചര്‍ച്ചകള്‍ നടക്കട്ടെ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അപ്പോഴെല്ലാം പര്‍സ്പരം പാലിക്കേണ്ട ചില മര്യാദകളുണ്ട്, ക്രൈസ്തവ വാദപ്രകാരമുള്ള ദൈവ സങ്കല്പമാണ് ശരിയെന്നും ഹിന്ദു മതപ്രകാരമുള്ള ദൈവ സങ്കല്പങ്ങള്‍ക്കു ഇന്ന ദൗര്‍ബല്യങ്ങളുണ്ടെന്നു ക്രൈസ്ത്യാനി വാദിക്കുമ്പോള്‍ ഏതു  ഹൈന്ദവനും ആ വാദങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശത്തെയും വക വച്ചു നല്‍കാന്‍ വാദിക്കുന്നയാള്‍ ബാധ്യസ്ത്ഥനാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എനിക്കെല്ലാവരെയും ചോദ്യം ചെയ്യാം. ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനവകാശമില്ല എന്ന സങ്കുചിതമായ നിലപാടിന്റെ ഭാഗമാണത്. എനിക്കെ എല്ലാം മനസ്സിലാക്കുവാനും ചിന്തിക്കുവാനുമുള്ള കഴിവുള്ളൂ എന്ന ബാലിഷമായ നിലപാടിന്നടിമകളാണിവര്‍- &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ദൈവമില്ല എന്നു വാദിക്കുന്ന ഒരു യുക്തിവാദിക്ക് ഏത് ദൈവവിശ്വാസവും ശരിയല്ല എന്നു വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. പക്ഷെ, അതോടൊപ്പം തന്നെ ത്ന്റെ ചോദ്യങ്ങളെയും ചോദ്യം ചെയ്യപ്പെടാനുള്ള വിശ്വാസിയുടെ അവകാശത്തെയും മാനിക്കാന്‍ പഠിക്കേണ്ടതുണ്ട്.അതെപോലെ ദൈവമുണ്ടെന്നു വാദിക്കുന്ന ഒരു മത വിശ്വാസിക്ക് അതില്ല എന്നു വാദിക്കുന്ന ഒരു നിഷേധിയുടെ വാദങ്ങള്‍ക്ക് മറുപടിപറയാനും തന്റെ വാദങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാനുമുള്ള അവകാശത്തെ മാനിക്കുവാനും കഴിയേണ്ടതുണ്ട്. എല്ലാറ്റിനെയും ചോദ്യം ചെയ്യുക എന്നതിന്റെ അര്‍ത്ഥം എല്ലാറ്റിനെയും തെറ്റിദ്ധരിപ്പിക്കുക എന്നതാവരുത്. അതാരില്‍ നിന്നും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന, അതിനെ ഉള്‍കൊള്ളാന്‍ വിശാലതയുള്ള ഒരുലോകം ഈ വിവരസാങ്കേതിക ലോകം നമുക്കു നല്‍കട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-8501050977484729443?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/8501050977484729443/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2010/01/blog-post.html#comment-form' title='29 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/8501050977484729443'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/8501050977484729443'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2010/01/blog-post.html' title='അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-7902858777389526869</id><published>2009-12-22T12:21:00.000+04:00</published><updated>2009-12-22T12:30:21.668+04:00</updated><title type='text'>ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍</title><content type='html'>&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;span class="Apple-style-span"   style="font-family:Georgia, serif;font-size:130%;"&gt;&lt;span class="Apple-style-span"  style=" white-space: normal;font-size:16px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt;ഉണ്ണിത്താന്‍ പ്രശ്നത്തെ മറ്റു ചില കോണുകളില്‍ നിന്നും നോക്കികാണുകയാണീ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt;ഉണ്ണിത്താന് അമ്പതു വയസ്സെങ്കിലുമായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്, കൂടെയുണ്ടായിരുന്ന യുവതിക്കു മുപ്പത്തിരണ്ടെന്നു ദേശാഭിമാനി റിപോര്‍ട്ടില്‍, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതപ്രകാരം സ്വകാര്യമായി ലൈംഗികതയിലേര്‍പ്പെടുന്നത് എങ്ങിനെയാണ് നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റാകുന്നത്. ഞാന്‍ ചോദിക്കുന്നത് നിയമത്തെ കുറിച്ചാണ്. ഇന്ത്യന്‍ നിയമപ്രകാരം   വ്യഭിചാരം പണത്തിനു പകരമല്ലെങ്കില്‍ കുറ്റകരമല്ല, പണം ഇടയില്‍ വരികയാണെങ്കില്‍ അത് വ്യേശ്യാവൃത്തി എന്നതിലേക്കു മാറുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാണും‌പെണ്ണും ഒന്നിച്ചു യാത്രചെയ്യുന്നതോ വഴിയിലൊരു വീട്ടില്‍ വിശ്രമിക്കുന്നതോ തെറ്റാണെന്നു പറയാമോ? അല്ലെങ്കില്‍ അവരെ വളയുകയും അവരില്‍ വ്യഭിചാരോപണം നടത്തുകയും ചെയ്യുന്നത് തെറ്റെല്ലാതാകുമോ?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt; ഉണ്ണിത്താന്‍ പിടിക്കപ്പെട്ട വാര്‍ത്ത ഞാനറിയുന്നത് സംഭവത്തിന്റെ പിറ്റേന്ന് രാവിലെയാണ്. യൂട്യൂബില്‍ വാര്‍ത്തകള്‍ കണ്ടു, അയാളുടെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ മനസ്സു പോയത് അപമാനിതയാകുന്ന അയാളുടെ കുടുമ്പത്തെ കുറിച്ചും മക്കളെ കുറിച്ചുമാണ്, അതിനൊരു കാരണമുണ്ട്, ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനറിയുന്ന ഒരു കുടുമ്പത്തിലെ പതിനാലുകാരിയായ ഹരിജന്‍ വേലക്കാരി ഗര്‍ഭിണിയായി. പെണ്‍കുട്ടി കാരണക്കാരനെ പറഞ്ഞില്ല, ജനം വിരല്‍ ചൂണ്ടിയത് വീട്ടിലെ കൗമാരക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ. പെട്ടെന്നാണ് കുറ്റം അവനില്‍ ചാര്‍ത്തപ്പെട്ടത്, കോളേജിലായിരുന്ന അവന്റെയരികില്‍ പോയി അന്യേഷിച്ചപ്പോള്‍ അവന്‍ അവന്റെ നിരപരാധിത്വം വ്യക്തമാക്കി, പക്ഷെ ദുബായിലുള്ള എന്നോട് നാട്ടില്‍ നിന്നും വന്ന ഒരു നാട്ടുകാരന്‍ വരെ പറഞ്ഞത് അവനോട് ഈ പയ്യന്‍ കുറ്റം സമ്മതിച്ചു എന്നായിരുന്നു. അന്നു ഞാന്‍ അവന്റെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവന്റെ ഉമ്മ കുറേ കരഞ്ഞു, ഞാന്‍ അവനെയും ഉമ്മയെയും സമാധാനിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണ് കാരണക്കാരനെന്നു തെളിയുന്നത് വരെ അവര്‍ നാട്ടില്‍ അപമാനിതരായി.പിന്നീട് നാട്ടില്‍ പോയപ്പോള്‍ അപമാനത്തിന്റെ പഴയ ഓര്‍മകള്‍ അവരെ വീണ്ടും നിസ്സഹയയാക്കുന്നത് ഞാന്‍ കണ്ടു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt; പിന്നീട് ഏതൊരു അപമാനകഥകള്‍ കേള്‍ക്കുമ്പോഴും പെട്ടെന്നു മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെയായിരുന്നു. അതിനാല്‍ തന്നെ രാജ്മോഹന്‍ ഉണ്ണിത്താനെക്കാള്‍  തെളിഞ്ഞു വന്നത് അവരുടെ കുടുമ്പത്തിന്റെ ചിത്രങ്ങളാണു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt; ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുവാനൊരു ശ്രമം നടത്തുകയല്ല. കാരണം ഇതിനു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഫിയാമദനിയെ കുറിച്ച് തികച്ചും മനുഷ്യവിരുദ്ധമായ ഒരു പ്രസ്ഥാവന ഇയാള്‍ നടത്തിയത്, അതും ഞാന്‍ വായിക്കുന്നത് ഇയാള്‍ക്കെതിരെയുള്ള പോസ്റ്റുകളില്‍ നിന്നാണ്. പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ എന്നെല്ലാം ചോദിക്കാന്‍ മാത്രം അല്‍‌പനാണിയാളെന്ന് ഞാന്‍ കരുതിയിരുന്നില്ല, സൂഫിയ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ അതിന്നു ലൈംഗികമായ ഒരു ചുവ തന്റെ കമെന്റില്‍ നല്‍കാന്‍ ഒരു അറിയപ്പെടുന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് കഴിയുന്നത് നമ്മുടെ സമൂഹത്തിന്റെ കൂടി രോഗമാണെന്നു പറയാതെ വയ്യ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt;ഒപ്പം ഉണ്ണിത്താനെ പോലെയുള്ള ഒരാള്‍ ഇങ്ങിനെ പിടിക്കപ്പെടുമ്പോള്‍ ഇതുയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt;വേശ്യാവൃത്തിയുടെ പരിധിയില്‍ വരുന്നത്, അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയുന്നത് പണം മാത്രമായിരിക്കും, ഉന്നതരായ ആളുകള്‍ക്ക് മറ്റു ചിലവ കൂടി പ്രലോഭനത്തിനായി നല്‍കാന്‍ കഴിയും. ഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിങ്ങനെ പലതല്ലാം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt;കൂടാതെ ഇപ്പോള്‍ സ്ത്രീ സം‌വരണം മുപ്പത്തിമൂന്ന് ശതമാനമാവുമെന്നിരിക്കെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലത് അമ്പത്‌ വരെയാകുമെന്നിരിക്കെ, തനിക്കൊരു സീറ്റ് തരപ്പെടുത്താന്‍ പിടിപാടുകളില്‍ സ്വാധീനവുമുറപ്പിച്ച് പത്ത് ശതമാനമെങ്കിലും ഇങ്ങിനെയൊന്നുമാവില്ല കയറിപറ്റുന്നെതെന്ന് നമുക്കെങ്ങിനെ പറയാനാകും. അങ്ങിനെ തോന്നിയാല്‍ അതൊരു സ്ത്രീ വിരുദ്ധ ചിന്തയാകുമോ?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Verdana;font-size:100%;"&gt;&lt;span class="Apple-style-span"  style=" white-space: pre-wrap;font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  white-space: pre-wrap; font-family:Verdana;font-size:13px;"&gt;ജനാധിപത്യം വിജയിക്കട്ടെ-   &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Verdana;"&gt;&lt;span class="Apple-style-span" style="font-size: -webkit-xxx-large; white-space: pre-wrap;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-7902858777389526869?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/7902858777389526869/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2009/12/blog-post_22.html#comment-form' title='34 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/7902858777389526869'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/7902858777389526869'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2009/12/blog-post_22.html' title='ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-3178233998221875252</id><published>2009-12-16T11:53:00.000+04:00</published><updated>2009-12-16T12:05:03.717+04:00</updated><title type='text'>കത്ത് പാട്ടിലൂടെ ഒരു യാത്ര</title><content type='html'>&lt;div&gt;&lt;div&gt;അന്ന് ആറേ ഏഴോ വയസ്സായിക്കാണും, തേച്ചു മിനുക്കിയ മുറ്റം മുഴുവന്‍ വയലില്‍ നിന്നും കൊണ്ടുവന്ന നെല്ലിന്‍ കറ്റകളാണ്, കൃഷിപ്പണിക്കാരികള്‍ മെതി തുടങ്ങാനായി നില്‍ക്കുകയാണ്, ഇതെല്ലാം കണ്ട് നില്‍ക്കുന്ന എന്നിലെ കലാകാരനുണര്‍ന്നു, ഞാന്‍ അന്നത്തെ സൂപര്‍ഹിറ്റ് പാടി&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രണ്ടോ നാലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്ന് - &lt;/div&gt;&lt;div&gt;എട്ടോപത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്&lt;/div&gt;&lt;div&gt;അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്&lt;/div&gt;&lt;div&gt;അവനെന്നും ചോദിക്കും ബാപ്പാ എവിടേന്ന്&lt;/div&gt;&lt;div&gt;ഓടിച്ചാടിക്കളിക്കും- മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മെതി സ്ഥലത്തേക്ക് വരുമ്പോള്‍ അമ്മാവന്‍ കേള്‍ക്കുന്നത് എന്റെ കലാപ്രകടനമാണ്, പുള്ളി സമ്മാനം ഉടന്‍ തന്നു&lt;/div&gt;&lt;div&gt;പോടവ്ട്ന്ന്- അതിലുണ്ടായൊരു കുട്ടി- വേണ്ടാത്തതാ പടിക്കൊള്ളൂ- പെണ്ണുങ്ങള്‍ കൂട്ടച്ചിരി നടത്തുമ്പോള്‍ ഞാന്‍ തലയും താഴ്ത്തി സ്ഥലം കാലിയാക്കി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അപ്പോഴും എനിക്കു മനസ്സിലായിരുന്നില്ല, എല്ലാ കോളാമ്പിയിലൂടെയും വരുന്ന എല്ലാരുടെയും നാവിന്റെ തുഞ്ചത്തുള്ള ഒരു പാട്ട് ഞാന്‍ പാടിയപ്പോള്‍ മാത്രമെന്തെ ഇത്ര വേണ്ടാത്തതായതെന്ന്,&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;a href="http://sahavasiyan.blogspot.com/2009/11/blog-post_27.html"&gt;സഹവാസിയുടെ ബ്ലോഗില്‍ &lt;/a&gt;നിന്നും പഴയ പാട്ട് വീണ്ടും കേട്ടപ്പോള്‍ ഓര്‍മവന്നത് എന്റെ ഈ കുട്ടിക്കാലനുഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വേണ്ടാത്തതിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില വേണ്ടാത്ത തോന്നലുകള്‍ എനിക്കു കുറിക്കാന്‍ തോന്നുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എണ്‍പതുകളിലെ ഗള്‍ഫ് മലയാളികള്‍ ഇത്രമേല്‍ കേട്ട ഒരുപാട്ടുണ്ടാവുമോ എന്നു സംശയമാണു, അവരുടെ ഭാര്യമാരും. വരികളാകട്ടെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അവരുടെ നിസ്സഹായതയുടെ മേലുള്ള ഒരു വലിയ വെല്ലുവിളിയായാണ് എനിക്കനുഭവപ്പെടുന്നത്-&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഞങ്ങള്‍ക്കെല്ലാം സുഖമാണീവിടെ എന്നു തന്നെ എഴൂതീടട്ടെ- എന്ന് തുടങ്ങുന്ന കത്ത് പാട്ടിലെ ചില വരികലിലൂടെ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മധുവിധു നാളുകള്‍ മനസ്സില്‍ കളിക്കുന്നു മധുരക്കിനാവുകള്‍ മാറോടണക്കുന്നു-&lt;/div&gt;&lt;div&gt;മലരണി രാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു- മണിയറക്കട്ടിലോ മാടി വിളിക്കുന്നു&lt;/div&gt;&lt;div&gt;എങ്ങിനെ ഞാനുറങ്ങും-&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പൂക്കുഞ്ഞിപ്പൈതലല്ലെ- ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലെ-&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്നു ഞാന്‍ പാര്‍ക്കും കരിങ്കല്‍ തടവറ-&lt;/div&gt;&lt;div&gt;മനമോഹങ്ങള്‍ കൊന്ന് കുഴിച്ചിട്ട കല്ലറ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തുടങ്ങിയ കത്തവസാനിക്കുന്നത് തന്റെ പ്രിയതമനോട് ഒരു തിരിച്ച് വരവിന് ആവശ്യപ്പെട്ടാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജമീലിന്റെ തന്നെ മറുപടിയിലോ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കത്തിന് ഒരു മറുപടിയില്ല ഉത്തരം മുട്ടിപ്പോയി-&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എത്രയും സൂക്ഷിച്ച് വീട്ടില്‍ നീ നിന്നാലും &lt;/div&gt;&lt;div&gt;പറ്റിപ്പോകും -തെറ്റ് പറ്റിപ്പോകും &lt;/div&gt;&lt;div&gt;അയലത്ത് കടമെടുത്തൊരു ഗഡുവതില്‍ പെട്ടും പോകും&lt;/div&gt;&lt;div&gt;നീയും പെട്ടും പോകും&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭര്‍ത്താവ്, &lt;/div&gt;&lt;div&gt;പൊണ്ണന്‍ അവനാവളുടെ തെറ്റിന്റെ കര്‍‌ത്താവ്&lt;/div&gt;&lt;div&gt;അവസരമാണാവശ്യത്തിന്‍ മാതാവ്, &lt;/div&gt;&lt;div&gt;അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്, &lt;/div&gt;&lt;div&gt;മറുപടി പറയാന്‍ കഴിയുന്നത് ആര്‍ക്കാണ്&lt;/div&gt;&lt;div&gt;തരിച്ച് പോകും പൌരുഷം തെറിച്ച് പോകും&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അടുത്ത പ്ലെയിനില്‍ കയറി പുറപ്പെടുന്ന പുരുഷനില്‍ അവസാനിക്കുന്ന മറുപടിപ്പാട്ട്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പാട്ടിനെ കുറിച്ചുള്ള ഒരു വിലയിരുത്തലല്ല എന്റെ താത്പര്യം- മറിച്ച് അന്നത്തെ ഗാനമേളകളില്‍ ഈ പാട്ട് ഒരനിവാര്യ ഘടകമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ വിളരവും, മിക്ക ഗള്‍ഫുകാരനും കാണാപാഠമായ വരികള്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പാട്ടില്‍ മാത്രമാണ് ഉടനെതന്നെ തിരിക്കാന്‍ കഴിയുന്ന ഭര്‍ത്താവുള്ളത്. ഒരു കത്ത് പോലും രണ്ട് മുതല്‍ മൂന്നാഴ്ച്ച വരെ കഴിഞ്ഞു കിട്ടുന്ന അക്കാലത്ത്, തങ്ങള്‍ക്ക് ശരിക്കും കിട്ടുകയാണെങ്കില്‍ വായിക്കാന്‍ ഒരു സുഖവും നല്‍കാത്ത തനിക്ക് പരിഹരിക്കാന്‍ കഴിയാത്ത കുറെ നീറ്റലുകളിലൂടെയാണു കൊണ്ടു പോകുന്ന കത്തിനെ ഇത്രമേല്‍ ആഘോഷിപ്പിക്കാന്‍ ചെലുത്തിയ സ്വാധീനമെന്തായിരിക്കണം?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മലയാളി ദുരന്തങ്ങളെ ആസ്വദിക്കുന്നുണ്ടോ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതോ തന്റെ ഭാര്യയല്ല, താനല്ല ഇതിലെ കഥാപാത്രമെന്ന മനോഭാവത്തിലെ വൈകൃതമോ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-3178233998221875252?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/3178233998221875252/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2009/12/blog-post.html#comment-form' title='21 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/3178233998221875252'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/3178233998221875252'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2009/12/blog-post.html' title='കത്ത് പാട്ടിലൂടെ ഒരു യാത്ര'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-1030225442894775586</id><published>2009-11-22T13:02:00.000+04:00</published><updated>2009-11-22T13:29:27.362+04:00</updated><category scheme='http://www.blogger.com/atom/ns#' term='കേരള ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>കേരള ചരിത്രത്തിലൂടെ-14</title><content type='html'>&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#000066;"&gt;മുഹെമദ്‌അലി മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍.&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1595-ല്‍  പട്ടുമരക്കാര്‍ തന്റെ കുഞ്ഞാലി എന്ന പദവി അനന്തിരവനായ മുഹെമദ്‌അലിക്കു നല്‍കി. പദവി ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് കോട്ടയെ സംരക്ഷിക്കുവാനുള്ള നടപടികളായിരുന്നു. കോട്ട മതില്‍ കൂടുതല്‍ സുരക്ഷയുള്ളതാക്കുകയും ചുറ്റും കിടങ്ങുകുഴിക്കുകയും ചെയ്ത് നിലവിലുള്ള മറ്റു കോട്ടകളെക്കാള്‍ സുരക്ഷിതമാക്കി. അതിന്നു ശേഷം തന്റെ കര്‍മ രംഗമായ കടലിലേക്കിറങ്ങി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ സമയത്താണു മംഗലാപുരത്തിന്നടുത്ത ഉള്ളാളിലെ തിരുമല ദേവി മഹാറാണിയെ പറങ്കികള്‍ അക്രമിച്ചത്. ഇതിനെ കുഞ്ഞാലി മംഗലാപുരം രാജാവായ ബങ്കര രാജാവു മായി ചേര്‍ന്ന് പരാജയപ്പെടുത്തി പറങ്കികളെ പിന്തിരിപ്പിച്ചു. ഈ അവസരം പറങ്കികള്‍ നന്നായി മുതലെടുത്തു. അവര്‍ സാമൂതിരിയെകണ്ട് മഹാറാണിയുമായി ചേര്‍ന്ന് കുഞ്ഞാലി പുതിയ ഒരു രാജ്യം ഉണ്ടാക്കുവാനുള്ള ശ്രമമാണെന്ന് ധരിപ്പിക്കുന്നതില്‍ വിജയിച്ചു. ഇത് മാനസികമായി കുഞ്ഞാലിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതിലെത്തിച്ചു. തങ്ങളുടെ ഇന്ത്യയിലെ സമുദ്രാധിപത്യം വളരെ സുഖകരമായിരിക്കുമെന്നായിരുന്നു പറങ്കികള്‍ ധരിച്ചിരുന്നത്. അതിന്നു വിപരീതമായി ഇത്തരമൊരു ചെറുത്ത് നില്പ് കച്ചവടം ദുഷ്കരമാക്കുക മാത്രമല്ല യുദ്ധച്ചിലവ് ക്രമാതീതമയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ സാമൂതിരിയുമായി സഖ്യം മാത്രമാണു പോംവഴി എന്ന് പറങ്കികള്‍ക്കറിയാമായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ ശ്രമങ്ങള്‍ക്കിടയിലും കിട്ടുന്നയവസരങ്ങളിലെല്ലാം തന്നെ പറങ്കികള്‍ കൊള്ളയും കൊലപാതകങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. കുഞാലിയുടെ അനന്തിരവനായ ഖ്വാജ മൂസയുടെ പോരാട്ടങ്ങള്‍ പോര്‍ച്ചുഗീസ് ചരിത്രകാരന്മാരെപ്പോലും അമ്പരപ്പിക്കുന്നവറ്യായിരുന്നു. 20 ചങ്ങാടങ്ങളിലായി നിരവധി പറങ്കികപ്പലുകളെ അക്രമിച്ച് നശിപ്പിച്ച മൂസയെ അവസാനം നശിപ്പിക്കുന്നത് ആദ്രേ ഫെര്‍ട്ടോയുടെ നായകത്വത്തിലെത്തിയ പടക്കപ്പല്‍ കൂട്ടമായിരുന്നു. ഈ യുദ്ധത്തില്‍ മൂസക്ക് ജീവന്‍ കിട്ടിയതു തന്നെ കടലില്‍ ചാടി നീന്തിയായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ സമയം സാമൂതിരിയെ വശത്താക്കാന്‍ വൈസ്രോയി അല്‍‌വാറോ ഡി അംബ്രാച്ചേയെന്ന സമര്‍ത്ഥനായ നാവികനെ നിയമിച്ചു. പൊന്നാനിയില്‍ കോട്ട കെട്ടുവാനനുവദിച്ചതില്‍ മുസ്ലിങ്ങള്‍ മാനസികമായി സാമൂതിരിയോട് അകന്നു തുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലേക്ക് നല്ല രീതിയില്‍ എണ്ണയൊഴിക്കാന്‍ പറങ്കികള്‍ക്കു കഴിഞ്ഞു. ഈ നയതന്ത്ര  വിജയം പറങ്കികളുടെ വലിയ വിജയം തന്നെയായിരുന്നു. കുഞ്ഞാലി സാമൂതിരിയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലിങ്ങളുടെ രാജാവെന്നും ഇന്ത്യന്‍ കടലുകളുടെ അധിപതിയെന്നുമുള്ള പദവികള്‍ സ്വീകരിച്ചിരിക്കുന്നുമെന്നും സമൂതിരിയെ ധരിപ്പിക്കുന്നതില്‍ അല്‌വാറോ വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും ദുഖ്ഃകരമായ ചില സംഭവങ്ങള്‍ അരങ്ങേറിയെന്നതായിരുന്നു ഇതിന്റെ പരിണതി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1597-ല്‍ ഫ്രാന്‍സിസ്കോ ഡ ഗാമ വൈസ്രൊയിയായി എത്തി. കുഞ്ഞാലിയെ തളക്കാതെ വ്യാപാരം മുന്നോട്ടു പോകുകില്ലെന്ന് ബോധ്യമുള്ള വൈസ്രോയി കുഞ്ഞാലിക്കെതിരെ സാമൂതിരിയെ കൊണ്ട് യുദ്ധപ്രഖ്യാപനം നടത്തി. കുഞ്ഞാലിക്കെതിരെയായ യുദ്ധത്തിനുള്ള പ്രതിരോധപ്രവര്‍ത്തനനങ്ങള്‍ ആസൂത്രണം ചെയ്തു. പറങ്കി നാവികവ്യൂഹം എല്ലാ സന്നാഹങ്ങളോടും കൂടി വൈസ്രോയിയുടെ സഹോദരനായ മുപ്പതു വയസ്സുകാരനായ ലൂയി ഡ ഗാമയെ നാവികനായി നിയമിച്ചു. 1597 ആദ്യത്തില്‍ വമ്പിച്ച സന്നാഹങ്ങളുമായി ഇന്ത്യയിലേക്കു തിരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ സമയത്താണ് ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവത്തിനു തുടക്കം കുറിക്കുന്നത്. ഇന്ത്യയിലേക്കു ഫ്രാന്‍സിസ്കോ ഡ ഗാമ വന്ന കപ്പല്‍ നിരവധി ചരക്കുമായി മടങ്ങുമ്പോള്‍  പുതിയ കടല്‍ ഭീഷണിയായി വന്ന ലന്തക്കാര്‍ (ഡച്ചുകാര്‍) രണ്ടു കപ്പലുമായി പറങ്കികപ്പലിനെ അക്രമിക്കുകയും അറബിക്കടലില്‍ മുക്കിക്കളയുകയും ചെയ്തു. കൂടാതെ കടല്‍ കൊള്ളക്കിറങ്ങിയ ക്യാപ്റ്റന്‍ ഡിമെല്ലോയുടെ കപ്പല്‍ കുഞ്ഞാലിയുടെ നാവികര്‍ പിടിച്ചെടുക്കുകയും അതിലുള്ള പരങ്കികളെ വധിക്കുകയും ചെയ്തു.  1597- നവമ്പര്‍ മാസത്തില്‍ ലൂയി കേരളത്തിലേക്കു തിരിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സാമൂതിരിക്ക് കുഞ്ഞാലിയുമായി യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധത്തിന്നു താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഒരു ഭാഗമായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞാലിയാകട്ടെ താനൊരിക്കലും സാമൂതിരിയുടെ താത്പര്യത്തിന്നെതിരായിട്ടില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. ഇതിന്നു പിന്‍ബലമായി യുദ്ധത്തിന്നു പടക്കളത്തിലേക്കു ലൂയി ക്ഷണിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസൃതമായേ യുദ്ധത്തീനു താത്പര്യമുള്ളൂവെന്ന് സാമൂതിരി ലൂയിയെ അറിയിക്കുകയും വ്യവസ്ഥകള്‍ വൈസ്രോയി അംഗീകരിക്കാതെ ലൂയിയോട് തിരിച്ച് പോരുവാന്‍ കല്‍പ്പിക്കുകയുമാണുണ്ടായത്. അങ്ങിനെ ആറുമാസത്തിന്നു ശേഷം 1598-ലൂയി മടങ്ങിപ്പോയി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ അവസരം കോഴിക്കോട്ടെ ആന്തോണിയോ പാതിരി നന്നായി ഉപയോഗിക്കുകയും സമൂതിരിയുടെ നിത്യസന്ദര്‍ശകനായ അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി സമൂതിരി ഗോവയിലുള്ള പറങ്കികളെ തന്റെ യുദ്ധസന്നദ്ധത വീണ്ടുമറിയിക്കുകയും ചെയ്തു.ഈ സമയം ധാരാളം കള്ളക്കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. സാമൂതിരിയുടെ ഒരാനയുടെ വാല്‍ കുഞ്ഞാലി വെട്ടിയെന്നുമെല്ലാം - ഇതെല്ലാമായിരുന്നു സാമൂതിരിയെ പ്രകോപിപ്പിച്ചതിന്റെ അടിസ്ഥാനം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കിട്ടിയ അവസരം പറങ്കികള്‍ ഉപയോഗിച്ചു. 1599 മാര്‍ച്ചില്‍ പുതുപട്ടണം കോട്ട പറങ്കികളും സാമൂതിരിയും കൂടി പ്രതിരോധിച്ചു. ഒരു വലിയ സന്നാഹങ്ങളോടെയായിരുന്നു പറങ്കിപ്പടയുടെ പുറപ്പാട്. ലൂയി ഡ ഗാമ, പെറിയോറ, ലൂയി ഡ് സില്‍‌വ, മേജര്‍ ആന്റണി എന്നിവരടങ്ങിയ വിദഗ്ദരായ കപ്പിത്താന്മാരുടെ നായകത്വത്തില്‍ യുദ്ധമാരംഭിച്ചു. പക്ഷേ പറങ്കികളെ പോലും അമ്പരപ്പിച്ച് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഈ നീക്കം പരാജയപ്പെടുത്തി. പെറിയോറ, സില്‍‌വ, ലെയ്‌വ എന്നിവരെയടക്കം പ്രമുഖരായ നാവികരെ കുഞ്ഞാലിയുടെ മാപ്പിളമാര്‍ വധിച്ചു കളഞ്ഞു. പെറിയോറക്ക് കോട്ടയുടെ ഒരു ഭാഗത്തു വിടവുണ്ടാക്കാനും മാപ്പിളമാരിലെ അഞ്ഞൂറോളം പേരെ വധിക്കുവാന്‍ കഴിഞ്നു എന്നതുമാണ് ആകെ എടുത്തുപറയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടി പറങ്കികളെയും വിദഗ്ദരായ 40 നാവികരെയും വധിക്കുവാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. പോര്‍ച്ചുഗീസിന്റെ ഏഷ്യയിലെ ഏറ്റവും വലിയ മാനഹാനി എന്നാണ് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെ വിലയിരുത്തിയത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പരാജയമറിഞ്ഞ വൈസ്രോയി ആന്‍ഡ്രി ഫെര്‍ട്ടോഡയെ പുതിയ കമാന്ററായി നിശ്ച്ചയിച്ചു യുദ്ധം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കരയില്‍ നിന്നും കടലില്‍ നിന്നും ആക്രമനം ശക്തമായാല്‍ തനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിയീല്ലെന്ന് യുദ്ധതന്ത്രജ്ഞനായ കുഞ്ഞാലിക്കറിയാമായിരുന്നു. 1599-ഡിസമ്പറില്‍ യുദ്ധൊ പുനരാരംഭിച്ചു. കുഞ്ഞാലിക്ക് പുറമെ നിന്നും കിട്ടിയ ഏക സഹായം ഉള്ളാളിലെ മഹാറാണി കൊടിത്തയച്ച 3000 ചാക്ക് അരി മാത്രമായിരുന്നു. സാമൂതിരിയുടെ കരസേനയിലെ 20000 നായര്‍ പടയാളികള്‍ കരമാര്‍ഗ്ഗം കോട്ട വളഞ്ഞു. മാസങ്ങള്‍ നീണ്ടു നിന്ന പ്രതിരോധത്തിന്നിടയില്‍ പലപ്പോഴായി ഏറ്റുമുട്ടലുകളുണ്ടായി ധാരാളം ആളപായങ്ങളുണ്ടായി. അവസാനം താനും അനുയായികളും സാമൂതിരിക്കു മുമ്പില്‍ കീഴടങ്ങാമെന്നും ജീവഹാനിയില്ലാതെ വിട്ടയച്ചാല്‍ മാത്രം മതിയെന്നും കുഞ്ഞാലി സാമൂതിരിയെ തന്റെ ദൂതന്മാര്‍ മുഖേനെ അറിയിച്ചു. &lt;/div&gt;&lt;div&gt;1599- മാര്‍ച്ച് 31- നു മുമ്പ് കീഴടങ്ങിയാല്‍ ജീവനും സ്വത്തും ഉറപ്പു നല്‍കാമെന്നു സാമൂതിരി കുഞ്ഞാലിയെ അറിയിച്ച് കത്ത് കൊടുത്തു. ഈ ഉറപ്പിന്റെ പിന്‍ബലത്തില്‍ മാര്‍ച്ച് 16-ന് കുഞ്ഞാലി സാമൂതിരിക്കു കീഴടങ്ങാന്‍ തയ്യാറായി. ആദ്യം സ്ത്രീകളും കുട്ടികളുമടക്കം നാനൂറ് പേരാണു കോട്ടയില്‍ നിന്നും പുറത്തു വന്നത്, മുറിവ് പറ്റി ക്ഷീണിതരായ അവരെ പോകുവാന്‍ അനുവദിച്ചു. കറുത്ത ഒരു ശീലകൊണ്ട് തലമറച്ച് കയ്യില്‍ ഒരു വാളുമായി കുഞ്ഞാലി അവസാനമായി കോട്ടയില്‍ നിന്നും പുറത്തു കടന്നു. മൂന്നു സഖാക്കള്‍ക്ക് നടുവിലായിറങ്ങിയ കുഞ്ഞാലി ഉയരം കുറഞ്ഞ വടിവൊത്ത ശരീരത്തോടു കൂടിയ ഒരാളായിരുന്നു. തന്റെ കയ്യിലെ വാള്‍ സാമൂതിരിയുടെ കാല്‍ക്കല്‍ വച്ചു വിനയത്തോടെ വണങ്ങി. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചു പടനായകനായ ഫെര്‍ട്ടാഡോ കുഞ്ഞാലിയെ വിലങ്ങുവച്ച് വലിച്ചിഴച്ചു. സമൂതിരി നോക്കിനില്‍ക്കെയുള്ള ഈ അക്രമണം സാമൂതിരിയുടെ നായര്‍ പടയാളികളെ പോലും രോഷാകുലരാക്കി. വളരെ പണിപ്പെട്ടാണു സാമൂതിരിക്ക് അവരെ നിയന്ത്രിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും പറങ്കികള്‍ കുഞ്ഞാലിയേയും കൊണ്ട് രംഗം വിട്ടിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വലിയ സന്തോഷത്തോടെ ഫെര്‍ട്ടോഡെയും സാമൂതിരിയും മരക്കാര്‍ കോട്ടയിലേക്കു പ്രവേശിച്ചു. കോട്ടയെ തകര്‍ത്തു പട്ടണം കൊള്ളയടിച്ച് കൊള്ളമുതല്‍ പങ്കിട്ടെടുത്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മാര്‍ച്ച് 25 ന് ഫെര്‍ട്ടോഡെ കുഞ്ഞാലിയെയും 40 സഖാക്കളെയും  കൊണ്ട് ഗോവയിലേക്കു തിരിച്ചു. വമ്പിച്ച പരിപാടികളോടെ പറങ്കികള്‍ വിജയാഘോഷം നടത്തി. കുഞ്ഞാലിയെ ജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ട്രോങ്കോയെന്ന ജയിലില്‍ കുഞ്ഞാലിയെയും കൂട്ടരെയും തടവുകാരാക്കി. തങ്ങള്‍ക്കു കഴിയാവുന്ന എല്ലാ പീഡനങ്ങളുമേല്പിച്ചു. പോര്‍ച്ചുഗീസ് ചരിത്രകാരനായ ഡോക്റ്റര്‍ കുട്ടോക്ക് പറയുന്നത് ജയിലില്‍ കൃസ്ത്യന്‍ പാതിരിമാര്‍ കുഞ്ഞാലിയെ മതപരിവര്‍ത്തനത്തിനം ചെയ്യുകയാണെങ്കില്‍  സ്വാതന്ത്രനാക്കാമെന്നു വാഗ്ദാനം നല്‍കി പ്രലോഭിച്ചിരുന്നു എന്നായിരുന്നു.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തൂക്കിലേറ്റാന്‍ നിശ്ചയിച്ചതിന്നു തലേനാള്‍ രാത്രി മുഴുവന്‍ കുഞ്ഞാലി പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേന്ന് രാവിലെ ഗോവയിലെ നാല്പതു പള്ളികളില്‍ നിന്നും പാതിരികളും കന്യാസ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകള്‍ അരമന മൈതാനിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരുത്സവപ്രതീതിയിലായിരുന്നു ഗോവ. കരിമരുന്നും കൊടിതോരണങ്ങളുമായി അണിഞ്ഞൊരുക്കിയ മൈതാനിയുടെ നടുവിലേക്ക് കുഞ്ഞാലിയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കൂടെ താന്‍ പറങ്കികളുടെ കപ്പലില്‍ നിന്നും രക്ഷിച്ച ചൈന അലിയെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു, നല്ലൊയൊരു നാവികനായി കുഞ്ഞാലി വളര്‍ത്തി കൊണ്ട് വരികയായിരുന്നു അയാളെ. സദസ്സിനെ വണങ്ങിയ കുഞ്ഞാലിയെ ഒരു മഴുകൊണ്ട് ആരാച്ചാര്‍ വെട്ടി കൊലപ്പെടുത്തി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അങ്ങിനെ കുഞ്ഞാലി നാലാമനെന്ന മുഹെമദ് അലിയുടെ ചരിത്രം ഒരു ചരിത്രത്തിന്റെ കൂടി അന്ത്യമായി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-1030225442894775586?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/1030225442894775586/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2009/11/14.html#comment-form' title='14 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/1030225442894775586'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/1030225442894775586'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2009/11/14.html' title='കേരള ചരിത്രത്തിലൂടെ-14'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-3138065154627731967</id><published>2009-11-16T13:26:00.000+04:00</published><updated>2009-11-19T09:32:46.076+04:00</updated><category scheme='http://www.blogger.com/atom/ns#' term='കേരള ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>കേരള ചരിത്രത്തിലൂടെ-13</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="color: rgb(0, 0, 153); font-weight: bold; "&gt;പട്ടു മരക്കാരെന്ന കുഞ്ഞാലി മൂന്നാമന്‍&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുഞ്ഞാലി രണ്ടാമന്റെ മരണ ശേഷം നാവികരുടെ തലവനായി നിയമിതനായ പട്ടുമരക്കാരാണ് കുഞ്ഞാലി മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുഞ്ഞാലി രണ്ടാമന്റെ മരണ സമയത്ത് സാമൂതിരി ചാലിയം കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ.ഇതേ സമയം തന്നെയായിരുന്നു ബീജാപ്പൂര്‍ സുല്‍ത്താന്‍ ഗോവയും അഹ്‌മദ് നഗര്‍ സുല്‍ത്താന്‍ ചൌളും ആക്രമിച്ചത്, ഈ രണ്ടു യുദ്ധങ്ങളും സന്ധിയാവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധങ്ങള്‍ക്ക് ഒരു മതകീയ മാനവും വന്നിരുന്നു. &lt;/div&gt;&lt;div&gt;മുമ്പേ പറങ്കികള്‍ തരം കിട്ടുമ്പോഴെല്ലാം മുസ്ലിം പള്ളികള്‍ ആക്രമിക്കുന്നത് അവരെ മുസ്ലിങ്ങളുടെ ശത്രുക്കളാക്കിയിരുന്നു. അതിനാല്‍ തന്നെ സൈനുദ്ദീന്‍ മഖ്ദൂമിനെപ്പോലെയുള്ള മതപണ്ഡിതന്മാര്‍ ഇതൊരു ജിഹാദ് ആയി പ്രഖ്യാപിച്ചു. അതോടു കൂടി ചാലിയം കോട്ട പിടിച്ചടക്കുന്ന യുദ്ധത്തില്‍ പൊന്നാനി, പരപ്പനങ്ങാടി, താനൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കാളികളായി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മഖ്ദൂമിന്റെ തുഹ്ഫയില്‍ നിന്നും- “കോട്ട ആക്രമിക്കുവാന്‍ തന്റെ സൈന്യാധിപന്റെ കീഴില്‍ ജൂലൈ ആദ്യത്തില്‍ വലിയൊരു സൈന്യത്തെ സാമൂതിരി അയച്ചു. താനൂര്‍ പരപ്പനങ്ങാടി എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ ഈ ആക്രമണത്തില്‍ ഭാഗഭാക്കുകളായി. കോട്ടക്കു പുറത്ത്‌വച്ച് നടന്ന ഏറ്റുമുട്ടലില്‍ പറങ്കികള്‍ക്കു കനത്ത നാശനഷ്ടങ്ങല്‍ സംഭവിച്ചു. അവര്‍ കോട്ടക്കകത്ത് അഭയം തേടി.സാമൂതിരിയുടെ സൈന്യം കോട്ട വളഞ്ഞു. കോട്ടക്കു ചുറ്റും കിടങ്ങുകളുണ്ടാക്കി. പ്രതിരോധം തുടങ്ങി രണ്ട് മാസം നീണ്ടപ്പോള്‍ സാമൂതിരി കൂനന്‍ എന്ന സ്ഥലത്തേക്കു താമസം മാറ്റി യുദ്ധ നേതൃത്വം ഏറ്റെടുത്തു. കോട്ടക്കകത്തേക്കു യാതൊന്നും കൊണ്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷണ ദൌര്‍ബല്യം രൂക്ഷമായപ്പോള്‍ കോട്ടക്കകത്തുണ്ടായിരുന്നവര്‍ക്കു നായയുടെതടക്കം ജീവികളുടെ മാംസം കഴിക്കേണ്ടതായി വന്നു. കഷ്ടപ്പാട് സഹിക്കാതെ ഒളിച്ചോടിപ്പോന്ന ജോലിക്കാരെ യാതൊരുപദ്രവും ചെയ്യാതെ പട്ടാളക്കാര്‍ വിട്ടയച്ചു. പറങ്കികള്‍ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും ഭക്ഷണങ്ങളയച്ചുവെങ്കിലും കോട്ടയിലെത്തുവാന്‍ സാധ്യമായിരുന്നില്ല. കടലില്‍ വച്ചു തന്നെ അത് നശിപ്പിക്കപ്പെട്ടു. കോട്ടയില്‍ നിന്നും സമാധാന അഭ്യര്‍ത്ഥനയുമായി ദൂതന്മാര്‍ സാമൂതിരിയുടെ അടുത്തെത്തി. യുദ്ധച്ചിലവും വലിയ പീരങ്കികളും നല്‍കാമെന്നായിരുന്നു വ്യവസ്ഥ, എന്നാല്‍ സാമൂതിരിയും മാപ്പിളമാരും ഈ വ്യവസ്ഥ അംഗീകരിച്ചില്ല. ദിവസങ്ങല്‍ക്കകം കോട്ടയും പീരങ്കികളും പൂര്‍ണ്ണമായും കീഴടങ്ങാമെന്നും തങ്ങളെ ഉപദ്രവിക്കാതെ വിട്ടയച്ചാല്‍ മതിയെന്നും സ്വന്തം സമ്പാദ്യം മാത്രം കൊണ്ടുപോകാന്‍ അനുവദിക്കണമെന്നുമായി നിവേദനം വന്നു. ഇത് സാമൂതിരി അംഗീകരിച്ചു. ജമാദുല്‍ ആഖിര്‍ 10-ം തീയതി ( 1571 നവമ്പര്‍ ) ആയിരുന്നു ഇത്.“&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പറങ്കികള്‍ കോട്ട വിട്ടയുടനെ മാപ്പിളമാരും നായര്‍പ്പടയാളികളൂം ചേര്‍ന്ന് കോട്ട മുഴുവന്‍ പൊളിച്ചുമാറ്റി വിജയമാഘോഷിച്ചു. കോട്ടയുടെ അവസാനക്കല്ലു വരെ അവര്‍ ഇളക്കിമാറ്റി. പറങ്കികള്‍ കോട്ടപണിയാനായി പൊളിച്ച പള്ളികള്‍ പുനസ്ഥാപിക്കാനായി സാമൂതിരി കോട്ടയുടെ കല്ലും മരങ്ങളും മുസ്ലിങ്ങള്‍ക്കു വിട്ടു കൊടുത്തു. ചാലിയം കോട്ട പിടിച്ചെടുത്തത് പറങ്കികളുടെ പ്രതാപത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവ് എന്നറിയപ്പെടുന്ന ഖാസി മുഹെമദ് എഴുതിയ ഫതഹുല്‍ മുബീന്‍ അഥവാ വ്യക്തമായ വിജയം എന്ന പുസ്തകം ചാലിയം വിജയത്തിന്റെ കഥയാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചാലിയം കോഴിക്കോടിന്നടുത്ത് കടലിലേക്കു തള്ളിനില്‍ക്കുന്ന തന്ത്രപ്രധാനമായ സ്ഥലമാണു. അതിനാല്‍ തന്നെ കടലിലൂടെയുള്ള യാത്രക്കും യുദ്ധത്തിനും  ചാലിയത്തിന്നു വളരെ പ്രാധാന്യമുണ്ടായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചാലിയം യുദ്ധത്തിലെ സാഹസികതയും നേതൃപാഠവുമാണ് പട്ടുമരക്കാരെ കുഞ്ഞാലിയെന്ന പദവിയിലേക്ക് അര്‍ഹനാക്കിയത്. നായര്‍പ്പടനായകന്മാര്‍ക്കു നല്‍കുന്ന എല്ലാ സ്ഥാനമാനങ്ങളും സാമൂതിരി കുഞ്ഞാലിമാര്‍ക്കും നല്‍കിയിരുന്നു.  കൂടാതെ പുതുപട്ടണത്ത് ഒരു കോട്ട കെട്ടുവാനുള്ള പ്രത്യേകാനുമതി പട്ടുമരക്കാര്‍ സാമൂതിരിയില്‍ നിന്നും കരസ്ഥമാക്കി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1573-ല്‍ അങ്ങിനെ മരക്കാര്‍ കോട്ടയെന്നറിയപ്പെടുന്ന കുഞ്ഞാലിയുടെ കോട്ട ഉയര്‍ന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ സമയം പോര്‍ച്ചുഗീസുകാരുടെ അരിയും പഞ്ചസാരയും കയറ്റിയ ഒരു കപ്പല്‍ പൊന്നാനിയില്‍ നിന്നും മാപ്പിളമാര്‍ കീഴടക്കിയിരുന്നു. കണ്ണൂര്‍, കക്കാട്, കോഴിക്കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍, പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലെല്ലം കുഞാലിപ്പടയും പോര്‍ച്ചുഗീസുകാരും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പറങ്കികള്‍ക്കു പിന്നെയും കച്ചവടം നടത്തുവാന്‍ കഴിയാത്ത സ്ഥിതിയായി. തങ്ങളുടെ കോട്ട നഷ്ടപ്പെട്ടതിന്നു പുറമെ സമുദ്രാധിപത്യമെന്ന സ്വപ്നവും ഇല്ലാതാവുന്നത് അവരെ ചൊടിപ്പിച്ചു. ക്യാനരയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അരിക്കപ്പലുകളെ തടഞ്ഞ് പരങ്കികള്‍ പകരം വീട്ടി. ഇത് കേരളത്തില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാക്കി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കൊച്ചിയിലാകട്ടെ പരങ്കികള്‍ തീരുവ പിരിക്കുന്നതിന്നെതിരെ ജനരോഷമുയര്‍ന്നതിനാല്‍ തീരുവ പിരിക്കുന്നതും പറങ്കികള്‍ക്കുപേക്ഷിക്കേണ്ടി വന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സാമൂതിരിയുമായി സന്ധിയിലേക്കു നീങ്ങുക എന്ന ശ്രമങ്ങളിലേക്കു നീങ്ങുവാന്‍ പറങ്കികളെ ഇത് പ്രേരിപ്പിച്ചു. പിന്നീട് അതിന്നുള്ള ശ്രമങ്ങളായിരുന്നു അവര്‍ നടത്തിയത്. പൊന്നാനിയില്‍ ഒരു കോട്ട കെട്ടുവാനുള്ള നിവേദനവുമായി അവര്‍ സാമൂതിരിയെ സമീപിച്ചു.നിരന്തര ശ്രത്തിന്റെ ഭാഗമായി കുഞ്ഞാലിമാരുടെ എതിര്‍പ്പിനെ അവഗണിച്ചും സാമൂതിരി 1584-ല്‍ പൊന്നാനിയില്‍ ഒരു കോട്ടകെട്ടാനുള്ള അനുമതി പറങ്കികള്‍ക്കു നല്‍കി. സാമൂതിരി സമുദ്ര വാണിജ്യത്തിനായി സൗജന്യ പാസ്സ് കിട്ടുമെന്ന ധാരണയിലാണ് ഇങ്ങിനെ ഒരു സമ്മതം നല്‍കിയത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പക്ഷെ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം പൊന്നാനി പറങ്കികളുടെ താണ്ഡവങ്ങളേറെ ഏറ്റുവാങ്ങിയ പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു സമ്മതപത്രം അവര്‍ക്കു സ്വീകാര്യമായിരുന്നില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സമൂതിരിയുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ യുദ്ധങ്ങള്‍ ഒഴിഞ്ഞു ഒരു കച്ചവടാന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. പക്ഷെ അത് തന്റെ പ്രധാന ശക്തിയായ മരക്കാര്‍മാരെ മനസ്സിലാക്കിയെടുക്കുന്നതില്‍ അദ്ദേഹം പരാജിതനായി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയത്തിന്നപ്പുറം ഒരു മതസംഘട്ടനത്തിലേക്ക് എന്നോ നീങ്ങിയിരുന്നു. പക്ഷെ അതൊരു കൃസ്ത്യന്‍ മുസ്ലിം എന്നതിലുപരി മുസ്ലിം-പറങ്കി യുദ്ധമായിരുന്നു.    അതിനാല്‍ തന്നെ പെട്ടെന്നൊരൊത്തുതീര്‍പ്പ് സാധ്യവുമായിരുന്നില്ല. സാമൂതിരിയും മരക്കാര്‍മാരും തമ്മിലുള്ള വലിയ ബന്ധത്തില്‍ വിള്ളലുകള്‍ തുടങ്ങിയതവിടം മുതലായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പറങ്കികളുടെ ശക്തി ദുര്‍ബലമായിക്കൊണ്ടിരുന്ന ഈ അവസരത്തില്‍ ഇങ്ങിനെ ഒരു സന്ധി അനാവശ്യമായിരുന്നെന്നാണ് മാപ്പിളമാര്‍ കരുതിയിരുന്നത്. വാക്ക് തെറ്റിക്കുന്നതില്‍ പറങ്കികള്‍ കുപ്രസിദ്ധരുമായിരുന്നല്ലോ- &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1588-ല്‍ കുഞാലി പറങ്കികളുടെ ഒരു വലിയ കപ്പല്‍ ആക്രമിക്കുകയും അവയിലുള്ളവരെ തടവുകാരാക്കുകയും ചെയ്തു. അടുത്തവര്‍ഷം ചൈനയില്‍ നിന്നും വരുന്ന വലിയൊരു കപ്പല്‍ ആക്രമിച്ചു വളരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കയ്യിലാക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇവയെക്കുറിച്ചുള്ള കുറെ കത്തുകള്‍ പോര്‍ച്ചുഗലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1591-ല്‍ ഫതീര്‍ ഫ്രാന്‍സിസ്കൊ എന്ന പാതിരി സാമൂതിരിയെക്കാണുകയും കോഴിക്കോട് ഒരു കത്തോലികാപള്ളി പണിയുന്നതിന്നുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു, കൂടാതെ സാമൂതിരിയുടെ കുരുമുളക് മുഴുവന്‍ നിശ്ചിത വിലക്കെടുക്കാമെന്നും സാമൂതിരിയുടെ കയ്യിലെ മുഴുവന്‍ പറങ്കി തടവുകാരെയും സ്വതന്ത്രരാക്കമെന്നുമുള്ള കരാര്‍ നേടിയെടുക്കാനും അദ്ദേഹത്തിന്നു കഴിഞ്ഞു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നാല്‍ 1594-ല്‍ ആദ്രെ ഫെര്‍ട്ടാഡോ സാമൂതിരിയുടെ മൂന്നു കപ്പലുകള്‍ കൊള്ളയടിക്കുകയും അതിലെ രണ്ടായിരം പേരെ കൊലപ്പെടുത്തുകയും ചെയ്തു.  ഇത് കേരളത്തെ ഞെട്ടിച്ചു. ഇതിനു പ്രതികാരമായി കുഞ്ഞാലി ജാവയില്‍ നിന്നും വരികയായിരുന്ന പറങ്കിക്കപ്പല്‍ കൊള്ളയടിച്ച് 14 നാവികരെ വധിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1595-ല്‍ മറ്റു രണ്ട് മരക്കാര്‍മാരില്‍ നിന്നും വ്യത്യസ്തനായി തന്റെ മരുമകന്‍ മുഹമെദ് അലി മരക്കാരെ തന്റെ പിന്‍‌ഗാമിയായി നിശ്ചയിച്ച് അന്ത്യശ്വാസം വലിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത് പട്ടുമരക്കാരെന്ന കുഞ്ഞാലി മൂന്നാമന്റെ ചരിതം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-3138065154627731967?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/3138065154627731967/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2009/11/13.html#comment-form' title='9 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/3138065154627731967'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/3138065154627731967'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2009/11/13.html' title='കേരള ചരിത്രത്തിലൂടെ-13'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-6452863897087457905</id><published>2009-11-10T15:55:00.000+04:00</published><updated>2009-11-10T15:57:10.361+04:00</updated><category scheme='http://www.blogger.com/atom/ns#' term='കേരള ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>കേരള ചരിത്രത്തിലൂടെ-12</title><content type='html'>&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#000099;"&gt;കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുട്ടിയലിയുടെ മകനാണ് കുഞ്ഞാലി രണ്ടാമന്‍ എന്ന പേരില്‍ പ്രശസ്തനായ കുട്ടിപ്പോക്കര്‍. ഈ പോക്കര്‍ എന്ന പദം അബൂബക്കര്‍ അഥവാ ബക്കര്‍ എന്ന അറബി പേരിന്റെ മലയാളം വിളിയാളമാണ്. മാത്യു മത്തായി ആകുന്നത് പോലെ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സിലോണിലും കായല്പട്ടണത്തിലും വച്ചു നടന്ന യുദ്ധങ്ങളിലെ പരാജയം സമൂതിരിയെ തളര്‍ത്തിയിരുന്നു. കച്ചവടം പുനസ്ഥാപിക്കുക മാത്രമേ തന്റെ വരുമാനത്തിന് മാര്‍ഗ്ഗമുള്ളൂ എന്നറിയാവുന്ന സാമൂതിരി 1540 ജനുവരിയില്‍ പറങ്കികളുമായി പൊന്നാനിയി വച്ചു ഒരു സമാധാനക്കരാറില്‍ ഒപ്പു വച്ചു. കൊച്ചിയിലെ വിലക്കു കുരുമുളക് കോഴിക്കോട്ടു നിന്നും കൊടുക്കാമെന്നു സാമൂതിരിക്കിതു പ്രകാരം സമ്മതിക്കേണ്ടി വന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നാല്‍ പതിവു പോലെ തങ്ങളുടെ താത്പര്യങ്ങള്‍ള്‍ക്കു മാത്രമായി പറങ്കികള്‍ കരാറിനെ ഉപയോഗിക്കുകയും കരയിലും കടലുലും നിര്‍ബാധം കൊള്ള നടത്തുകയും ചെയ്തു. കപ്പല്‍ കൊള്ള ചെയ്യുക മാത്രമല്ല അതിലെ ആളുകളെ മുഴുവന്‍ കൊന്ന് കടലില്‍ താഴ്ത്തുക എന്നത് പറങ്കികളുടെ ഒരു വിനോദമായാണ്  അനുഭവിച്ചിരുന്നത്. ഇത് കുഞ്ഞാലിയെ പറങ്കികളോടുള്ള പോരാട്ടത്തിലേക്കു നയിച്ചു. മാത്രമല്ല കച്ചവടത്തിന്റെ ദല്ലാളുകള്‍ കോഴിക്കോട്ട് അന്നും മാപിളമാരായിരുന്നു. മാപ്പിളമാര്‍ക്ക് പറങ്കികളുമായി കച്ചവട ബന്ധം സ്ഥപിക്കുന്നതിന്നൊട്ടും താത്പര്യവുമുണ്ടായിരുന്നില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുഞ്ഞാലി രണ്ടാമനും ഒന്നാമനെപ്പോലെ ഒളിപ്പോര്‍ രീതി തന്നെയാണു പിന്തുടര്‍ന്നത്. ഇത് പിന്നെയും പറങ്കികളെ ഒരു ചരക്കു കപ്പല്‍ പോലും തുറമുഖത്തുനിന്നും നീങ്ങണമെങ്കില്‍ ഒരു വലിയ സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടു കൂടിയേ കഴിയൂ എന്ന പ്രയാസത്തിലേക്കെത്തിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുഞാലിയെ ഒരു തുറന്ന യുദ്ധത്തിലേക്കു കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും പറങ്കികള്‍ ചെയ്യുന്നുണ്ടായിരുന്നു. 1558-ല്‍ ലൂയി ഡെ മെല്ലോവിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വച്ചു വളഞ്ഞു. കുഞ്ഞാലിയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ തകര്‍ത്തെങ്കിലും ബാക്കിയുള്ള കപ്പലുകളുമായി അദ്ദേഹം രക്ഷപ്പെട്ടു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിന്നിടെ പറങ്കികള്‍ കടല്‍കൊള്ളയില്‍ കൊന്നൊടുക്കിയ ചിലരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ തുറമുഖത്തടിഞ്ഞു. അതില്‍ ആലി രാജയുടെ ബന്ധുകൂടിയായ ഒരു വ്യാപാര പ്രമുഖന്റെ ജഡം കൂടി അതിലുള്‍പ്പെട്ടിരുന്നു. ഇത് ജനങ്ങളെയും രാജാവിന്റെയും പ്രതിഷേധത്തിന്നിടയാക്കി.&lt;/div&gt;&lt;div&gt;ആലിരാജ തന്റെ സൈന്യങ്ങളുമായി കണ്ണൂരിലെ പറങ്കിക്കോട്ട ആക്രമിക്കുകയും പ്രതിരോധിക്കുകയും തുറമുഖത്തുണ്ടായിരുന്ന മുപ്പതോളം കപ്പലുകള്‍ നശിപ്പിക്കുകയുന്ം ചെയ്തു. പ്രതിരോധം ശക്തമായപ്പോള്‍ കോട്ടക്കകത്തുള്ള പറങ്കികളെ രക്ഷിക്കുവാനായി ഗോവയില്‍ നിന്നും പൌലോ ഡ ലിമയുടെ നേതൃത്വത്തില്‍ കണൂരിലേക്കു പറങ്കികള്‍ പുറപ്പെട്ടു. ബഡ്ക്കല്‍ തീരത്തുവച്ചു പതിയിരുന്നാക്രമിച്ച കുഞാലി പറങ്കിക്കപ്പലുകളെ ചിതറിപ്പിക്കുകയും ലിമയെ പരീക്കേല്‍പ്പിക്കുകയും ചെയ്തു. പരാജപ്പെട്ട പറങ്കികള്‍ക്ക് ഗോവയിലേക്കു പിന്മാറേണ്ടി വന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതെല്ലാം പരങ്കികളുടെ കച്ചവടത്തെയും സമുദ്രാധിപത്യത്തെയും സാരമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്നിടയില്‍ കുഞ്ഞാലിയുടെ സഹായത്തോടെ ചരക്കു നീക്കം ഇടക്കിടക്ക് നടക്കുന്നുമുണ്ടായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീട് ഡൊം മസ്കരന്‍ ഹാസിന്റെ കീഴില്‍ പറങ്കിനാവികപ്പട കുഞ്ഞാലിക്കെതിരെ ശക്തമായ ഒരു നീക്കം നടത്തിയെങ്കിലും അവരെയും അതിന്നു ശേഷം വന്ന ലൂയി ഡെ മെല്ലോയുടെ കീഴില്‍ വന്ന നാവികശക്തിയേയും കുഞ്ഞാലിക്കു തോത്പിക്കുവാനായി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1566- (ഹിജ്ര 976)-ല്‍ അരിയും പഞ്ചസാരയുമായി വന്ന ഒരു പറങ്കിക്കപ്പല്‍ മാപ്പിളമാര്‍ പിടിച്ചെടുത്തു. അതേ വര്‍ഷം തന്നെ ചാലിയത്തിന്നടുത്ത് ആയിരം പേരുമായി വന്ന ഒരു വലിയ കപ്പല്‍ കുട്ടിയലിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. അതിന്റെ പിറ്റേ വര്‍ഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ട ഒരു പറങ്കിക്കപ്പലും കുഞ്ഞാലി തകര്‍ത്തു. &lt;/div&gt;&lt;div&gt;ഈ പോരാട്ടങ്ങളിലെല്ലാം പറങ്കികള്‍ക്കു തീര്‍ത്ത പരാജയമാണുണ്ടായത്. ഇതവരെ സമ്മര്‍ദ്ദത്തിലാക്കി. അതിനാല്‍ വൈസ്രോയി മാര്‍ട്ടിന്‍ അല്‍ഫോന്‍സോ മിറാണ്ട 36 കപ്പലുകളുമായി കുഞാലിയെ പിന്തുടര്‍ന്നു. എന്നാല്‍ തുറന്ന സംഘട്ടനമൊഴിവാക്കി കുഞ്ഞാലി മിറാണ്ടയെ പരാജയപ്പെടുത്തി. ഈ യുദ്ധത്തില്‍ മിറാണ്ടക്കു മാരകമായ മുറിവു പറ്റുകയും കൊച്ചിയിലെത്തിയ അദ്ദേഹം മരണപ്പെടുകയും ചെയ്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിന്നിടയിലെല്ലാം തന്നെ പറങ്കികള്‍ മലബാറിലെ കച്ചവറ്റ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി, കോഴിക്കോട്, കാപ്പാട്, പന്തലായിനി, തിക്കോടി തുടങ്ങിയവിടങ്ങളിലെല്ലാം തന്നെ ഇടക്കിടക്കീ വിധം കൊള്ളയും കൊളയും നടമാടി. മാത്രമല്ല ഇവിടങ്ങളിലെ മുസ്ലിം പള്ളികള്‍ നശിപ്പിക്കുന്നതില്‍ പറങ്കികള്‍ പ്രത്യേക താത്പര്യം കാണിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കച്ചവടക്കാരില്‍ ഭൂരിഭാഗവും മാപ്പിളമാരായിരുന്നു. ഇതെല്ലാം മുസ്ലിങ്ങള്‍ക്കു പറങ്കികളോട് വിരോധമുണ്ടാക്കുവാന്‍ കാരണമാക്കി. സാമൂതിരിമാരുടെ നായര്‍ പടയാളികള്‍ കാലാള്‍പടക്കാരായിരുന്നു. അതിനാല്‍ തന്നെ നാവികയുദ്ധത്തില്‍ അവര്‍ക്കു നേരിട്ട പങ്കുണ്ടായിരുന്നില്ല. എന്നിരുന്നാലും കൊച്ചിയില്‍ നിന്നുമുള്ള ഒരു കരയുദ്ധത്തിനു സാധ്യതയില്ലാതാക്കിയത് അവരുടെ ശക്തമായ സ്വാധീനമായിരുന്നു. കൂടാതെ അന്ന് കേരളം സന്ദര്‍ശിച്ച ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മുസ്ലിങ്ങളെ നായര്‍സമുദായത്തെ പോലെയുള്ള ഒരു ജാതിയായിട്ടാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ വിധം കച്ചവറ്റ കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ കുഞാലിയും കൂട്ടരും വടക്കേ മലബാറിലുള്ള പറങ്കികളുടെ കേന്ദ്രങ്ങള്‍ അക്രമിക്കുവാനാരംഭിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുഞ്ഞാലിയെ നേരിടാനായി പിന്നീട് വന്ന റൂയി ഡയയേയും കൂട്ടരേയും പരാജയപ്പെടുത്തുകയും റൂയിയെയടക്കം കൊലപ്പെടുത്തുകയും, ഡോണ്‍ ഹെന്റ്രി എന്ന പറങ്കിയെ തടവുകാരനായി പ്പിടിക്കുകയും ചെയ്തത് പറങ്കികളുടെ ആത്മവീര്യത്തീന്നേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ സമയം ബീജാപ്പൂര്‍ സുല്‍ത്താന്‍ അഹ്‌മദ് നഗര്‍ സുല്‍ത്താനായിരുന്ന മര്‍ത്തസ് നസീം ഷാഹ് യുമായി ചേര്‍ന്ന് ഗോവക്കും ചൌളിനുമെതിരില്‍ പ്രതിരോധമേര്‍പ്പെടുത്തിയിരുന്നു. സമൂതിരി ഈ സമയം ശരിക്കുപയോഗിക്കുകയും ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മര്‍ത്തസ് ഷായെ സഹായിക്കുവാന്‍ കുഞ്ഞാലി പുറപ്പെട്ടു. വഴിക്കു കുഞ്ഞാലി പറങ്കികളുമായി ഏറ്റുമുട്ടി. പക്ഷേ പറങ്കികളെ ഏതിര്‍ത്തു പല നഷ്ടങ്ങളുമുണ്ടാക്കി അദ്ദേഹം ലക്ഷ്യസ്ഥനമായ ചൌളിലെത്തി. എന്നാല്‍ കണ്ണൂരിലെത്തിയ മെനെസിസ്ന്റെ നേതൃത്വത്തിലെത്തിയ പറങ്കിപ്പടയുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരികയും ആയുദ്ധത്തില്‍ കുട്ടിയലിയെന്ന കുഞാലി രണ്ടാമന്‍ കൊല്ലപ്പെടുകയും ചെയ്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ യുദ്ധത്തില്‍ കുഞ്ഞാലിയുടെ രണ്ട് കപ്പലുകളൊഴിച്ചെല്ലാം തന്നെ നശിപ്പിക്കുവാന്‍ പരങ്കിപ്പടക്കു കഴിഞ്ഞിരുന്നു. അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത് കുട്ടിയലി എന്ന കുഞ്ഞാലി മരക്കാര്‍ രണ്ടാമന്റെ ചരിതം.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8119796248418482259-6452863897087457905?l=cheenthukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheenthukal.blogspot.com/feeds/6452863897087457905/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://cheenthukal.blogspot.com/2009/11/12.html#comment-form' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/6452863897087457905'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8119796248418482259/posts/default/6452863897087457905'/><link rel='alternate' type='text/html' href='http://cheenthukal.blogspot.com/2009/11/12.html' title='കേരള ചരിത്രത്തിലൂടെ-12'/><author><name>കാട്ടിപ്പരുത്തി</name><uri>http://www.blogger.com/profile/15949327311236899001</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_0Rq9KoSSHkg/S8bKvdgq3OI/AAAAAAAABBo/bWxLlT0BjsE/S220/basheer+meet+096.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-8119796248418482259.post-1357926834444473881</id><published>2009-11-04T16:08:00.001+04:00</published><updated>2009-11-05T09:02:37.244+04:00</updated><category scheme='http://www.blogger.com/atom/ns#' term='കേരള ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>കേരള ചരിത്രത്തിലൂടെ-11</title><content type='html'>&lt;div&gt;&lt;span class="Apple-style-span"  style="color:#000066;"&gt;&lt;b&gt;കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മുഹെമദലി മരക്കാരുടെ കീഴില്‍ നിയമിതനായിരുന്ന പ്രധാനിയായിരുന്നു കുട്ടിയലി മരക്കാര്‍ എന്ന കുഞ്ഞാലിമരക്കാര്‍ ഒന്നാമന്‍. താനൂര്‍ കേന്ദ്രമാക്കിയായിരുന്നു കുട്ടിയലിയുടെ പ്രവര്‍ത്തന മേഖല. മുഹെമദലി മരക്കാരിന്റെ കീഴില്‍ സാമൂതിരി കുട്ടിയലി മരക്കാരെ നാവിക അഡ്മിറലായി നിയമിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തന്റെ മുന്‍ യുദ്ധങ്ങളില്‍ നിന്നുമുള്ള പരാജയങ്ങലില്‍ നിന്നും പറ്റിയ അബദ്ധങ്ങളെ കുറിച്ച് മനസ്സിലാക്കിയ കുട്ടിയലി യുദ്ധതന്ത്രം മാറ്റുന്നതായി കാണാം. നേരിട്ടുള്ള ഒരു യുദ്ധത്തിലൂടെ ശക്തരായ പോര്‍ച്ചുഗീസുകാരെ തോത്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരക്കാര്‍ തുറന്ന യുദ്ധത്തിന്നു പകരം ഒളിപ്പോര്‍ രീതിയിളെക്കു യുദ്ധതത്രം ആവിഷ്കരിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മുപ്പതുമുതല്‍ നാല്പതു പേരെ കൊള്ളുന്ന ചെറിയ ഓടങ്ങളും പത്തേമാരികളും നിര്‍മ്മിച്ച് പലഭാഗങ്ങളില്‍ കപ്പലുകളെ  ആക്രമിക്കുന്ന യുദ്ധരീതിയാണു അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്നാവശ്യമായ സാങ്കേതിക മുറകള്‍ തന്റെ നാവിക പടയാളികള്‍ക്ക് അദ്ദേഹം  നല്‍കുകയും അങ്ങിനെ  നൂറുകണക്കിന് ബോട്ടുകളും അതിലേക്ക് വേണ്ട പടയാളികളെയും പരിശീലിപ്പിച്ചെടുക്കുകയും ചെയ്തു. ഈ നാവികര്‍ പോര്‍ച്ചുഗീസ് കപ്പലുകളെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നും നിരീക്ഷിക്കുകയും  പെട്ടെന്നു ചാടി വീണ് അക്രമണം നടത്തുന്ന രീതിയുമാണ് നടത്തിയിരുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മാത്രം നീങ്ങുന്ന പായക്കപ്പലുകളായിരുന്നു അന്നുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇത് നല്ലൊരു യുദ്ധതന്ത്രമായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കടല്‍തീരത്തുള്ള കുന്നിന്‍ മുകളിലെല്ലാം മരക്കാര്‍മാരുടെ പടയാളികള്‍ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഇങ്ങിനെ പല പറങ്കികപ്പലുകളും ഇവര്‍ പിടിച്ചെടുത്തു. ഇത് മൂലം ചരക്കുകപ്പലുകള്‍ക്ക് വലിയ സൈനികസന്നാഹങ്ങളില്ലാതെ ചരക്കുനീക്കം നടത്താന്‍ കഴിയില്ല എന്ന സ്ഥിതിയായി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ അവസ്ഥയെ കുറിച്ച് അന്നത്തെ വൈസ്രോയിമാര്‍ രാജാക്കര്‍ക്കെഴുതിയ ധാരാളം കത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു നിശ്ചിത സ്ഥലത്തുനിന്നായിരുന്നില്ല ആക്രമണമുണ്ടാകുന്നത്. പലയിടങ്ങളില്‍ നിന്നും ഇരമ്പിവരുന്ന ചെറിയതോണികളെ പ്രതിരോധിക്കുന്നത് അസാധ്യമായിരുന്നു. പൊന്നാനി, പന്തലായിനി, ബേപ്പൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങിനെ ആക്രമുണമുണ്ടായതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് കൊച്ചി, ഗോവ എന്നിവടങ്ങളില്‍ നിന്നുമെഴുതിയ കത്തുകള്‍ ലിസ്ബെണിന്‍ ഇന്നും ധാരാളമുണ്ട്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അറബിക്കടല്‍ തങ്ങളുടെ അധീനതയിലായി എന്നു കരുതിയിരുന്ന പറങ്കികള്‍ക്ക് ഇത് വലിയൊരടിയായിരുന്നു. തങ്ങളുടെ പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ അറബിക്കടലിലൂടെ പോകാവൂ എന്നായിരുന്നല്ലോ അവസ്ഥ. അതിന്നു വിപരീതമായി വലിയ സൈനിക സന്നാഹത്തോട് കൂടി മാത്രമേ തങ്ങളുടെ കപ്പലുകള്‍ക്കു നീങ്ങാന്‍ കഴിയൂ എന്നത് മാത്രമല്ല തന്റെ നാവിക അകമ്പടിയോടെ ചരക്കുകള്‍ മറുനാട്ടിലേക്ക് അയക്കുവാനും കുഞ്ഞാലി വിജയകരമായി ചെയ്തു പോന്നത്.1523-ല്‍ ഏട്ടു വലിയ കപ്പലുകളില്‍ ചെങ്കടല്‍ തുറമുഖത്തേക്കു കുരുമുളകു കയറ്റി അയക്കാനും അദ്ധേഹത്തിനു കഴിഞ്ഞു. 40 ചങ്ങാടങ്ങള്‍ ഇവയെ അനുഗമിച്ചിരുന്നതായി കാണുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുട്ടിയലിയുടെ സഹോദരന്‍ ചിന്നക്കുട്ടിയലിയും നല്ലയൊരു നാവികനായിരുന്നു. അദ്ദേഹം ഗോവ കേന്ദ്രമായും കുട്ടിയലി കൊച്ചി കേന്ദ്രമായുമാണ് ആക്രമണ പ്രവത്തനങ്ങള്‍ നടത്തിയിരുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുട്ടിയലിയുമായി ആദ്യം ഏറ്റുമുട്ടിയത് സാപായോ എന്ന പോര്‍ച്ചുഗീസ് നാവികനായിരുന്നു.കണ്ണൂരില്‍ വച്ചുണ്ടായ പോരാട്ടത്തില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീട് മര്‍ട്ടിന്‍ ഡിസൂസയുമായുണ്ടായ കാപ്പാട് വച്ചുണ്ടായ യുദ്ധത്തിലും ആര്‍ക്കും വിജയമുണ്ടായില്ലെങ്കിലും പന്തലായിനിയിലേക്കു പിന്‍‌വാങ്ങിയ കുട്ടിയലിയെ ഡിസൂസ പിന്തുടരുകയും തന്റെ  സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന്നു മുമ്പേ ആക്രമിക്കുകയും ചെയ്തു. ഇത് കുട്ടിയലിയെ തന്റെ ഓടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം നീന്തി രക്ഷപ്പെടേണ്ട അവസ്ഥയിലേക്കെത്തിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ പോരാട്ടങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത പരാജയങ്ങളിലൊന്നും തന്നെ മാപ്പിളമാര്‍ തളര്‍ന്നു മടുത്ത് പിന്മാറുന്നില്ല എന്നതാണ്- &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എം.ഗംഗാധരനെപ്പോലെയുള്ള ചരിത്ര പണ്ഡിതര്‍ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കച്ചവടക്കാരായ മാപ്പിളമാര്‍ക്കു ഇതൊരു ജീവന്‍-മരണ പോരാട്ടമായിരുന്നു എന്നതാണ്. അറിയുന്ന ഏക തൊഴില്‍ വിട്ടു കൊടുക്കുക എന്നതിന്നര്‍ത്ഥം ആത്മഹത്യ ചെയ്യുക എന്നതാവുമല്ലോ- കൂടാതെ കുരിശു യുദ്ധങ്ങളിലെ ശത്രു അവരെ മുഴുവനുമായും ഇലാതാക്കുമെന്നും അവര്‍ ഭയന്നിരുന്നു, ഇത് ഒന്നുകില്‍  മരിക്കുക അല്ലെങ്കില്‍ പോരാടുക എന്ന അവസ്ഥയിലേക്കവരെ എത്തിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കോഴിക്കോട് തിരിച്ചെത്തിയ കുട്ടിയലി പിന്നീടും സമരരംഗത്തിറങ്ങി. പറങ്കികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുവാനുള്ള ഒരു സാഹചര്യവും അവര്‍ നല്‍കിയില്ല.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1525- ഫെബ്രുവരിയില്‍ ല്‍ പറങ്കികള്‍ മെനസസിന്റെ നേതൃത്വത്തില്‍ പൊന്നാനി ആക്രമിച്ചു. കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തീവച്ചതിന്നു ശേഷം പതിവുപോലെ അവിടെയുള്ള മുസ്ലിം പള്ളികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കുട്ടിയലി ഇതിന്നു പ്രതികാരമായി കൊച്ചി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പറങ്കികപ്പെലുകളെല്ലാം തന്നെ കടലില്‍ താഴ്ത്തുകയും ചെയ്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1525 ജൂണില്‍ ഇതിന്നു പ്രതികാരമായി മറ്റൊരു മുസ്ലിം കച്ചവട കേന്ദ്രമായ പന്തലായിനി ആക്രമിക്കുകയും 40 കപ്പലുകള്‍  കൈവശപ്പെടുത്തുകയും ചെയ്തു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത് സാമൂതിരിയെ കോഴിക്കോട്ടുള്ള പറങ്കിക്കോട്ടയെ ഉപരോധിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ഈ കോട്ട 1513-ല്‍ മരക്കാര്‍മാര്‍ എത്തുന്നതിന്നു മുമ്പ് പറങ്കികളുമായുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചതായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കോട്ടയിലേക്കു ഗോവയില്‍ നിന്നും കൊച്ചിയില്‍ നിന്നും അയച്ചിരുന്ന സാധനങ്ങളെല്ലാം തന്നെ കുഞ്ഞാലിയും കൂട്ടരും പിടിച്ചെടുത്തു. ഇത് അഞ്ചുമാസത്തോളം നീണ്ടു നിന്നു. അവസാനം മെനെസസ് കോട്ടയിലുള്ളവരെ രക്ഷിക്കാന്‍ ഇരുപത് കപ്പലുകളുമായി വന്നു. എന്നാല്‍ അവരെ കുട്ടിയലി മരക്കാരുടെ നാവികപ്പട തോത്പ്പിക്കുകയും യുദ്ധത്തില്‍ പരിക്കു പറ്റിയ മെനെസിസ് 1526-ല്‍ മരണപ്പെടുകയും ചെയ്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീട് പറങ്കി മേധാവിയായി വന്ന സാപായോ, കുട്ടിയലിയെ ഗറില്ല യുദ്ധത്തില്‍ നിന്നും നേരിട്ട യുദ്ധത്തിലേക്കു നയിക്കുന്ന നയമാണു സ്വീകരിച്ചത്. 1528- മാര്‍ച്ചില്‍ തന്റെ സര്‍വ്വ സന്നാഹങ്ങളുമായി കുട്ടിയലിയെ പിന്തുടര്‍ന്ന് നേരിട്ട യുദ്ധത്തിലേക്കു നയിക്കുകയും കുട്ടിയലിക്കു വമ്പിച്ച നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന്നിടയില്‍ അദ്ദേഹത്തി
