2012, ഡിസംബർ 5, ബുധനാഴ്‌ച

ബാബരി മസ്ജിദ് വീണ്ടും


ബാബരി മസ്ജിദ് പൊളിക്കുന്നത് 1992 ഡിസമ്പർ 6നു. ഞാൻ ഫെബ്രവരിയിലാണു ദുബായിലെത്തുന്നത്. എട്ടാം ക്ലാസ് മുതൽ തന്നെ ദേശീയ രാഷ്ട്രീയം പത്രങ്ങളിൽ വായിക്കുമായിരുന്നു. അതിന്റെ ഗുണമാകാം ബാബരി മസ്ജിദ് അവിടെ നില നിൽക്കില്ല എന്നത് ഒരു ധാരണയുണ്ടായിരുന്നു. കാരണം ബി.ജെ.പിയുടെ വളർച്ചതന്നെ ബാബരി മസ്ജിദിന്റെ ഇഷ്യൂവിലൂന്നിയായിരുന്നു. ഒരു പാർട്ടി എത്രയോ കൊല്ലമായി മുരടിച്ചു നിന്നത് ഒരു ഇഷ്യൂവിൽ വളരുന്നു എന്നതിന്നർത്ഥം അതിനെ ഒരു ഇഷ്യൂ ആക്കുന്നതിൽ അവർ വിജയിച്ചു എന്നതാണെന്ന് എന്നിലെ രാഷ്ട്രീയ വിദ്യാർത്ഥി എന്നെ ഓർമിപ്പിച്ചിരുന്നു. അതിനാൽ തന്നെ ബാബരി മസ്ജിദിനു ശേഷം എന്ത് എന്നതായിരുന്നു ഞാൻ പേടിച്ചിരുന്നത്. 
അതേ നിലയിൽ വർഗ്ഗീയ ധ്രുവീകരണം നിന്നില്ല്കുകയാണെങ്കിൽ ഇന്ത്യ ഒരു മുസ്ലിമിനു അത്ര സുഖകരമാകില്ല എന്ന തോന്നലുമാകാം. അതു ശരിയായ നിരീക്ഷണവുമായിരുന്നു. കാരണം വി.പി.സിങ്ങ് മന്ത്രി സഭയിൽ 82 അംഗബലമുണ്ടാകുന്നതിനു തൊട്ട് മുമ്പുള്ള തിരഞ്ഞെടുപ്പിൽ 2 അംഗങ്ങൾ മാത്രമായിരുന്നു. അതിനാൽ തന്നെ ബിജെ.പിയുടെ വളർച്ച  ബാബരി മസ്ജിദിന്റെ സ്ഥലം രാമജ്ന്മഭൂമിയാണെന്ന വിശ്വാസത്തിന്റെ പ്രചരണവും കൂടിയായിരുന്നു.
അന്നു ബാബരി മസ്ജിദ് പോലെ ഏകദേശം ആയിരത്തോളം പഌഇകളുടെ ഒരു ലിസ്റ്റുമായാണു സംഘപരിവാരം ഇറങ്ങിയിരുന്നത്. ബാബരി മസ്ജിദിനു ശേഷം അവയെല്ലാം ഇഷ്യൂ ആകുകയാണെങ്കിൽ ഇന്ത്യ എന്താകുമെന്ന് എന്നെ ഭയപ്പെടുത്തി. പ്രത്യേകിച്ചും ഈഷ്യൂവിന്റെ വിജയം . 

പക്ഷെ, ബാബരിയുടെ തകർച്ചക്കൊപ്പം തന്നെ മീഡിയയുടെ വളർച്ചയും വരുന്നുണ്ട്. ബാബരി മസ്ജിദ് തകരുന്നത് നോക്കി കണ്ടത് കേവലം അയോദ്ധ്യയിലെ ജനങ്ങളായിരുന്നില്ല. ലോകം മുഴുവൻ അതു കാണുകയായിരുന്നു. ഏതെല്ലാം മീഡിയകളാണോ അയോദ്ധ്യയെ ഒരു വികാരമാകാൻ ബിജെ.പി ഉപയോഗിക്കുകയും ഒരു ഇഷ്യൂ ആക്കി വളർത്താൻ ഇന്ത്യയിലെ എല്ലാ ജനങ്ങളിലേക്കും എത്തിച്ചത് അതെ മീഡിയകൾ തന്നെ അതിന്റെ ഓരോ കല്ലും എടുത്തു മാറ്റുന്നതും ലോകത്തിലെത്തിച്ചു. 

അത് സെക്കുലർ ശബ്ദങ്ങളെയും അവഗണിക്കാൻ കഴിയാത്ത വിധം പൊതുധാരയിലേക്ക് ഉയർത്തി. ലോകത്തിനു മുമ്പിൽ രാജ്യം നാണം കെട്ടു. ഇന്ത്യ ഉയർത്തി പിടിച്ചിരുന്ന മൂല്യങ്ങൾ വെറും പൊള്ളകളായിരുന്നോ എന്ന ചോദ്യം വന്നു. അപ്പോഴാണു തങ്ങളുടെ ഉറക്കത്തിന്റെ വിലക്ക് പകരം പോയത് എന്താണെന്ന് ഭരണാധികാരികൾക്ക് ബോധ്യമായുള്ളൂ. അല്ലെങ്കിലും അവസാനം ഉണരുന്നവർ അവരാണല്ലോ/

തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ആശാവഹനാണു. കാരണം മുമ്പുള്ള വായനകളിൽ തന്നെ ആസാമും അലീഗഡുമെല്ലാം എനിക്കറിയാം. അവിടങ്ങളിലെ വർഗ്ഗീയ ലഹലകൾ ഞാൻ വായിച്ചു മനസ്സിലാക്കിയവനായിരുന്നു. ബാബരി മസ്ജിദ് പക്ഷെ, ബി.ജെ.പിക്ക് രാഷ്ട്രീയമായ മൈലേജല്ല ഉണ്ടാക്കി കൊടുത്തത്. മറിച്ച് അത് ഇന്ത്യയുടെ അടിസ്ഥാന വികാരമായ മതേതരത്വത്തെയാണു ശക്തിപ്പെടുത്തിയത്. 

ഉത്തർപ്രദേശിൽ യാദവനും കാൻഷിറാമും ഒന്നിച്ചു. മത രാഷ്ട്രീയത്തിന്നപ്പുറം ജാതി രാഷ്ശ്ട്രീയവും ഉണരാൻ കാരണമായി. 

പഴയ കാല വർഗ്ഗീയ സംഘട്ടനങ്ങളെ പോലെ ഏതോ പത്രത്തിന്റെ ഒരലോസര വാർത്തയായി ബാബരി മസ്ജിദ് മാറിയില്ല. അത് എൻ.എസ്.മാധവന്റെ ശക്തമായ കഥാപാത്രം പോലെ ഒരു തിരുത്തായിരുന്നു.

അതെ. ഈ ഇന്ത്യൻ മതേതരത്വത്തിൽ എനിക്കിനിയും വിശ്വാസമുണ്ട്.